Connect with us

Culture

ശത്രുവായ മിത്രത്തിന്റെ തോല്‍വിക്ക് കാതോര്‍ത്ത് ദേവഗൗഡ

Published

on

സ്വന്തം ലേഖകന്‍
ബംഗളൂരു

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം ലഭിച്ചില്ലെങ്കിലും ജെ.ഡി.എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ദേവഗൗഡ ആഗ്രഹിക്കുന്ന ഒന്നുണ്ട്. ചാമരാജ്‌പേട്ട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന സമീര്‍ അഹമ്മദ് ഖാന്റെ തോല്‍വി. ഒരിക്കല്‍ തന്റെ വിശ്വസ്തനായിരുന്ന സമീര്‍ അഹമ്മദിന്റെ തോല്‍വി. മൂന്ന് തവണ ജെ.ഡി. എസ് എം.എല്‍.എ ആയിരുന്ന സമീര്‍ അഹമ്മദ് ഖാന്‍ ഗൗഡയുടേയും മകന്‍ കുമാര സാമിയുടെയും അടുപ്പക്കാരനായാണ് അറിയപ്പെട്ടിരുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജെ.ഡി.എസ് വിട്ട് അദ്ദേഹം കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്. ദേവഗൗഡയും സമീറും തമ്മിലുള്ള പോരാട്ടമെന്ന നിലയിലാണ് മണ്ഡലം ഇപ്പോള്‍ ദേശീയ പ്രാധാന്യം നേടിയിരിക്കുന്നത്.
ബി. കെ അല്‍താഫ് ഖാനെയാണ് സമീറിനെ മെരുക്കാന്‍ ഗൗഡ നിയോഗിച്ചത്. മുന്‍ ഡെപ്യൂട്ടി മേയര്‍ ലക്ഷ്മി നാരായണയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി. സ്വന്തം കുടുംബത്തില്‍ നിന്നുള്ള എതിര്‍പ്പുകള്‍ പോലും അവഗണിച്ച് മുഖ്യമന്ത്രിയാവാന്‍ കുമാര സാമിയെ സഹായിച്ചത് സമീര്‍ അഹമ്മദ് ഖാനെന്ന ചാണക്യനാണ്.

എന്നാല്‍ കുമാര സാമിയുമായുള്ള ബന്ധം വഷളായതോടെയാണ് സമീര്‍ ആറു എം.എല്‍.എമാരുമായി മറുകണ്ടം ചാടിയത്. ഇതോടെയാണ് ഏതുവിധേനയും സമീറിനെ തോല്‍പിക്കാന്‍ കോണ്‍ഗ്രസില്‍ നിന്നും അല്‍താഫ് ഖാനെ പുകച്ച് ചാടിച്ചത്. കോര്‍പറേഷന്‍ അംഗം ഇമാം പാഷയേയും അദ്ദേഹം പരിഗണിച്ചിരുന്നു. മുസ്‌ലിം ഭൂരിപക്ഷ മണ്ഡലത്തില്‍ ബ്രാഹ്മണ, ലിംഗായത്ത്, കുറുബ വിഭാഗക്കാരും തമിഴ്, തെലുങ്ക് സംസാരിക്കുന്നവരും നിര്‍ണായകമാണ്. വിക്ടോറിയ ആസ്പത്രി, കെ. ആര്‍ മാര്‍ക്കറ്റ്, ബംഗളൂര്‍ കോട്ട തുടങ്ങി ചരിത്ര സ്ഥാപനങ്ങള്‍ മണ്ഡലത്തിന്റെ ഭാഗമാണ്. ബംഗളൂരു നഗരത്തില്‍ ജെ.ഡി.എസ് ഏറ്റവും കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത് ഈ മണ്ഡലത്തിലാണ്. മണ്ഡലത്തില്‍ വലിയ ബന്ധങ്ങളുള്ള സമീര്‍ അഹമ്മദ് ഖാന്റെ തോല്‍വി ഏത് വിധേനയും ഉറപ്പ് വരുത്തണമെന്നാണ് ഗൗഡ തങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നാണ് ജെ.ഡി.എസ് പ്രവര്‍ത്തകര്‍ പറയുന്നത്.

പക്ഷേ സമീര്‍ അഹമ്മദ് ഖാന്‍ ഇത്തവണയും മണ്ഡലം നിലനിര്‍ത്തുമെന്ന ആത്മവിശ്വാസമാണ് അദ്ദേഹത്തിന്റെ അനുയായികള്‍ക്കുള്ളത്. ഇരുട്ടി വെളുക്കുമ്പോഴേക്കും നിലപാട് മാറ്റുന്ന ജെ.ഡി.എസ് സമീറിനെ തോല്‍പിക്കാന്‍ ബി.ജെ.പിയെ സഹായിക്കുമോ എന്ന സംശയവും ഉണ്ട്. എങ്കിലും വിജയം തനിക്കൊപ്പം നില്‍ക്കുമെന്നാണ് സമീര്‍ അഹമ്മദ് ഖാന്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

നോർത്ത് മാസിഡോണിയയിലെ നിശാക്ലബ്ബിൽ വൻ തീപിടിത്തം; 51 മരണം, നൂറിലധികം പേർക്ക് പരിക്ക്

അപകടം നടക്കുമ്പോള്‍ ക്ലബിനുള്ളില്‍ 1500 ആളുകളുണ്ടായിരുന്നു.

Published

on

വടക്കന്‍ മാസിഡോണിയയില്‍ നിശാക്ലബില്‍ വന്‍തീപിടിത്തം. അപകടത്തില്‍ 51 പേര്‍ മരണപ്പെട്ടു. 100ഓളം പേര്‍ക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രി പാഞ്ചെ തോഷ്‌കോവ്‌സ്‌കി പറഞ്ഞു. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അപകടം നടക്കുമ്പോള്‍ ക്ലബിനുള്ളില്‍ 1500 ആളുകളുണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു.

ഒരു പ്രാദേശിക ഗ്രൂപ്പ് നടത്തിയ പോപ്പ് സംഗീത പരിപാടിക്കിടെയാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ 2.35ഓടെയായിരുന്നു സംഭവം.പരിപാടിക്കിടയില്‍ കരിമരുന്ന് ഉപയോഗിച്ചത് തീപിടിത്തത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. ‘

സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇയാളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടില്ലെന്നും അദ്ദേഹം പറഞ്ഞു.

തീപിടിത്തമുണ്ടായി ഉടൻ തന്നെ ക്ലബിന്റെ സീലിങ്ങിലേക്കും മറ്റും തീ ആളിപടരുകയായിരുന്നു. ഏകദേശം 30,000 താമസക്കാരുള്ള ഒരു ചെറിയ പട്ടണത്തിലെ പള്‍സ് എന്ന നിശാക്ലബ്ബിലാണ് തീപിടുത്തമുണ്ടായത്.

Continue Reading

kerala

വിലങ്ങാട് പുനരധിവാസം; അര്‍ഹതപ്പെട്ടവരെ സര്‍ക്കാര്‍ അവഗണിച്ചെന്ന് പരാതി

ആദ്യം 36 കുടുംബങ്ങളെ പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പരാതികള്‍ ലഭിച്ചതോടെ 15 പേരെ ഒഴിവാക്കി.

Published

on

കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ പുനരധിവാസത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പട്ടികക്കെതിരെ ദുരിന്തബാധിതര്‍ രംഗത്ത്. പട്ടികയില്‍ നിന്നും അര്‍ഹതപ്പെട്ടവരെ അവഗണിച്ചെന്നാണ് പരാതി. പൂര്‍ണമായും വീട് തകര്‍ന്നവരുടെ പേരുകള്‍ ഇല്ലെന്ന് ദുരിന്ത ബാധിതര്‍ പറയുന്നു.

വയനാടിനെ പോലെ വിലങ്ങാടിനെയും ചേര്‍ത്തുപിടിക്കും എന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ അതിജീവിക്കുന്ന വിലങ്ങാടന്‍ ജനതയെ അവഗണിക്കുന്നു എന്നാണ് ദുരിതബാധിതരുടെ പരാതി. വിലങ്ങാട് പന്നിയേരി ഉന്നതിയിലെ രജീഷിന്റെ വാക്കുകളാണ് ഇത്. വീട് പൂര്‍ണമായി തകര്‍ന്ന ഇത്തരത്തില്‍ നിരവധി പേരാണ് ഇപ്പോഴും പട്ടികക്ക് പുറത്തു നില്‍ക്കുന്നത്. ആദ്യം 36 കുടുംബങ്ങളെ പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പരാതികള്‍ ലഭിച്ചതോടെ 15 പേരെ ഒഴിവാക്കി.

കുറ്റല്ലൂര്‍, മാടാഞ്ചേരി, പന്നിയേരി ആദിവാസി ഉന്നതികളിലെ ദുരിതബാധിതരെ പൂര്‍ണമായും അവഗണിച്ചു. കോഴിക്കോട് എന്‍ ഐ ടി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യഘട്ട പട്ടിക പുറത്ത് വിട്ടത്. ദുരിത ബാധിതരുടെ പരാതി പരിഹരിക്കാന്‍ റവന്യൂ വകുപ്പ് ശ്രമം ആരംഭിച്ചു എന്നാണ് വിവരം

Continue Reading

GULF

മബെല കെ.എം.സി.സി ഗ്രാൻഡ് ഫാമിലി ഇഫ്താർ സംഘടിപ്പിച്ചു

സമീപകാലത്ത് ഒമാനിൽ നടന്ന ഏറ്റവും വലിയ ഫാമിലി ഇഫ്താറുകളിൽ ഒന്നായിരുന്നു മബെല കെ.എം.സി.സി യുടേത്.

Published

on

മസ്കത്ത് കെ.എം.സി.സി മബെല ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാൻഡ് ഫാമിലി ഇഫ്താർ സംഘടിപ്പിച്ചു.

മബെല മാൾ ഓഫ് മസ്കത്തിന് സമീപമുള്ള അൽ ശാദി ഫുട്ബാൾ ഗ്രൗണ്ടിൽ നടന്ന സമൂഹ നോമ്പുതുറയിൽ നൂറുകണക്കിനാളുകൾ പങ്കാളികളായി. സമീപകാലത്ത് ഒമാനിൽ നടന്ന ഏറ്റവും വലിയ ഫാമിലി ഇഫ്താറുകളിൽ ഒന്നായിരുന്നു മബെല കെ.എം.സി.സി യുടേത്.

സ്ത്രീകളും കുട്ടികളും അടക്കം 2500 ലധികം ആളുകൾ ഇഫ്താറിൽ പങ്കെടുത്തു.മബെല കെ.എം.സി.സി യുടെ പ്രവർത്തകരും കുടുംബങ്ങളും അതിഥികളും പങ്കെടുത്തു. മബെല കെ.എം.സി.സി പ്രവർത്തക സമിതി അംഗങ്ങളെ

കൂടാതെ പ്രത്യേകം തെരഞ്ഞെടുത്ത വളന്റിയർ വിങ്ങും, വിമൻ ആൻഡ് ചിൽഡ്രൻസ് വിങ് പ്രവർത്തക സമിതി അംഗങ്ങളും ഗ്രാൻഡ് ഇഫ്താറിന് നേതൃത്വം നൽകി.

Continue Reading

Trending