Connect with us

Culture

കര്‍ണാടക തെരഞ്ഞെടുപ്പ് : ബി.ജെ.പിയില്‍ യദ്യൂരപ്പയെ വെട്ടി ബെല്ലാരി ബ്രദേഴ്‌സ്

Published

on

ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യദ്യൂരപ്പയെ ഹൈജാക്ക്് ചെയ്ത് ബെല്ലാരിയിലെ റെഡ്ഡി സഹോദരങ്ങള്‍ ബി.ജെ.പിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നു. സിദ്ധാരാമയ്യ വേഴ്‌സസ് യദ്യൂരപ്പ എന്ന നിലയില്‍ നിന്ന് സിദ്ധാരാമയ്യ വേഴ്‌സസ് ബെല്ലാരി ബ്രദേഴ്‌സ് എന്ന നിലയിലേക്ക് കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ചിത്രം മാറിത്തുടങ്ങിയിരിക്കുകയാണ്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടേയും റാലികളുടേയും നിയന്ത്രണം റെഡ്ഡി സഹോദരങ്ങള്‍ കീഴടക്കിയതോടെയാണ് ചിത്രങ്ങള്‍ ബി.ജെ.പി ഒരിക്കല്‍കൂടി അഴിമതിക്കാരുടെ കൂടാരമായി മാറിയത്.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ റെഡ്ഡി കളത്തിന് പുറത്തായിരുന്നു. അഴിമതി കേസില്‍ അകപ്പെട്ടവരെ കൂടെ നിര്‍ത്തിയാല്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയന്ന് ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പോലും അദ്ദേഹത്തെ പങ്കെടുപ്പിച്ചിരുന്നില്ല. എന്നാല്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായതോടെ ചിത്രങ്ങള്‍ മാറി. ജനാര്‍ദ്ദന റെഡ്ഡിയെ ഒഴിവാക്കിയെങ്കിലും അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ ഉള്‍പ്പെടെ ഏഴു സീറ്റ് ബെല്ലാരി റിപ്പബ്ലിക്കിന് വിട്ടു കൊടുത്ത് യദ്യൂരപ്പ കൂറു തെളിയിച്ചു. തൊട്ടു പിന്നാലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലികളില്‍ പോലും യദ്യൂരപ്പയേക്കാള്‍ വലിയ ക്യാമ്പയിനായി ജനാര്‍ദ്ദന റെഡ്ഡി പ്രത്യക്ഷപ്പെട്ടു. ഇതോടെയാണ് യദ്യൂരപ്പ ചിത്രത്തില്‍നിന്ന് മാഞ്ഞത്. ബി ശ്രീരാമുലുവിന് വേണ്ടി മാത്രമാണ് ജനാര്‍ദ്ദന റെഡ്ഡി പ്രചാരണത്തിന് ഇറങ്ങിയതെന്നും അദ്ദേഹം ബി.ജെ.പിയുടെ ഔദ്യോഗിക ക്യാമ്പയിനര്‍ അല്ലെന്നുമാണ് യദ്യൂരപ്പ ഇന്നലെ പ്രതികരിച്ചത്. എന്നാല്‍ ബെല്ലാരിക്കു പുറമെ അയല്‍ ജില്ലകളായ ചിത്രദുര്‍ഗയിലും റായ്ച്ചൂരിലും ബി.ജെ.പിയുടെ മുഖ്യ പ്രചാരക വേഷത്തിലുള്ളത് റെഡ്ഡിയാണ്. നേരിട്ടുള്ള രാഷ്ട്രീയ ഏറ്റുമുട്ടലില്‍ കോണ്‍ഗ്രസിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്ന തിരിച്ചറിവാണ് പിന്‍വാതില്‍ വഴി റെഡ്ഡി സഹോദരങ്ങളേയും അവരുടെ പണക്കൊഴുപ്പിനെയും തന്നെ ആശ്രയിക്കാനുള്ള യദ്യൂരപ്പയുടേയും ബി.ജെ.പിയുടേയും നീക്കത്തിനു പിന്നിലെന്നാണ് വിലയിരുത്തല്‍.

ബെല്ലാരി കേന്ദ്രീകരിച്ചുള്ള ഇരുമ്പയിര്‍ കൊള്ളക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ചവരാണ് മുന്‍ മന്ത്രി ജനാര്‍ദ്ദന റെഡ്ഡിയും സഹോദരങ്ങളും ഉള്‍കൊള്ളുന്ന ബെല്ലാരി ബ്രദേഴ്‌സ്. റെഡ്ഡി സഹോദരങ്ങളുടെ പണക്കൊഴുപ്പിലാണ് കര്‍ണാടകയില്‍ ബി.ജെ.പി ഭരണം പിടിച്ചതെന്ന ആക്ഷേപവും ശക്തമായിരുന്നു. യദ്യൂരപ്പ സര്‍ക്കാറില്‍ ജനാര്‍ദ്ദന റെഡ്ഡി മന്ത്രിയാവുക കൂടി ചെയ്തതോടെ ഖനി മാഫിയ ഇടപെടല്‍ കൂടുതല്‍ ശക്തമായി. ഇതിനെതിരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടന്ന സമരങ്ങള്‍ യദ്യൂരപ്പ സര്‍ക്കാറിനെയും റെഡ്ഡി സഹോദരങ്ങളെയും ഒരേപോലെ വെട്ടിലാക്കി. ബെല്ലാരിയില്‍നിന്നുള്ള അനധികൃത ഇരുമ്പയിര്‍ കടത്തുമായി ബന്ധപ്പെട്ട് 35,000 കോടി രൂപയുടെ അഴിമതി ആരോപണം ഉയര്‍ന്നതോടെയാണ് യദ്യൂരപ്പ് മുഖ്യമന്ത്രി പദം രാജിവെക്കേണ്ടി വന്നത്.

ലോകായുക്ത സന്തോഷ് ഹെഗ്‌ഡെ നടത്തിയ അന്വേഷണത്തില്‍ ബെല്ലാരി സഹോദരങ്ങളുടെ അഴിമതിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവന്നു.ലോകായു്ക്ത റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ജനാര്‍ദ്ദന റെഡ്ഢി ഉള്‍പ്പെടെയുള്ളവരും ജയിലിലായി. ഇതോടെ ബെല്ലാരി സഹോദരങ്ങള്‍ സിദ്ധാരാമയ്യക്കെതിരെ പരസ്യ വെല്ലുവിളിയുമായി രംഗത്തെത്തി. ബെല്ലിരായില്‍ കടക്കാന്‍ സിദ്ധാരാമയ്യയെ വെല്ലുവിളിച്ച ജനാര്‍ദ്ദന റെഡ്ഡി, വധഭീഷണി വരെ മുഴക്കുകയും ചെയ്തു. ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും കൂട്ടി 350 കിലോമീറ്റര്‍ ബെല്ലാരിയിലേക്ക് പദയാത്ര നടത്തിയാണ് സിദ്ധാരാമയ്യ ഈ വെല്ലുവിളിക്ക് മറുപടി നല്‍കിയത്.

2013ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്തോടെ നാലു വര്‍ഷം തുടര്‍ച്ചയായി ജയിലില്‍ കഴിഞ്ഞ ജനാര്‍ദ്ദന റെഡ്ഡി ഇടക്ക് ജാമ്യത്തില്‍ പുറത്തിറങ്ങിയെങ്കിലും സിദ്ധാരാമയ്യ സര്‍ക്കാര്‍ പുതിയ കേസുകളില്‍ വീണ്ടും അകത്താക്കി. ഇതോടെയാണ് സിദ്ധാരാമയ്യയോടുള്ള ശത്രുത റെഡ്ഡി സഹോദരങ്ങളില്‍ വര്‍ധിച്ചു. അടുത്ത തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ഏറ്റുമുട്ടുന്നത് താനും സിദ്ധാരാമയ്യയും നേരിട്ടായിരിക്കുമെന്ന് ജനാര്‍ദ്ദന റെഡ്ഡി ഒരു ഘട്ടത്തില്‍ പരസ്യ വെല്ലുവിളി മുഴക്കുകയും ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ​ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Published

on

സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷനാണ് ഉണ്ണിമുകുന്ദനെന്ന് അദ്ദേഹത്തിന്റെ മുൻ മാനേജർ വിപിൻകുമാർ. മാർക്കോ സിനിമയ്ക്കു ശേഷം ഉണ്ണിമുകുന്ദന്റെ സിനിമകളൊന്നും വിജയിച്ചില്ലെന്നും ​ഗെറ്റ് സെറ്റ് ബേബി വൻപരാജയമായതോടെ ഉണ്ണി മുകുന്ദൻ നിരാശനായി മാറിയെന്നുമാണ് വിപിൻ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന ആരോപണവുമായി വിപിൻ രം​ഗത്തെത്തിയത്. ശ്രീഗോകുലം മൂവീസുമായി ചേർന്ന് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ നിന്ന് അവർ പിന്മാറിയിരുന്നു. അത് അദ്ദേഹത്തിന് വലിയ ഷോക്കായെന്നും വിപിന്റെ പരാതിയിൽ പറയുന്നു. താനൊരു സിനിമാ പ്രവര്‍ത്തകനാണെന്നും പല സിനിമകള്‍ക്കുവേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണം. സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണിമുകുന്ദന്റെ പ്രൊഫഷനൽ മാനേജരായി ജോലി ചെയ്‌ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടേയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തുവരികയാണ്. ഉണ്ണിമുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപിക്കുകയും തേജോ വധം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാൽ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നേയും ബാധിച്ചിട്ടുണ്ടെന്നാണ് വിപിൻ പരാതിയിൽ പറയുന്നത്.
Continue Reading

Film

മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

Published

on

മലയാള സിനിമയിലെ തന്നെ ചരിത്ര വിജയമായി മാറിയ ഫാമിലി ത്രില്ലർ ചിത്രം ‘തുടരും’  മെയ് 30 മുതൽ ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. കെ.ആർ. സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തിയാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്താണ് ഈ ഫാമിലി ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മോഹൻലാൽ, ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി ബൈജു, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖം, കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാണ്. തൻ്റെ ഏറ്റവും പ്രിയപ്പെട്ട അംബാസഡർ കാറുമായി ഒരു അസാധാരണ സംഭവത്തിൽ അദ്ദേഹം കുരുങ്ങുന്നു. ആ കുരുക്കിൽ നിന്ന് അദ്ദേഹം എങ്ങനെ രക്ഷപെടും എന്നതാണ് കഥയുടെ പ്രമേയം. ആവേശം നിറച്ച നിമിഷങ്ങളിലൂടെ, ‘തുടരും’ പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ മുൾമുനയിൽ ഇരുത്തുന്ന ഒരു ഗംഭീര ദൃശ്യാനുഭവമായി മാറുന്നു.
Continue Reading

GULF

ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു

2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

Published

on

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്

ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു

പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.

Continue Reading

Trending