Connect with us

Culture

രാഷ്ട്രപതിയുടെ മെഡല്‍ നേടിയ മുന്‍ സൈനികനും വിദേശിയായി; ഞെട്ടിക്കുന്നതെന്ന് കോണ്‍ഗ്രസ്

Published

on

നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ തെരഞ്ഞെടുക്കപ്പെട്ട ദിവസം തന്നെ കാര്‍ഗില്‍ യുദ്ധത്തിലടക്കം പങ്കെടുത്ത ഇന്ത്യന്‍ സൈന്യത്തിലെ റിട്ടയേര്‍ഡ് ഹോണററി ക്യാപ്റ്റനായ 52കാരന്‍ മുഹമ്മദ് സനാഉല്ല വിദേശ പൗരനായി മാറി. 30 വര്‍ഷത്തെ ഇന്ത്യന്‍ സൈനിക സേവനത്തിന് ശേഷം അസമിലെ കാമരൂപ് ജില്ലയിലെ കോലോഹിക ഗ്രാമത്തില്‍ വിശ്രമ ജീവിതം നയിക്കുന്ന മുഹമ്മദ് സനാഉല്ലയെ അന്നാണ് ബോകോ വിദേശ ട്രൈബ്യൂണല്‍ വിദേശിയെന്ന് (ബംഗ്ലാദേശി) മുദ്രകുത്തി പിടികൂടിയത്.

കേന്ദ്രസര്‍ക്കാര്‍ പൗരത്വ ബില്‍ നടപ്പാക്കി തുടങ്ങിയതോടെയാണ് അസമിലെ പൗരത്വ പട്ടികയില്‍ നിന്നും മുന്‍ സൈനികന്‍ പുറത്താവുന്നത്.
കാര്‍ഗില്‍ യുദ്ധത്തിലടക്കം പങ്കെടുക്കുകയും വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ മെഡലടക്കം നേടുകയും ചെയ്ത സനാഉല്ലക്ക് രണ്ടാം മോദി അധികാരത്തിലേറിയ ദിവസം ജീവിതത്തിലെ ഇരുണ്ട ഏടായി മാറുകയായിരുന്നു. താന്‍ ഈ രാജ്യത്തെ പൗരനല്ലെന്ന പുതിയ വാദം അവിശ്വസനീയമായാണ് തോന്നിയത്. വിദേശിയെന്ന് മുദ്രകുത്തി പിടികൂടിയ സനാഉല്ലയെ വിദേശികളെ പാര്‍പ്പിക്കുന്ന താല്‍ക്കാലിക തടങ്കല്‍ പാളത്തിലേക്ക് മാറ്റി. താന്‍ ജയിലിലായ ദുഃഖത്തിനിടയിലും ചെറിയ എന്തെങ്കിലും അപാകതകളാവാം തനിക്കെതിരെ ഇത്തരത്തിലൊരു വിധി പ്രസ്താവം നടത്താന്‍ കാരണമെന്ന പ്രതീക്ഷയിലാണ് സനാഉല്ല.

1967ല്‍ ജനിച്ച താന്‍ 11-ാം വയസില്‍ 1987ലാണ് ഇന്ത്യന്‍ സൈന്യത്തില്‍ പ്രവേശിച്ചത്. പക്ഷേ ബോകോ ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ അത് 1978 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് സനാഉല്ല പറയുന്നു. വിദേശിയെന്ന് മുദ്രകുത്തി വീട്ടില്‍ നിന്നും കൊണ്ടു പോയ ശേഷം തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. സൈന്യത്തില്‍ നിന്നും വിരമിച്ച ശേഷം അതിര്‍ത്തി പൊലീസിലും സനാഉല്ല സേവനമനുഷ്ടിച്ചിട്ടുണ്ട്. സനാഉല്ല കാമരൂപ് ജില്ലയിലെ ബൈഹത ചാരിയാലി പൊലീസ് സ്റ്റേഷനില്‍ എസ്.ഐയായിരുന്നു. സൈന്യത്തിലായിരുന്ന സമയത്ത് മൂന്ന് തവണ ഭീകര വിരുദ്ധ ഓപറേഷനിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. രാഷ്ട്രീയ റൈഫിള്‍സിന്റെ ഭാഗമായി ജമ്മുകശ്മീരിലെ ദോഡ ജില്ലയിലും 2015-17 വരെ കുപ് വാരയില്‍ നിയന്ത്രണ രേഖക്കു സമീപവും 2007-10ല്‍ മണിപ്പൂരിലും ഭീകര വിരുദ്ധ നീക്കത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഇത്രയും കാലം രാജ്യത്തിന് വേണ്ടി സൈന്യത്തില്‍ സേവനം അനുഷ്ടിച്ചിട്ട് തനിക്ക് കിട്ടിയത് ഇതാണെന്ന് നിസ്സഹായതയോടെ സനാഉല്ല പറയുന്നു. അസമിലെ പൗരത്വ പട്ടികയില്‍ ആദ്യം തന്റെ പേരും ഉണ്ടായിരുന്നില്ലെന്നും പിന്നീട് അധികൃതര്‍ക്ക് എഴുതിയപ്പോള്‍ ബ്രിഗേഡിയര്‍ക്കും സാധാരണക്കാര്‍ക്കുമെല്ലാം ഒരേ പ്രക്രിയയാണെന്നാണ് മറുപടി നല്‍കിയത്.

അതേസമയം നിലവിലെ മാര്‍ഗ നിര്‍ദേശമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും സനാഉല്ലയെ വിദേശിയായി പ്രഖ്യാപിച്ചതിനാലാണ് തങ്ങള്‍ കസ്റ്റഡിയിലെടുത്തതെന്നും കാമരൂപ് പൊലീസ് സൂപ്രണ്ട് പാര്‍ത്ഥസാരഥി മഹന്ത പറഞ്ഞു.

സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. വിവരം ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് വ്യക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ട്വിറ്ററില്‍ കുറിച്ചു.

പിതാവിന്റെ അവസ്ഥയില്‍ ഏറെ പേടിയുണ്ടെന്നും എന്നാല്‍ സൈന്യം അദ്ദേഹത്തിന്റെ രക്ഷക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സനാഉല്ലയുടെ മകള്‍ ഷഹനാസ് അഖ്തര്‍ പറഞ്ഞു. വിഷയത്തില്‍ അസം പൊലീസുമായി സംസാരിക്കുമെന്നായിരുന്നു ഇതേ കുറിച്ച് സൈന്യത്തിന്റെ പ്രതികരണം. വളരെ ദുഖകരമായ സാഹചര്യമെന്നായിരുന്നു റിട്ടയേര്‍ഡ് ബ്രിഗേഡിയര്‍ രഞ്ജിത് ഭര്‍താകറിന്റെ ഇതേ കുറിച്ചുള്ള പ്രതികരണം. സനാഉല്ല ബംഗ്ലാദേശിയാണെങ്കില്‍ എങ്ങിനെ അയാള്‍ 30 വര്‍ഷം സൈന്യത്തിലും ശേഷം അതിര്‍ത്തി പൊലീസിലും സേവനമനുഷ്ടിച്ചു.

സനാഉല്ലയുടെ ഭാര്യയും മൂന്ന് മക്കളും അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ പട്ടികക്ക് പുറത്താണ്. അതേ സമയം സനാഉല്ലയുടെ മൂത്ത സഹോദരനും കുടുംബവും ഇന്ത്യക്കാരെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്‍.ആര്‍.സി തെളിവുകളായി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്, വോട്ടേഴ്‌സ് ഐ.ഡി എന്നിവ സനാഉല്ല ഹാജരാക്കിയിരുന്നു. എന്നാല്‍ ജന്മം കൊണ്ട് ഇന്ത്യക്കാരനെന്ന് തെളിയിക്കുന്നതില്‍ സനാഉല്ല പരാജയപ്പെട്ടുവെന്നാണ് ട്രൈബ്യൂണല്‍ പറയുന്നത്. വിരമിച്ച സൈനികരോട് ആദരവ് കാണിക്കുന്നതിന് പകരം അപമാനിക്കുകയും പീഡിപ്പിക്കുകയുമാണെന്നും ഇത് ഗൂഡാലോചനയാണെന്നും വിരമിച്ച മറ്റൊരു സൈനികനായ ജെ.സി.ഒ അസ്മല്‍ ഹഖ് പറഞ്ഞു. അസ്മല്‍ ഹഖിന്റേയും പൗരത്വം തടഞ്ഞു വെച്ചിരിക്കുകയാണ്. സനാഉല്ല സൈന്യത്തില്‍ പ്രവേശിച്ച തീയതി വരെ മാറ്റി എഴുതിയത് ഗുഡാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘വിന്‍ സിയും ഷൈന്‍ ടോം ചാക്കോയും സിനിമയുമായി സഹകരിക്കുന്നില്ല’; ‘സൂത്രവാക്യം’ നിര്‍മാതാവ്

Published

on

ഷൈൻ ടോം ചാക്കോക്ക് എതിരെ നടി വിൻസി അലോഷ്യസ് പരാതി നൽകിയതിൽ നിലപാട് മാറ്റി ‘സൂത്രവാക്യം’ സിനിമയുടെ നിർമാതാവ്. ഷൂട്ടിനിടയിൽ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ആദ്യം പറഞ്ഞ നിർമാതാവ് ശ്രീകാന്ത് ഇപ്പോൾ, കഴിഞ്ഞ ദിവസം വിൻസിയുമായി സംസാരിച്ചതായും സെറ്റിലുണ്ടായ വിഷയം ചിലർക്ക് അറിയാമായിരുന്നതായി വിൻസി പറഞ്ഞതായും വ്യക്തമാക്കി.

‘കഴിഞ്ഞ ദിവസം വിൻസിയുമായി സംസാരിച്ചിരുന്നു. സെറ്റിലുണ്ടായ വിഷയം ചിലർക്ക് അറിയാമായിരുന്നതായി വിൻസി പറഞ്ഞു. ഞാൻ വീണ്ടും പറ‍യുകയാണ് എനിക്ക് ഇതേക്കുറിച്ച് അറിയില്ലായിരുന്നു. പരാതി ഒന്നും നൽകിയിരുന്നില്ല. വേണമെങ്കിൽ നിങ്ങൾക്ക് ഐ.സി.സി മീറ്റിങ് കഴിഞ്ഞ് വിൻസിയോട് സംസാരിക്കാം. ഈ പ്രശ്നം സിനിമയെ മോശമായി ബാധിച്ചിട്ടുണ്ട്. ഇന്നലെ ഞങ്ങൾ ഈസ്റ്റർ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. അത് വിൻസിയോ ഷൈനോ ഷെയർ ചെയ്തിട്ടില്ല. ഞാൻ ഇതിലൊന്നിലും ഇടപെട്ടിട്ടില്ല, ലഹരിയെക്കുറിച്ചോ അതിക്രമങ്ങളെക്കുറിച്ചോ എനിക്കറിയില്ല, പക്ഷെ എന്‍റെ സിനിമയെയാണ് ഇത് ബാധിക്കുന്നത്’ – ശ്രീകാന്ത് പറഞ്ഞു.

ഇൻസ്റ്റഗ്രാമിലൂടെയാണ് ഒരു നടനിൽ നിന്ന് മോശം അനുഭവം ഉണ്ടായതായി വിൻസി വെളിപ്പെടുത്തൽ നടത്തിയത്. ഇതിന് പിന്നാലെ തനിക്ക് മോശം അനുഭവമുണ്ടായത് ഷൈൻ ടോം ചാക്കോയിൽ നിന്നാണെന്ന് സിനിമ സംഘടനകൾക്ക് നൽകിയ പരാതിയിൽ വിൻസി വ്യക്തമാക്കുകയായിരുന്നു. ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവയിലാണ് വിന്‍സി പരാതി നല്‍കിയത്.

Continue Reading

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

Film

ഓടിടി റിലീസിനൊരുങ്ങി ‘എമ്പുരാന്‍’; ഏപ്രില്‍ 24-ന് സ്ട്രീമിങ് ആരംഭിക്കും

Published

on

തീയേറ്ററുകളിൽ ഏറെ കോളിളക്കം സൃഷ്ടിച്ച മോഹൻലാൽ, പൃഥ്വിരാജ് ചിത്രം എമ്പുരാൻ ഓടിടിയിലേക്ക്. ഏപ്രില്‍ 24-ന് ചിത്രം ജിയോ ഹോട്‌സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും.‌ മാർച്ച് 27ന് തീയേറ്ററിൽ റിലീസ് ചെയ്ത ചിത്രം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. ഇപ്പോഴിതാ സിനിമ ഓടിടിയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. അണിയറ പ്രവര്‍ത്തകര്‍ ഈ വിവരം അറിയിച്ച് സാമൂഹികമാധ്യമങ്ങളില്‍ ഒടിടി റിലീസ് പോസ്റ്റര്‍ പങ്കുവെച്ചു.

തീയേറ്ററിലെത്തി ഒരു മാസം പൂര്‍ത്തിയാവും മുമ്പാണ് ഒടിടി റിലീസ്. അതായത് തീയറ്ററില്‍ എത്തി 27 ദിവസത്തിന് ശേഷം. ആശീര്‍വാദ് സിനിമസ്, ഗോകുലം മൂവീസ്, ലൈക പ്രൊഡക്ഷന്‍ എന്നിവര്‍ നിര്‍മ്മിച്ച ചിത്രം 2019 ല്‍ ഇറങ്ങിയ ലൂസിഫര്‍ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമായിരുന്നു.

ബോക്സോഫീസിൽ വന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ഖുറേഷി അബ്രാം/ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്,

ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരന്നത്.

Continue Reading

Trending