Connect with us

Culture

കര്‍ണ്ണാടക: ഇനിയുള്ള സാധ്യതകള്‍ ഇങ്ങനെയാണ്..

Published

on

കര്‍ണാടക രാഷ്ട്രീയം സുപ്രീംകോടതിയിലും മറ്റും കയറിയ സ്ഥിതിക്ക് ഇനിയുള്ളത് ചില സാധ്യതകള്‍ മാത്രമാണ്. നിയമസഭയിലെ ആകെ അംഗബലം 224 ആണ്. ഇതിനോടകം രാജിവച്ചവര്‍ 16. ഇവരുടെ രാജി സ്പീക്കര്‍ അംഗീകരിച്ചാല്‍ സഭയിലെ അംഗബലം 208 ആകും. പിന്നീട് കേവല ഭൂരിപക്ഷത്തിന് വേണ്ടത് 105 പേരുടെ പിന്തുണ. ഇപ്പോള്‍ 107 അംഗങ്ങള്‍ ബിജെപിക്കൊപ്പം ഉണ്ട്. കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം 101 പേരുമാകും. ഇതോടെ സര്‍ക്കാര്‍ ന്യൂനപക്ഷമാകും.

വിമത എംഎല്‍എമാരുടെ രാജി സ്പീക്കര്‍ അംഗീകരിക്കുകയാണെങ്കില്‍ കുമാരസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായി പുറത്തേക്ക് പോകും. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുകയായിരിക്കും പിന്നീട് കര്‍ണ്ണാടകയില്‍ നടക്കുക.
നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താം. വിപ്പ് ലംഘിക്കുന്ന വിമതരെ കൂറുമാറ്റ നിരോധനിയമ പ്രകാരം അയോഗ്യരാക്കാം. ഇത് പുതിയ നിയമയുദ്ധത്തിന് വഴിവെക്കുന്നതുമായിരിക്കും.

സര്‍ക്കാരിനെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവരിക. ഭൂരിപക്ഷം തെളിയിക്കാന്‍ എംഎല്‍എമാരെ ഗവര്‍ണറുടെ മുന്നില്‍ ഹാജരാക്കുകയുമാകാം. കുമാരസ്വാമി രാജിവെച്ച് കോണ്‍ഗ്രസ് നേതാവ് മുഖ്യമന്ത്രിയാകുകയും സാധ്യതയാണ്. വിമതരെ കൂടി ഉള്‍പ്പെടുത്തി പുതിയ മന്ത്രിസഭയുണ്ടാക്കാം. പക്ഷേ ഇതിന് വിമതര്‍ തയാറാകണം. അല്ലെങ്കില്‍ സംസ്ഥാനത്തെ ക്രമസമാധാന നില തകരുകയോ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിന് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ വന്നാല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താം. ഗവര്‍ണര്‍ക്ക് ഇതിനായി കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാം. എന്നാലിതിന് സാധ്യത വളരെ കുറവാണ്. സര്‍ക്കാര്‍ താഴെ വീണാല്‍ ബദല്‍ സര്‍ക്കാരുണ്ടാക്കാതെ ബിജെപി മാറി നില്‍ക്കാം. ഇങ്ങനെയെങ്കില്‍ കര്‍ണ്ണാടകയില്‍ ആറുമാസത്തിനുള്ളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനു സാധ്യതയുണ്ട്. ഇതിനെല്ലാം പുറമെ നിയമസഭ തന്നെ പിരിച്ചുവിടാന്‍ കുമാരസ്വാമിക്ക് ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കാനാകും. ഇത് സ്വീകരിക്കണമോ എന്നത് ഗവര്‍ണറുടെ വിവേചനാധികാരമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂരിൽ സ്വകാര്യബസിൽ നിന്ന് 150 വെടിയുണ്ടകൾ കണ്ടെത്തി

വിരാജ് പേട്ടയിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിൽ നിന്നാണ് തിരകൾ പിടികൂടിയത്. 

Published

on

കണ്ണൂരിൽ സ്വകാര്യബസിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി. കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിലെ പരിശോധനയ്ക്കിടെയാണ് ബസിൽ നിന്ന് 150 വെടിയുണ്ടകൾ കണ്ടെത്തിയത്. വിരാജ് പേട്ടയിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിൽ നിന്നാണ് തിരകൾ പിടികൂടിയത്.

എന്നാൽ വെടിയുണ്ടകൾ ആരുടേതാണെന്ന് വ്യക്തമല്ല. തിരകൾ പൊലീസിന് കൈമാറി. സംഭവത്തിൽ ഇരിട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

ഇടുക്കിയില്‍ നവജാത ശിശുവിന്റെ മൃതദേഹം നായ്ക്കള്‍ കടിച്ച് വലിച്ച നിലയില്‍; ദമ്പതികള്‍ കസ്റ്റഡിയില്‍

ജാർഖണ്ഡ് സ്വാദേശികളായ ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Published

on

ഇടുക്കി ഖജനാപ്പാറയിൽ ഏലത്തോട്ടത്തിൽ നിന്ന് നവജാത ശിശുവിന്റെ മൃതദേഹഭാഗങ്ങൾ കണ്ടെത്തി. അരമനപ്പാറ എസ്‌റ്റേറ്റിൽ കുടിവെള്ള പൈപ്പ്‍ സ്ഥാപിക്കാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.

ജനിച്ച ഉടനെ ജീവനില്ലാത്തതിനാൽ ഇതരസംസ്ഥാന തൊഴിലാളികൾ മറവ് ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ജാർഖണ്ഡ് സ്വാദേശികളായ ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നായ്ക്കൾ കടിച്ച് കീറിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നുത്. രാജാക്കാട് പൊലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വികരിച്ചു.

Continue Reading

Film

നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രന് ജാമ്യം

അറസ്റ്റ് ചെയ്താലും ജാമ്യത്തില്‍ വിടണമെന്ന് കോടതി നിര്‍ദേശത്തില്‍ പറയുന്നു.

Published

on

പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ കോഴിക്കോട് കസബ പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

അറസ്റ്റ് ചെയ്താലും ജാമ്യത്തില്‍ വിടണമെന്ന് കോടതി നിര്‍ദേശത്തില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം. ജാമ്യവ്യവസ്ഥ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ പൊലീസിന് ഇടപെടാമെന്നും കേസിന്റെ അന്വേഷണഘട്ടത്തില്‍ മറ്റ് നിരീക്ഷണങ്ങള്‍ നടത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി. കുടുംബ തര്‍ക്കവുമായി ബന്ധപ്പെട്ടാണ് പരാതി ഉയര്‍ന്നതെന്ന് കൂട്ടിക്കല്‍ ജയചന്ദ്രന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

Continue Reading

Trending