Connect with us

india

കന്‍വാര്‍യാത്ര വിവാദത്തില്‍ എന്‍.ഡി.എയില്‍ ഭിന്നത, ഇടഞ്ഞ് ജെ.ഡി.യു; തീരുമാനത്തില്‍ ഉറച്ച് യോഗി

കന്‍വാര്‍ യാത്ര പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ പ്രദേശങ്ങളിലൂടെ കാലങ്ങളായി കടന്നുപോകുന്നതാണെന്നും അവിടെ ഇതുവരെ ഒരു വര്‍ഗീയ സംഘര്‍ഷങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കരുതെന്നും ജെ.ഡി.യു നേതാവ് കെ.സി ത്യാഗി പറഞ്ഞു.

Published

on

കന്‍വാര്‍യാത്ര കടന്നുപോകുന്ന ഇടങ്ങളിലെ മുസ്ലിം കച്ചവടക്കാരുടെ കടകള്‍ക്ക് മുകളില്‍ അവരുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിര്‍ദേശത്തില്‍ എന്‍.ഡി.എയില്‍ ഭിന്നത. എന്‍.ഡി.എയിലെ പ്രധാന സഖ്യകക്ഷിയായ ജെ.ഡി.യു വിഷയത്തില്‍ ബി.ജെ.പിയുടെ നിലപാടിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. കന്‍വാര്‍ യാത്ര പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ പ്രദേശങ്ങളിലൂടെ കാലങ്ങളായി കടന്നുപോകുന്നതാണെന്നും അവിടെ ഇതുവരെ ഒരു വര്‍ഗീയ സംഘര്‍ഷങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കരുതെന്നും ജെ.ഡി.യു നേതാവ് കെ.സി ത്യാഗി പറഞ്ഞു.

‘കന്‍വാര്‍ യാത്ര വര്‍ഷങ്ങളായി അവിടെ നടക്കുന്നതാണ്. ഹിന്ദുക്കളും മുസ്ലിങ്ങളും സിഖുകാരും സ്റ്റാളുകള്‍ സ്ഥാപിച്ച് തീര്‍ഥാടകരെ സ്വാഗതം ചെയ്യാറാണ് പതിവ്. മുസ്ലിം കരകൗശല തൊഴിലാളികളും കന്‍വാര്‍ യാത്രയുടെ ഭാഗമായിട്ടുണ്ട്. കന്‍വാര്‍ യാത്രയില്‍ ഉപയോഗിക്കുന്ന വിഗ്രഹങ്ങള്‍ നിര്‍മിക്കുന്നത് മുസ്ലിം സമുദായത്തില്‍പ്പെട്ട കരകൗശല തൊഴിലാളികള്‍ കൂടി ചേര്‍ന്നാണ്. ഇത്തരം ഉത്തരവുകള്‍ വര്‍ഗീയ സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ മാത്രമേ ഉതകൂ. ജില്ലാ ഭരണകൂടം തീരുമാനം പുനഃപരിശോധിക്കണം. അത് പിന്‍വലിക്കണം,’ ത്യാഗി പറഞ്ഞു.

‘സാമൂഹിക വിരുദ്ധര്‍ കടകള്‍ നടത്തുന്നുണ്ടോ എന്ന് പൊലീസ് അന്വേഷിക്കണം. എന്നാല്‍ മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തില്‍ ഒരു വിവേചനവും പാടില്ല. ഇത് സമൂഹത്തില്‍ ഭിന്നത വര്‍ദ്ധിപ്പിക്കും. അത്തരം നിര്‍ദേശങ്ങള്‍ വര്‍ഗീയ സംഘര്‍ഷം വര്‍ധിപ്പിക്കാനേ ഉതകൂ. അത് പാടില്ല. ഉത്തരവ് പിന്‍വലിക്കണം,’ ജെ.ഡി.യു നേതാവ് പറഞ്ഞു.

മുസാഫര്‍നഗര്‍ പൊലീസിന്റെ ഉത്തരവ് ഇന്ത്യയുടെ സംസ്‌കാരത്തിന് മേലുള്ള കടന്നാക്രമണമാണെന്നും ആര് എന്ത് കഴിക്കണമെന്ന് തീരുമാനിക്കുന്നവര്‍ ആരില്‍ നിന്ന് എന്ത് വാങ്ങണമെന്ന് കൂടി തീരുമാനിക്കുകയാണെന്നും കോണ്‍ഗ്രസ് പറഞ്ഞു. മുസ്ലിങ്ങളെ സാമ്പത്തികമായി ബഹിഷ്‌ക്കരിക്കുകയാണ് ഈ നീക്കത്തിലൂടെ ആര്‍.എസ്.എസ് ലക്ഷ്യം വെക്കുന്നതെന്നും കോണ്‍ഗ്രസ് പറഞ്ഞു.

ആരാണ് ഹിന്ദു, ആരാണ് മുസ്ലിം എന്ന് കണ്ടെത്താനും മുസ്ലിംകളെ സാമ്പത്തികമായി ബഹിഷ്‌ക്കരിക്കാനുമാണ് ഈ നീക്കം ലക്ഷ്യംവെക്കുന്നതെന്ന് കോണ്‍ഗ്രസിന്റെ മാധ്യമ, പബ്ലിസിറ്റി വിഭാഗം മേധാവി പവന്‍ ഖേര പറഞ്ഞു. മാംസം കയറ്റുമതി ചെയ്യുന്ന പല കമ്പനികളുടെയും ഉടമകള്‍ ഹിന്ദുക്കളല്ലേയെന്നും പവന്‍ ഖേര ചോദിച്ചു. ‘ഒരു ഹിന്ദു മാംസം കയറ്റുമതി ചെയ്യുമ്പോള്‍ അത് മാംസമായി തുടരുന്നു. എന്നാല്‍ അല്‍ത്താഫോ റഷീദോ മാമ്പഴം-പേരക്ക എന്നിവ വില്‍ക്കുമ്പോള്‍ അത് മാംസം ആണെന്ന് പറഞ്ഞ് ആക്രമിക്കുന്നു. ഇവര്‍ ഇന്ത്യന്‍ സംസ്‌കാരത്തെ ആക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മുസഫര്‍നഗര്‍ പൊലീസ് ഉത്തരവ് ‘സാമൂഹിക കുറ്റകൃത്യം’ ആണെന്നും കോടതികള്‍ സ്വമേധയാ ഈ വിഷയത്തില്‍ ഇടപെടണമെന്നും സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു. അതേസമയം ജെ.ഡി.യുവിന്റെ വിമര്‍ശനത്തിനിടെയും ഉത്തരവ് നടപ്പിലാക്കുമെന്ന് വീണ്ടും പ്രഖ്യാപിച്ചിരിക്കുകയാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യു.പി പൊലീസ് പിന്‍വലിച്ച ഉത്തരവ് വീണ്ടും നടപ്പില്‍ വരുത്തിയിരിക്കുകയാണ് യോഗി.

കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴികളിലുള്ള എല്ലാ ഭക്ഷണശാലകളും അവയുടെ ഉടമകളുടെ പേരുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് ഇന്ന് രാവിലെ യോഗിയുടെ ഓഫീസ് വീണ്ടും ഉത്തരവിട്ടിട്ടുണ്ട്. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് മുസാഫര്‍നഗര്‍ പൊലീസ് സമാനമായ ഉത്തരവ് പിന്‍വലിച്ചതിന് പിന്നാലെയാണ് യോഗിയുടെ ഉത്തരവ്. പുതിയ നിര്‍ദേശം അനുസരിച്ച്, ഓരോ ഭക്ഷണശാലയും അല്ലെങ്കില്‍ വണ്ടി ഉടമയും ഒരു ബോര്‍ഡില്‍ ഉടമയുടെ പേര് വ്യക്തമായി പ്രദര്‍ശിപ്പിക്കേണ്ടതുണ്ടെന്നാണ് പറയുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘സൂര്യനസ്തമിക്കുംമുമ്പ് ജയിലില്‍ നിന്ന് മോചിപ്പിക്കണം’;ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച കേസില്‍ മുസ്‌ലിം വിദ്യാര്‍ത്ഥിനിയെ ജയിലിടച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ബോംബെ ഹൈക്കോടതി

വിദ്യാര്‍ത്ഥിനിയെ പുറത്താക്കിയ കോളേജിനെതിരെയും വിമര്‍ശനം.

Published

on

മഹാരാഷ്ട്രയിലെ പൂനെയില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ഖദീജ ശൈഖിനെയാണ് മെയ് 7ന് ഓപ്പറേഷന്‍ സിന്ദൂറിനെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചെന്ന പേരില്‍ അറസ്റ്റ് ചെയ്യുന്നത്.

പൂനെ പോലീസിന് പുറമെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, എന്‍ഐഎ എന്നിവരും കേസ് അന്വേഷണത്തിലുണ്ടായിരുന്നു.

എന്നാല്‍ ബോംബെ ഹൈകോടതി രൂക്ഷ വിമര്‍ശനമാണ് ഇന്ന് കേസില്‍ വിധിയില്‍ ഉന്നയിച്ചത്. പോസ്റ്റ് രണ്ട് മണിക്കൂറില്‍ പിന്‍വലിക്കുകയും ഖേദപ്രകടനം നടത്തുകയും ചെയ്തിട്ടും അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ കോടതി വിമര്‍ശിച്ചു.

ഖദീജ ശൈഖിനെ പുറത്താക്കിയ കോളേജിനെതിരെ കോടതി കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. രണ്ട് പരീക്ഷകള്‍ വിദ്യാര്‍ത്ഥിനിക്ക് നഷ്ടമായതില്‍ ”നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിനിയുടെ ജീവിതമാണ് നശിപ്പിക്കുന്നത്” എന്നാണ് കോടതി വിമര്‍ശനം.

”ദേശീയ താല്പര്യം” എന്ന് മറുപടി പറഞ്ഞ കോളേജിനോട് ”എന്ത് ദേശീയ താല്പര്യം” എന്നാണ് കോടതി ചോദിച്ചത്.

Continue Reading

india

വനിതാ ഗുസ്‌തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്‌സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

പോക്‌സോ അല്ലാത്ത ലൈംഗിക പീഡനക്കേസുകൾ നിലനിൽക്കും

Published

on

ലൈംഗിക പീഡനത്തിന്റെ പേരിൽ ബ്രിജ്‌ഭൂഷണെതിരെ പരാതി കൊടുത്ത വനിതാ ഗുസ്‌തി താരങ്ങളിൽ ഒരു പ്രായപൂർത്തിയാവാത്ത കുട്ടി ഉള്ളത് കൊണ്ടായിരുന്നു പോലീസ് പോക്‌സോ ചുമത്തി കേസ് എടുത്തത്. എന്നാൽ കുട്ടിയുടെ കുടുംബം പിന്നീട പരാതിയിൽ നിന്ന് പിന്നാക്കം പോയി.

ദൽഹി പട്യാല ഹാസ് കോടതിയാണ് കേസ് അവസാനിപ്പിച്ചത്. പോലീസ് സമർപ്പിച്ച ക്ലോഷർ റിപ്പോർട്ട് കോടതി അംഗീകരിക്കുകയായിരുന്നു. കുറഞ്ഞത് മൂന്ന് വർഷമെങ്കിലും ശിക്ഷ ലഭിക്കാവുന്ന പോക്‌സോ കേസ് ആണ് ഇപ്പോൾ അവസാനിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയുടെ മുൻനിര ഗുസ്തി താരങ്ങളായ ,സാക്ഷി മാലിക്ക്, ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗാട്ട് എന്നിവർ മുൻനിരയിൽ നിന്ന് ബ്രിജ് ഭൂഷണെതിരെ സമരം നയിച്ചത് രാജ്യത്താകെ കോളിളക്കം ഉണ്ടാക്കിയിരുന്നു.

Continue Reading

india

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ബൈജുസിനെ പുറത്താക്കി ആമസോണ്‍

ആപ്പ് ഉള്ളടക്കം, വെബ്സൈറ്റ് പ്രവര്‍ത്തനം, വിഡിയോ എന്നിവ പ്രവര്‍ത്തനരഹിതമായി.

Published

on

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും പ്രമുഖ എഡ് ടെക് ആപ്പായ ബൈജുസിനെ പുറത്താക്കി ആമസോണ്‍. ആപ്പിന് പിന്തുണ നല്‍കുന്ന ആമസോണ്‍ വെബ് സര്‍വീസസിന് കുടിശ്ശികവരുത്തിയതിന് പിന്നാലെയാണ് നടപടി. ഇതോടെ ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ആപ്പ് ഉപയോഗിക്കുന്നതിന് തടസം നേരിട്ടു.

ആപ്പ് ഉള്ളടക്കം, വെബ്സൈറ്റ് പ്രവര്‍ത്തനം, വിഡിയോ എന്നിവ പ്രവര്‍ത്തനരഹിതമായി. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഉപയോക്താക്കള്‍ക്ക് വിഡിയോ ഉള്ളടക്കങ്ങള്‍ കാണുന്നതിനും പണമടച്ചുള്ള സേവനങ്ങള്‍ ഉപയോഗിക്കുന്നതിനും തടസം നേരിട്ടതായി റിപ്പോര്‍ട്ടുണ്ട്.

ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പേയ്മെന്റുകളില്‍ ബൈജൂസ് വീഴ്ച വരുത്തിയതിനാലാണ് നടപടി. ഇതോടെയാണ് ആമസോണിന്റെ ഉടമസ്ഥതയിലുള്ള AWS ബൈജൂസിന് നല്‍കിയിരുന്ന നിരവധി ബാക്കെന്‍ഡ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിയത്. ബൈജൂസുമായുള്ള പേയ്മെന്റ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏപ്രില്‍ മുതല്‍ AWS ശ്രമിച്ചിരുന്നു. എന്നാല്‍ അനുകൂലമായ നിലപാടുണ്ടാകാത്തതിനെ തുടര്‍ന്നാണ് ആമസോണ്‍ ആപ്പിനെ ഡിലീസ്റ്റ് ചെയ്യുന്നതിലേക്ക് നീങ്ങിയത്.

Continue Reading

Trending