Connect with us

Culture

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പഠനനിലവാരം തകര്‍ച്ചയിലേക്ക്

Published

on

ദാവൂദ് മുഹമ്മദ്

കണ്ണൂര്‍: നിലവാരമുയര്‍ത്താന്‍ പദ്ധതികള്‍ നടപ്പാക്കുന്നതിനിടെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പഠന നിലവാര തകര്‍ച്ച. അഞ്ചു വര്‍ഷത്തിനിടെ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ ഉള്‍പ്പെടെ വിജയം ശരാശരിക്കും താഴെ. ബി.എസ്‌സി ഇലക്‌ട്രോണിക്‌സിനും ബികോമിനുമാണ് വിജയ ശതമാനം ഇടിഞ്ഞത്. നാക്ക് ഗ്രേഡിങ്ങ് പരിശോധന അടുത്തവര്‍ഷം നടക്കാനിരിക്കെയാണ് പഠന നിലവാരം താഴ്ന്നത്.

ബിഎസ്‌സി ഇലക്‌ട്രോണിക്‌സില്‍ കഴിഞ്ഞവര്‍ഷം 13ശതമാനവും ബികോമില്‍ 35.74 ശതമാനവുമാണ് വിജയ ശതമാനം. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ ഇടിവാണ് സംഭവിച്ചത്.
ബിടെക്കിന് 2017ല്‍ 41.43 ആണ് വിജയശതമാനം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അഞ്ചു ശതമാനത്തിലധികം കുട്ടികളാണ് പരാജയപ്പെട്ടത്. നാക്ക് പരിശോധന നടക്കാനിരിക്കെയാണ് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പരീക്ഷാ ഫലം കുറഞ്ഞത്. ഇത് സര്‍വ്വകലാശാല ഗ്രേഡിങ്ങിനെ പ്രതികൂലമായി ബാധിക്കും. നിലവില്‍ ഗ്രേഡിങ്ങില്‍ കണ്ണൂര്‍ എംജിക്കും കേരളയ്ക്കും കാലിക്കറ്റിനും പിന്നിലാണ്.

എം.സി.എ കോഴ്‌സില്‍ 2017ല്‍ 52.98 ശതമാനം പേര്‍ മാത്രമാണ് കണ്ണൂര്‍ സര്‍വ്വകലാശലയുടെ കടമ്പ കടന്നത്. അഥവാ പരീക്ഷ എഴുതിയ പകുതിയോളം പേര്‍ പരാജയപ്പെട്ടു. ബിഎസ്‌സിയില്‍ കഴിഞ്ഞ വര്‍ഷം 55.67 ആണ് വിജയ ശതമാനം. എന്നാല്‍ 2012ല്‍ 75.74 ആയിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 20 ശതമാനത്തിലധികം കുറവാണ് സംഭവിച്ചത്. പ്ലസ്ടുവിന് 90 ശതമാനത്തോളം മാര്‍ക്കു ലഭിച്ചവരാണ് ബിഎസ്‌സിക്ക് പ്രവേശനം നേടുന്നത്. എന്നിട്ടും കഴിഞ്ഞ വര്‍ഷം 128കുട്ടികള്‍ക്ക് മാത്രമാണ് എപ്ലസ് നേടാനായത്.
ബിഎസ്‌സി ഇലക്ട്രോണിക്‌സില്‍ 13.36 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം വിജയിച്ചത്. ഇതില്‍ ഒരു കുട്ടിയെ പോലും വിജയിപ്പിക്കാനാവാത്ത കോളജുകളും ഉണ്ട്. എന്നാല്‍ 2016ല്‍ ഇലക്ട്രോണിക്‌സിലെ വിജയ ശതമാനം 57.44 ആയിരുന്നു.
ബി.എ, ബിബിഎ,ബിബിഎം കോഴ്‌സുകളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ വിജയശതമാനം പകുതിയായി കുറഞ്ഞു. ബി.എ കോഴ്‌സില്‍ കഴിഞ്ഞ വര്‍ഷം 3541 പേര്‍ പരീക്ഷ എഴുതിയതില്‍ 1531 പേര്‍ മാത്രമാണ് വിജയിച്ചത്. 2016ലെ 73.26ല്‍ നിന്ന്2017ല്‍ 43.24 ലേക്കാണ് കൂപ്പുകുത്തിയത്.
ബികോമില്‍ കഴിഞ്ഞ വര്‍ഷം 35.74 ആണ് വിജയശതമാനം. 4024 പേര്‍ പരീക്ഷ എഴുതിയതില്‍ 1438 പേര്‍മാത്രമാണ് വിജയിച്ചത്. 2012ലെ 85.59 വിജയ ശതമാനത്തില്‍ നിന്നാണ് അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ 35.74 ലേക്ക് ഗ്രാഫ് താഴ്ന്നത്
ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ രീതിയില്‍ ഗ്രേഡിങ്ങ് നടപ്പാക്കിയതിലെ പാളിച്ചയാണ് വിജയശതമാനം കുറഞ്ഞതെന്നാണ് സര്‍വ്വകലാശാലയുടെ അനൗദ്യോഗിക വിശദീകരണം. 2012നു ശേഷം എല്ലാ വിഷയത്തിലും വിജയ ശതമാനത്തില്‍ വന്‍ കുറവാണ് ഉണ്ടായത്. എന്നാല്‍ വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ വലിയ വ്യത്യാസമുണ്ടായിട്ടില്ല. ബി.എ കോഴ്‌സുകളില്‍ 2012ലെ 45.09 ല്‍ നിന്ന് 2017 ല്‍ 45.49 ആയി ഉയര്‍ത്തി. ബികോമിന് 2012ല്‍ 49.09 ആയിരുന്നു വിജയ ശതമാനം.എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് 45.09 ആയി കുറഞ്ഞിട്ടുണ്ട്.
സ്വാശ്രയ കോളജുകളെ അപേക്ഷിച്ച് സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ വിജയ ശതമാനം കൂടുതലാണ്.

GULF

ഖത്തർ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ അഭിമാന നേട്ടം കൊയ്ത് യുഎംഎഐ ഖത്തർ

ദോഹയിലെ വിവിധ ക്ലബ്ബുകളിൽ നിന്നായി ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻ ഷിപ്പിലാണ് ഖത്തറിലെ യുഎംഎഐ കരാട്ടെ ടീം മികച്ച നേട്ടം കൊയ്തത്

Published

on

ദോഹയിൽ നടന്ന ഖത്തർ നാഷണൽ ഓപ്പൺ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ച് യുണൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷണൽ.

ജൂനിയർ വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ മൊസെല്ലേ ഫെർണാണ്ടസ് വെള്ളി മെഡലും സീനിയർ വിഭാഗം ടീം ഇവന്റിൽ യു എം എ ഐ ഇൻസ്ട്രക്ടർമാരായ ഫാസിൽ കെ വി, അനസ് കെ ടി, മാസിൻ വി എന്നിവർ വെങ്കല മെഡലും കരസ്ഥമാക്കി.
ദോഹയിലെ വിവിധ ക്ലബ്ബുകളിൽ നിന്നായി ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻ ഷിപ്പിലാണ് ഖത്തറിലെ യുഎംഎഐ കരാട്ടെ ടീം മികച്ച നേട്ടം കൊയ്തത്.

Continue Reading

Film

ചരിത്രസംഭവങ്ങളെ ഓർമ്മിപ്പിക്കുന്ന പോരാട്ട വീര്യത്തിന്റെ ‘നരിവേട്ട’ ; ട്രെയിലർ വൈറലാകുന്നു

Published

on

ഒരു തുണ്ട് ഭൂമിക്കായി ആദിവാസികൾ നടത്തിയിട്ടുള്ള സമരവും, പൊലീസ് വെടിവെപ്പും പോലത്തെ ചില ചരിത്ര സംഭവങ്ങളെ അനുസ്മരിപ്പിച്ചു കൊണ്ടാണ് നരിവേട്ടയുടെ ട്രെയിലർ ശ്രദ്ധേയമാകുന്നത്. ‘ഇഷ്‌ക്‘ന് ശേഷം അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് “നരിവേട്ട”. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ സമയത്ത് ടൊവിനോ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരുന്ന ‘മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ്, നരിവേട്ട’ എന്ന വാക്യത്തെ അർത്ഥവത്താക്കുന്ന തരത്തിലാണ് പൊലീസിന്റെ ഏകപക്ഷീയമായ ആക്രമണങ്ങളിലേക്കുള്ള സൂചനകൾ കാണിച്ചു കൊണ്ട് ട്രെയിലർ ചെങ്ങറ, മുത്തങ്ങ, പുഞ്ചാവി, നന്ദിഗ്രാമം പോലുള്ള ഭൂസമര ചരിത്രത്തെയൊക്കെ ട്രെയിലർ ഓർമ്മിപ്പിക്കുന്നത്. ഇത്തരം സമരങ്ങളുമായി സിനിമയെ ചേർത്തു വെച്ചുള്ള ചർച്ചകളാണ് സോഷ്യൽമീഡിയിലിപ്പോൾ നടക്കുന്നത്.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിന്‍ ജോസഫ് തിരക്കഥ രചിച്ച ചിത്രം വർഗീസ് പീറ്റർ എന്ന സാധാരണക്കാരനായ പൊലീസ് കൊൺസ്റ്റബിളിന്‍റെ ഔദ്യോഗികജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും കഥ പറയുന്നതിനോടൊപ്പമാണ് സംഘർഷഭരിതമായ, സ്വന്തം ഊര് സ്ഥാപിക്കാനുള്ള ആദിവാസി സമൂഹത്തിന്റെ ശ്രമത്തെ കുറിച്ച് കൂടി ദൃശ്യവൽക്കരിച്ചിരിക്കുന്നത്. തീവ്രതയേറിയ പൊളിറ്റിക്കൽ കഥയാണ് ചിത്രമെന്ന മുൻവിധി പ്രേക്ഷകർക്ക് നൽകാൻ പാകത്തിലാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്.

ചിത്രത്തിൽ സി.കെ. ജാനുവായാണ് ആര്യ സലിം എത്തുന്നത് എന്നാണ് ട്രെയിലർ കണ്ട പ്രേക്ഷകരും പറയുന്നത്. സി കെ ജാനുവിനെ ഓർമ്മപ്പെടുത്തുന്ന രീതിക്കുള്ള ആര്യ സലീമിന്റെ അഭിനയവും കഥാപാത്രവുമാണ് പ്രേക്ഷകരെ ഇത്തരമൊരു മുൻവിധിയിലേക്ക് എത്തിച്ചിരിക്കുന്നത്. വലിയ ക്യാൻവാസിൽ, വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന നരിവേട്ട’യിലൂടെ തമിഴ് താരം ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ, എന്നിവരും ചിത്രത്തിലുണ്ട്. മെയ് 16ന്  തീയേറ്ററുത്തുന്ന ചിത്രത്തിന്റെ ഗാനവും ട്രെയിലറുമെല്ലാം ഇതിനോടകം തന്നെ യൂട്യൂബിൽ ട്രെൻഡിംങ്ങിലേക്ക് കയറിയിട്ടുണ്ട്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്,  മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

Film

മാർച്ചിൽ തിളങ്ങിയത് ‘എമ്പുരാൻ’ മാത്രം; കലക്ഷൻ റിപ്പോർട്ട് പുറത്ത് വിട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ

Published

on

എറണാകുളം: മാർച്ച് മാസം റിലീസ് ചെയ്ത സിനിമാ കണക്കുകൾ പുറത്ത് വിട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. തീയറ്റർ ഷെയറും ബജറ്റ് കണക്കുമാണ് പ്രൊഡ്യൂസർ അസോസിയേഷൻ പുറത്തുവിട്ടത്. പുറത്തിറങ്ങിയ 15 സിനിമകളിൽ ഭൂരിഭാഗവും നഷ്ടത്തിലാണെന്ന് കണക്കുകൾ കാണിക്കുന്നു. മാർച്ച് മാസം ലാഭം നേടിയത് പൃഥിരാജ് ചിത്രമായ എമ്പുരാൻ മാത്രമാണ്.

മാർച്ചിൽ പുറത്തിറങ്ങിയ സിനിമകളിൽ ഭൂരിഭാ​ഗവും നഷ്ടത്തിലാണെന്നാണ് ഈ കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. മാർച്ചിൽ പുറത്തിറങ്ങിയ ആറ് ചിത്രങ്ങളുടെ കളക്ഷൻ ഒരു ലക്ഷം രൂപയിലും താഴെയായിരുന്നു. മറുവശം, ഔസേപ്പിന്റെ ഒസ്യത്ത്, പരിവാര്‍, പ്രളയശേഷം ഒരു ജലകന്യക, വടക്കന്‍ എന്നിങ്ങനെ അഞ്ച് സിനിമകളാണ് മാർച്ച് ഏഴിന് പുറത്തിറങ്ങിയത്. ഈ അഞ്ച് സിനിമകൾക്കും തിയേറ്റർ വിഹിതംവഴി മുടക്കുമുതല്‍ തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ലെന്നാണ് കണക്കുകൾ.

അഭിലാഷം, എമ്പുരാൻ, വടക്കൻ, ഔസേപ്പിന്റെ ഒസ്യത്ത്, പരിവാർ എന്നീ ചിത്രങ്ങളാണ് ഇപ്പോഴും പ്രദർശനം തുടരുന്ന ചിത്രങ്ങൾ. മാർച്ച് മാസം റിലീസ് ആയതിൽ ആറ് സിനിമകളുടെ കളക്ഷൻ ഒരു ലക്ഷം രൂപയിൽ താഴെ മാത്രമാണ്. 85 ലക്ഷം മുതൽ മുടക്കിൽ നിർമ്മിച്ച ആരണ്യം എന്ന ചിത്രം നേടിയത് 22000 രൂപ മാത്രമാണ്.

 

Continue Reading

Trending