Connect with us

india

കണ്ണൂർ എഡിഎം നവീൻ ബാബു മരിച്ച നിലയിൽ

പള്ളിക്കുന്നിലെ ക്വാട്ടേഴ്സിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

on

ണ്ണൂര്‍ എഡിഎം മരിച്ച നിലയില്‍. നവീന്‍ ബാബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എഡിഎമ്മിനെതിരെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഇന്നലെ ഗുരുതരാരോപണം ഉന്നയിച്ചിരുന്നു. ഇന്നലെ നടന്ന യാത്രയപ്പ് ചടങ്ങിനിടെയായിരുന്നു അപ്രതീക്ഷിതമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വേദിയിലെത്തിയത്. പെട്രോള്‍ പമ്പ് അനുവദിക്കുന്നതിന് അനുമതി നല്‍കിയില്ലെന്നായിരുന്നു ആരോപണം.

പള്ളിക്കുന്നിലെ ക്വാട്ടേഴ്സിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ‘കേരള മുഖ്യമന്ത്രി ചുമതലയേറ്റ ശേഷം ആദ്യം പറഞ്ഞത് ഫയല്‍ എന്നത് മനുഷ്യജീവിതമാണ്. വിമര്‍ശനമായി പറയുന്നതാണെന്ന് പറയരുത്. എന്റെ കൈയ്യിലുള്ള ഫയല്‍ മനുഷ്യന്റെ ജീവിതമാണെന്ന് എത്രപേര്‍ക്ക് തോന്നിയിട്ടുണ്ട്. യാത്രയയപ്പില്‍ എഡിഎമ്മിന് ആശംസകള്‍ നേരുകയാണ്.

മറ്റൊരു ജില്ലയിലേക്ക് പോവുകയാണല്ലോ. മുന്‍ എഡിഎം ഉണ്ടായിരുന്നപ്പോള്‍ നിരവധി തവണ വിളിക്കുകയും പറയുകയും ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നു. എന്നാല്‍ ഇദ്ദേഹം വന്നപ്പോള്‍ അതിന്റെ ആവശ്യം ഉണ്ടായിട്ടില്ല. പക്ഷെ, ഒരു തവണ ഇദ്ദേഹത്തെ വിളിച്ചിരുന്നു. ചെങ്ങളായിയിലെ പെട്രോള്‍ പമ്പിന്റെ എന്‍ഒസിയുമായി ബന്ധപ്പെട്ടാണ്. സൈറ്റ് പോയി നോക്കണം എന്നാണ് പറഞ്ഞത്. ഒന്നോ രണ്ടോ തവണ വിളിച്ചു. പിന്നീടൊരു ദിവസം സൈറ്റ് പോയി നോക്കിയെന്ന് മറുപടി പറഞ്ഞു.

അടുത്ത ദിവസം സംരംഭകന്‍ എന്നോട് പറഞ്ഞു എന്തെങ്കിലും നടക്കുമോ എന്ന് ചോദിച്ചു. ചില പ്രശ്നങ്ങള്‍ ഉണ്ട്. വളവും തിരിവും ഉള്ളതിനാല്‍ എന്‍ഒസി കൊടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു. മാസങ്ങള്‍ കുറച്ചായി. കഴിഞ്ഞ ദിവസം ഇദ്ദേഹം പോകുന്നത് കൊണ്ട് എന്‍ഒസി കിട്ടിയെന്ന് പറഞ്ഞു. അത് എന്തായാലും നന്നായി. എന്‍ഒസി കിട്ടിയത് എങ്ങനെയെന്ന് എനിക്കറിയാം. എന്‍ഒസി കൊടുത്തതിന് നന്ദി പറയുന്നു. ജീവിതത്തില്‍ സത്യസന്ധത പാലിക്കണം.

കണ്ണൂരില്‍ അദ്ദേഹം നടത്തിയത് പോലെയായിരിക്കരുത് അടുത്ത സ്ഥലത്തെ പ്രവർത്തനം. മെച്ചപ്പെട്ട രീതിയില്‍ ആളുകളെ സഹായിക്കുക. സര്‍വ്വീസ് സര്‍വ്വീസാണ്. ഒരു നിമിഷം മതി. ആ നിമിഷത്തെക്കുറിച്ച് ഓര്‍ത്തുകൊണ്ട് നമ്മള്‍ എല്ലാവരും കയ്യില്‍ പേന പിടിക്കണം. ഉപഹാരം സമര്‍പ്പിക്കുന്ന ചടങ്ങളില്‍ ഞാന്‍ ഉണ്ടായിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’, എന്നാണ് പി പി ദിവസം കഴിഞ്ഞ ദിവസം സംഘടിപ്പിച്ച യാത്രയയപ്പില്‍ പറഞ്ഞത്. നവീന്‍ ബാബുവിനെ വേദിയിലിരുത്തികൊണ്ടാണ് ദിവ്യയുടെ ആരോപണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു

നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 5000 ത്തോട് അടുക്കുകയാണ്.

Published

on

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു. നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 5000 ത്തോട് അടുക്കുകയാണ്. എത്തിയിരുന്നു. രോഗബാധ ഉയരുന്ന സാഹചര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളും സജ്ജമാകണമെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

കോവിഡ് വ്യാപനത്തിന് കാരണം പുതിയ നാല് വകഭേദങ്ങളെന്നാണ് റിപ്പോര്‍ട്ട്. ഓക്‌സിജന്‍, ബെഡുകള്‍, വെന്റിലേറ്ററുകള്‍, അവശ്യ മരുന്നുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കണം. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ തിരക്കേറിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

Continue Reading

india

മംഗളൂരുവിലെ വിദ്വേഷക്കൊല; മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം

വ്യാഴാഴ്ചത്തെ ഉത്തരവോടെ കേസില്‍ മൊത്തം പ്രതികള്‍ക്കും ഇപ്പോള്‍ ജാമ്യം ലഭിച്ചു.

Published

on

മംഗളൂരുവില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കോട്ടക്കല്‍ പറപ്പൂരിലെ അഷ്‌റഫ് കൊല്ലപ്പെട്ട കേസില്‍ മൂന്ന് പ്രതികള്‍ക്ക് കൂടി ജാമ്യം. അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് ഇന്നലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. സംഭവത്തില്‍ സന്ദീപ് (14ാം പ്രതി), ദീക്ഷിത് (15ാം പ്രതി), സച്ചിന്‍ (19ാം പ്രതി) എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.

ഏപ്രില്‍ 27ന് കുഡുപ്പുവിലാണ് ആള്‍ക്കൂട്ടം യുവാവിനെ മര്‍ദിച്ച് കൊന്നത്. കഴിഞ്ഞ മാസം 31ന് ഇതേ കോടതി രാഹുലിനും കെ. സുശാന്തിനും ജാമ്യം അനുവദിച്ചിരുന്നു. വ്യാഴാഴ്ചത്തെ ഉത്തരവോടെ കേസില്‍ മൊത്തം പ്രതികള്‍ക്കും ഇപ്പോള്‍ ജാമ്യം ലഭിച്ചു.

Continue Reading

india

യുപിയിലെ സംഭലില്‍ ഖബര്‍സ്ഥാനിലും ബുള്‍ഡോസര്‍ രാജ്

സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് വിനയ് കുമാര്‍ മിശ്രയുടെ നേതൃത്വത്തിലാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്.

Published

on

യുപിയിലെ സംഭലില്‍ ഖബര്‍സ്ഥാനിലും ബുള്‍ഡോസര്‍ രാജ്. സംഭലിലെ ആലം സാരായ് ഗ്രാമത്തിലെ ഖബര്‍സ്ഥാനിലെ മതില്‍ പൊളിച്ചു നീക്കി. മുറാദാബാദ് റോഡില്‍ ചാന്‍ദൗസി ഭാഗത്ത് ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് വിനയ് കുമാര്‍ മിശ്രയുടെ നേതൃത്വത്തിലാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്.

ഖബര്‍സ്ഥാന്റെ റെയില്‍വേ ക്രോസിങ്ങിന് സമീപമുള്ള മതില്‍ 10 മീറ്റര്‍ പുറത്താണ് കെട്ടിയതെന്ന് കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് മതില്‍ പൊളിച്ചത്. ഗതാഗത തിരക്ക് കാരണമാണ് ദൗത്യം രാത്രിയാക്കിയത്. ആറുമാസം മുമ്പ് ആരംഭിച്ച ഒഴിപ്പിക്കല്‍ ദൗത്യത്തിന്റെ ഭാഗമായാണ് നടപടി. ഒരുഭാഗത്ത് ഏഴ് മീറ്റര്‍ നേരത്തെ ഒഴിപ്പിച്ചിരുന്നു. ഇവിടെ പുല്ല് നീക്കി നിരപ്പാക്കി.-വിനയ്കുമാര്‍ മിശ്ര പറഞ്ഞു.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇരുവിഭാഗത്തോടും സംസാരിച്ചിരുന്നു. അന്വേഷണത്തില്‍ സര്‍ക്കാര്‍ ഭൂമിയിലാണ് ഖബര്‍സ്ഥാന്‍ നില്‍ക്കുന്നത് എന്നാണ് കണ്ടെത്തിയതെന്നും തഹസീല്‍ദാര്‍ ധീരേന്ദ്ര പ്രതാപ് സിങ് പറഞ്ഞു. അതേസമയം ഖബര്‍സ്ഥാന്‍ പതിറ്റാണ്ടുകളായി ഇവിടെയുള്ളതാണെന്നും കയ്യേറ്റ ആരോപണം അടിസ്ഥാനരഹിതമാണ് എന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.

Continue Reading

Trending