Connect with us

kerala

കണ്ണൂര്‍ ശാന്തമാകുന്നില്ല; നാലുവര്‍ഷത്തിനിടെ പതിമൂന്ന് രാഷ്ട്രീയ കൊലപാതകങ്ങള്‍

ഒരാള്‍ കൊല്ലപ്പെട്ടു കഴിഞ്ഞാല്‍ പകരമെന്നോണമാണ് മറ്റു പല കൊലപാതകങ്ങളും കണ്ണൂരില്‍ നടന്നിട്ടുള്ളത്. അങ്ങനെ നാലു വര്‍ഷത്തിനിടെ പതിമൂന്ന് രാഷ്ട്രീയ കൊലപാതകങ്ങള്‍ കണ്ണൂര്‍ ജില്ലയിലും മാഹിയിലുമായി നടന്നു. പതിമൂന്നാമത്തെ രാഷ്ട്രീയ കൊലപാതകമാണു കണ്ണവത്തെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന്റേത്. 2018 മേയ് ഏഴിനു മാഹിയിലും തുടര്‍ച്ചയായി അന്നു തന്നെ കണ്ണൂരിലും ഇരട്ടക്കൊലപാതകം നടന്നശേഷം 27 മാസത്തെ ഇടവേളക്കു ശേഷമാണ് സ്വലാഹുദ്ദീന്റേത്.

Published

on

കണ്ണൂര്‍: ഒരിടവേളക്കു ശേഷം കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം. കണ്ണൂര്‍ രാഷ്ട്രീയം ശാന്തമാകുമ്പോഴാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് കണ്ണൂരില്‍ വീണ്ടും കൊലപാതകമുണ്ടാവുന്നത്. ഇന്നലെയാണ് കണ്ണൂര്‍ ചിറ്റാരിപ്പറമ്പില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ സ്വലാഹുദ്ദീനെ കൊലപ്പെടുത്തിയത്. ഇതിനു പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് ഉയര്‍ന്നുവരുന്ന ആരോപണം.

ഒരാള്‍ കൊല്ലപ്പെട്ടു കഴിഞ്ഞാല്‍ പകരമെന്നോണമാണ് മറ്റു പല കൊലപാതകങ്ങളും കണ്ണൂരില്‍ നടന്നിട്ടുള്ളത്. അങ്ങനെ നാലു വര്‍ഷത്തിനിടെ പതിമൂന്ന് രാഷ്ട്രീയ കൊലപാതകങ്ങള്‍ കണ്ണൂര്‍ ജില്ലയിലും മാഹിയിലുമായി നടന്നു. പതിമൂന്നാമത്തെ രാഷ്ട്രീയ കൊലപാതകമാണു കണ്ണവത്തെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന്റേത്. 2018 മേയ് ഏഴിനു മാഹിയിലും തുടര്‍ച്ചയായി അന്നു തന്നെ കണ്ണൂരിലും ഇരട്ടക്കൊലപാതകം നടന്നശേഷം 27 മാസത്തെ ഇടവേളക്കു ശേഷമാണ് സ്വലാഹുദ്ദീന്റേത്.

2016 മേയ് 19 ഏറാങ്കണ്ടി രവീന്ദ്രന്‍ (സിപിഎം) എല്‍ഡിഎഫിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു. 2016 ജൂലൈ 11 സി.വി.ധനരാജ് (സിപിഎം)- ഒരു സംഘം പയ്യന്നൂരിലെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി.
സി.കെ.രാമചന്ദ്രന്‍ (ബിജെപി)- സി.വി.ധനരാജ് കൊല്ലപ്പെട്ടു മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു സംഘം വീടാക്രമിച്ചു വെട്ടിക്കൊലപ്പെടുത്തി. 2016 സെപ്റ്റംബര്‍ 3 ന് മാവില വിനീഷ് (ബിജെപി)- തില്ലങ്കേരിയില്‍ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി. 2016 ഒക്ടോബര്‍ 10 കെ.മോഹനന്‍ പാതിരിയാട് (സിപിഎം)- ജോലി ചെയ്യുന്ന കള്ളുഷാപ്പില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. 2016 ഒക്ടോബര്‍ 12 വി.രമിത്ത് പിണറായി (ബിജെപി)- കെ.മോഹനന്‍ കൊല്ലപ്പെട്ട് 48 മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു സംഘം രമിത്തിനെ വെട്ടിക്കൊലപ്പെടുത്തി .

 

2017 ജനുവരി 18-ധര്‍മടം അണ്ടല്ലൂര്‍ എഴുത്തന്‍ സന്തോഷ് (ബിജെപി)- ഒരു സംഘം വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി. 2017 മേയ് 12 ചൂരക്കാട് ബിജു (ബിജെപി)- ധനരാജ് വധക്കേസിലെ പന്ത്രണ്ടാം പ്രതിയായിരുന്ന ബിജു ബൈക്കില്‍ വരുമ്പോള്‍, കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം വെട്ടി വീഴ്ത്തി. 2018 ജനുവരി 19 ശ്യാമപ്രസാദ് (ബിജെപി)- ആര്‍എസ്എസ് പ്രാദേശിക ഭാരവാഹിയും എബിവിപി പ്രവര്‍ത്തകനുമായിരുന്ന ശ്യമപ്രസാദിനെ ബൈക്ക് തടഞ്ഞു വെട്ടിക്കൊലപ്പെടുത്തി. 2018 ഫെബ്രുവരി 12 എസ്പി ഷുഹൈബ് (യൂത്ത് കോണ്‍ഗ്രസ്)- മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തി. 2018 മേയ് 7 കണ്ണിപ്പൊയില്‍ ബാബു (സിപിഎം) – മാഹി പള്ളൂരില്‍ ബൈക്ക് തടഞ്ഞു വെട്ടിക്കൊലപ്പെടുത്തി. കെ.പി.ഷമേജ് (ബിജെപി)- ബാബു കൊല്ലപ്പെട്ട് ഒരു മണിക്കൂറിനുള്ളില്‍ പ്രതികാരമെന്നവണ്ണം കൊല്ലപ്പെട്ടു. -ഇവരാണ് നാലു വര്‍ഷത്തിനിടെ കണ്ണൂരില്‍ രാഷ്ട്രീയ അക്രമത്തില്‍ കൊല്ലപ്പെട്ടവര്‍.

ഈ കൊലപാതകങ്ങളെല്ലാം ഒന്നിനു പിറകെ ഒന്നായി നടന്നതാണ്. പല കൊലപാതകങ്ങളും മുന്‍ കൊലപാതകത്തിന്റെ പകരംവീട്ടല്‍ എന്നു സംശയിക്കാവുന്നവയാണ്. 2016 ജൂലൈയില്‍ പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകനായ സി.വി.ധനരാജ് കൊല്ലപ്പെട്ടു മണിക്കൂറുകള്‍ക്കുള്ളിലാണു പയ്യന്നൂരിലെ ബിജെപി പ്രവര്‍ത്തകനായ രാമചന്ദ്രന്‍ കൊലക്കത്തിക്കിരയായത്. എന്നാല്‍ കഴിഞ്ഞ 28 മാസം കണ്ണൂര്‍ ശാന്തമായിരുന്നു. അതിനിടയിലാണ് ഇന്നലെ വീണ്ടും ഒരാള്‍കൂടി കൊലക്കത്തിക്ക് ഇരയാവുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചൂടിനെ ഇന്നും കരുതണം; സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്

കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് അലർട്ട്.

Published

on

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്ത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് അലർട്ട്.

ഉയർന്ന താപനില പാലക്കാട്, തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 37°C വരെയും കോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 36°C വരെയും; തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ 35°C വരെയും; വയനാട്, ഇടുക്കി ജില്ലകളിൽ 34°C വരെയും താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

താപനില ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പ് നൽകി.

Continue Reading

kerala

വൈറ്റില ആര്‍മി ടവേഴ്‌സ് ആറ് മാസത്തിനുള്ളില്‍ പൊളിച്ചുമാറ്റണം

ദുരന്തനിവരാണ വിഭാഗം ഡെപ്യൂട്ടി കലക്ടറുടെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന. 

Published

on

അപകടാവസ്ഥയിലായ വൈറ്റില സില്‍വര്‍ സാന്‍ഡ് ഐലന്‍ഡിലെ ചന്ദര്‍കുഞ്ജ് ആര്‍മി ടവേഴ്‌സിലെ ബി, സി ടവറുകള്‍ ആറ് മാസത്തിനുള്ളില്‍ പൊളിച്ച് നീക്കാന്‍ നിര്‍ദേശം. ഫ്‌ലാറ്റുകള്‍ സന്ദര്‍ശിച്ച വിദഗ്ധ സംഘത്തിന്റെതാണ് നിര്‍ദേശം.

മരടിലെ ഫ്‌ലാറ്റ് പൊളിക്കാന്‍ നേതൃത്വം നല്‍കിയ വിദഗ്ധരാണ് പരിശോധനയ്ക്ക് എത്തിയത്. ദുരന്തനിവരാണ വിഭാഗം ഡെപ്യൂട്ടി കലക്ടറുടെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന.

അവശിഷ്ടങ്ങള്‍ നീക്കം ചെയ്യല്‍ ഉള്‍പ്പെടെ മുഴുവന്‍ പൊളിക്കല്‍ പ്രക്രിയയ്ക്കും കുറഞ്ഞത് 10 മാസമെടുക്കുമെന്ന് വിദഗ്ധര്‍ പറഞ്ഞു. ‘താമസക്കാരെ പൂര്‍ണമായി ഒഴിപ്പിച്ച ശേഷം രണ്ട് മാസത്തിനുള്ളില്‍ പൊളിക്കല്‍ പദ്ധതി തയ്യാറാക്കും. പൊളിച്ചുമാറ്റിയ ശേഷം, അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ മറ്റൊരു രണ്ടോ മൂന്നോ മാസം എടുക്കും. അതിനാല്‍, മൊത്തം പ്രക്രിയയ്ക്ക് കുറഞ്ഞത് 10 മാസമെടുക്കും,’-സ്ട്രക്ചറല്‍ എഞ്ചിനീയര്‍ അനില്‍ ജോസഫ് പറഞ്ഞു.

26 നിലകളുള്ള രണ്ട് കെട്ടിടങ്ങളും താമസ യോഗ്യമല്ലാത്ത അവസ്ഥയിലാണെന്നും വിദഗ്ധ സംഘം വിലയിരുത്തി. ഒരൊറ്റ സ്‌ഫോടനത്തിലൂടെ രണ്ട് ഫ്‌ലാറ്റ് സമുച്ചയങ്ങളും പൊളിച്ചുനീക്കാം. അവശിഷ്ടങ്ങള്‍ നീക്കാന്‍ മൂന്നുമാസം കൂടി വേണ്ടിവരും. ഇതേസ്ഥലത്തുതന്നെ പുതിയഫ്‌ലാറ്റ് സമുച്ചയങ്ങള്‍ നിര്‍മിക്കാം. ചന്ദര്‍ കുഞ്ച് അപ്പാര്‍ട് മെന്റിലെ ബി,സി ബ്ലോക്കുകളാണ് പൊളിക്കുന്നത്, എ ബ്ലോക്ക് അതേപടി നിലനിര്‍ത്തും.

ചന്ദര്‍കുഞ്ജ് ആര്‍മി ടവേഴ്‌സിലെ ബി, സി ടവറുകള്‍ പൊളിക്കാനും പുനര്‍നിര്‍മിക്കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കെട്ടിടം പൊളിക്കുന്നതിനും പുനര്‍ നിര്‍മിക്കുന്നതിനും ചെലവായ 175 കോടി രൂപ എഡബ്ല്യുഎച്ച്ഒ നല്‍കണം.

അധിക ചെലവുണ്ടായാല്‍ അതും വഹിക്കണം. എന്നാല്‍ നിലവിലുള്ള കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ പ്രകാരം, ടവര്‍ നിലനിന്നിരുന്ന സൈറ്റില്‍ കൂടുതല്‍ നിലകളോ ഏരിയയോ നിര്‍മിക്കാന്‍ എഡബ്ല്യുഎച്ച്ഒയ്ക്കു അനുമതി തേടാമെന്നും ഉത്തരവില്‍ പറയുന്നു.

Continue Reading

kerala

ആര്‍എസ്എസ് രാജ്യത്തെ ബാധിച്ച അര്‍ബുദം; പറഞ്ഞതില്‍ നിന്ന് പിന്മാറില്ല, മാപ്പ് പറയില്ല; തുഷാര്‍ ഗാന്ധി

ആര്‍.എസ്.എസിനുമെതിരേ വീണ്ടും കടുത്ത വിമര്‍ശനവുമായി ഗാന്ധിജിയുടെ കൊച്ചു മകന്‍ തുഷാര്‍ ഗാന്ധി

Published

on

ബിജെപിക്കും ആര്‍.എസ്.എസിനുമെതിരേ വീണ്ടും കടുത്ത വിമര്‍ശനവുമായി ഗാന്ധിജിയുടെ കൊച്ചു മകന്‍ തുഷാര്‍ ഗാന്ധി. ബാപ്പുവിനെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ രാജ്യത്തിന്റെ ആത്മാവിനെ ബാധിച്ച അര്‍ബുദമാണെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിനെതിരായ പരാമര്‍ശത്തില്‍ നിന്ന് പിന്മാറില്ലെന്നും ഒരുകാരണവശാലും മാപ്പ് പറയില്ലെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു

കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കരയില്‍ ആര്‍.എസ്.എസ് വിരുദ്ധ പ്രസംഗത്തെ തുടര്‍ന്ന് തുഷാര്‍ ഗാന്ധിയെ ബി.ജെ.പി. പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. കേരളത്തില്‍ ഇങ്ങനെയൊരു സംഭവമുണ്ടായത് ഞെട്ടലുണ്ടാക്കിയെന്നും ഒരുകാരണവശാലും മാപ്പ് പറയില്ലെന്നും ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജിലെ കെ.പി.സി.സി. പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. നൂറ് വര്‍ഷം മുമ്പ് വൈക്കം സത്യാഗ്രഹവേളയില്‍ കോളേജ് സന്ദര്‍ശിച്ചപ്പോള്‍ ഗാന്ധിജി നട്ട മാവിന്‍ചുവട്ടിലായിരുന്നു ചടങ്ങ്.

Continue Reading

Trending