Connect with us

kerala

കണ്ടല ബാങ്ക് തട്ടിപ്പ്; അന്വേഷണം വ്യാപിപ്പിച്ച് ഇഡി; ഭാസുരാംഗന്റെ ബിനാമി നിക്ഷേപങ്ങളെക്കുറിച്ചറിയാന്‍ നീക്കം

കോടികളുടെ വെട്ടിപ്പ് നടന്ന കണ്ടല ബാങ്കില്‍ ഭാസുരാംഗന്റെ കള്ളപ്പണം വെളുപ്പിക്കല്‍ കണ്ടെത്താനാണ് ഇഡിയുടെ ശ്രമം.

Published

on

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പില്‍ അന്വേഷണം വ്യാപിപ്പിച്ച് ഇ.ഡി. മുന്‍ പ്രസിഡണ്ട് എന്‍ ഭാസുരാംഗന്റെ ബിനാമി നിക്ഷേപങ്ങളെ കുറച്ച് ഇഡി അന്വേഷണം തുടങ്ങി. ബാങ്കില്‍ വന്‍ തുക നിക്ഷേപിച്ചവര്‍ക്ക് നോട്ടീസ് നല്‍കാനാണ് ഇഡിയുടെ തീരുമാനം.

കോടികളുടെ വെട്ടിപ്പ് നടന്ന കണ്ടല ബാങ്കില്‍ ഭാസുരാംഗന്റെ കള്ളപ്പണം വെളുപ്പിക്കല്‍ കണ്ടെത്താനാണ് ഇഡിയുടെ ശ്രമം. ഭാസുരാംഗന്റെയും കുടുംബത്തിന്റേയും ഇടപാടുകള്‍ ഒന്നൊന്നായി പരിശോധിക്കുകയാണ് ഇഡി.

ബാങ്കില്‍ വന്‍ തുക നിക്ഷേപിച്ചവര്‍ക്ക് ഉടന്‍ നോട്ടീസ് നല്‍കും. സാമ്പത്തിക സ്രോതസ്സ് ഹാജരാക്കാന്‍ ആവശ്യപ്പെടും. ബാങ്കില്‍ ഭാസുരാംഗന്റെ ബിനാമി നിക്ഷേപങ്ങള്‍ ഉണ്ടെന്നാണ് ഇഡിയുടെ സംശയം. ചികിത്സയില്‍ തുടരുന്ന ഭാസുരാംഗനെ കൂടുതല്‍ ചോദ്യം ചെയ്യും. ഇഡി സംഘം ഇപ്പോഴും ആശുപത്രിയില്‍ തുടരുന്നുണ്ട്.

ഭാസുരാംഗന്റെ വീട്ടിലും ബാങ്കിലുമായി നടത്തിയ പരിശോധനയില്‍ സുപ്രധാന രേഖകള്‍ ഇഡി പിടിച്ചെടുത്തിട്ടുണ്ട്. ഭാസുരാംഗന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മകന്‍ അഖില്‍ ജിത്തിന്റെ ആഡംബരകാറും ഇ ഡി പിടിച്ചെടുത്തിട്ടുണ്ട്.

കണ്ടല ബാങ്കിന്റെ ശാഖ ഉള്‍പ്പടെ 8 ഇടങ്ങളില്‍ ബുധനാഴ്ച്ച രാവിലെ തുടങ്ങിയ പരിശോധന ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് അവസാനിച്ചത്. സഹകരണ നിയമം 65 പ്രകാരം നടത്തിയ അന്വേഷണത്തില്‍ 101 കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തിയിരുന്നു.

നിയമം 68 പ്രകാരം പണം തിരിച്ചു പിടിക്കാന്‍ സഹകരണ വകുപ്പ് ഉത്തരവിട്ടെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് നിക്ഷേപകര്‍ ഇഡിക്ക് പരാതി നല്‍കിയത്. വായ്പയുടെയും ചിട്ടിയുടെയും മറവില്‍ കോടികളുടെ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നുവന്നാണ് പരാതി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് വീടിനുമുകളില്‍ മരം വീണ് നാലുപേര്‍ക്ക് പരിക്ക്

പാറുവിന്റെ പരിക്ക് ഗുരുതരമാണ്.

Published

on

പാലക്കാട് മരം വീണ് വീട് തകര്‍ന്ന് നാലുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി വാരുകുന്ന് പാറു (80), മകന്‍ മണികണ്ഠന്‍ (50), മണികണ്ഠന്റെ ഭാര്യ ജയശ്രീ (43), മകന്‍ ജോമേഷ് (23), ജ്യോതിഷ് (14 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വീട്ടില്‍ ഉണ്ടായിരുന്ന മറ്റൊരു മകന്‍ ജോനേഷ് (20) പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ശക്തമായ മഴയില്‍ വീടിന് സമീപത്തുള്ള പുളിമരം കടപുഴകി വീടിനുമുകളില്‍ വീഴുകയായിരുന്നു. പരിക്കേറ്റവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാറുവിന്റെ പരിക്ക് ഗുരുതരമാണ്.

Continue Reading

kerala

കായല്‍ നീന്തി കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് 38 കാരന്‍ മരിച്ചു

കോളരിക്കല്‍ സ്വദേശി അനീഷ് ആണ് മരിച്ചത്.

Published

on

എറണാകുളത്ത് ഒഴുക്കില്‍പ്പെട്ട് 38 കാരന്‍ മരിച്ചു. വടുതലയില്‍ ആണ് അപകടമുണ്ടായത്. കോളരിക്കല്‍ സ്വദേശി അനീഷ് ആണ് മരിച്ചത്.

ഇന്ന് വൈകിട്ടായിരുന്നു അപകടമുണ്ടായത്. കായല്‍ നീന്തി കടക്കുന്നതിനിടെ അനീഷ് ഒഴുക്കില്‍പ്പെടുകയായിരുന്നു. സ്‌കൂബ സംഘം എത്തിയാണ് മൃതദേഹം മുങ്ങിയെടുത്തത്.

Continue Reading

kerala

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു

തലച്ചോറിലേക്കുള്ള രക്തസഞ്ചാരം തടസ്സപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററില്‍ ചികിത്സയിലാണ്

Published

on

ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ നില ഗുരുതരമായി തുടരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് അഫാന്‍ ആത്മഹത്യാശ്രമം നടത്തിയത്. ഉണക്കാനിട്ട മുണ്ട് ഉപയോഗിച്ചാണ് പൂജപ്പുര ജയിലിലെ ശുചിമുറിയില്‍ ആത്മഹത്യാശ്രമം നടത്തിയ അഫാന്‍ തലച്ചോറിലേക്കുള്ള രക്തസഞ്ചാരം തടസ്സപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററില്‍ ചികിത്സയിലാണ്.

മുത്തശ്ശി സല്‍മാബീവി, പിതൃസഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സജിതാ ബീവി, പെണ്‍സുഹൃത്ത് ഫര്‍സാന, ഇളയ സഹോദരന്‍ അഫ്സാന്‍ എന്നിവരെയാണ് കൊലപ്പെടുത്തിയത്. വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസില്‍ ആദ്യ കുറ്റപത്രം രണ്ടു ദിവസം മുമ്പാണ് സമര്‍പ്പിച്ചത്. അഫാന്‍ ആണ് ഏക പ്രതി.

Continue Reading

Trending