Connect with us

More

മൈ ടീം – ലോകകപ്പ് മത്സരങ്ങളെ വിലയിരുത്തി കമാല്‍ വരദൂര്‍ എഴുതുന്നു

Published

on

റഷ്യയില്‍ കളി ഒരാഴ്ച്ച പിന്നിട്ടിരിക്കുന്നു. എല്ലാ ടീമുകളും ആദ്യ റൗണ്ടിലെ ആദ്യ മല്‍സരവും പൂര്‍ത്തിയാക്കിയിരിക്കുന്നു. മിക്ക മല്‍സരങ്ങളും നേരില്‍ കണ്ടപ്പോള്‍ മുന്നിലേക്ക് വരുന്നത് രണ്ട് ടീമുകളാണ്. രണ്ട് പേരും ലോകകപ്പിന് മുമ്പ് നമ്മുടെ ചിത്രത്തിലുണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സൂപ്പര്‍ ടീമുകള്‍ക്കും സൂപ്പര്‍ താരങ്ങള്‍ക്കും പിറകെ ഫുട്‌ബോള്‍ ലോകം പതിവ് പോലെ സഞ്ചരിച്ചപ്പോള്‍ സ്വന്തം കരുത്തില്‍ വിശ്വാസമര്‍പ്പിച്ച് ആരോഗ്യ ഫുട്‌ബോളുമായി വന്നവരാണ് എന്റെ ഫേവറിറ്റുകള്‍. ആദ്യ റൗണ്ടിലെ ആദ്യ മല്‍സരങ്ങള്‍ക്ക് ശേഷം ഞാന്‍ മാര്‍ക്കിടുന്ന ആദ്യ ടീം സെനഗല്‍. പിന്നെ മെക്‌സിക്കോ….
ഫുട്‌ബോള്‍ ലോകം സെനഗലിനെ പിന്തുടരണം. അക്ഷരാര്‍ത്ഥത്തില്‍ അതിശയിപ്പിക്കുന്ന സുന്ദര പവര്‍ സോക്കറാണ് അവരുടെ സംഭാവന. മോസ്‌ക്കോയിലെ സ്പാര്‍ട്ടക്ക് സ്‌റ്റേഡിയത്തില്‍ അവരുടെ ആദ്യ മല്‍സരം കണ്ടപ്പോള്‍ 90 മിനുട്ടും പിന്നെ നാല് മിനുട്ട് അധികസമയത്തിലെയും ഒരു സെക്കന്‍ഡ് പോലും ബോറടിച്ചിരുന്നില്ല. സത്യം പറഞ്ഞാല്‍ പാക്ക്ഡ് പവര്‍ ഫുട്‌ബോള്‍. ഞാന്‍ അവരില്‍ കണ്ട പ്രത്യേകതകള്‍ പറയാം

1-ആത്മവിശ്വാസം- പ്രതിയോഗികള്‍ ശക്തന്മാരാവുമ്പോള്‍ തല താഴ്ത്തിയുളള പ്രകടനത്തിന്റെ ഇരകളാണ് ഈജിപ്തും ടുണീഷ്യയും കൊറിയയും സഊദി അറേബ്യയുമെല്ലാം. എന്തിന് നിങ്ങള്‍ പ്രതിയോഗികളെ പേടിക്കുന്നു…? സ്വന്തം ഗെയിമില്‍ വിശ്വസമര്‍പ്പിച്ച് കളിക്കുക. അതാണ് സെനഗലിന്റെ വഴി. പോളണ്ട്-യൂറോപ്പിലെ ശക്തന്മാരാണ്. റോബര്‍ട്ടോ ലെവന്‍ഡോവിസ്‌ക്കിയെ പോലുളള അതികായന്മാര്‍. പക്ഷേ കിക്കോഫ് മുതല്‍ സെനഗല്‍ കളിച്ചത് സ്വന്തം ഗെയിം. പോളിഷ് നിരയിലെ സൂപ്പര്‍ താരങ്ങളായിരുന്നില്ല അവരുടെ മുന്നില്‍. അവര്‍ക്ക് അവരായിരുന്നു വലുത്. അതാണ് ഗെയിം-അവിടെയാണ് മാര്‍ക്ക്

2-അത്‌ലറ്റിസിസം-ഉസൈന്‍ ബോള്‍ട്ട് 100 മീറ്റര്‍ പത്ത് സെക്കന്‍ഡില്‍ താഴെ നിരന്തരം ഓടാറുണ്ട്. ആ പത്ത് സെക്കന്‍ഡ് അദ്ദേഹത്തിന് ഒരു ദിവസം ഒരു തവണ മാത്രമേ പുറത്തെടുക്കാനാവു. പക്ഷേ സാദിയോ മാനേയും സംഘവും 94 മിനുട്ടും സ്പ്രിന്റ് മികവാണ് കാണിച്ചത്. തളരാതെയുള്ള ഓട്ടം. അത് പന്തിന് പിറകെയാണ്. പന്ത് നഷ്ടമാവരുത് എന്ന ദൃഢവിശ്വാസത്തിലുള്ള ഓട്ടം.

3-ശക്തി-യൂറോപ്യന്മാര്‍ സാധാരണ ആകാരത്തില്‍ നമ്പര്‍ വണ്‍ തന്നെ. പോളണ്ടുകാരും സ്വിഡന്‍കാരുമെല്ലാം പ്രത്യേകിച്ച്. അവരുടെ ഉയരമാണ് ഫ്രീകിക്ക് വേളകളില്‍, കോര്‍ണര്‍ കിക്ക് വേളകളില്‍ എല്ലാവരും പുറത്തെടുക്കാറുള്ളത്. മറഡോണയില്‍ ഫുട്‌ബോള്‍ ലോകം കണ്ട കുറവ് അദ്ദേഹത്തിന് ഹെഡ്ഡര്‍ സാധ്യമാവില്ല എന്നാണല്ലോ.. പക്ഷേ സെനഗല്‍ താരങ്ങള്‍ ഉയരക്കുറവിലും പവര്‍ ഉപയോഗിക്കുന്നു. അത്യുയരത്തില്‍ അവര്‍ ചാടുന്നു. ചാടിയിട്ടും പന്ത് കിട്ടാത്ത പക്ഷം പ്രതിയോഗിയെ ഓടിപിടിക്കുന്നു. ഇതിനെയാണ് ശക്തി എന്ന് വിശേഷിപ്പിക്കുന്നത്

4-ഏകവ്യക്തി കേന്ദ്രീകൃതമല്ല- പോളണ്ടിനെതിരായ മല്‍സരത്തിന് മുമ്പ് രാവിലെ മീഡിയാ സെന്ററില്‍ ഞാന്‍ സെനലല്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ചിരുന്നു. അവര്‍ വളരെ വ്യക്തമായി ടീമിനെ അപഗ്രഥിച്ചു. നിങ്ങള്‍ക്ക് അറിയാവുന്നത് സാദിയോ മാനേയെ മാത്രമാണ്. പക്ഷേ സെനഗല്‍ ടീമിലെ എല്ലാവരും മാനേകളാണ്. അതായത് തകര്‍പ്പന്‍ പ്രകടനക്കാര്‍. മല്‍സരം കണ്ടപ്പോള്‍ അത് വളരെ വ്യക്തമാവുകയും ചെയ്തു. ഗോള്‍ക്കീപ്പര്‍ ഖാദിം നിദായെ കിടിലന്‍ നിശ്ചയദാര്‍ഡ്യത്തിന്റെ പ്രതീകം. പ്രതിരോധത്തില്‍ ഖാലിദ് കോലിബാലി, ഇദ്രിസ് ഖാനെ ഗുയെ, സാലിഫ് സാനേ, മാമാ ദിയുഫ് എല്ലാവരും കേമന്മാര്‍. മധ്യനിരയില്‍ യൂസുഫ് സാബാലി, ആല്‍ഫ്രെഡ് നിദായെ, ഇസ്മായില്‍ സാര്‍, മുന്‍നിരയില്‍ എംബായേ നിയാംഗ്, മൂസ വാഗെ എല്ലാവരും മിടുക്കര്‍. റിസര്‍വ്വ് ബെഞ്ചിലുമുണ്ട് ഇതേ കരുത്ത്…..

ലോകകപ്പ് തുടങ്ങിയിട്ടേയുള്ളു. പക്ഷേ സെനഗല്‍ കസറി കളിക്കും. അവരാണ് ഈ ലോകകപ്പിലെ കറുത്ത കുതിരകള്‍. മെക്‌സിക്കോക്ക് നല്ല തുടക്കം ലഭിച്ചിരിക്കുന്നു. ജര്‍മനിയെ തോല്‍പ്പിച്ചു എന്ന ആത്മവിശ്വാസമാണ് അവരുടെ വലിയ ആയുധം. യൂറോപ്യന്‍ ടീമുകളില്‍ സര്‍പ്രൈസ് പാക്കേജ് തീര്‍ച്ചയായും റഷ്യ തന്നെ. അവര്‍ രണ്ടാം വിജയവുമായി പ്രി ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരിക്കുന്നു. ഇംഗ്ലണ്ടും ഡെന്മാര്‍ക്കും ഫ്രാന്‍സും ബെല്‍ജിയവും നിലവാരം കാത്തു. ഐസ്‌ലാന്‍ഡും സ്വിറ്റ്‌സര്‍ലാന്‍ഡും കൊമ്പന്മാരെ സമനിലയില്‍ തളച്ചിരിക്കുന്നു. ഏഷ്യയുടെ ശക്തിയായിരിക്കുന്നു കൊളംബിയയെ തോല്‍പ്പിച്ചത് വഴി ജപ്പാന്‍. ലാറ്റിനമേരിക്കയുടെ കാര്യമാണ് കഷ്ടം. ബ്രസീലും അര്‍ജന്റീനയും വിയര്‍ക്കുന്നു. പെറുവും കൊളംബിയയും തോറ്റിരിക്കുന്നു. ആഫ്രിക്കയുടെ പ്രതിനിധികളില്‍ സെനഗലിനെ മാറ്റിനിര്‍ത്തിയാല്‍ എല്ലാവരും പരാജിതരാണ്.

india

പശ്ചിമബംഗാളിലെ ഈ നഗരത്തില്‍ ഹോളി ആഘോഷങ്ങള്‍ക്ക് നിരോധനം; എതിര്‍പ്പുമായി ബിജെപി

പ്രദേശത്തെ പച്ചപ്പ് നിറഞ്ഞ പരിസ്ഥിതിയ്ക്ക് കോട്ടം സംഭവിക്കുമെന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണ് ആഘോഷങ്ങള്‍ നിരോധിച്ചത്

Published

on

ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ ശാന്തിനികേതനിലെ ബിര്‍ഭും ജില്ലയിലെ സോനാജ്ഹുരി ഹാത്തില്‍ ഇത്തവണ ഹോളി ആഘോഷങ്ങള്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. പ്രദേശത്തെ പച്ചപ്പ് നിറഞ്ഞ പരിസ്ഥിതിയ്ക്ക് കോട്ടം സംഭവിക്കുമെന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണ് ആഘോഷങ്ങള്‍ നിരോധിച്ചത്. യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയിലുള്‍പ്പെട്ട വിശ്വഭാരതി സര്‍വകലാശാല ക്യാംപസിനടുത്താണ് പ്രശസ്തമായ ഈ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്.

ഈ പ്രദേശത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും ഹോളി ആഘോഷിക്കരുതെന്നും അഭ്യര്‍ത്ഥിച്ച് ബാനറുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ബോല്‍പൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ രാഹുല്‍ കുമാര്‍ പറഞ്ഞു. കൂടാതെ ആഘോഷങ്ങളുടെ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

നിരോധനം നടപ്പിലാക്കുന്നതിന് പൊലീസിന്റെയും സര്‍ക്കാര്‍ അധികൃതരുടെയും പിന്തുണ തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുനെസ്‌കോയുടെ പൈതൃക പട്ടികയിലുള്‍പ്പെട്ടതിനാല്‍ ഹോളി ആഘോഷങ്ങള്‍ക്കായി ക്യാംപസ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ കഴിയില്ലെന്ന് വിശ്വഭാരതി സര്‍വകലാശാല വക്താവ് അറിയിച്ചു.

സോനാജ്ഹുരിയിലെ വനപ്രദേശത്ത് ഹോളി ആഘോഷിക്കുന്നതില്‍ വിശദീകരണവുമായി ഡിഎഫ്ഒയും രംഗത്തെത്തി. ’’ ഞങ്ങള്‍ ഒരു ഉത്തരവുകളും പുറപ്പെടുവിക്കുന്നില്ല. ദോല്‍ യാത്ര ദിവസമായ മാര്‍ച്ച് 14ന് വലിയ കൂട്ടമായി ആളുകള്‍ സോനാജ്ഹുരി ഖൊവായ് ബെല്‍റ്റിലേക്ക് നടന്നുനീങ്ങുന്നത് തടയും,’’ ഡിഎഫ്ഒ പറഞ്ഞു.

’’ ഹോളി ദിനത്തില്‍ പച്ചപ്പ് നിറഞ്ഞ പ്രദേശത്തേക്ക് ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടുന്നത് ഒഴിവാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിറങ്ങള്‍ കലര്‍ത്തിയ വെള്ളം തളിക്കുന്നത് മരങ്ങള്‍ക്ക് കേടുപാട് വരുത്തും. മാര്‍ച്ച് പതിനാലിന് സോനാജ്ഹുരിയെ പരിസ്ഥിതി നാശത്തില്‍ നിന്ന് രക്ഷിക്കുമെന്ന് എല്ലാവരും പ്രതിജ്ഞയെടുക്കണം,’’ അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് വനംവകുപ്പ് സോനാജ്ഹുരി ഹാത്തില്‍ ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. യുനെസ്‌കോയുടെ ലോക പൈതൃക പദവി ലഭിച്ചതിനാല്‍ ബസന്ത് ഉത്സവിനായി സര്‍വകലാശാല ക്യാംപസ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കില്ലെന്ന് വിശ്വഭാരതി വക്താവ് അറിയിച്ചു.

Continue Reading

crime

പ്ലസ്ടു വിദ്യാര്‍ത്ഥിയെ ലഹരി വസ്തുക്കള്‍ നല്‍കാന്‍ തട്ടിക്കൊണ്ടുപോയി; പ്രതി അറസ്റ്റില്‍

തടയാൻ ശ്രമിച്ച കുട്ടിയുടെ പിതാവിനെ പ്രതി ചവിട്ടി വീഴ്ത്തുകയായിരുന്നു

Published

on

തൃശൂർ: പ്രായ പൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി നൽകാനായി വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയ പ്രതി പിടിയിൽ. കഴിഞ്ഞ ദിവസം പെരിങ്ങോട്ടുകരയിലെ വീട്ടിൽ നിന്നാണ് താന്ന്യം സ്വദേശി വിവേക് മദ്യവും ബീഡിയും നൽകുന്നതിനായി ആൺകുട്ടിയെ ബലമായി തട്ടിക്കൊണ്ടുപോയത്.

തടയാൻ ശ്രമിച്ച കുട്ടിയുടെ പിതാവിനെ പ്രതി ചവിട്ടി വീഴ്ത്തുകയായിരുന്നു. തുടർന്ന് പിതാവ് നൽകിയ പരാതിയിൽ പ്രതി വിവേകിനെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. അന്തിക്കാട്, വലപ്പാട് പൊലീസ് സ്റ്റേഷനുകളിലായി പ്രതിക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Continue Reading

kerala

‘കേരളത്തിലെ കൂടുതല്‍ പരിപാടികളില്‍ പങ്കെടുക്കണം, പിന്തുണ’; തുഷാര്‍ ഗാന്ധിയെ ഫോണില്‍ വിളിച്ച് വി.ഡി സതീശന്‍

Published

on

തുഷാര്‍ ഗാന്ധിക്ക് എല്ലാ പിന്തുണ വാഗ്ദാനം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തുഷാര്‍ ഗാന്ധിയുമായി ഫോണില്‍ സംസാരിച്ചുവെന്നും മഹാത്മാ ഗാന്ധിയുടെ ആലുവ സന്ദര്‍ശനത്തിന്റെ ശതാബ്ദിയുമായി ബന്ധപ്പെട്ട് നാളെ ആലുവ യു.സി കോളജില്‍ നടക്കുന്ന പരിപാടിയില്‍ തുഷാര്‍ ഗാന്ധിക്ക് ഒപ്പം പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ കൂടുതല്‍ പരിപാടികളില്‍ പങ്കെടുക്കണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ഥിച്ചുവെന്നും പറഞ്ഞു.

അതേസമയം, തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവത്തില്‍ അഞ്ച് പേരെ നെയ്യാറ്റിന്‍കര പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. വാര്‍ഡ് കൗണ്‍സിലര്‍ കൂട്ടപ്പന മഹേഷ്, ഹരികുമാര്‍, കൃഷ്ണകുമാര്‍, സൂരജ്, അനൂപ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരെ സ്റ്റേഷന്‍ ജ്യാമ്യത്തില്‍ വിട്ടു.

തുഷാര്‍ ഗാന്ധിയുടെ വാഹനം തടഞ്ഞ് മുദ്രാവാക്യം വിളിച്ചതിനാണ് നെയ്യാറ്റിന്‍കര പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്. നിസാര വാകുപ്പായതിനാലാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജ്യാമ്യത്തില്‍ വിട്ടത്. ഗാന്ധിമിത്ര മണ്ഡലത്തിന്റെ പരിപാടിക്കിടെ തുഷാര്‍ ഗാന്ധി ആര്‍എസ്എസിനെതിരെയും ഭരണകൂടത്തിനെതിയും നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് പ്രതിഷേധമുയര്‍ന്നത്. തുഷാര്‍ ഗാന്ധിയുടെ പരാമര്‍ഷം പിന്‍വലിക്കണമെന്നറിയിച്ച് മുദ്രാവാക്യം വിളിച്ചെങ്കിലും നിലപാടില്‍ മാറ്റമില്ലെന്നറിയിച്ച് കാറില്‍ നിന്നുമിറങ്ങി പ്രതിഷേധമറിയിച്ചാണ് അദ്ദേഹം മടങ്ങിയത്.

Continue Reading

Trending