Connect with us

Culture

മികച്ച താരം, ടോപ് സ്‌ക്കോറര്‍, യുവതാരം, ഗോള്‍ക്കീപ്പര്‍ നിങ്ങള്‍ക്കും പറയാം

Published

on


റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…


 

 

ഇരുപത്തിയൊന്നാമത് ലോകകപ്പിലെ മികച്ച താരത്തിനുള്ള സ്വര്‍ണ്ണപ്പന്ത് ആര്‍ക്കായിരിക്കും, ടോപ് സ്‌ക്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് ആര് സ്വന്തമാക്കും, ആരായിരിക്കും മികച്ച യുവതാരം…? മികച്ച ഗോള്‍ക്കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ ആര് നേടും..?
ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കേണ്ടത് ഫിഫ ടെക്‌നിക്കല്‍ കമ്മിറ്റിയാണ്. അവരാണ് വളരെ ജാഗ്രതയോടെ ഓരോ മല്‍സരങ്ങളും നിരീക്ഷിക്കുന്നത്. ജൂലൈ 15ന് ലുഷിനികി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലിന് ശേഷമായിരിക്കും ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്ന ഈ പ്രഖ്യാപനങ്ങള്‍ വരുക.

എന്റെ നിഗമനങ്ങള്‍ പറയാം- മികച്ച താരം, ടോപ് സ്‌ക്കോറര്‍, മികച്ച യുവതാരം-ഈ മൂന്ന് സ്ഥാനങ്ങളിലേക്കും ഒരാളുണ്ട്. അദ്ദേഹത്തിന് ഏതെങ്കിലും ഒരു പുരസ്‌ക്കാരം ഉറപ്പാണ്. ഇനി രണ്ട് പുരസ്‌ക്കാരം ലഭിച്ചാലും അല്‍ഭുതപ്പെടാനില്ല. മറ്റാരുമല്ല-ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി കെയിന്‍.

ഹാരി കെയിന്‍

മൂന്ന് കാറ്റഗറികളിലും ഇങ്ങനെ യോഗ്യനായ ഒരാള്‍ മുമ്പുള്ള ലോകകപ്പുകളില്ലില്ല. ഇംഗ്ലണ്ടിന്റെ എല്ലാ മല്‍സരങ്ങളിലും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച്ചവെക്കുന്നത്. അതിനാല്‍ തന്നെ മികച്ച താരത്തിനുള്ള പുരസ്‌ക്കാരം അദ്ദേഹത്തിന് നല്‍കാം. ഉയര്‍ന്ന ഗോള്‍വേട്ടക്കാരനായി മുന്നില്‍ നില്‍ക്കുന്നത് അദ്ദേഹമാണ്-ആറ് ഗോളുകള്‍. സെമിഫൈനല്‍ കളിക്കാനിരിക്കുന്നു-അത് ജയിച്ചാല്‍ ഫൈനലുമുണ്ട്. കൂടുതല്‍ ഗോളുകള്‍ നേടാന്‍ സമയവുമുണ്ട്. അഥവാ സെമി തോറ്റാലും ലൂസേഴ്‌സ് ഫൈനല്‍ എന്ന മല്‍സരമുണ്ട്. അവിടെയും സ്‌ക്കോര്‍ ചെയ്യാം. മൂന്നാമത്തെ പുരസ്‌ക്കാരത്തിന് പ്രായമാണ് മാനദണ്ഡം. 25 വയസിന് താഴെയുളളവര്‍ക്കാണ് മികച്ച യുവതാരത്തിനുള്ള പുരസ്‌ക്കാരം നല്‍കാറുള്ളത്. ഹാരിക്ക് പ്രായം 24- സാധ്യത തള്ളിക്കളയാനാവില്ല. പക്ഷേ എല്ലാ പുരസ്‌ക്കാരങ്ങളും ഒരു താരത്തിന് എന്തായാലും ടെക്‌നിക്കല്‍ കമ്മിറ്റി നല്‍കില്ല.

ലുക്കാ മോദ്രിച്ച്‌

മികച്ച താരത്തിലേക്് വരാം. സ്വര്‍ണ്ണപ്പന്തിന് ഹാരിക് കാര്യമായ വെല്ലുവിളി ക്രൊയേഷ്യയുടെ ലുക്കാ മോദ്രിച്ചാണ്. ക്രോട്ടുകാരുടെ സെമിഫൈനല്‍ വരവില്‍ അവരുടെ നായകനുളള പങ്ക് ചെറുതല്ല. തുടര്‍ച്ചയായി രണ്ട് മല്‍സരങ്ങളില്‍ രണ്ട് മണിക്കൂര്‍ കളിച്ച ക്രൊയേഷ്യയെ ക്ഷീണമറിയാതെ ലുക്ക നയിച്ചു. നിര്‍ണായക ഘട്ടത്തില്‍ ഗോളുകളും പെനാല്‍ട്ടികളും നേടി. ആരും സാധ്യത കല്‍പ്പിക്കാതിരുന്ന ഒരു ടീമിനെ ലോകോത്തരമാക്കി മാറ്റിയ നായകനെ ടെക്‌നിക്കല്‍ കമ്മിറ്റിക്ക് കാണാതിരുന്ന് കൂടാ. ബെല്‍ജിയത്തിന്റെ രണ്ട് പേര്‍ക്കും സാധ്യതയുണ്ട്. റുമേലു ലുക്കാക്കുവിനും അവരുടെ നായകന്‍ ഈഡന്‍ ഹസാര്‍ഡിനും. ഈ രണ്ട് പേരുടെയും സാന്നിദ്ധ്യവും കെവിന്‍ ഡി ബ്രുയന്റെ ഇടപെടലുകളുമാണ് ടീമിന്റെ ശക്തി. ഫ്രഞ്ച് നിരയില്‍ ഗ്രിസ്മാനും സാധ്യതകളുണ്ട്.

ടോപ് സ്‌ക്കോറര്‍ പട്ടത്തില്‍ ഹാരിക്് വെല്ലുവിളി ലുക്കാക്കുവാണ്. നാല് ഗോളുകളാണ് ലുക്കാക്കു സമ്പാദിച്ചിരിക്കുന്നത്. പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരത്തിന് സ്‌ക്കോര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. സെമിയില്‍ അദ്ദേഹം തിളങ്ങുകയും ഗോള്‍ സ്‌ക്കോര്‍ ചെയ്യുകയും ചെയ്താല്‍ സ്വര്‍ണ്ണ ബൂട്ടിന് കാര്യമായ മല്‍സരം വരും. ലൂസേഴ്‌സ് ഫൈനല്‍ എന്ന പോരാട്ടവും സെമി ടീമുകളിലെ താരങ്ങള്‍ക്കുള്ള അവസരമാണ്.

കൈലിയന്‍ എംബാപ്പെ

മികച്ച യുവതാരമായി എന്റെ ശക്തനായ നോമിനി ഫ്രാന്‍സിന്റെ പത്തൊമ്പതുകാരനായ കൈലിയന്‍ എംബാപ്പെയാണ്. അസാമാന്യ മികവാണ് ഈ യുവതാരം എല്ലാ മല്‍സരങ്ങളിലും കാഴ്ച്ചവെക്കുന്നത്. അര്‍ജന്റീനക്കെതിരായ മല്‍സരത്തിലെ ഡബിള്‍ ഗോളോടെ താരപദവിയും ലഭിച്ചിരിക്കുന്നു. ഇംഗ്ലണ്ടിനായി കളിക്കുന്ന റഹീം സ്‌റ്റെര്‍ലിംഗ്, ജെസി ലിന്‍ഗാര്‍ഡ് എന്നിവരും ഭാവി വാഗ്ദാനങ്ങളാണ്. ഗോളുകലൊന്നും ഇത് വരെ സ്‌ക്കോര്‍ ചെയതിട്ടില്ല റഹീം. പക്ഷേ എല്ലാ കളികളിലും അദ്ദേഹത്തിന്റെ വേഗതയും ഇടപെടലുകളും ഗംഭീരമായിരുന്നു. ലിന്‍ഗാര്‍ഡിലെ പോരാളി അവിശ്രമം കുതിക്കുന്ന താരമാണ്.

ജോര്‍ദ്ദാന്‍ പിറ്റ്‌ഫോര്‍ഡ്‌

മികച്ച ഗോള്‍ക്കീപ്പര്‍ സ്ഥാനത്തേക്ക് ഇംഗ്ലണ്ടിന്റെ ജോര്‍ദ്ദാന്‍ പിറ്റ്‌ഫോര്‍ഡാണ് എന്റെ നാമനിര്‍ദ്ദേശം. മെയ് വഴക്കങ്ങളില്‍, ആന്റിസിപ്പേഷനുകളില്‍ അനിതരസാധാരണമായ പാടവമുണ്ട് ഈ ഗോള്‍ക്കീപ്പര്‍ക്ക്. നോക്കൗട്ട് മല്‍സരങ്ങളില്‍ ഇംഗ്ലണ്ടിന്റെ രക്ഷകന്‍ പിറ്റ്‌ഫോര്‍ഡായിരുന്നു. കൊളംബിയക്കെതിരായ പ്രീക്വാര്‍ട്ടറിലെ ഷൂട്ടൗട്ട് മികവും സ്വീഡനെതിരായ ക്വാര്‍ട്ടറിലെ മല്‍സരമികവും മാത്രം മതി യുവ ഗോള്‍ക്കീപ്പറിലെ മികവറിയാന്‍. ഫ്രാന്‍സിന്റെ നായകനായ ഹ്യൂഗോ ലോറിസായിരിക്കും പിറ്റ്‌ഫോര്‍ഡിനുള്ള വെല്ലുവിളി. വളരെ കൂള്‍ ഗോള്‍ക്കീപ്പറാണ് ലോറിസ്.

നാല് വര്‍ഷം മുമ്പ് ബ്രസീലില്‍ മികച്ച താരം ലയണല്‍ മെസി, ടോപ് സ്‌ക്കോറര്‍ ജെയിംസ് റോഡ്രിഗസ്, യുവതാരം പോള്‍ പോഗ്ബ, ഗോള്‍ക്കീപ്പര്‍ മാനുവല്‍ ന്യൂയര്‍ എന്നിവരായിരുന്നു. റഷ്യയില്‍ എന്റെ നിരീക്ഷണ പ്രകാരം മികച്ച താരം ലുക്കാ മോദ്രിച്ച്, ടോപ് സ്‌ക്കോറര്‍ ഹാരി കെയിന്‍, മികച്ച യുവതാരം കൈലിയന്‍ എംബാപ്പെ, ഗോള്‍ക്കീപ്പര്‍ ജോര്‍ദ്ദാന്‍ പിറ്റ്‌ഫോര്‍ഡ് എന്നിവരായിരിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ​ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Published

on

സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷനാണ് ഉണ്ണിമുകുന്ദനെന്ന് അദ്ദേഹത്തിന്റെ മുൻ മാനേജർ വിപിൻകുമാർ. മാർക്കോ സിനിമയ്ക്കു ശേഷം ഉണ്ണിമുകുന്ദന്റെ സിനിമകളൊന്നും വിജയിച്ചില്ലെന്നും ​ഗെറ്റ് സെറ്റ് ബേബി വൻപരാജയമായതോടെ ഉണ്ണി മുകുന്ദൻ നിരാശനായി മാറിയെന്നുമാണ് വിപിൻ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന ആരോപണവുമായി വിപിൻ രം​ഗത്തെത്തിയത്. ശ്രീഗോകുലം മൂവീസുമായി ചേർന്ന് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ നിന്ന് അവർ പിന്മാറിയിരുന്നു. അത് അദ്ദേഹത്തിന് വലിയ ഷോക്കായെന്നും വിപിന്റെ പരാതിയിൽ പറയുന്നു. താനൊരു സിനിമാ പ്രവര്‍ത്തകനാണെന്നും പല സിനിമകള്‍ക്കുവേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണം. സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണിമുകുന്ദന്റെ പ്രൊഫഷനൽ മാനേജരായി ജോലി ചെയ്‌ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടേയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തുവരികയാണ്. ഉണ്ണിമുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപിക്കുകയും തേജോ വധം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാൽ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നേയും ബാധിച്ചിട്ടുണ്ടെന്നാണ് വിപിൻ പരാതിയിൽ പറയുന്നത്.
Continue Reading

Film

മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

Published

on

മലയാള സിനിമയിലെ തന്നെ ചരിത്ര വിജയമായി മാറിയ ഫാമിലി ത്രില്ലർ ചിത്രം ‘തുടരും’  മെയ് 30 മുതൽ ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. കെ.ആർ. സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തിയാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്താണ് ഈ ഫാമിലി ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മോഹൻലാൽ, ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി ബൈജു, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖം, കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാണ്. തൻ്റെ ഏറ്റവും പ്രിയപ്പെട്ട അംബാസഡർ കാറുമായി ഒരു അസാധാരണ സംഭവത്തിൽ അദ്ദേഹം കുരുങ്ങുന്നു. ആ കുരുക്കിൽ നിന്ന് അദ്ദേഹം എങ്ങനെ രക്ഷപെടും എന്നതാണ് കഥയുടെ പ്രമേയം. ആവേശം നിറച്ച നിമിഷങ്ങളിലൂടെ, ‘തുടരും’ പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ മുൾമുനയിൽ ഇരുത്തുന്ന ഒരു ഗംഭീര ദൃശ്യാനുഭവമായി മാറുന്നു.
Continue Reading

GULF

ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു

2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

Published

on

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്

ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു

പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.

Continue Reading

Trending