Connect with us

Culture

ക്രൂസിന്റെ ധൈര്യം അപാരം

Published

on

റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…

ഒരു താരം സൂപ്പര്‍ താരമാവുന്നത് എങ്ങനെയാണ്…? അനിതരസാധാരണമായ മികവില്‍ ടീമിനെ പ്രചോദിപ്പിക്കുമ്പോള്‍. ടോണി ക്രൂസിനെ നോക്കു, എന്തൊരു കിക്കായിരുന്നു അത്. മല്‍സരം അവസാനിക്കാന്‍ കേവലം ഒരു മിനുട്ട് മാത്രം ബാക്കി. ഏറ്റവും വിഷമകരമായ പൊസിഷനില്‍ നിന്നും ഫ്രീകിക്ക്. ലോക ചാമ്പ്യന്മാരുടെ സംഘം വലിയ പ്രതിസന്ധി മുഖത്ത് നില്‍ക്കുന്നു. ഗ്യാലറി നിശബ്ദം. അത്തരമൊരു സാഹചര്യത്തില്‍ കിക്കെടുക്കാന്‍ ധൈര്യം കാട്ടുക എന്നത് തന്നെ വലിയ ഉത്തരവാദിത്ത്വമാണ്. കാരണം കിക്ക് പാഴായാല്‍ നിങ്ങള്‍ ക്രൂശിക്കപ്പെടും. ഒരു പെനാല്‍ട്ടിയുടെ പേരില്‍ മെസിയിലെ പ്രതിഭയെ എല്ലാവരും വേട്ടയാടുന്നത് കണ്ടില്ലേ… ടോണി ക്രൂസ് ധൈര്യസമേതം മുന്നോട്ട് വന്നു. അദ്ദേഹം ടീമിന്റെ നായകനല്ല. ആരും കിക്കെടുക്കാന്‍ അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചിട്ടുമില്ല. പക്ഷേ ആ സമയത്ത് ആരെങ്കിലും മുന്നോട്ട് വരണം. അവനാണ് ടീം മാന്‍. സഹതാരം റയസിനെ അരികില്‍ വിളിച്ച് ക്രൂസ് ചെവിയില്‍ മന്ത്രിച്ചു. മുന്നില്‍ നില്‍ക്കുന്നത് സ്വീഡിഷ് സംഘത്തിലെ പതിനൊന്ന് പേര്‍. അവര്‍ക്കിടയിലുടെ ആ ദുഷ്‌ക്കരമായ പൊസിഷനില്‍ നിന്ന് എങ്ങനെ പന്ത് വലയിലാക്കും. റഫറിയുടെ വിസില്‍ വന്നു-അധികസമയമായി അനുവദിക്കപ്പെട്ട ആറ് മിനുട്ടിലെ അഞ്ചാം മിനുട്ട്….. ക്രൂസ് പന്ത് പതുക്കെ മുന്നോട്ട് തട്ടുന്നു. റയസ് കൃത്യമായി പന്തിനെ സ്‌റ്റോപ്പ് ചെയ്യുന്നു-പിന്നെ വെടിയുണ്ട…….!


സത്യം പറയാം-വിവിധ ലോകകപ്പുകളിലായി എത്രയോ ഗോളുകള്‍ നേരില്‍ കണ്ടിരിക്കുന്നു. ഇത് വരെ എനിക്ക് പ്രിയങ്കരം കഴിഞ്ഞ ലോകകപ്പ് പ്രിക്വാര്‍ട്ടറില്‍ മരക്കാന സ്‌റ്റേഡിയത്തില്‍ ഉറുഗ്വേ ഗോല്‍ക്കീപ്പര്‍ മുസലേരയെ നിശ്ചലനാക്കിയ കൊളംബിയന്‍ താരം ജെയിംസ് റോഡ്രിഗസിന്റെ ഗോളായിരുന്നു. പക്ഷേ ക്രൂസിന്റെ ഗോള്‍ അതിനെയും കടത്തിവെട്ടി.
ഇവിടെയാണ് സൂപ്പര്‍ താരങ്ങള്‍ പിറവിയെടുക്കുന്നത്. ഈ ഗോളിന്റെ പേരില്‍ ക്രൂസ് ജര്‍മന്‍ ചരിത്രത്തില്‍ ഉന്നതനായി നില്‍ക്കും. നമ്മള്‍ ഇനിയെഴുതാന്‍ പോവുന്ന ലോകകപ്പ് ഗാഥകളില്ലെല്ലാം ഈ ഗോള്‍ വരും. ആ ഒരു ഗോളില്‍ ഒരു പക്ഷേ ടീമിന്റെ ഭാവിയാണ് മാറാന്‍ പോവുന്നത്. ടീമിന് ഉത്തേജനമാവുന്നത് ഇത്തരം നിമിഷങ്ങളാണ്. ആരെയും ഏത് സെക്കന്‍ഡിലും തോല്‍പ്പിക്കാമെന്നതിന്റെ സാരമായിരുന്നില്ലേ ആ ഗോള്‍… അത് വരെ സ്വീഡന്‍ പ്രതീക്ഷകളിലായിരുന്നു. സമനില അവര്‍ക്ക് ധാരാളമായിരുന്നു. അവസാന മല്‍സരത്തില്‍ സമനില നേടിയാല്‍ അടുത്ത ഘട്ടത്തിലെത്താം. ഇനിയിപ്പോള്‍ കാര്യങ്ങള്‍ പ്രയാസമാണ്. മെക്‌സിക്കോയെ തോല്‍പ്പിക്കണം-അത് നിലോവിലെ സാഹചര്യത്തില്‍ പ്രയാസവുമാണ്. ജര്‍മനിക്കാവട്ടെ കൊറിയയാണ് പ്രതിയോഗികള്‍. അവര്‍ക്ക് ജയിക്കാന്‍ പ്രയാസമുണ്ടാവില്ല. ക്രൂസിന്റെ കാര്യത്തില്‍ അദ്ദേഹത്തിനത് പ്രായശ്ചിത്തവുമാണ്. മെക്‌സിക്കോക്കെതിരായ മല്‍സരത്തില്‍ പിറന്ന ഗോളിലെ പ്രതി റയല്‍ മാഡ്രിഡിന്റെ ഈ മധ്യനിരക്കാരനായിരുന്നല്ലോ…..
ജര്‍മനിയെ പോലുള്ളവര്‍ ലോകകപ്പില്‍ ഇല്ലെങ്കില്‍ ആഗോള മാമാങ്കത്തിന്റെ നിലവാരം തകരുമെന്നത് വാസ്തവം. അര്‍ജന്റീനയും ബ്രസീലും ജര്‍മനിയും സ്‌പെയിനും ഫ്രാന്‍സും ഇറ്റലിയും ഹോളണ്ടുമെല്ലാമാണ് കാല്‍പ്പന്ത് ലോകത്തിലെ ആഢ്യന്മാര്‍. അവരുടെ പിറകെയാണ് ഫുട്‌ബോള്‍ ലോകം സഞ്ചരിക്കുന്നത്. അര്‍ജന്റീന നിരാശപ്പെടുത്തുമ്പോള്‍ അത് ലോകകപ്പ് വേദികളെയും ഖിന്നമാക്കുന്നുണ്ട്.


ബെല്‍ജിയത്തിന്റെ മുന്‍നിരക്കാരുടെ ഗോള്‍ ബഹളം എല്ലാവര്‍ക്കും മുന്നറിയിപ്പാണ്. രണ്ട് കളികളില്‍ നിന്നായി എട്ട് ഗോളുകളാണ് അവര്‍ സ്‌ക്കോര്‍ ചെയ്തിരിക്കുന്നത്-റഷ്യയെ പോലെ. മൂന്ന് ഗോളുകള്‍ പാനമക്ക് നല്‍കിയപ്പോള്‍ ഇന്നലെ ടൂണീഷ്യക്കാര്‍ക്ക് അഞ്ച് ഗോളുകള്‍ സമ്മാനിച്ചു. റുമേലു ലുക്കാക്കു എന്ന മുന്‍നിരക്കാരന്‍ പരുക്കിലും നാല് ഗോളുകള്‍ നേടിക്കഴിഞ്ഞു. നായകന്‍ ഈഡന്‍ ഹസാര്‍ഡും പിറകെയുണ്ട്. ഡി ബ്രുയന്‍ എന്ന മധ്യനിരക്കാരന്റെ മികവിലാണ് ഇതെല്ലാം. ബെല്‍ജിയത്തിന് ഇനി ശ്രദ്ദിക്കാനുള്ളത് ഡിഫന്‍സിലാണ്. അവിടെ പ്രശ്‌നങ്ങളുണ്ട്. ഗോള്‍ക്കീപ്പര്‍ ദിബാട്ട് കര്‍ത്തോയിസിന് ഉയരത്തിന്റെ ആനുകൂല്യമുണ്ടെങ്കിലും ഗ്രൗണ്ട് ബോളുകളുടെ കാര്യത്തില്‍ വിശ്വസ്തനല്ല. ടോബി ആല്‍ഡര്‍വീല്‍ഡ്, ദെദ്രിക് ബോയ തുടങ്ങിയവര്‍ നയിക്കുന്ന പ്രതിരോധം പ്രത്യാക്രമണങ്ങളില്‍ ആടിയുലയുന്നുണ്ട്. ഇവര്‍ വരുത്തുന്ന പിഴവുകള്‍ക്ക് പരിഹാരമിടാന്‍ മുന്‍നിരക്കാര്‍ക്ക് കഴിയുന്നു എന്നതാണ് ആശ്വാസം. ഇത് വരെ ബെല്‍ജയം കളിച്ചത് ദുര്‍ബലരുമായിട്ടാണ്. ഇംഗ്ലണ്ടുമായി അവസാന മല്‍സരം വരുന്നുണ്ട്. ഇതിലറിയാം അവരുടെ യഥാര്‍ത്ഥ ശക്തി.
മെക്‌സിക്കോ പ്രതീക്ഷിച്ചത് പോലെ കൊറിയക്കാരെ വീഴ്ത്തി. അവരുടെ സീനിയര്‍ താരം ജാവിയര്‍ ഹെര്‍ണ്ടാസിന്റെ തിരിച്ചുവരാണ് രണ്ടാം മല്‍സരത്തിലെ സവിശേഷത. ഇന്ന് ആദ്യ റൗണ്ടിലെ രണ്ടാം ഘട്ടത്തിന്റെ അവസാനമാണ്. നാളെ മുതലാണ് ജീവന്മരണ പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

പെരുന്നാളിനോടനുബന്ധിച്ച് 630 തടവുകാർക്ക് ഇളവ് പ്രഖ്യാപിച്ച് ഹമദ് രാജാവ്

എല്ലാ വർഷവും ഈദുൽ ഫിത്റിനോടനുബന്ധിച്ച് ഹമദ് രാജാവ് തടവുകാർക്ക് ഇളവ് നൽകാനുള്ള ഉത്തരവ് പുറപ്പെടുവിക്കാറുണ്ട്.

Published

on

ഈദുൽ ഫിത്ർ പ്രമാണിച്ച് 630 തടവുകാർക്ക് മാപ്പ് നൽകി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. വിവിധ കുറ്റകൃത്യങ്ങളിലുൾപ്പെട്ട് ശിക്ഷയുടെ ഒരു ഭാഗം അനുഭവിച്ചവർക്കും മറ്റു ചെറുകൃത്യങ്ങൾക്ക് പിടിക്കപ്പെട്ടവർക്കും, ബദൽ ശിക്ഷക്ക് വിധേയമായവർക്കുമാണ് മാപ്പിൽ ഇളവ് ലഭിക്കുക.

മാപ്പു ലഭിച്ചവർ വീണ്ടും സാമൂഹിക ജീവിതത്തിന്റെ ഭാഗമാവാനും രാജാവിന്റെ നേതൃത്വത്തിൽ ബഹ്റൈന്റെ സമഗ്ര വികസന പ്രക്രിയക്ക് സംഭാവന നൽകാനുമുള്ള രാജാവിന്റെ താൽപര്യമാണ് ഈ മാപ്പ് പ്രതിഫലിപ്പിക്കുന്നത്.

എല്ലാ വർഷവും ഈദുൽ ഫിത്റിനോടനുബന്ധിച്ച് ഹമദ് രാജാവ് തടവുകാർക്ക് ഇളവ് നൽകാനുള്ള ഉത്തരവ് പുറപ്പെടുവിക്കാറുണ്ട്.

Continue Reading

news

ഫലസ്തീന്‍ അനുകൂലയായ തുര്‍ക്കി വിദ്യാര്‍ത്ഥിയുടെ നാടുകടത്തല്‍ തടഞ്ഞ് അമേരിക്കന്‍ ഫെഡറല്‍ കോടതി

ടഫ്റ്റ്‌സ് സര്‍വകലാശാലയിലെ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയായ റുമൈസ ഒസ്തുര്‍ക്കിനെ നാടുകടത്താനുള്ള ഉത്തരവാണ് മസാച്യുസെറ്റ്സിലെ ഫെഡറല്‍ ജഡ്ജി തടഞ്ഞത്. 

Published

on

ഫലസ്തീനെ പിന്തുണച്ചു എന്ന് ചൂണ്ടിക്കാട്ടി യു.എസ് നാടുകടത്താനിരുന്ന തുര്‍ക്കി വിദ്യാര്‍ത്ഥിക്കെതിരായ നടപടി തടഞ്ഞ് ഫെഡറല്‍ കോടതി. ടഫ്റ്റ്‌സ് സര്‍വകലാശാലയിലെ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയായ റുമൈസ ഒസ്തുര്‍ക്കിനെ നാടുകടത്താനുള്ള ഉത്തരവാണ് മസാച്യുസെറ്റ്സിലെ ഫെഡറല്‍ ജഡ്ജി തടഞ്ഞത്.

ഹരജിയില്‍ തീരുമാനമെടുക്കുന്നതുവരെയോ ഇനിയൊരു കോടതി ഉത്തരവ് ഉണ്ടാകുന്നതുവരെയോ ഒസ്തുര്‍ക്കിനെ നീക്കം ചെയ്യരുതെന്നാണ് ജില്ല കോടതിയുടെ നിര്‍ദേശം.

കഴിഞ്ഞ ദിവസമാണ് യു.എസ് ഇമിഗ്രേഷന്‍ അധികൃതര്‍ മസാച്യുസെറ്റ്സിലെ അവരുടെ വീടിനടുത്ത്‌ വെച്ച് റുമൈസ ഒസ്തുര്‍ക്കിനെ കസ്റ്റഡിയിലെടുത്തത്. തൊട്ടുപിന്നാലെ യു.എസ് ഉദ്യോഗസ്ഥര്‍ ഇവരുടെ വിസ റദ്ദാക്കി.

അമേരിക്കന്‍ ഭീകര സംഘടനയായി കണക്കാക്കുന്ന ഹമാസിനെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്നാരോപിച്ചാണ് തെളിവുകള്‍ ഒന്നും നല്‍കാതെ ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് ഒസ്തുര്‍ക്കിനെതിരെ കുറ്റം ചുമത്തിയത്. ഫലസ്തീനെ പിന്തുണയ്ക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും പുതിയ നടപടിയായിരുന്നു ഇത്.

ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് വഴി യു.എസില്‍ ഉപരിപഠനത്തിനെത്തിയ ഒസ്തുര്‍ക്ക് ടഫ്റ്റ്സിലെ ചൈല്‍ഡ് സ്റ്റഡി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഡോക്ടറല്‍ പ്രോഗ്രാമിലെ വിദ്യാര്‍ത്ഥിയാണ്. എഫ്-1 വിസയിലാണ് ഇവര്‍ യു.എസില്‍ തങ്ങിയിരുന്നത്.

ഇസ്രാഈലി ബന്ധമുള്ള കമ്പനികളില്‍ നിന്ന് പിന്മാറാനും ഫലസ്തീനിലെ വംശഹത്യയെ അംഗീകരിക്കാനുമുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യത്തെ സര്‍വകലാശാല നിരാകരിച്ചതോടെ സര്‍വകലാശാലയുടെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് ക്യാമ്പസ് പത്രമായ ടഫറ്റ്‌സ് ഡെയ്‌ലി ഒസ്തുര്‍ക്ക് ഒരു വര്‍ഷം മുമ്പ് ഒരു ഒപ്പീനിയന്‍ എഴുതിയിരുന്നു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചതെന്നാണ് സൂചന.

അതേസമയം ഫലസ്തീനെ പിന്തുണച്ച് വിദേശവിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള യു.എസ് ഭരണകൂടത്തിന്റെ നടപടി തുടരുകയാണ്. ഫലസ്തീന്‍ അനുകൂല പ്രതിഷേധവുമായി ബന്ധപ്പെട്ട് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് 300ലധികം വിസകള്‍ റദ്ദാക്കിയതായി സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്നലെ വ്യക്തമാക്കിയിരുന്നു.

കൊളംബിയ സര്‍വകലാശാലയില്‍ ഫലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നാരോപിച്ച് ഫലസ്തീന്‍ വിദ്യാര്‍ത്ഥിയായ മഹ്‌മൂദ് ഖലീലിനെ നാടുകടത്താന്‍ ട്രംപ് ഭരണകൂടം ഉത്തരവിട്ടതില്‍ നിന്നാണ് വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ പ്രതികാര നടപടി ആരംഭിക്കുന്നത്. എന്നാല്‍ മഹ്‌മൂദ് ഖലീലിന്റെ നാടുകടത്തല്‍ ഫെഡറല്‍ കോടതി തടഞ്ഞു.

പിന്നീട് യു.എസിലെ ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജനായ സ്‌കോളര്‍ ബദര്‍ ഖാന്‍ സുരിക്കെതിരേയും കൊളംബിയ യൂണിവേഴ്‌സിറ്റി പി.എച്ച്.ഡി സ്‌കോളര്‍ രഞ്ജിനി ശ്രീനിവാസനെതിരേയും സമാന നടപടിയുണ്ടായി. ഇതില്‍ സുരിക്കെതിരായ നാടുകടത്തല്‍ നീക്കം കോടതി തടഞ്ഞപ്പോള്‍ രഞ്ജിനി അറസ്റ്റില്‍ നിന്ന് രക്ഷപ്പെട്ട് കാനഡയിലേക്ക് മാറുകയും ചെയ്തു.

ഇതിന് പുറമെ അന്തരിച്ച ഹിസ്ബുല്ല നേതാവ് ഹസന്‍ നസറുല്ലയുടെ ഫോട്ടോകളും വീഡിയോകളും ഫോണില്‍ കണ്ടെത്തിയെന്ന് ആരോപിച്ച് ലെബനന്‍ പൗരയായ ബ്രൗണ്‍ യൂണിവേഴ്സിറ്റി അസി. പ്രൊഫസറെ അമേരിക്ക നാടുകടത്തിയിരുന്നു. ഡോക്ടര്‍ കൂടിയായ റാഷ അലവൈയെയാണ് ഹിസ്ബുല്ലയേയും നസറുല്ലയേയും പിന്തുണക്കുന്നു എന്ന് ചൂണ്ടിക്കാട്ടി യു.എസ് നാടുകടത്തിയത്.

Continue Reading

News

ഇന്ത്യയുമായുള്ള തീരുവ തര്‍ക്കം: മോദി ബുദ്ധിമാന്‍, ചര്‍ച്ചകളില്‍ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷ: ട്രംപ്‌

നേരത്തെ അധിക തീരുവയില്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു.

Published

on

ഇന്ത്യയുമായുളള തീരുവ തര്‍ക്കം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നരേന്ദ്ര മോദി നല്ല സുഹൃത്താണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ മുതല്‍ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കുമേല്‍ അധിക തീരുവ ചുമത്തുമെന്ന് യു.എസ് അറിയിച്ചിരുന്നു. ഇതിനിടെയാണ് ട്രംപിന്റെ പരാമര്‍ശം.

മോദി ബുദ്ധിമാനായ ആളാണ്. ഞങ്ങള്‍ ഇരുവരും നല്ല സൃഹൃത്തുക്കളുമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അവര്‍ മിടുക്കരാണ്. എന്നാല്‍, ഈ അധിക തീരുവയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പോസിറ്റീവായ ഫലമുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

നേരത്തെ അധിക തീരുവയില്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. ഇന്ത്യയുമായി നല്ല ബന്ധമാണ് നിലവിലുള്ളത്. എന്നാല്‍, ഒരു പ്രശ്‌നം മാത്രമാണ് തനിക്ക് അവരുമായി ഉള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അവര്‍ തീരുവ കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ഒന്നും വില്‍ക്കാനാവില്ല. എല്ലായിടത്തും നിയന്ത്രണമാണ്. ഇന്ത്യയുടെ അമിത തീരുവ തുറന്നുകാട്ടാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. അവര്‍ തീരുവ കുറക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു.

Continue Reading

Trending