Culture
ചരിത്രമാണിന്ന്, കാണാന്‍ മറക്കരുത്….

റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…
ഓരോ ദിവസവും ചരിത്രമാണ്…. ഇന്ന് ജൂലൈ 15-2018….. നാളെ ഇങ്ങനെയൊരു ദിവസം ചരിത്രമാണ്. ഞാനടക്കമുള്ള മാധ്യമ പ്രവര്‍ത്തകര്‍ ഈ റിപ്പോര്‍ട്ട്് തയ്യാറാക്കുമ്പോള്‍ ഈ ദിവസം തീര്‍ച്ചയായും പരാമര്‍ശിക്കപ്പെടും. കാരണം ഇന്ന്, ഈ ദിവസം ലോകകപ്പിന്റെ ഫൈനലാണ്. മോസ്‌ക്കോയിലെ ലുഷിനിക്കി സ്‌റ്റേഡിയത്തിലെ മീഡിയാ റൂമില്‍ നിന്നും എന്റെ ഈ കോളം തയ്യാറാക്കുമ്പോള്‍ പുറത്ത് നല്ല ബഹളമാണ്…. ഫൈനല്‍ കാണാന്‍ ആരാധകര്‍ ഇതാ എത്തികൊണ്ടരിക്കുന്നു…. 1930 ല്‍ തുടങ്ങിയ മഹാമേളയുടെ ഈ ഇരുപത്തിയൊന്നാം അധ്യായത്തിന്റെ കലാശത്തിന് ഇന്നിറങ്ങുന്നവരില്‍ ഒരാള്‍ കന്നിക്കാരാണ്-കേവലം 40 ലക്ഷം മാത്രം ജനസംഖ്യയുള്ള ഒരു രാജ്യത്തിന്റെ പ്രതിനിധികള്‍. അവര്‍ക്കെതിരെ പരമ്പരാഗതമായി ഫുട്‌ബോള്‍ കരുത്തരായ ഫ്രാന്‍സും. ഇന്ന്് ക്രോട്ടുകാര്‍ ജയിച്ചാല്‍ ഈ ദിവസം എന്നുമെന്നും ഓര്‍മ്മിക്കപ്പെടും. ഫ്രാന്‍സ് ജയിച്ചാലും ഈ ദിവസം തഴയപ്പെടില്ല-അവരുടെ രണ്ടാം നേട്ടമാവും. ആര് ജയിച്ചാലും ഈ ലോകകപ്പ് ഓര്‍മ്മിക്കപ്പെടുമെന്ന കാര്യത്തിലും സംശയമില്ല.
ചരിത്രം എങ്ങനെയായിരിക്കും 2018 ലെ റഷ്യന്‍ ലോകകപ്പിനെ സ്മരിക്കുക…? വമ്പന്മാരുടെ ദുരന്ത വേദിയായോ…, സൂപ്പര്‍ താരങ്ങളുടെ ദുരന്ത ഭൂമികയായോ, ഫിഫയുടെ പുതിയ പരീക്ഷണങ്ങളുടെ വേദിയായോ, റഷ്യയുടെ സംഘാടക മികവിലോ അതോ പുതിയ ടീമുകളുടെയും താരങ്ങളുടെയും കടന്ന് വരവിലോ…?
എന്റെ പക്ഷം പറയാം-പുത്തന്‍ ടീമുകളുടെയും താരങ്ങളുടെയും വരവ് എന്നതല്ല-രാജകീയ വരവിന്റെ പേരിലാവും 2018 നെ കാലം സാക്ഷ്യപ്പെടുത്തുക. 32 ടീമുകള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പിലെ കന്നിക്കാര്‍ പാനമ മാത്രമായിരുന്നു. ബാക്കിയെല്ലാവരും ലോകകപ്പ് വേദികളില്‍ അനുഭവസമ്പന്നര്‍. അഞ്ച് തവണ കിരീടം സ്വന്തമാക്കിയ ബ്രസീലും പിന്നെ ജര്‍മനിയും അര്‍ജന്റീനയും ഉറുഗ്വേയും ഇംഗ്ലണ്ടും സ്‌പെയിനും ഫ്രാന്‍സുമെല്ലാം. പക്ഷേ നോക്കൗട്ട് ഘട്ടത്തിലേക്ക് ചാമ്പ്യന്‍ഷിപ്പ് പ്രവേശിക്കുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ ജര്‍മനി പുറത്ത്. രണ്ടാം ഘട്ടത്തില്‍ അര്‍ജന്റീനയും സ്‌പെയിനും പോര്‍ച്ചുഗലും മടങ്ങുന്നു. മൂന്നാം ഘട്ടത്തില്‍ ബ്രസീലും ഉറുഗ്വേയും മടങ്ങുന്നു.
റഷ്യ, ക്രൊയേഷ്യ, ബെല്‍ജിയം, ജപ്പാന്‍ തുടങ്ങിയവരുടെ പ്രകടനം ഗംഭീരമായിരുന്നു. റഷ്യക്കാര്‍ ക്വാര്‍ട്ടറില്‍ തോറ്റെങ്കിലും അവര്‍ അഞ്ച് മല്‍സരങ്ങളില്‍ പ്രകടിപ്പിച്ച പോരാട്ട വീര്യത്തെ സമ്മതിക്കണം. ഉറുഗ്വേയോട് തോറ്റ മല്‍സരത്തില്‍ മാത്രമായിരുന്നു ടീം നിരാശപ്പെടുത്തിയത്. ക്വാര്‍ട്ടറില്‍ ക്രോട്ടുകാര്‍ക്കെതിരെ റഷ്യയുടെ അലക്‌സി ചെര്‍ച്ചഷേവ് നേടിയ ആ ഗോളുണ്ടല്ലോ-അതല്ലേ ലോകകപ്പിലെ നമ്പര്‍ വണ്‍ ഗോള്‍….ക്രൊയേഷ്യക്കാരായിരുന്നു സത്യത്തില്‍ 2018 ലെ ടീം. രാജകീയമായ യാത്ര. മണിക്കൂറുകള്‍ ദീര്‍ഘിക്കുന്ന യുദ്ധങ്ങളില്‍ അവര്‍ അജയ്യരായി നിലകൊണ്ടു. ലുക്കാ മോദ്രിച്ചും ഇവാന്‍ റാക്കിറ്റിച്ചും മരിയോ മാന്‍സുക്കിച്ചും സുഭാസിച്ചുമെല്ലാം ഫുട്‌ബോള്‍ ലോകത്തിന്റെ പ്രിയപ്പെട്ട താരങ്ങളായി മാറി. ബെല്‍ജിയത്തിന്റെ യാത്രയോ……മൂന്നാം സ്ഥാനമായിരുന്നില്ല അവര്‍ അര്‍ഹിച്ചത്. ഈഡന്‍ ഹസാര്‍ഡിലെ നായകന്‍-അദ്ദേഹത്തിന്റെ സമര്‍പ്പണം. സമ്മതിക്കണം. നായകനെന്നാല്‍ അതാണ് നായകന്‍. സ്വയം മാതൃകയാവുന്നു ആ മധ്യനിരക്കാരന്‍. ജപ്പാന്‍ ഏഷ്യയുടെ മാത്രം അഭിമാനമല്ല-ഫുട്‌ബോളിലെ യുവതയുടെ പ്രതീകമാണ്. കൊളംബിയക്കാരെ ആദ്യ മല്‍സരത്തില്‍ തോല്‍പ്പിച്ചതും സെനഗലുകാരെ പിടിച്ചുനിര്‍ത്തിയതും ബെല്‍ജിയത്തിനെതിരെ പ്രീക്വാര്‍ട്ടറില്‍ രണ്ട് ഗോള്‍ ലീഡ് നേടിയതും എത്ര സുന്ദരമായിരുന്നു. ജപ്പാന്റെ ഗോളുകളെല്ലാം ആധികാരികമായിരുന്നു. ഒടുവില്‍ ഫെയര്‍ പ്ലേ പോയന്റുകളും അവര്‍ സ്വന്തമാക്കി.
കാല്‍പ്പന്ത് ലോകം ഇനിയും മെസി, നെയ്മര്‍, കൃസ്റ്റിയാനോ എന്ന് പറയുന്നതിന് പകരം ഈഡന്‍ ഹസാര്‍ഡിനെയും കൈലിയന്‍ എംബാപ്പേയെയും ലുക്കാ മോദ്രിച്ചിനെയുമെല്ലാം അംഗീകരിക്കണം. മെസിയും നെയ്മറും സി.ആര്‍-7 ഉം ലോകോത്തരക്കാര്‍. പക്ഷേ അവരെയും കടത്തിവെട്ടുന്ന പ്രകടനം നടത്തുന്ന പുതിയ താരങ്ങള്‍ വരുമ്പോള്‍ അവരെയല്ലേ ലോകം സ്വാഗതം ചെയ്യേണ്ടത്…. അതായിരിക്കണം ഫുട്‌ബോള്‍ സ്‌നേഹം….. കാല്‍പ്പന്തിനെ നെഞ്ചില്‍ ചേര്‍ക്കുമ്പോള്‍ അവിടെ ഉയരുന്ന ശ്വാസം സുന്ദരമായ ഫുട്‌ബോളായിരിക്കണം. ഈ ലോകകപ്പില്‍ അത് നമുക്ക് സമ്മാനിച്ചത് ക്രൊയേഷ്യയും ബെല്‍ജിയവും റഷ്യയും ജപ്പാനുമെല്ലാമാണ്… പോസിറ്റീവ് സോക്കറിന്റെ സുന്ദരമായ അധ്യായങ്ങളാണ് ഇവര് എഴുതിയത്. ആക്രമണത്തിന്റെ സഗൗരവ പാഠങ്ങള്‍. പ്രതിരോധത്തിന്റെ, നെഗറ്റീവിസത്തിന്റെ വഴികളിലൂടെ സഞ്ചരിക്കാതെ കളിയെന്നാല്‍ അത് ജയിക്കാനും മരിക്കാനുമുള്ളതാണെന്ന് തെളിയിച്ച വീരന്മാര്‍. 19 കാരനായ കൈലിയന്‍ എംബാപ്പേയുടെ വേഗത പ്രായത്തിന്റേതല്ല-ആക്രമണ വീര്യത്തിന്റേതാണ്. ഇന്ന് ആര് കപ്പടിച്ചാലും പുത്തന്‍ ടീമുകളുടെ, പുതിയ താരങ്ങളുടെ പേരിലാവട്ടെ 2018 ന്റെ അടിവര.
വ്യക്തിപരമായി എനിക്ക് ക്രൊയേഷ്യന്‍ വിജയത്തോടാണ് താല്‍പ്പര്യം. വിശാലമായ ഫുട്‌ബോള്‍ താല്‍പ്പര്യമാണത്. അവരുടെ പോരാട്ട വീര്യം ഒരു മാസമായി നേരില്‍ കാണുന്നു. ജീവന്‍ നല്‍കിയുള്ള ഫുട്‌ബോള്‍. കാല്പ്പന്ത് എന്ന സുന്ദര സൂത്രവാക്യത്തിലെ പ്രധാന കണ്ണിയാണല്ലോ സമര്‍പ്പണമെന്നത്. ക്രോട്ടുകാര്‍ സ്വന്തം ജീവന്‍ പോലും മൈതാനത്് സമര്‍പ്പിക്കുകയാണ്. അവരുടെ ഓരോ നീക്കങ്ങളിലും കാണാം കപ്പിനോടുളള, വിജയത്തിന് വേണ്ടിയുള്ള ആ തൃഷ്ണ… അവര്‍ ജയിച്ചാല്‍ അത് ഈ ലോകകപ്പിനുള്ള ഏറ്റവും നല്ല ഫിനിഷിംഗായിരിക്കും. ഫ്രാന്‍സ് ശുദ്ധമായ, പാകത്തിനുള്ള സോക്കറിന്റെ വക്താക്കളാണ്. നല്ല താരങ്ങളും അവരുടെ നിരയിലുണ്ട്. പക്ഷേ കാലത്തിന്റെ ഒരു കാവ്യനീതിയുണ്ടല്ലോ-അവിടെ ക്രൊയേഷ്യയാണെന്ന് മനസ് പറയുന്നു.
Film
അഭിനയമികവിൽ ടോവിനോ; ഗംഭീര ക്ലൈമാക്സ്.. ‘നരിവേട്ട’യ്ക്ക് മികച്ച പ്രതികരണം

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ തീയേറ്ററുകളിലെത്തിയിരിക്കുകയാ
പതിഞ്ഞ താളത്തിൽ ആരംഭിച്ച് മികച്ച ഇന്റർവെൽ ബ്ലോക്കോടെയാണ് സിനിമയുടെ ആദ്യ പകുതി അവസാനിക്കുന്നതെന്നും വൈകാരിക നിമിഷങ്ങളും ചടുലമായ നിമിഷങ്ങളും ചേർത്ത് ഗംഭീരമായ രണ്ടാം പകുതിയുമാണ് സിനിമ സമ്മാനിക്കുന്നതെന്നുമാണ് പ്രേക്ഷകർ പറയുന്നത്. ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂടിന്റെയും പ്രശസ്‍ത തമിഴ് സംവിധായകനും നടനുമായ ചേരന്റെയും അഭിനയവും പ്രത്യേക കൈയ്യടി നേടിയിട്ടുണ്ട്. ടൊവിനോ തോമസ്, വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡിഐജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച ആര്യാസലിം, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ എന്നിവരും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്.
ഇഷ്‌കിന് ശേഷമുള്ള സിനിമയായതിനാൽ തന്നെ സംവിധായകൻ അനുരാജ് മനോഹർ ഒരു സംവിധായകൻ എന്ന നിലക്ക് കൂടുതൽ കൈയ്യടി അർഹിക്കുന്നുണ്ട്. പ്രത്യേകിച്ചും സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്ന അബിൻ ജോസഫ് യഥാർത്ഥ സംഭവങ്ങളെ തിരക്കഥ രീതിയിലേക്ക് മാറ്റുന്നതിൽ കാണിച്ചിരിക്കുന്ന ബ്രില്ല്യൻസി പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്. ജേക്സ് ബിജോയിയുടെ സംഗീതത്തിനും മികച്ച റെസ്പോൺസ് ലഭിക്കുന്നുണ്ട്. സിനിമയുടെ ഴോണർ മനസിലാക്കി പ്രേക്ഷകരെ ആ ഴോണറിലേക്ക് കൊണ്ട് പോകാനും കഥയുടെ ഗൗരവം നഷ്ടപ്പെടാതിരിക്കാനും ജേക്സ് ബിജോയിയുടെ സംഗീതം ഉപകാരമായിട്ടുണ്ട്. ഛായാഗ്രഹണം ചെയ്തിരിക്കുന്നത് വിജയ് ആണ്. സിനിമയെ ഏറ്റവും മനോഹരമായ രീതിയിൽ ഫ്രയിമിയിലെത്തിക്കാനും സിനിമയുടെ ഒഴുക്കിനനുസരിച്ചു ക്യാമറ ചലിപ്പിക്കാനും ഛായാഗ്രഹകന് സാധിച്ചിട്ടുണ്ട്. ഷമീർ മുഹമ്മദ്‌ന്റെ എഡിറ്റിംഗ് ചിത്രത്തിലെ പ്രധാന രംഗങ്ങളുടെ വൈകാരിക സ്പന്ദനങ്ങൾ വർദ്ധിപ്പിക്കാൻ വളരെയധികം സഹായകരമായിട്ടുണ്ട്.
ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
Film
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.
ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.
രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.
Film
ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ
മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ് വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.
വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട് – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
-
kerala3 days ago
രാവിലെ വരെ സിപിഎമ്മായിരുന്നു, മരണം വരെ ബിജെപിയായിരിക്കും; എസ്എഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
-
kerala3 days ago
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
Health2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
മരിക്കുന്നതിന്റെ തലേന്നും നാലുവയസുകാരി പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകള്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
-
kerala2 days ago
കാസര്‍കോട് മാണിക്കോത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
-
kerala3 days ago
ആലുവയിലെ നാലുവയസ്സുകാരിയുടെ കൊലപാതകം; അമ്മയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
-
india3 days ago
ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ ആസൂത്രണം; രണ്ട്പേര് പിടിയില്‍
-
News3 days ago
യുഎസില്‍ ജൂത മ്യൂസിയത്തിന് സമീപം വെടിവെപ്പ്; രണ്ട് ഇസ്രാഈല്‍ എംബസി ജീവനക്കാര്‍ കൊല്ലപ്പെട്ടു