Connect with us

Culture

ആരോഗ്യമാണ് പരിശീലകരുടെ മുദ്രാവാക്യം അതാണ് വിജയവും

Published

on


റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…


 

മൈതാനത്ത് പരാജയപ്പെട്ടാല്‍ ആരാണ് പഴി കേള്‍ക്കുക…? ടീമിന്റെ നായകന്മാരല്ല-പരിശീലകരാണ്. നായകന്മാരെയോ കളിക്കാരെയോ ഫുട്‌ബോള്‍ ഫെഡറേഷനുകള്‍ പിരിച്ചുവിടാറില്ല. എപ്പോഴും ദുരന്തമുഖത്ത് ബലിയാടുകളായി മാറുക പരിശീലകരായിരിക്കും. ലോകകപ്പില്‍ ഇനി അവശേഷിക്കുന്നത് എട്ട് പരിശീലകര്‍. അവരുടെ സമ്മര്‍ദ്ദങ്ങള്‍ എത്രയായിരിക്കുമല്ലേ…. അവരിലേക്കാണ് ഇന്നത്തെ യാത്ര.

നിങ്ങള്‍ കണ്ടിട്ടില്ലേ ഉറുഗ്വേ കളിക്കുമ്പോള്‍ വാക്കിംഗ് സ്റ്റിക്കിന്റെ സഹായത്തോടെ മൈതാനത്തേക്ക് വരുന്ന ഒരു വയോധികനെ. പ്രായം 80 പിന്നിട്ടിരിക്കുന്നു. പക്ഷേ ഓസ്‌ക്കാര്‍ ടബരസ് എന്ന പരിശീലകനെ എന്ത് കൊണ്ട് ഉറുഗ്വേ ഒഴിവാക്കുന്നില്ല. അവിടെയാണ് ടബരസ് എന്ന സീനിയര്‍ പരിശീലകന്‍ അംഗീകരിക്കപ്പെടുന്നത്. കളിയിലുള്ള സൂക്ഷ്മപഠനം. അദ്ദേഹത്തിന് മുന്നില്‍ 23 കളിക്കാരും ഒന്നാണ്. വലുപ്പ ചെറുപ്പമില്ല. എഡ്ഗാര്‍ കവാനിയും ലൂയിസ് സുവാരസുമെല്ലാം യൂറോപ്പിലെ സൂപ്പര്‍ താരങ്ങളായിരിക്കാം. പക്ഷേ ടബരസിന് അവര്‍ സാധാരണ താരങ്ങള്‍. ടീമിനെ നിശ്ചയിക്കുന്നത് ടബരസാണ്. അദ്ദേഹം പരിശീലന വേളയില്‍ കര്‍ക്കശ നിരീക്ഷണം നടത്തും. ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ താരങ്ങളോട് കാര്യങ്ങള്‍ പറയും. മൈതാനത്ത്് ആഘോഷപരതയില്ല. സീരിയസായി ഇരിക്കും. തന്റെ സഹായികളെ അദ്ദേഹത്തിന് വിശ്വാസമാണ്. ഈ പരസ്പര വിശ്വാസമാണ് ഉറുഗ്വേയുടെ ക്വാര്‍ട്ടര്‍ യാത്രയും. ഉറുഗ്വേ പത്രക്കാരോട് ഞാന്‍ ടബരസിനെക്കുറിച് ചോദിച്ചപ്പോള്‍ അദ്ദേഹം ടീമിലെ ഫാദര്‍ ഫിഗര്‍ എന്നാണ് അവര്‍ പറഞ്ഞത്. ആരും അദ്ദേഹത്തെ ധിക്കരിക്കില്ല.

ദീദിയര്‍ ദെഷാംപ്‌സ്

ഫ്രഞ്ച് സംഘത്തിലേക്ക് വന്നാല്‍ ദീദിയര്‍ ദെഷാംപ്‌സ് എന്ന പഴയ ഫ്രഞ്ച് നായകന്‍. 1998 ല്‍ ഫ്രാന്‍സിന് ലോകകപ്പ് സമ്മാനിച്ച ക്യാപ്റ്റന്‍. അതിന് ശേഷം പരിശീലകന്റെ കുപ്പായത്തില്‍ ദീര്‍ഘവര്‍ഷങ്ങള്‍. കരീം ബെന്‍സേമയെ പോലെ ഒരാളെ ധൈര്യസമേതം പുറത്തിരുത്തിയ കോച്ച്. ആ ധൈര്യം തന്നയാണ് ദെഷാംപ്‌സിലെ പരിശീലകന്റെ കരുത്തും. സൂപ്പര്‍ താരങ്ങള്‍ നിരവധിയുണ്ട് ടീമില്‍. പക്ഷേ കണിശതയിലും ഇവരെ കോച്് സ്‌നേഹിക്കുന്നു. എല്ലാവര്‍ക്കും അവസരം നല്‍കുന്നു. അവരില്‍ നിന്നും ഏറ്റവും മികച്ച ടീമിനെ എടുക്കുന്നു. ആരോടും അധിക സംസാരമില്ല. പത്രക്കാരോടുമില്ല വാചകമടി. സ്വന്തം ജോലിയില്‍ വിശ്വസിക്കുന്ന പരിശീലകന്‍.


ബ്രസീല്‍ ഹെഡ് കോച്ച് ടിറ്റേയുടേത് കൂര്‍മബുദ്ധിയാണ്. ആര്‍ക്കും അദ്ദേഹം വഴങ്ങില്ല. തന്റെ അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കും. പെട്ടെന്ന് അഭിപ്രായം പറയില്ല. ചോദ്യങ്ങള്‍ക്ക് പോലും ആലോചിച്ചുള്ള പ്രതികരണം. സ്ഥിരം ക്യാപ്റ്റനെ അദ്ദേഹം പ്രഖ്യാപിക്കില്ല. ഓരോ മല്‍സരത്തിനും ഓരോ നായകര്‍. സെര്‍ബിയക്കെതിരെ മിറാന്‍ഡക്കായിരുന്നു നായകന്റെ ആം ബാന്‍ഡെങ്കില്‍ മെക്‌സിക്കോക്കെതിരെ അത് തിയാഗോ സില്‍വക്ക്് നല്‍കി. ഇന്നാര്‍ക്കായിരിക്കും-അത് അദ്ദേഹം രാവിലെ തീരുമാനിക്കും. അദ്ദേഹത്തിന്റെ വ്യക്തമായ പ്ലാനിംഗിലാണ് ബ്രസീല്‍ മുന്നേറുന്നത്. ഒരു ഉദാഹരണം മാത്രം- വില്ലിയാന്‍ എന്ന മധ്യനിരക്കാരനെ മെക്‌സിക്കോക്കെതിരായ പ്രീക്വാര്‍ട്ടറില്‍ അദ്ദേഹം അറ്റാക്കിംഗ് മിഡ്ഫീല്‍ഡറുടെ റോളിലേക്ക് കൊണ്ട് വന്നു. വ്യക്തമായ നിര്‍ദ്ദേശവും നല്‍കി. വിംഗുകളിലൂടെയല്ല കയറേണ്ടത്. മൈതാന മധ്യത്തിലൂടെ. അത്തരമൊരു നീക്കം മെക്‌സിക്കോക്കാര്‍ ആലോചിച്ചിട്ട് പോലുമുണ്ടായിരുന്നില്ല. ബ്രസീല്‍ നേടിയ രണ്ട് ഗോളിലും വിലിയന്റെ മധ്യലൈന്‍ കുതിപ്പായിരുന്നു ഗോളുകളായത്. ടിറ്റേക്കുള്ള ഗുണം അദ്ദേഹം തന്റെ തന്ത്രങ്ങള്‍ക്കൊപ്പമാണ് താരങ്ങളെ റിക്രൂട്ട് ചെയ്തത്. സൂപ്പര്‍ താരങ്ങളെ അദ്ദേഹത്തിന് വേണ്ട-തന്റെ പ്ലാനിന് അനുയോജ്യരായവരെ മാത്രം മതി.

റോബര്‍ട്ടോ മാര്‍ട്ടിനസ്‌

ബെല്‍ജിയത്തിന്റെ പരിശീലകന്‍ മാര്‍ട്ടിനസിനെ ജപ്പാനെതിരായ മല്‍സരതിന് മുമ്പ് നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോ…? സൗമ്യഭാവം- മല്‍സരത്തില്‍ ജപ്പാന്‍ രണ്ട് ഗോളടിക്കുന്നു. അപ്പോഴും ഞാന്‍ അദ്ദേഹത്തെ ശ്രദ്ധിച്ചു. അതേ സൗമ്യത. ആശങ്കയോ കോപമോ ഒന്നും ആ മുഖത്തില്ല. അര്‍ജന്റീനക്കാരന്‍ സാംപോളിയായിരുന്നു അതെങ്കില്‍ മൈതാനത്ത് നിന്ന് പറപറക്കുമായിരുന്നു. രണ്ട് ഗോള്‍ വഴങ്ങിയിട്ടും താരങ്ങളെ വിളിച്ച്് ആശങ്കാ നിര്‍ദ്ദേശമൊന്നും നല്‍കിയില്ല. ശാന്തനായി തന്റെ പ്ലാന്‍ സഹപരിശീലകനോട് പറഞ്ഞു. അദ്ദേഹമത് താരങ്ങള്‍ക്ക് കൈമാറി. പിന്നെ കണ്ടത് മൂന്ന് ഗോളുകള്‍.


റഷ്യന്‍ പരിശീലകന്‍ സ്റ്റാനിസ്ലാവ് ചര്‍ച്ചഷേവ് കണിശതയുള്ള പട്ടാളക്കാരനാണ്. ഇംഗ്ലണ്ടിന്റെ ജെറാത്ത് സൗത്ത്‌ഗെയിറ്റ് താരങ്ങളുടെ സ്വന്തം പരിശീലകന്‍. സ്വീഡന്റെ ജാനേ ആന്‍ഡേഴ്‌സണ്‍ കര്‍ക്കശക്കാരനാണ്. സാകോ ഡാലിച്ച് എന്ന ക്രോട്ട് പരിശീലകന്‍ ജനകീയനും. എല്ലാ താരങ്ങളോടും അഭിപ്രായം തേടുന്ന സ്വഭാവം. കാര്‍ക്കശ്യമെന്നത് അദ്ദേഹത്തിന്റെ നിഘണ്ടുവില്ലില്ല-നന്നായി കളിക്കുന്നവര്‍ക്കൊപ്പം നില്‍ക്കും.

നാളെയും മറ്റന്നാളും അത് കഴിഞ്ഞാലും ഈ പരിശീലകരുടെ തന്ത്രങ്ങളാണ് ഫുട്‌ബോള്‍ ടേബിളുകളില്‍ കൂലംകഷമായി ചര്‍ച്ച ചെയ്യപ്പെടുക. പരിശീലകരിപ്പോള്‍ കേവലം മൈതാന പരിശീലകരല്ല-സാങ്കേതിക പരിശീലകരാണ്. വീഡിയോ അനാലിസിസ്, കംപ്യൂട്ടര്‍ അനാലിസിസ് എന്നിവക്കൊപ്പം ഫിറ്റ്‌നസ് അവലോകനവും നടത്തി ശരിക്കും പോസിറ്റീവായി ചിന്തിക്കുന്നവര്‍. എല്ലാവരിലും പ്രകടമാവുന്ന വലിയ ഗുണം ആരും സൂപ്പര്‍ താരങ്ങള്‍ക്ക് പിറകെ പോവുന്നില്ല. എല്ലാവരും 100 ല്‍ 100 മാര്‍ക്ക് നല്‍കുന്നത് ആരോഗ്യത്തിനാണ്.

കവാനിക്ക് പരുക്കാണെങ്കില്‍ പുറത്ത്. മാര്‍സിലോക്ക് പരുക്കാണെങ്കില്‍ പുറത്ത്. മൈതാനതത്ത് വേണ്ടത് സമര്‍പ്പണമാണ്. അതിന് വേണ്ടത് ആരോഗ്യമാണ്. അതറിയുന്ന പരിശീലകരുടെ സമ്മര്‍ദ്ദവും ചെറുതല്ല. ഷൂട്ടൗട്ട് വേളയില്‍ തലയും താഴ്ത്തിയിരുന്ന ക്രോട്ട് കോച്ച് ഡാലിച്ചിനെ മാറ്റി നിര്‍ത്തിയാല്‍ ചങ്കുറപ്പുളളവരാണ് എല്ലാവരും. നാല് വര്‍ഷത്തോളമായി അവരുടെ ഒരുക്കങ്ങളുടെ പരിസമാപ്തിയാണിപ്പോള്‍. എല്ലാവരും കപ്പിലേക്കാണ് നോക്കുന്നത്-അത് പരസ്യമായി പറയുന്നില്ലെന്ന് മാത്രം. ആരായിരിക്കും ജൂലൈ 15ന് ലുഷിനിക്കി സ്‌േേഡിയത്തില്‍ തല ഉയര്‍ത്തുക. കാത്തിരിക്കാമല്ലേ….

അവസാനിപ്പിക്കുന്നതിന് മുമ്പ് ഒരു കാര്യം കൂടി പറായം-ഇവിടെ കണ്ട 32 പരിശീലകരിലെ അബദ്ധം അര്‍ജന്റീനക്കാരന്‍ ജോര്‍ജ് സാംപോളിയായിരുന്നു. സര്‍ക്കസ് റിംഗിലെ കോമാളിയെ പോലെയാണ് അദ്ദേഹത്തെ തോന്നിയത്. ഒരു നിലപാടുമില്ലാത്ത, സ്വന്തം താരങ്ങളെ അറിയാത്ത വെറിയനായ ഒരു കാരണവര്‍…..

Film

അഭിനയമികവിൽ ടോവിനോ; ഗംഭീര ക്ലൈമാക്സ്.. ‘നരിവേട്ട’യ്ക്ക് മികച്ച പ്രതികരണം

Published

on

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ ഷോകൾ പിന്നിടുമ്പോൾ ചിത്രത്തിന് വമ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. ടോവിനോയുടെ കരിയർ ബെസ്റ്റ് പ്രകടനമാണ് സിനിമയിൽ നടൻ കാഴ്ച്ച വെച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകാഭിപ്രായം. പൊളിറ്റിക്കൽ ത്രില്ലർ ഡ്രാമ മൂവിയായി പുറത്തിറക്കിയിരിക്കുന്ന ചിത്രം കേരളം മൊത്തം ചർച്ച ചെയ്ത വളരെ ഗൗരവപ്പെട്ട വിഷയങ്ങളാണ് പ്രേക്ഷകർക്ക് മുൻപിലേക്കെത്തിക്കുന്നത്.

പതിഞ്ഞ താളത്തിൽ ആരംഭിച്ച് മികച്ച ഇന്റർവെൽ ബ്ലോക്കോടെയാണ് സിനിമയുടെ ആദ്യ പകുതി അവസാനിക്കുന്നതെന്നും വൈകാരിക നിമിഷങ്ങളും ചടുലമായ നിമിഷങ്ങളും ചേർത്ത് ഗംഭീരമായ രണ്ടാം പകുതിയുമാണ് സിനിമ സമ്മാനിക്കുന്നതെന്നുമാണ് പ്രേക്ഷകർ പറയുന്നത്. ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂടിന്റെയും പ്രശസ്‍ത തമിഴ് സംവിധായകനും നടനുമായ ചേരന്റെയും അഭിനയവും പ്രത്യേക കൈയ്യടി നേടിയിട്ടുണ്ട്. ടൊവിനോ തോമസ്, വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡിഐജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച ആര്യാസലിം, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ എന്നിവരും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്.

ഇഷ്‌കിന് ശേഷമുള്ള സിനിമയായതിനാൽ തന്നെ സംവിധായകൻ അനുരാജ് മനോഹർ ഒരു സംവിധായകൻ എന്ന നിലക്ക് കൂടുതൽ കൈയ്യടി അർഹിക്കുന്നുണ്ട്. പ്രത്യേകിച്ചും സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്ന അബിൻ ജോസഫ് യഥാർത്ഥ സംഭവങ്ങളെ തിരക്കഥ രീതിയിലേക്ക് മാറ്റുന്നതിൽ കാണിച്ചിരിക്കുന്ന ബ്രില്ല്യൻസി പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്. ജേക്സ് ബിജോയിയുടെ സംഗീതത്തിനും മികച്ച റെസ്പോൺസ് ലഭിക്കുന്നുണ്ട്. സിനിമയുടെ ഴോണർ മനസിലാക്കി പ്രേക്ഷകരെ ആ ഴോണറിലേക്ക് കൊണ്ട് പോകാനും കഥയുടെ ഗൗരവം നഷ്ടപ്പെടാതിരിക്കാനും ജേക്സ് ബിജോയിയുടെ സംഗീതം ഉപകാരമായിട്ടുണ്ട്. ഛായാഗ്രഹണം ചെയ്തിരിക്കുന്നത് വിജയ് ആണ്. സിനിമയെ ഏറ്റവും മനോഹരമായ രീതിയിൽ ഫ്രയിമിയിലെത്തിക്കാനും സിനിമയുടെ ഒഴുക്കിനനുസരിച്ചു ക്യാമറ ചലിപ്പിക്കാനും ഛായാഗ്രഹകന് സാധിച്ചിട്ടുണ്ട്. ഷമീർ മുഹമ്മദ്‌ന്റെ എഡിറ്റിംഗ് ചിത്രത്തിലെ പ്രധാന രംഗങ്ങളുടെ വൈകാരിക സ്പന്ദനങ്ങൾ വർദ്ധിപ്പിക്കാൻ വളരെയധികം സഹായകരമായിട്ടുണ്ട്.

ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

Film

‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

Published

on

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.

ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.

രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.

Continue Reading

Film

ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ

മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

Published

on

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ്  വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ  വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.

വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്.  ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌ – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്,  മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

Trending