Connect with us

Video Stories

നോട്ടു നിരോധനത്തെ പിന്തുണച്ചതില്‍ കമല്‍ ഹാസന്‍ മാപ്പു പറഞ്ഞു

Published

on

ചെന്നൈ: കഴിഞ്ഞ നവംബറില്‍ 500, 1000 രൂപാ നോട്ടുകള്‍ ഒറ്റയടിക്ക് നിരോധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കത്തിന് പിന്തുണ നല്‍കിയതില്‍ തമിഴ് സൂപ്പര്‍ താരം കമല്‍ ഹാസന്‍ മാപ്പു പറഞ്ഞു. തമിഴ് മാഗസിന്‍ ആയ ‘വികടനി’ലെ സ്വന്തം കോളത്തിലാണ് കമല്‍ പഴയ നിലപാട് തിരുത്തിയത്. ‘ഒരു വലിയ ക്ഷമാപണം’ എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍, അടിസ്ഥാന ധാരണയില്ലാതെ നടപ്പാക്കിയ പദ്ധതിയെ പിന്തുണച്ചതില്‍ ജനങ്ങളോട് ഖേദം അറിയിക്കുന്നതായി കമല്‍ പറയുന്നു.

‘മോദിക്ക് അഭിവാദ്യങ്ങള്‍. രാഷ്ട്രീയ ഭേദമന്യേ ഈ നീക്കം ആഘോഷിക്കപ്പെടണം. നികുതിയടക്കുന്നവര്‍ പ്രത്യേകിച്ചും’ എന്നായിരുന്നു നവംബര്‍ 9 -ലെ കമലിന്റെ ട്വീറ്റ്. ബി.ജെ.പി അനുയായികളും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളും ഈ ട്വീറ്റിന് വലിയ പ്രചാരം നല്‍കിയിരുന്നു. കള്ളപ്പണം ഇല്ലാതാക്കാന്‍ ജനങ്ങള്‍ അല്‍പം ബുദ്ധിമുട്ട് സഹിക്കുന്നതില്‍ കുഴപ്പമില്ല എന്നതായിരുന്നു തന്റെ നിലപാടെന്നും എന്നാല്‍ അത് തെറ്റായിരുന്നുവെന്ന് ബോധ്യപ്പെടുന്നുവെന്നും കമല്‍ വികടനിലെ കോളത്തില്‍ പറയുന്നു. ‘എന്റെ സുഹൃത്തുക്കളും സാമ്പത്തിക ശാസ്ത്രം അറിയുന്നവരും എന്നെ വിളിക്കുകയും നിലപാടില്‍ വിയോജിപ്പ് അറിയിക്കുകയും ചെയ്തിരുന്നു. അപ്പോള്‍, പദ്ധതി നല്ലതാണ് – നടപ്പിലാക്കിയതിലാണ് പിഴവ് എന്ന് ഞാന്‍ സ്വയം സമാധാനിച്ചു. എന്നാല്‍, പിന്നീട് സാമ്പത്തിക വിദഗ്ധര്‍ രൂക്ഷ വിമര്‍നങ്ങള്‍ ഉന്നയിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാറിന്റെ മൗനം എന്നില്‍ സംശയമുണര്‍ത്തി.’ കമല്‍ പറയുന്നു.

സ്വന്തം തെറ്റുകള്‍ സമ്മതിക്കുകയും തിരുത്തുകയും ചെയ്യുന്നതാണ് വലിയ നേതാക്കളുടെ ലക്ഷണമെന്നും പ്രധാനമന്ത്രി ഇക്കാര്യം ചെയ്യുകയാണെങ്കില്‍ താന്‍ അദ്ദേഹത്തിന് സലാം വെക്കുമെന്നും കമല്‍ പറയുന്നു. ഗാന്ധിക്ക് അങ്ങനെ ചെയ്യാന്‍ കഴിഞ്ഞിരുന്നു, ഇന്നും അത് സാധ്യമാണ്. – ഉലഗനായകന്‍ പറയുന്നു.

തമിഴ് രാഷ്ട്രീയത്തിലേക്കുള്ള തന്റെ രംഗപ്രവേശനത്തിന് മുന്നോടിയാണ് കമലിന്റെ മാപ്പപേക്ഷ എന്നു സൂചനയുണ്ട്. കഴിഞ്ഞ മാസം ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ മോദിയെ പുകഴ്ത്തിയാണ് അദ്ദേഹം സംസാരിച്ചത്. എന്നാല്‍, നോട്ട് നിരോധനവും ജി.എസ്.ടിയും കാരണം വന്‍ തിരിച്ചടി നേരിട്ട തമിഴ്‌നാട്ടില്‍ നിലപാട് മാറ്റിയാലേ പിന്തുണ ലഭിക്കൂ എന്ന് കമല്‍ തിരിച്ചറിഞ്ഞു എന്നാണ് അദ്ദേഹത്തിന്റെ പുതിയ നിലപാടില്‍ നിന്ന് മനസ്സിലാകുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Video Stories

കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണു; അഞ്ചു വയസ്സുകാരന്‍ മരിച്ചു

സുഹൃത്തുക്കളുമൊത്ത് കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചു.

Published

on

പാലക്കാട്: സുഹൃത്തുക്കളുമൊത്ത് കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചു. എലപ്പുള്ളി നെയ്തല ഇരട്ടകുളം കൃഷ്ണകുമാര്‍-അംബിക ദമ്പതികളുടെ മകന്‍ അഭിനത്താണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ കൂട്ടുകാരുമായി സമീപത്തെ പറമ്പില്‍ കളിക്കാന്‍ പോയതായിരുന്നു.

കാലപ്പഴക്കം ചെന്ന ഗേറ്റില്‍ തൂങ്ങിക്കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്ന് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയില്‍.

Continue Reading

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

Trending