Connect with us

Video Stories

കലായിസ് അഭയാര്‍ത്ഥി ക്യാമ്പ് പൊളിക്കാന്‍ നടപടി തുടങ്ങി

Published

on

പാരിസ്: വടക്കന്‍ ഫ്രാന്‍സിലെ തുറമുഖ നഗരമായ കലായിസില്‍ ഏഴായിരത്തോളം പേര്‍ കഴിയുന്ന ജംഗിള്‍ അഭയാര്‍ത്ഥി ക്യാമ്പ് ഫ്രഞ്ച് അധികാരികള്‍ പൊളിച്ചുനീക്കുന്നു. ഇതിന്റെ ഭാഗമായി അഭയാര്‍ത്ഥികളെ രാജ്യത്ത് മറ്റ് ക്യാമ്പുകളിലേക്ക് മാറ്റിത്തുടങ്ങി. 1200ലേറെ പൊലീസുകാരും ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. അധികാരികളുടെ ഉത്തരവ് അംഗീകരിച്ച് അഭയാര്‍ത്ഥികളില്‍ പലരും മറ്റ് ക്യാമ്പുകളിലേക്ക് പോകാന്‍ സന്നദ്ധരായി. കലായിസ് വഴി ബ്രിട്ടനിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ചില അഭയാര്‍ത്ഥികള്‍ പൊലീസ് നടപടിയെ ചെറുക്കുമോ എന്ന് ആശങ്കയുണ്ട്.

മുതിര്‍ന്നവരാരും കൂടെയില്ലാതെ ക്യാമ്പില്‍ കഴിയുന്ന 1300ഓളം കുട്ടികളില്‍ ഏതാനും പേരെ ബ്രിട്ടന്‍ സ്വീകരിക്കും. ഏറെ പ്രയാസപ്പെടുന്ന അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ അനുവദിക്കുന്ന നിയമപ്രകാരമാണ് അനാഥരായ കുട്ടികളെ ബ്രിട്ടന്‍ ഏറ്റെടുക്കുന്നത്. ഇവരില്‍ ആദ്യസംഘം ഇന്നലെ ബ്രിട്ടനിലെത്തി. പുതിയ അഭയാര്‍ത്ഥികള്‍ക്ക് സൗകര്യമൊരുക്കുന്നതിന് ഫ്രാന്‍സിലെ 450 ക്യാമ്പുകളില്‍ പുതുതായി 7500 കിടക്കകള്‍ കൊണ്ടുവന്നിട്ടുണ്ട്. മനുഷ്യാവകാശ സംഘടനകളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും പ്രതിഷേധം വകവെക്കാതെയാണ് കലായിസ് അഭയാര്‍ത്ഥി ക്യാമ്പ് ഫ്രഞ്ച് അധികാരികള്‍ പൊളിച്ചുനീക്കുന്നത്. ക്യാമ്പിലെ അഭയാര്‍ത്ഥികള്‍ക്കെല്ലാം മാന്യമായ പരിഗണനയും പുനരധിവാസവും ഉറപ്പാക്കുമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ബെര്‍ണാഡ് കസീന്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിലും മാര്‍ച്ചിലും ജംഗിള്‍ ക്യാമ്പിന്റെ പകുതിയോളം ഭാഗം ഫ്രാന്‍സ് ഒഴിപ്പിച്ചിരുന്നു. അംഗസംഖ്യ വീണ്ടും ക്രമാതീതമായി വര്‍ധിച്ചു തുടങ്ങിയ സാഹചര്യത്തിലാണ് അധികൃതര്‍ ക്യാമ്പ് പൂര്‍ണമായും പൊളിച്ചുനീക്കാന്‍ തീരുമാനിച്ചത്. ക്യാമ്പ് ലക്ഷ്യമാക്കി കൂടുതല്‍ അഭയാര്‍ത്ഥികള്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നും അത് ഒഴിവാക്കാന്‍ പൊളിച്ചുനീക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നും അധികാരികള്‍ പറയുന്നു.
കലായിസില്‍നിന്ന് ബ്രിട്ടനിലേക്ക് കടക്കാനാണ് അഭയാര്‍ത്ഥികള്‍ ശ്രമിക്കുന്നത്. കുടിയേറ്റക്കാരെക്കൊണ്ട് വീര്‍പ്പുമുട്ടുന്ന നഗരത്തില്‍നിന്ന് ക്യാമ്പ് പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് കലായിസിലെ ബിസിനസുകാരും ട്രക്കര്‍മാരും കൃഷിക്കാരും മറ്റും ഇവിടത്തെ പ്രധാന ഹൈവേ ഉപരോധിച്ചിരുന്നു. ബ്രിട്ടനിലേക്ക് പോകുന്ന ട്രക്കുകളും മറ്റ് വാഹനങ്ങളും അഭയാര്‍ത്ഥികള്‍ തടഞ്ഞുനിര്‍ത്തുക പതിവാണ്. അഭയാര്‍ത്ഥികളില്‍നിന്ന് വാഹനങ്ങളെ രക്ഷിക്കാന്‍ പ്രദേശത്ത്് രണ്ടായിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending