More
‘ഇനി എന്റെ പ്രവര്‍ത്തനം കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീല വെബ്സൈറ്റുകള്‍ക്കെതിരെ’: കൈലേഷ് സത്യാര്‍ത്ഥി

അശ്റഫ് തൂണേരി
ദോഹ: കുട്ടികളെ ഉപയോഗിച്ച് വിവിധ രൂപത്തിലുള്ള അശ്ലീല വെബ്സൈറ്റുകള്‍ പുറത്തുവരുന്നത് ഇന്ത്യയിലുള്‍പ്പെടെ വ്യാപകമായിട്ടുണ്ടെന്നും ഇതിനെതിരെ ഐക്യരാഷ്ട്രസഭയുടെ നയപരിപാടിയുടെ ഭാഗമായി പുതിയ പ്രവര്‍ത്തന പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയാണെന്നും നോബേല്‍ സമ്മാനജേതാവ് കൈലേഷ് സത്യാര്‍ത്ഥി. ദോഹയില്‍ നടക്കുന്ന ആറാമത് അജ്യാല്‍ ചലച്ചിത്രമേളയില്‍ അതിഥിയായി പങ്കെടുക്കുന്ന അദ്ദേഹം ‘മിഡില്‍ ഈസ്റ്റ് ചന്ദ്രിക’ യ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ലോകാടിസ്ഥാനത്തില്‍ എട്ടു മുതല്‍ പത്തുവരെ ബില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനമാണ് കുട്ടികളെ നിരന്തരമായി ചൂഷണം ചെയ്ത് ഓണ്‍ലൈന്‍ മേഖലയിലുള്ളവര്‍ നേടുന്നത്. ആഗോളാടിസ്ഥാനത്തില്‍ പ്രത്യേക ഡാറ്റാ സംവിധാനമുപയോഗിച്ചാണ് കുട്ടികളുടെ ലൈംഗിക ചിത്രങ്ങളടങ്ങിയ ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ സജ്ജീകരണം. സാങ്കേതിക സംവിധാനം ഏറെ ദുരൂഹത നിറഞ്ഞതും കണ്ടുപിടിക്കാന്‍ ദുഷ്കരവുമായ രീതിയിലാണ്്. ഈ കെണിയില്‍ നിന്ന് കുട്ടികളെ രക്ഷിക്കുകയെന്നതാണ് ഇപ്പോഴത്തെ തന്റെ പ്രധാന പ്രവര്‍ത്തനമെന്നും സത്യാര്‍ത്ഥി വിശദീകരിച്ചു.
നാലു ദിനങ്ങള്‍ക്ക് മുമ്പ് ഇത് സംബന്ധിച്ച് ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചെലാ മെര്‍ക്കലുമായി കൂടിയാലോചന നടത്തുകയുണ്ടായി. വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ കണ്ടിരുന്നു. ഇന്ത്യയിലും യു എ ഇയിലും വിവിധ നേതാക്കളേയും മതനേതാക്കളേയും കണ്ട് സംസാരിക്കുകയുണ്ടായി. എല്ലാവരും പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാശ്മീരില്‍ കത്വ പെണ്‍കുട്ടിക്ക് നേരെ നടന്ന ക്രൂരമായ കൂട്ടലൈംഗികാതിക്രമണം ഞെട്ടിക്കുന്നതാണ്. മനുഷ്യര്‍ക്കിങ്ങനെയൊക്കെ ചെയ്യാനാവുമോ എന്ന് നാം അന്തിച്ചുനിന്നുപോവുകയാണ്. അന്വേഷണം ശരിയായ ഗതിയില്‍ നടക്കുമെന്ന് വിശ്വസിക്കാം. ഇന്ത്യയില്‍ സംഘടിത ലൈംഗികാതിക്രമണം വര്‍ധിക്കുന്നത് ആശങ്കാജനകമാണ്. രാഷ്ട്രീയമായോ മതപരമായോ അതിനെ സമീപിക്കുന്നതും ന്യായീകരിക്കുന്നതുമായ മാനസികാവസ്ഥ ഭീകരമാണ്. ഇത്തരം കിരാത നീക്കങ്ങള്‍ക്കെതിരെ ജനജാഗ്രതയുണ്ടാക്കുകയാണ് വേണ്ടത്. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയും പിന്നീട് ഡല്‍ഹിയിലേക്കും കുട്ടികള്‍ക്ക് നേരെയുള്ള കൂട്ടമായും ഒറ്റക്കുമുള്ള ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നത് വ്യാപിക്കുന്നത് ദു:ഖകരമാണ്. അങ്ങിനെ സംഭവിച്ചാല്‍ അവരെക്കൊണ്ട് തന്നെ പറയിപ്പിക്കുകയെന്നത് മുഖ്യമാണ്. പലരും പുറത്തുപറയാന്‍ ഭീതിയുള്ളവരാണ്. ഭീതി ഇല്ലാതാക്കാനും കുട്ടികള്‍ക്ക് ആത്മധൈര്യം പകരാനും നാം ബോധവത്കരണം നടത്തിയേ തീരൂവെന്നും സത്യാര്‍ത്ഥി വ്യക്തമാക്കി.
ജോര്‍ദ്ദാനില്‍ ഈയ്യിടെ നോബല്‍ സമ്മാന ജേതാക്കളെല്ലാം ഒരുമിച്ചുകൂടി കുട്ടികളെ കേന്ദ്രീകരിച്ചുള്ള മനുഷ്യക്കടത്തും ലൈംഗിതാക്രമണവും ചര്‍ച്ച ചെയ്യുകയുണ്ടായി. 150 ബില്യണ്‍ ഡോളറിന്റെ നിയമവിരുദ്ധ വരുമാനം ലഭിക്കുന്ന മേഖലയാണ് മനുഷ്യക്കടത്ത്. കുട്ടികളാണ് ഇതിന്റെ പ്രധാന ഇരകള്‍. പിന്നെ പെണ്‍കുട്ടികളും സ്ത്രീകളും. കുടിയേറ്റം, അഭയാര്‍ത്ഥി പ്രതിസന്ധി, കാലാവസ്ഥാ ദുരന്തങ്ങളുണ്ടാകുമ്പോള്‍ ഒറ്റപ്പെടുന്നവരും സ്ഥലം വിട്ട് പോവേണ്ടി വരുന്നവരുമെല്ലാം ഇത്തരം കെണിയിലകപ്പെടുന്നുണ്ട്. 50 മില്യണ്‍ കുട്ടികളാണ് ഇത്തരത്തില്‍ നിരാലംബരോ നിരാശ്രയരോ ആവുന്നത്. അവരില്‍ 30 മില്യണ്‍ കുട്ടികള്‍ അഭയാര്‍ത്ഥികളാണ്. മറ്റുള്ളവര്‍ സാമൂഹിക പ്രശ്നങ്ങളും കാലാവസ്ഥാ ദുരന്തവും കാരണവും വീടുവിട്ടിറങ്ങേണ്ടി വന്നവരോ ഒറ്റപ്പെട്ടവരോ ആയ കുട്ടികളാണ്.
യുദ്ധവും പ്രതിസന്ധിയുമുള്ളതിനാല്‍ തന്നെ മധ്യപൂര്‍വ്വേഷ്യ ഇത്തരത്തിലുള്ള പ്രധാനമേഖല തന്നെയാണ്. പ്രത്യേകിച്ച് സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്, സൗത്ത് സുഡാന്, യെമന്‍ തുടങ്ങിയ രാജ്യങ്ങള്‍. ഈ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് അഭയാര്‍ത്ഥികളായ കുട്ടികളെ രക്ഷിക്കാനാവശ്യമായത് ചെയ്യാന്‍ അധികൃതരുടെ ശ്രദ്ധക്ഷണിച്ചിരുന്നു. കുട്ടികളുടെ സുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യസുരക്ഷ, മാനസിക ആരോഗ്യ പിന്തുണ തുടങ്ങിയവ ഉറപ്പുവരുത്താന്‍ വിവിധ ഏജന്‍സികളും സര്‍ക്കാരുകളും സഹകരിക്കണമെന്നായിരുന്നു തന്റെ ആവശ്യമെന്നും അദ്ദേഹം വിശദീകരിച്ചു. നവംബര്‍ 27ന് യൂടൂബില്‍ റിലീസ് ചെയ്ത ‘ദ ്രൈപസ് ഓഫ് ഫ്രീ’ എന്ന തന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി 3 ദിവസം 22 ലക്ഷത്തിലധിം പേരാണ് ഇതിനകം കണ്ടതെന്നത് ഏറെ ഹ്ലാദകരമാണെന്നും എണ്‍പതിനായിരത്തിലധികം കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയ സന്നദ്ധസേവനത്തിനുടമയായ കൈലേഷ് എടുത്തുപറഞ്ഞു.
india
ലഖ്നൗവില്‍ നാലുവയസ്സുക്കാരിയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതിക്ക് വെടിയെറ്റു

ലഖ്നൗവില്‍ നാലു വയസ്സുക്കാരിയെ ബലാല്‍ത്സംഗം ചെയ്ത കേസിലെ പ്രതിക്കാണ് വെടിയെറ്റത്. എസ്.ഐ സക്കീന ഖാന് ആണ് ഈ കൃത്യം നിര്‍വഹിച്ചത്. ഉത്തര്‍പ്രദേശിലെ ലഖ്നൗവിലാണ് നാലു വയസ്സുക്കാരിയെ ബലാല്‍ത്സംഗം ചെയ്ത കേസിലെ പ്രതിയെ സബ് ഇന്‍സ്പെക്ടര്‍ സക്കീന ഖാന് വെടിവെച്ച് പരിക്കേല്‍പ്പിച്ചു. പ്രതിയായ കമല്‍ കിഷോറിനെ പിന്നീട് അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെയ്യ് 28ന് മാദേഗഞ്ച് ഏരിയയിലാണ് സംഭവം നടന്നത്. കിഷോര്‍ സംഭവസ്ഥലത്ത് ഒളിച്ചിരിപ്പുണ്ടായിരുന്നു എന്ന വിവരം പോലീസിന് ലഭിച്ചിരുന്നു.
പോലീസ് സഘം അടുത്തേക്ക് വന്നപ്പോള്‍ പ്രതി വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ തിരച്ചില്‍ സംഘത്തിലെ അംഗവും കേസിലെ പ്രധാന അന്വേഷകയുമായ എസ്.ഐ സക്കീന ഖാന് തന്റെ സര്‍വീസ് പിസ്റ്റള്‍ ഉപയോഗിച്ച് വെടിവെക്കുകയും കിഷോറിന് പരിക്കേല്‍ക്കുകയും ചെയ്തു.
അതേസമയം കുട്ടിയ്ക്ക് എസ്ഐ സക്കീന ഖാന് കൗണ്‍സിലിംഗും നല്‍കിയിരുന്നു. ഈ എറ്റുമുട്ടലില്‍ ഔദ്യോഗികമായി രേഖപ്പെടുത്തുകയും എസ്.ഐ സക്കീന ഖാന്റെ പ്രവര്‍ത്തനങ്ങള്‍ കേസ് രേഖകളില്‍ രേഖപ്പെടുത്തുകയും ചെയുതു. സംഭവം ഡെപ്യുട്ടി പോലീസ് കമ്മീഷണര്‍ (ഡി.സി.പി.) പിന്നീട് സ്ഥിരീകരിക്കുകയും, കമല്‍ കിഷോറിനെതിരെ ഇതിനകം നിരവധി ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അറിയിച്ചു.
kerala
നിലമ്പൂരില്‍ പിതാവിനേക്കാള്‍ ഭൂരിപക്ഷം കിട്ടുമെന്ന് പ്രതീക്ഷ: ആര്യാടന് ഷൗക്കത്ത്

തൃശൂര്‍: എതിര് സ്ഥാനാര്‍ഥിയായി ആര് വന്നാലും നിലമ്പൂര്‍ യുഡിഎഫ് തിരിച്ചുപിടിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത്. ഈ ഇടതുപക്ഷഭരണം മാറുന്നതിന് വേണ്ടിയുള്ള ഒരു വലിയ ജനവിഭാഗത്തിന്റെ വോട്ട് കൂടി ലഭിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. രണ്ടുതവണ നഷ്ടപ്പെട്ട നിലമ്പൂര്‍ വലിയ ഭൂരിപക്ഷത്തോടെ തിരിച്ചുപിടിക്കും. കേരള ഭരണത്തിന് എതിരെ ജനവിധി എഴുതാന്‍ ജനങ്ങള്‍ തയ്യാറെടുത്ത് നില്‍ക്കുകയാണെന്നും ആര്യാടന് ഷൗക്കത്ത് പറഞ്ഞു.
കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വരാജുമായി അടുത്ത സൗഹൃദമാണുള്ളതെന്നും ആര്യാടന് ഷൗക്കത്ത് പറഞ്ഞു. ‘സ്വരാജുമായി അടുത്ത സൗഹൃദം. സ്വരാജ് എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങള്‍ ഇടയ്ക്കിടെ പരസ്പരം കാണുകയും സംവദിക്കുകയും ചെയ്യാറുണ്ട്. രാഷ്ട്രീയപരമായി നിലപാടുകള്‍ വ്യത്യസ്തമാണെങ്കിലും വളരെ അടുപ്പം സൂക്ഷിക്കുന്നവരാണ്. ഇടഞ്ഞു നില്ക്കുന്ന അന്‍വറിന്റെ കാര്യം തീരുമാനിക്കുന്നത് യുഡിഎഫ് നേതൃത്വമാണ്. അന്‍വര്‍ എതിര്‍ത്താല്‍ ഭൂരിപക്ഷം കുറയുമെന്നും അന്‍വര്‍ സഹകരിച്ചാല്‍ വര്‍ധിക്കുമെന്നുമല്ല ഞാന്‍ പറഞ്ഞത്. ആരെതിര്‍ത്താലും നഷ്ടപ്പെട്ട ഭൂരിപക്ഷം തന്ന് ജനം വിജയിപ്പിക്കുമെന്നാണ്.’ – ആര്യാടന് ഷൗക്കത്ത് തുടര്‍ന്നു.
‘നിലമ്പൂരില്‍ എന്തുകൊണ്ടാണ് പാര്‍ട്ടിചിഹ്നത്തില്‍ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാത്തതെന്ന് പറയേണ്ടത് സിപിഎമ്മാണ്. 1967ന് ശേഷം രണ്ടുതവണമാത്രമാണ് അവിടെ പാര്‍ട്ടിചിഹ്നത്തില്‍ സ്ഥാനാര്‍ഥികള്‍ മത്സരിച്ചത്. അതെന്തുകൊണ്ടാണെന്ന് അവരാണ് പറയേണ്ടത്. തന്റെ പിതാവിനേക്കാള്‍ ഭൂരിപക്ഷം ലഭിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്’- ഷൗക്കത്ത് കൂട്ടിച്ചേര്‍ത്തു.
kerala
അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം: ഒരാള്‍ മരിച്ചു
പാലക്കാട് വന മേഖലയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു ആക്രമണം

പാലക്കാട് കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. ചീരക്കടവ് സ്വദേശി മല്ലന് ആണ് മരിച്ചത്. അറുപത് വയസ്സായിരുന്നു. ആന തുമ്പിക്കൈകൊണ്ട് തട്ടിയിട്ടതായാന്ന് വിവരം. പാലക്കാട് വന മേഖലയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു ആക്രമണം.
ആക്രമണത്തില്‍ സാരമായ പരിക്കുകളോടെ കോട്ടത്തറ ട്രൈബല്‍ ആശുപത്രില്‍ കൊണ്ടുപോയി തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇറങ്ങിയ കാട്ടാനയെ തുരത്താന്‍ കുങ്കി ആന എത്തി. ധോണിയില്‍ നിന്നുളള അഗസ്റ്റില്‍ എന്ന ആനയാണ് എത്തിയത്.
-
kerala17 hours ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
film3 days ago
രാജ്യസഭയിലേക്ക് കമല്‍ ഹാസന്; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് എംഎന്‍എം
-
kerala3 days ago
കണ്ണൂരില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala2 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
GULF17 hours ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
kerala3 days ago
‘കാലാവസ്ഥ പ്രതികൂലമായതിനാല്‍ നിലമ്പൂരിലെ ഇടത് സ്ഥാനാര്‍ഥിക്ക് വേണ്ടിയുള്ള തിരച്ചില്‍ നിര്‍ത്തി’; സി.പി.എമ്മിനെ ട്രോളി പി.കെ. അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്
-
india3 days ago
ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വർമക്കെതിരെ ഇംപീച്ച്മെന്റ് പ്രമേയം പരിഗണിക്കും
-
News3 days ago
യമാല്‍ ബാഴ്സയില്‍ തുടരും; ക്ലബ്ബുമായി കരാര്‍ പുതുക്കി