Connect with us

Culture

റബാദ നമ്പര്‍ വണ്‍

Published

on

 

ലണ്ടന്‍:ഇന്ത്യക്കെതിരെ കേപ്ടൗണില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ 72 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയതിന് പിറകെ ദക്ഷിണാഫ്രിക്കയെ തേടി മറ്റൊരു സന്തോഷ വാര്‍ത്ത. ഐ.സി.സി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ദക്ഷിണാഫ്രിക്കന്‍ സീമര്‍ കാഗിസോ റബാദ ഒന്നമനായി തെരഞ്ഞെടുക്കപ്പെട്ടു. ഇത് വരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്നു ഇംഗ്ലീഷ് സീമര്‍ ജെയിംസ് ആന്‍ഡേഴ്‌സണെ പിറകിലാക്കിയാണ് റബാദ എന്ന 22 കാരന്‍ ആദ്യമായി ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്.

കേപ്ടൗണില്‍ ഇന്ത്യക്കെതിരെ രണ്ട് ഇന്നിംഗ്‌സിലുമായി അഞ്ച് വിക്കറ്റ് നേടിയിരുന്നു റബാദ. ആദ്യ ഇന്നിംഗ്‌സില്‍ 34 റണ്‍സ് മാത്രം നല്‍കി മൂന്ന് പേരെ പുറത്താക്കിയ റബാദ രണ്ടാം ഇന്നിംഗ്‌സില്‍ 41 റണ്‍സിന് രണ്ട് പേരെ പുറത്താക്കിയിരുന്നു. അതേ സമയം ഒന്നാം ടെസ്റ്റില്‍ കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ട വെര്‍നോണ്‍ ഫിലാന്‍ഡര്‍ പുതിയ റാങ്കിംഗില്‍ ആറാം സ്ഥാനത്ത് എത്തി. അവസാന റാങ്ക് പട്ടികയില്‍ ഫിലാന്‍ഡര്‍ പന്ത്രണ്ടാം സ്ഥാനത്തായിരുന്നു. ഇന്ത്യക്കെതിരായ പ്രകടനം വഴി റബാദ റാങ്കിംഗില്‍ അഞ്ച് പോയന്റ് സ്വന്തമാക്കിയപ്പോള്‍ അതേ സമയത്ത് തന്നെ നടന്ന ആഷസ് പരമ്പരയില്‍ സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരെ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ ആന്‍ഡേഴ്‌സണ് കഴിഞ്ഞിരുന്നില്ല. 56 റണ്‍സിന് ഒരു വിക്കറ്റായിരുന്നു ആന്‍ഡേഴ്‌സന്റെ നേട്ടം. പുതിയ നേട്ടത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് റബാദ പറഞ്ഞു. ക്രിക്കറ്റ് ടീം ഗെയിമാണ്. എന്റെ നേട്ടത്തിന് പിറകില്‍ ടീമിലെ സഹതാരങ്ങളാണ്. അവര്‍ക്കാണ് ഈ നേട്ടം സമര്‍പ്പിക്കുന്നതെന്ന് റബാദ പറഞ്ഞു.

ബാറ്റിംഗ് റാങ്കിംഗില്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത് തന്നെ ഒന്നാമന്‍. 947 പോയന്റുണ്ട് അദ്ദേഹത്തിന്. രണ്ടാം സ്ഥാനത്തായിരുന്ന ഇന്ത്യന്‍ നായകന്‍ വിരാത് കോലിയുടെ സ്ഥാനം ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് തട്ടിയെടുത്തു. കോലി മൂന്നാമതും ന്യൂസിലാന്‍ഡ് ബാറ്റ്‌സ്മാന്‍ കെയിന്‍ വില്ല്യംസണ്‍ നാലാമതും ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര അഞ്ചാമനുമാണ്.

kerala

തുടർച്ചയായ ഇടിവിനൊടുവിൽ സ്വർണവില കൂടി

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്.

Published

on

സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണവില കൂടി. ഇന്ന് നേരിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 65,650 രൂപയായി. സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 8195 രൂപയായി.

കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ പവന് 1000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത തീരുവ യുദ്ധമാണ് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുതിച്ചുയരാന്‍ കഴിഞ്ഞയാഴ്ച കാരണമായിരുന്നത്. റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച സ്വര്‍ണവിലയില്‍ ഉയര്‍ച്ചയുണ്ടായത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Continue Reading

crime

സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Published

on

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

Continue Reading

GULF

പുണ്യഭൂമിയിലെ 32 ലക്ഷം ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനായി 105 കാരൻ

 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.

Published

on

റസാഖ് ഒരുമനയൂര്‍
മക്ക:  ഇരുപത്തിയേഴാം രാവിന്റെ പുണ്യം പരിശുദ്ധ ഹറമില്‍നിന്നും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ  മക്കയില്‍ എത്തിയ
ഏറ്റവും 32 ലക്ഷത്തിലധികം വരുന്ന തീര്‍ത്ഥാടകര്‍ക്കിടയില്‍ ശ്രദ്ധേയനാവുകയാണ് ഇന്തോനേഷ്യയില്‍നിന്നുള്ള 105 കാരന്‍.
 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.
അഞ്ചുനേരവും തന്റെ താമസസ്ഥലത്തുനിന്നും പരിശുദ്ധ കഅബാലയ സമീപത്തേക്ക് നടന്നുചെന്നാണ്  പ്രാര്‍ത്ഥനകള്‍ നിര്‍വ്വഹിക്കുന്നത്.
മകന്റെ  കൈപിടിച്ചു കുനിഞ്ഞു നടക്കുമ്പോഴും കണ്ണുകളില്‍ വിശ്വാസത്തിന്റെ പ്രകാശധാര ജ്വലിച്ചുനില്‍ക്കുന്നു. വാര്‍ധക്യസഹചമായ പ്രയാസങ്ങളുണ്ടെങ്കിലും പുണ്യകഅബാലയത്തില്‍ എത്തുകയെന്ന ആഗ്രഹം നിറവേറ്റാനാണ് തന്റെ പിതാവ് വന്നതെന്ന് മകന്‍ ചന്ദ്രികയോട് പറഞ്ഞു.
രാത്രി തറാവീഹും അതുകഴിഞ്ഞു അര്‍ധരാത്രി ഖിയാമുല്ലൈലി നമസ്‌കാരത്തിനും കഅബാഷരീഫിന് സമീപമെത്തും. പുലര്‍ച്ചെ മൂന്നുമണിയോടെ താമസിക്കുന്ന ഹോട്ടലില്‍ തിരിച്ചെത്തുന്ന ഇദ്ദേഹം രാവിലെ നാലരയോടെ വീണ്ടും സുബ്ഹി നമസ്‌കാരത്തിനായി കഅബയുടെ സമീപമെത്തും. കഅബയുടെ തൊട്ടടുത്ത് എത്തുന്നതിന് പരിമിധികളുള്ളതുകൊണ്ട് പരമാവധി അടുത്തെത്താനാണ് എപ്പോഴും ശ്രമിക്കുന്നത്.

Continue Reading

Trending