Connect with us

More

മനുഷ്യനെ പച്ചക്ക് വെട്ടിക്കൊല്ലുന്നത് ആശങ്കാ ജനകം: കാനം

Published

on

 

കോട്ടയം: മനുഷ്യനെ പച്ചക്ക് വെട്ടിക്കൊല്ലുന്നത് ആശങ്കയുളവാക്കുന്നതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇത്തരം രാഷ്ട്രീയ സാഹചര്യം ഒഴിവാക്കാന്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടിനേതാക്കള്‍ തന്നെ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിനുശേഷം കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി.
കൊലപാതക രാഷ്ട്രീയത്തെ എക്കാലവും എതിര്‍ത്തുപോന്നിട്ടുള്ള പാര്‍ട്ടിയാണ് സി.പി.ഐ. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതിയല്ലാത്ത ഏക പാര്‍ട്ടി സി.പി.ഐയാണ്.
മാണിയെ ഇടതുമുന്നണിയില്‍ വേണ്ടെന്ന നിലപാടില്‍ യാതൊരുമാറ്റവുമില്ല. മാണി വലിയ സംഭവമായി കാണുന്നില്ല. വിജലന്‍സിന്റെ അല്ല ഏത് സര്‍ട്ടിഫിക്കറ്റ് കിട്ടിയാലും മാണി അഴിമതിക്കാരനാണെന്നചിന്ത ജനമനസുകളില്‍നിന്ന് മായില്ല. ഏതായാലും മാണിക്ക് ഗുഡ് എന്‍ട്രി സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന പ്രശ്‌നമില്ല. സി.പി.ഐ എല്‍.ഡി.എഫിന്റെ അവിഭാജ്യഘടകമാണ്. എല്‍.ഡി.എഫിലേക്ക് പുതിയ കക്ഷികളെ ചേര്‍ക്കുമ്പോള്‍ ചര്‍ച്ചയുണ്ടാകും അപ്പോള്‍ സി.പി.ഐയുടെ അഭിപ്രായം വ്യക്തമാക്കും.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വിജയത്തിന് മാണിയുടെ സഹായം ആവശ്യമില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ വിജയിച്ചത് മാണിയുടെ സഹായമില്ലാതെയാണ്. 91 നിയമസഭാ സീറ്റുകള്‍ നേടി എല്‍.ഡി.എഫ് അധികാരത്തിലെത്തിയത് മാണിയുടെ പിന്തുണയോടെയല്ല. മാണിമുന്നണിയിലേക്ക് വന്നാല്‍ സി.പി.ഐയുടെ പ്രാധാന്യം കുറയുമെന്ന ചിന്തിക്കുന്നതു ബാലിശമാണ്.ആറ് എം.എല്‍.എമാരുള്ള പാര്‍ട്ടിയും 19 എം.എല്‍.എമാരുള്ള പാര്‍ട്ടിയും ഒരുപോലെയല്ല. മാണി വന്നാല്‍ എത്രഎം.എല്‍.മാര്‍ കൂടെയുണ്ടാകുമെന്ന് ഒരുറപ്പുമില്ല. ആ പാര്‍ട്ടിയിലെ എം.എല്‍.എമാരൊക്കെ എവിടെനില്‍ക്കുന്നുവെന്ന് വ്യക്തമായി അറിയാം. ഒന്നിച്ചായാലും കഷണമായാലും കേരളാ കോണ്‍ഗ്രസിനെ വേണ്ടന്ന നിലപാടില്‍ മാറ്റമില്ല. ഇടതുസര്‍ക്കാര്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയാല്‍ വീണ്ടും അധികാരത്തിലെത്തും. അധികാരത്തിനായി കുറുക്കുവഴികള്‍ തേടുന്നത് ആശാസ്യമല്ല.ബി.ജെ.പിയെന്ന മുഖ്യശത്രുവിനെ നേരിടാന്‍ ഇടതുപക്ഷ മതേതര ശക്തികള്‍ ഒന്നിക്കുമ്പോള്‍ ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസിനെ ഒഴിച്ചുനിര്‍ത്താനാവില്ല.എന്നാല്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍പോലും യോജിപ്പില്ലെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. സി.പി.ഐയും സി.പി.എമ്മും മാത്രമാണ് ഒരുമിച്ച് നില്‍ക്കുന്നത്. മറ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങളെല്ലാം പുറത്താണ്.
സി.പി.ഐയും കോണ്‍ഗ്രസും ഉള്‍പ്പെട്ട അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വികസനം ഉണ്ടായതെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് ചരിത്രത്തിന്റെ ഭാഗമാണെന്നായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ മറുപടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് താപനില ഉയരും; 10 ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

തിരുവനന്തപുരം∙ കൊടും ചൂടിൽ വെന്തുരുകുന്ന കേരളത്തിൽ താപനില മുന്നറിയിപ്പ് തുടരുന്നു. താപനില ഉയരുന്നതിനാൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും നാളെയും യെലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

മാർച്ച് 14-15 തീയതികളിൽ പാലക്കാട്, തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ താപനില  37 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. കോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.  തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ  35 ഡിഗ്രി വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വയനാട്, ഇടുക്കി ജില്ലകളിൽ 34 ഡിഗ്രി സെൽഷ്യസ് വരെയുമാണ് ഇന്നും നാളെയും താപനില ഉയരുക.

Continue Reading

kerala

കളമശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട; മൂന്ന് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു

പൊലീസിന്റെ മിന്നൽ പരിശോധനയിൽ 2 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്

Published

on

കളമശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് പിടികൂടിയ സംഭവം. മൂന്ന് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. അഭിരാജ്, ആകാശ്, ആദിത്യൻ എന്നിവർക്കാണ് സസ്പെന്റ് ചെയ്തത്. പോളി ടെക്നിക്ക് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. ഇന്നലെ രാത്രിയാണ് വൻ കഞ്ചാവ് ശേഖരം കണ്ടെത്തിയത്. പൊലീസിന്റെ മിന്നൽ പരിശോധനയിൽ 2 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. രണ്ട് മുറികളില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത് മൂന്ന് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസില്‍ 2 എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്.

ആദ്യത്തെ എഫ് ഐ ആറിൽ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയിൽ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്. രണ്ടാമത്തെ എഫ്ഐആറിൽ രണ്ട് പ്രതികളാണുള്ളത്. ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), കരുനാഗപള്ളി സ്വദേശി അഭിരാജ് (21) എന്നിവരാണ് ഈ കേസിൽ പ്രതികൾ. കവർ ഉൾപ്പെടെ 9.70 ഗ്രാം കഞ്ചാവാണ് ഇവരുടെ മുറിയിൽ നിന്ന് പിടിച്ചെടുത്തത്. വിദ്യാര്‍ഥികളില്‍ നിന്ന് രണ്ട് മൊബൈല്‍ഫോണും തിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തു.

അതേസമയം കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ വിശദീകരണവുമായി തൃക്കാക്കര എസിപി പി.വി. ബേബി രംഗത്തെത്തി. കൃത്യമായി മുന്നൊരുക്കങ്ങള്‍ നടത്തി ഇന്റലിജന്‍സില്‍നിന്നും കോളേജ് അധികാരികളില്‍നിന്നും രേഖാമൂലം അനുമതി നേടിയശേഷമാണ് റെയ്ഡ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

പൊലീസ് പിടികൂടി അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ട ആളുകള്‍ക്ക് കുറ്റത്തില്‍ പങ്കുള്ളതായി തന്നെയാണ് കരുതുന്നതെന്നും സംഭവവുമായി ബന്ധപ്പെട്ട് കോളജിനകത്തും പുറത്തും നിന്നുള്ളവര്‍ക്ക് എത്രത്തോളം പങ്കുണ്ട് എന്നകാര്യം അന്വേഷിച്ചുവരികയാണെന്നും എസിപി മാധ്യമങ്ങളോട് പറഞ്ഞു.

Continue Reading

kerala

‘സുരേഷ് ഗോപി ഇനി ഉത്തരവുമായി വന്നാൽ മതി, പ്രഖ്യാപനം മാത്രം പോര’; ആശാ വര്‍ക്കര്‍മ്മാര്‍

കേന്ദ്ര ധനമന്ത്രിയും മുഖ്യമന്ത്രിയുമായുള്ള കൂടികാഴ്ചയില്‍ ആശാമാരുടെ പ്രശ്‌നം വരാത്തതിന്റെ നിരാശയിലും അതൃപ്തി സമരക്കാര്‍ക്കുണ്ട്

Published

on

തിരുവനന്തപുരം: കേന്ദ്രം എല്ലാം ചെയ്തെന്ന് അടിക്കടി സമരപന്തലിലെത്തി വീമ്പ് പറയുന്ന സുരേഷ് ഗോപി എംപിക്കെതിരെ സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ആശമാർ.കേന്ദ്രത്തിൽ നിന്ന് പ്രഖ്യാപനം മാത്രം പോര ഉത്തരവ് വേണമെന്നും ആശമാര്‍ പറഞ്ഞു. സുരേഷ്‌ഗോപി ഇനി വരേണ്ടത് ഉത്തരവുമായിട്ടാകണം. അല്ലാതെ അദ്ദേഹം വരുന്നത് കൊണ്ട് ഒരു കാര്യവുമില്ലന്നും സമരക്കാർ പറഞ്ഞു.

അതേസമയം, വേതന വർധന ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് ആശ പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ആരംഭിച്ചിട്ട്ഇന്നേക്ക് 33 ദിവസമായി. ഇന്നലെ നാടും നഗരവും ഉത്സവലഹരിയിൽ ആറാടിയപ്പോൾ പ്രതിഷേധ പൊങ്കാല ഇട്ട് ആശമാർ സമരം കൂടുതൽ ശക്തമാക്കി. എന്നാൽ കേന്ദ്ര ധനമന്ത്രിയും മുഖ്യമന്ത്രിയുമായുള്ള കൂടികാഴ്ചയില്‍ ആശാമാരുടെ പ്രശ്‌നം വരാത്തതിന്റെ നിരാശയിലും അതൃപ്തി സമരക്കാര്‍ക്കുണ്ട്.

ഫണ്ട് അനുവദിച്ചതിനെ ചൊല്ലി കേന്ദ്രവും കേരളവും തമ്മിലെ തര്‍ക്കം ഉടന്‍ തീര്‍ത്ത് പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്നാണ് ആശാമാരുടെ ആവശ്യം. തിങ്കാളാഴ്ച സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ച് സമരം കടുപ്പിക്കാനാണ് ആശമാരുടെ നീക്കം.

Continue Reading

Trending