Connect with us

india

പിണറായിക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സ്ഥാനമുണ്ടെന്ന് കെ. സുധാകരന്‍

ഭരണം മാറും, യുഡിഎഫ് വരും എല്ലാ അഴിമതി കേസുകളും അന്വേഷിക്കും അദ്ദേഹം പറഞ്ഞു.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സ്ഥാനമുണ്ടെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. ഭരണം മാറും, യുഡിഎഫ് വരും എല്ലാ അഴിമതി കേസുകളും അന്വേഷിക്കും അദ്ദേഹം പറഞ്ഞു.

അതേസമയം റബര്‍ വില 200 രൂപയാക്കാമെന്നു മോഹിപ്പിച്ചും കുരിശുമല കയറിയും ക്രിസ്മസ് കേക്കുമായി വീടുകളില്‍ കയറിയിറങ്ങിയും ക്രൈസ്തവരെ പാട്ടിലാക്കാന്‍ ഓടിനടന്ന കേരളത്തിലെ ബിജെപിക്കാര്‍ മണിപ്പൂരില്‍ ക്രിസ്ത്യാനികളുടെ കൂട്ടക്കൊല നടക്കുമ്പോള്‍ ഓടിയൊളിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ആട്ടിന്‍തോലിട്ട ചെന്നായുടെ തനിസ്വരൂപം പുറത്തുവന്നതോടെ അടുപ്പം കാട്ടിയവര്‍പോലും ഇനി അടുപ്പിക്കാനാവാത്ത വിധം അകന്നുപോയി.

രണ്ടു മാസമായി മണിപ്പൂര്‍ കത്തിയെരിയുകയും 120 പേരെ കൊന്ന് ക്രിസ്ത്യന്‍ സമൂഹത്തെ വേട്ടയാടിയിട്ടും പ്രധാനമന്ത്രി അതീവഗൗരവമുള്ള ഈ വിഷയത്തില്‍ ഇടപെട്ടില്ല. മണിപ്പൂരില്‍നിന്നെത്തിയ ജനപ്രതിനിധികളെയോ, പ്രതിപക്ഷ സംഘടനകളെയോ കാണാതെ അദ്ദേഹം അമേരിക്കയ്ക്കു പറന്നു. ഇത്രയും നിഷ്ഠൂരമായ സംഭവത്തെ അപലപിക്കാന്‍ പോലും പ്രധാനമന്ത്രി തയാറായില്ല.

അതേസമയം, മണിപ്പൂരില്‍ സ്നേഹയാത്രയുമായി എത്തിയ രാഹുല്‍ ഗാന്ധിയെ ബിജെപി സര്‍ക്കാര്‍ റോഡില്‍ തടഞ്ഞെങ്കിലും ആയിരക്കണക്കിന് സ്ത്രീകള്‍ ഉള്‍പ്പെടെ നിരന്നുനിന്ന് വരവേറ്റു. പ്രധാനമന്ത്രി പോകാത്തിടത്ത് രാഹുല്‍ ഗാന്ധി പോകണ്ട എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെയും മണിപ്പൂര്‍ സര്‍ക്കാരിന്റെയും തീരുമാനം. ഇതിനെ മറികടന്ന് ദുരിതാശ്വാസക്യാമ്പുകള്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയെ ഇരുവിഭാഗവും ഊഷ്മളമായി സ്വീകരിച്ചു. വര്‍ഗീയ അജണ്ടയുള്ള പ്രധാനമന്ത്രിക്ക് ഇങ്ങനെയൊരു സ്വീകാര്യത ലഭിക്കില്ല.

249 ക്രിസ്ത്യന്‍ പള്ളികള്‍ വര്‍ഗീയകലാപം ആരംഭിച്ച് 36 മണിക്കൂറിനുള്ളില്‍ തകര്‍ത്തെന്നാണ് ഇംപാല്‍ ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ലുമോന്‍ ചൂണ്ടക്കാട്ടിയത്. മെയ്തെയ് വിഭാഗക്കാരനായ മുഖ്യമന്ത്രി ഭരിക്കുന്ന മണിപ്പൂരില്‍ പട്ടാളത്തിന്റെ അയ്യായിരത്തിലധികം തോക്കുകളും അവരുടെ യൂണിഫോമുമൊക്കെ ആ വിഭാഗത്തിലുള്ളവര്‍ക്ക് ലഭിച്ചത് യാദൃച്ഛികമല്ല. മണിപ്പൂരില്‍ നടക്കുന്നത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയോടെ നടക്കുന്ന ആസൂത്രിതമായ വംശഹത്യയാണ്. ഗുജറാത്തില്‍ നടന്ന വംശഹത്യയ്ക്കു സമാനമാണിത്.

15 വര്‍ഷം മണിപ്പൂരില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ബോബി സിംഗ് ഭരിച്ചപ്പോള്‍ അവിടെ കലാപം ഉണ്ടായിട്ടില്ല. ഇതിനു മുമ്പ് 2001ല്‍ കലാപം ഉണ്ടായപ്പോള്‍ അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്നു. ബിജെപി മുഖ്യമന്ത്രി ബിരേന്‍ സിംഗ് ഭരണമേറ്റ 2017 മുതലാണ് മണിപ്പൂര്‍ കലാപഭരിതമായത്. രണ്ടു മാസമായിട്ടും കലാപം നിയന്ത്രിക്കാന്‍ കഴിവില്ലാത്ത മണിപ്പൂര്‍ മുഖ്യമന്ത്രി അടിയന്തരമായി രാജിവച്ച് മാതൃക കാട്ടണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇന്ത്യ- പാക് സൈനിക സംഘര്‍ഷം; കശ്മീരിലെയും ഡല്‍ഹിയിലെയും നിരവധി സ്‌കൂളുകള്‍ ഓണ്‍ലൈന്‍ മോഡിലേക്ക്

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘര്‍ഷത്തിനിടയില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കി, മുന്‍കരുതല്‍ നടപടിയായി ഡല്‍ഹിയിലെ നിരവധി സ്വകാര്യ സ്‌കൂളുകള്‍ വെള്ളിയാഴ്ച ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറ്റിയതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Published

on

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘര്‍ഷത്തിനിടയില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കി, മുന്‍കരുതല്‍ നടപടിയായി ഡല്‍ഹിയിലെ നിരവധി സ്വകാര്യ സ്‌കൂളുകള്‍ വെള്ളിയാഴ്ച ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറ്റിയതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വസന്ത് കുഞ്ചിലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍ (ഡിപിഎസ്), പശ്ചിമ വിഹാറിലെ ഇന്ദ്രപ്രസ്ഥ വേള്‍ഡ് സ്‌കൂള്‍, മോഡല്‍ ടൗണിലെ ക്വീന്‍ മേരി സ്‌കൂള്‍ തുടങ്ങിയ സ്‌കൂളുകളാണ് വെര്‍ച്വല്‍ ക്ലാസുകള്‍ തിരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിലെ സാഹചര്യം പരിഗണിച്ചാണ് തീരുമാനമെന്ന് ഇന്ദ്രപ്രസ്ഥ വേള്‍ഡ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശിഖ അറോറ പറഞ്ഞു. സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയിലാണ് ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തിയതെന്ന് വസന്ത് കുഞ്ച് ഡിപിഎസ് പ്രിന്‍സിപ്പല്‍ ദീപ്തി വോഹ്റ പറഞ്ഞു. അതേസമയം, ക്വീന്‍ മേരി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അനുപമ സിങ് വിദ്യാര്‍ഥികളുടെ ഹാജര്‍ കുറവാണെന്ന് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇന്ന് സ്‌കൂളുകള്‍ അടച്ചിടാന്‍ ഔദ്യോഗികമായി ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

അതിര്‍ത്തിയിലെ സംഘര്‍ഷം വര്‍ധിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹി അതീവ ജാഗ്രത പാലിക്കുകയും എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടെയും അവധികള്‍ റദ്ദാക്കുകയും ചെയ്തു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം കാരണം കശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരായതോടെ നിരവധി സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയായി മേയ് ഏഴ് മുതല്‍ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്.

Continue Reading

india

പാക്കിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ 2 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു; ലക്ഷ്യം വച്ചത് 36 കേന്ദ്രങ്ങള്‍

300-400 ഡ്രോണുകള്‍ ഉപയോഗിച്ചു

Published

on

പാക്കിസ്ഥാന്‍ സൈന്യം മേയ് 8ന് രാത്രിയും 9ന് പുലര്‍ച്ചെയും ഇന്ത്യയെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തിയെന്ന് ഇന്ത്യ സ്ഥിരീകരിച്ചു. പടിഞ്ഞാറന്‍ അതിര്‍ത്തിയിലുടനീളം ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പാക് സൈന്യം പലതവണ ആക്രമണം നടത്തിയതായി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണത്തിനിടെ നിയന്ത്രണ രേഖയിലും ആക്രമണമുണ്ടായി. 300 മുതല്‍ 400 വരെ ഡ്രോണുകളുപയോഗിച്ച് 36 ഇടങ്ങളിലായി പാക്കിസ്ഥാന്‍ ആക്രമണം നടത്തിയതായി ഇന്ത്യ വ്യക്തമാക്കി.

അതേസമയം കൈനറ്റിക്, നോണ്‍ കൈനറ്റിക് മാധ്യമങ്ങളിലൂടെ പാക് ഡ്രോണുകളില്‍ ഭൂരിഭാഗവും ഇന്ത്യന്‍ സൈന്യം തകര്‍ത്തതായും ഇന്ത്യ സ്ഥിരീകരിച്ചു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ശക്തി പരീക്ഷിച്ചറിയാനും ഇന്റലിജന്‍സ് വിവരങ്ങള്‍ ചോര്‍ത്താനും ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് കരുതുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തുര്‍ക്കി നിര്‍മിത ഡ്രോണുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാക് ഡ്രോണുകളെ നശിപ്പിച്ചതായും വിദേശകാര്യ മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. നിയന്ത്രണരേഖയിലും പാക്കിസ്ഥാന്‍ ആക്രമണം നടത്തിയെന്നും ഭട്ടിന്‍ഡ സൈനിക കേന്ദ്രവും ലക്ഷ്യമിട്ടെന്നും ഇന്ത്യയുടെ തിരിച്ചടിയില്‍ പാക്കിസ്ഥാന്‍ സൈന്യത്തിനും നാശനഷ്ടമുണ്ടായെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

അതിനിടെ പാക് ആക്രമണത്തില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. ജമ്മു കശ്മീരിലെ പൂഞ്ചിലുള്ള ക്രൈസ്റ്റ് സ്‌കൂളിലിനു സമീപം പാക്കിസ്ഥാന്‍ നടത്തിയ ഷെല്‍ ആക്രമണത്തിലാണ് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടത്.

Continue Reading

india

ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി ക്രിക്കറ്റ് സ്റ്റേഡിയത്തിന് നേരെ ബോംബ് ഭീഷണി

സ്റ്റേഡിയത്തില്‍ ബോംബ് സ്‌ഫോടനം ഉണ്ടാകുമെന്നും, പാക് സ്ലീപര്‍ സെല്ലുകള്‍ സജീവമാക്കിയെന്നും സന്ദേശത്തില്‍ പറയുന്നു

Published

on

ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി ക്രിക്കറ്റ് സ്റ്റേഡിയത്തിന് നേരെ ബോംബ് ഭീഷണി. ഓപ്പറേഷന്‍ സിന്ദൂറിന് പകരം വീട്ടുമെന്ന് പറഞ്ഞ് ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേഷം അയച്ചത്. സ്റ്റേഡിയത്തില്‍ ബോംബ് സ്‌ഫോടനം ഉണ്ടാകുമെന്നും, പാക് സ്ലീപര്‍ സെല്ലുകള്‍ സജീവമാക്കിയെന്നും സന്ദേശത്തില്‍ പറയുന്നു.

Continue Reading

Trending