Connect with us

Culture

മണ്ഡലം ഇളക്കി മറിച്ച് കെ. മുരളീധരന്റെ രണ്ടാംഘട്ട പര്യടനം

Published

on

നാദാപുരം: യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ നാദാപുരം മണ്ഡലത്തില്‍ നടത്തിയ രണ്ടാംഘട്ട പര്യടനം ആവേശകരം. ചുട്ടുപൊള്ളുന്ന വെയിലിനെ പോലും വകവെക്കാതെ കൈകുഞ്ഞുങ്ങളേന്തിയ അമ്മമാരും, വയോജനങ്ങളും, യുവാക്കളുമെല്ലാം ഓരോ സ്വീകരണ കേന്ദ്രത്തിലും തടിച്ചുകൂടിയത് യു ഡി എഫ് നേതാക്കളെയും പ്രവര്‍ത്തകരെയും ആവേശഭരിതരാക്കി. ‘എന്റെ രാഷ്ട്രീയ ജിവിതത്തില്‍ ഇന്നുവരെ എന്റെ കൈകളില്‍ ചോരക്കറ പുരണ്ടിട്ടില്ല. ഒരു മകനും അച്ഛനെ നഷ്ടപ്പെടേണ്ടി വന്നിട്ടില്ല. ഒരു സ്ത്രീയും വിധവയാകേണ്ടി വന്നിട്ടില്ല. എന്റെ കൈകള്‍ ശുദ്ധമാണെന്ന് എനിക്കുറപ്പിച്ചു പറയാന്‍ കഴിയും’. മുരളീധരന്‍ നടത്തുന്ന പ്രസംഗത്തിലെ ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ജനം മുരളിക്ക് ജയ്വിളിക്കുകയാണ്. ഇന്നലെ രാവിലെ ഒമ്പതരക്ക് കിഴക്കന്‍ മലയോര ഗ്രാമമായ കരിങ്ങാട് നിന്നാണ് പര്യടനത്തിന്റെ തുടക്കം. കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കും, കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്കും ബാലറ്റിലൂടെ കനത്ത മറുപടി നല്‍കാന്‍ ജനാധിപത്യ വിശ്വാസികള്‍ക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് കുണ്ടുതോട്, പശുക്കടവ്, മുള്ളന്‍കുന്ന്, ദേവര്‍കോവില്‍, കുളങ്ങരത്താഴ, ചിയ്യൂര്‍, കുമ്മങ്കോട്, ചേലക്കാട്, കോടഞ്ചേരി, തലായി, ഇരിങ്ങണ്ണൂര്‍, താഴെ മുടവന്തേരി, കുറുവന്തേരി, കല്ലുനിര എന്നിവിടങ്ങളില്‍ പര്യടനം നടത്തി രാത്രി ചെറുമോത്ത് നടന്ന സമാപനസമ്മേളനം ജില്ലാ മുസ് ലിം ലീഗ് സെക്രട്ടറി എം എ റസാഖ് ഉദ്ഘാടനം ചെയ്തു.
അഹമ്മദ് പുന്നക്കല്‍, സി വി എം വാണിമേല്‍, കെ ടി ജെയിംസ്, കെ പി രാജന്‍, സൂപ്പി നരിക്കാട്ടേരി, ആവോലം രാധാകൃഷ്ണന്‍, എന്‍ കെ മൂസ മാസ്റ്റര്‍, അരയിലത്ത് രവി, ബംഗ്ലത്ത് മുഹമ്മദ്, കോരങ്കോട്ട് മൊയ്തു, അഡ്വ. എ സജീവന്‍, എം പി ജാഫര്‍ മാസ്റ്റര്‍, മോഹനന്‍ പാറക്കടവ്, പി കെ ഹബീബ്, സി വി കുഞ്ഞികൃഷ്ണന്‍, സി കെ നാസര്‍, മണ്ടോടി ബഷീര്‍, അശോകന്‍ തൂണേരി, എം.കെ അഷ്റഫ്, നസീര്‍ വളയം, ഹസന്‍ ചാലില്‍, ഏരത്ത് അബൂബക്കര്‍ ഹാജി, വി ടി കെ മുഹമ്മദ് വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.

News

നോർത്ത് മാസിഡോണിയയിലെ നിശാക്ലബ്ബിൽ വൻ തീപിടിത്തം; 51 മരണം, നൂറിലധികം പേർക്ക് പരിക്ക്

അപകടം നടക്കുമ്പോള്‍ ക്ലബിനുള്ളില്‍ 1500 ആളുകളുണ്ടായിരുന്നു.

Published

on

വടക്കന്‍ മാസിഡോണിയയില്‍ നിശാക്ലബില്‍ വന്‍തീപിടിത്തം. അപകടത്തില്‍ 51 പേര്‍ മരണപ്പെട്ടു. 100ഓളം പേര്‍ക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രി പാഞ്ചെ തോഷ്‌കോവ്‌സ്‌കി പറഞ്ഞു. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അപകടം നടക്കുമ്പോള്‍ ക്ലബിനുള്ളില്‍ 1500 ആളുകളുണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു.

ഒരു പ്രാദേശിക ഗ്രൂപ്പ് നടത്തിയ പോപ്പ് സംഗീത പരിപാടിക്കിടെയാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ 2.35ഓടെയായിരുന്നു സംഭവം.പരിപാടിക്കിടയില്‍ കരിമരുന്ന് ഉപയോഗിച്ചത് തീപിടിത്തത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. ‘

സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇയാളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടില്ലെന്നും അദ്ദേഹം പറഞ്ഞു.

തീപിടിത്തമുണ്ടായി ഉടൻ തന്നെ ക്ലബിന്റെ സീലിങ്ങിലേക്കും മറ്റും തീ ആളിപടരുകയായിരുന്നു. ഏകദേശം 30,000 താമസക്കാരുള്ള ഒരു ചെറിയ പട്ടണത്തിലെ പള്‍സ് എന്ന നിശാക്ലബ്ബിലാണ് തീപിടുത്തമുണ്ടായത്.

Continue Reading

kerala

വിലങ്ങാട് പുനരധിവാസം; അര്‍ഹതപ്പെട്ടവരെ സര്‍ക്കാര്‍ അവഗണിച്ചെന്ന് പരാതി

ആദ്യം 36 കുടുംബങ്ങളെ പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പരാതികള്‍ ലഭിച്ചതോടെ 15 പേരെ ഒഴിവാക്കി.

Published

on

കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ പുനരധിവാസത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പട്ടികക്കെതിരെ ദുരിന്തബാധിതര്‍ രംഗത്ത്. പട്ടികയില്‍ നിന്നും അര്‍ഹതപ്പെട്ടവരെ അവഗണിച്ചെന്നാണ് പരാതി. പൂര്‍ണമായും വീട് തകര്‍ന്നവരുടെ പേരുകള്‍ ഇല്ലെന്ന് ദുരിന്ത ബാധിതര്‍ പറയുന്നു.

വയനാടിനെ പോലെ വിലങ്ങാടിനെയും ചേര്‍ത്തുപിടിക്കും എന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ അതിജീവിക്കുന്ന വിലങ്ങാടന്‍ ജനതയെ അവഗണിക്കുന്നു എന്നാണ് ദുരിതബാധിതരുടെ പരാതി. വിലങ്ങാട് പന്നിയേരി ഉന്നതിയിലെ രജീഷിന്റെ വാക്കുകളാണ് ഇത്. വീട് പൂര്‍ണമായി തകര്‍ന്ന ഇത്തരത്തില്‍ നിരവധി പേരാണ് ഇപ്പോഴും പട്ടികക്ക് പുറത്തു നില്‍ക്കുന്നത്. ആദ്യം 36 കുടുംബങ്ങളെ പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പരാതികള്‍ ലഭിച്ചതോടെ 15 പേരെ ഒഴിവാക്കി.

കുറ്റല്ലൂര്‍, മാടാഞ്ചേരി, പന്നിയേരി ആദിവാസി ഉന്നതികളിലെ ദുരിതബാധിതരെ പൂര്‍ണമായും അവഗണിച്ചു. കോഴിക്കോട് എന്‍ ഐ ടി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യഘട്ട പട്ടിക പുറത്ത് വിട്ടത്. ദുരിത ബാധിതരുടെ പരാതി പരിഹരിക്കാന്‍ റവന്യൂ വകുപ്പ് ശ്രമം ആരംഭിച്ചു എന്നാണ് വിവരം

Continue Reading

GULF

മബെല കെ.എം.സി.സി ഗ്രാൻഡ് ഫാമിലി ഇഫ്താർ സംഘടിപ്പിച്ചു

സമീപകാലത്ത് ഒമാനിൽ നടന്ന ഏറ്റവും വലിയ ഫാമിലി ഇഫ്താറുകളിൽ ഒന്നായിരുന്നു മബെല കെ.എം.സി.സി യുടേത്.

Published

on

മസ്കത്ത് കെ.എം.സി.സി മബെല ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാൻഡ് ഫാമിലി ഇഫ്താർ സംഘടിപ്പിച്ചു.

മബെല മാൾ ഓഫ് മസ്കത്തിന് സമീപമുള്ള അൽ ശാദി ഫുട്ബാൾ ഗ്രൗണ്ടിൽ നടന്ന സമൂഹ നോമ്പുതുറയിൽ നൂറുകണക്കിനാളുകൾ പങ്കാളികളായി. സമീപകാലത്ത് ഒമാനിൽ നടന്ന ഏറ്റവും വലിയ ഫാമിലി ഇഫ്താറുകളിൽ ഒന്നായിരുന്നു മബെല കെ.എം.സി.സി യുടേത്.

സ്ത്രീകളും കുട്ടികളും അടക്കം 2500 ലധികം ആളുകൾ ഇഫ്താറിൽ പങ്കെടുത്തു.മബെല കെ.എം.സി.സി യുടെ പ്രവർത്തകരും കുടുംബങ്ങളും അതിഥികളും പങ്കെടുത്തു. മബെല കെ.എം.സി.സി പ്രവർത്തക സമിതി അംഗങ്ങളെ

കൂടാതെ പ്രത്യേകം തെരഞ്ഞെടുത്ത വളന്റിയർ വിങ്ങും, വിമൻ ആൻഡ് ചിൽഡ്രൻസ് വിങ് പ്രവർത്തക സമിതി അംഗങ്ങളും ഗ്രാൻഡ് ഇഫ്താറിന് നേതൃത്വം നൽകി.

Continue Reading

Trending