Connect with us

kerala

കെ.കുട്ടി അഹമ്മദ് കുട്ടി സാഹിബ് വാക്കിന് പിന്നാലെയോടിയ പിന്നോക്കക്കാരന്റെ തേരാളി; എന്റെ മെന്റര്‍: എം.കെ മുനീര്‍

ഇത്രയധികം എഴുത്തിലും വായനയിലും സമയം ചെലവഴിച്ചിട്ടുള്ള രാഷ്ട്രീയ നേതാവ് വിരളമാവും.

Published

on

മുസ്‌ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ കെ കുട്ടിഅഹമ്മദ് കുട്ടി അഹമ്മദ്കുട്ടിയുടെ വിയോഗം മുസ്‌ലിം ലീഗിന് തീരാ നഷ്ടമാണെന്നതിലുപരി അദ്ദേഹം സാംസ്‌കാരിക കേരളത്തിന് തന്നെ വലിയൊരു വിടവാണ് തീര്‍ത്തതെന്നും എം.കെ മുനീര്‍ എം.എല്‍എ. ഇത്രയധികം എഴുത്തിലും വായനയിലും സമയം ചെലവഴിച്ചിട്ടുള്ള രാഷ്ട്രീയ നേതാവ് വിരളമാവും. എനിക്കൊരു ജ്യേഷ്ട തുല്ല്യനായിരുന്നു എന്നതിനെക്കാള്‍ എന്റെയൊരു മെന്ററായിരുന്നു അദ്ദേഹമെന്നും എം.കെ മുനീര്‍ പറഞ്ഞു. വായനയിലേക്ക് എന്നെ കൂടുതല്‍ അടുപ്പിച്ചത് അദ്ദേഹമാണ്. പലപ്പോഴും കണ്ടുമുട്ടാറുളളത് പുസ്തക ശാലകളില്‍ വെച്ചാണ്. അവിടെവെച്ച് പുസ്തകങ്ങള്‍ പരസ്പരം കൈമാറും.

ചിലഘട്ടങ്ങളില്‍ താനാളൂരിലെ ഷാജഹാന്‍ മാടമ്പാട്ടിന്റെ വീട്ടില്‍ ഞാനുമദ്ദേഹവും രാത്രികളെ പകലുകളാക്കിയിട്ടുണ്ട്. അവിടെ പുസ്തകങ്ങള്‍ മാത്രമാണ് ചര്‍ച്ച. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ഇത്രയും അവഗാഹമുള്ള വേറെ നേതാവില്ല. ക്ലൈമറ്റ് ചെയ്ഞ്ചുമായി ബന്ധപ്പെട്ട് ധാരാണം പുസ്തകങ്ങള്‍ അദ്ദേഹം ശേഖരിച്ചിരുന്നു. അതില്‍ പലതും എനിച്ച് സമ്മാനിച്ചു. അതിലൂടെയാണ് പാരിസ്ഥിതിക വ്യതിയാനത്തെക്കുറിച്ചൊക്കെ പഠിച്ചു തുടങ്ങിയത് അതിലൂടെയാണ്.പിന്നോക്കക്കാരെയും അടിത്തട്ടിലുള്ളവരെയും സദാമനസ്സില്‍ കൊണ്ട് നടന്ന് അവരുടെ വേദനകള്‍ക്ക് എന്തു പരിഹാരമെന്ന് ചിന്തയില്‍ മുഴുകിയിരുന്ന വ്യക്തിത്വമായിരുന്നു. ആത്മാര്‍ത്ഥമായി കൂടെകൂട്ടി നടന്നപ്പോള്‍ ആ വിഭാഗങ്ങള്‍ അദ്ദേഹത്തെയും ചേര്‍ത്തുപിടിച്ചു. അവരുടെ പ്രസ്ഥാനങ്ങള്‍ ഉണ്ടാക്കുമ്പോഴും അവരുടെ സമ്മേളനങ്ങളിലുമൊക്കെ അദ്ദേഹം ഒരു അവിഭാജ്യ ഘടകമായിരുന്നു. ഏതു വിഷയത്തെക്കുറിച്ചും ആഴത്തില്‍ പഠിക്കുന്നതായിരുന്നു ശീലമെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായിരിക്കുമ്പോള്‍ കൊണ്ടുവന്ന പരിവര്‍തതനങ്ങള്‍ പലരും ശ്രദ്ധിച്ചില്ലെന്നതാണ് സത്യം. ആ കാലഘടത്തില്‍ അദ്ദേഹം എഴുതിയിട്ടുള്ള ഫയലുകള്‍ സ്വന്തം നോക്കി വ്യക്തതവരുത്തിയാണ് നിലപാട് കൈകൊണ്ടത്. ഏറ്റവും അടിത്തട്ടിലുള്ളവന് എന്തു ഗുണം ലഭിക്കുമെന്ന് നോട്ടി സ്വന്തം ഉത്തരവിടുന്ന മന്ത്രിയായിരുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെ കൂടെ നിന്നതിന്റെ പേരില്‍ മന്ത്രി സ്ഥാനം നഷ്ടപ്പെട്ടാലും സന്തോഷമേയൊള്ളൂവെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിരുന്നു. വൈജ്ഞാനിക മണ്ഡലത്തില്‍ വിരാചിച്ച അദ്ദേഹത്തെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ വിനിയോഗിക്കാന്‍ നമുക്കായില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പോക്‌സോ കേസ്; കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

നിലവില്‍ നടന്റെ അറസ്റ്റിന് സുപ്രീം കോടതിയുടെ വിലക്കുണ്ട്.

Published

on

പോക്സോ കേസില്‍ പ്രതിയായ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നിലവില്‍ നടന്റെ അറസ്റ്റിന് സുപ്രീം കോടതിയുടെ വിലക്കുണ്ട്. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണവുമായി സഹകരിക്കണമെന്നാണ് നടന് നല്‍കിയ സുപ്രീംകോടതി നേരത്തെ നല്‍കിയ നിര്‍ദ്ദേശം.

കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് മുന്‍കൂര്‍ ജാമ്യം തേടിനടന്‍ സുപ്രീം കോടതിയെ സമീപിച്ചത്. കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

2024 ജൂണിലാണ് കോഴിക്കോട് കസബ പൊലീസ് ജയചന്ദ്രനെതിരെ കേസെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. നടന്‍ ഒളിവിലാണെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. ഇതിനിടെ പ്രതി കോഴിക്കോട് പോക്സോ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നല്‍കിയ അപേക്ഷ കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയും ഹൈക്കോടതിയും തള്ളി. തുടര്‍ന്നാണ് അപ്പീലുമായി കൂട്ടിക്കല്‍ ജയചന്ദ്രന്‍ സുപ്രിംകോടതിയെ സമീപിച്ചത്.

 

 

Continue Reading

kerala

സംസ്ഥാനത്ത് ചൂടിന് ആശ്വാസം; വേനല്‍ മഴ ഇന്നും തുടരും

കേരളത്തില്‍ ഇന്ന് മുതല്‍ വരുന്ന 5 ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് ചൂടിന് ആശ്വാസമായി വേനല്‍ മഴ ഇന്നും തുടരും. കേരളത്തില്‍ ഇന്ന് മുതല്‍ വരുന്ന 5 ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം പരമാവധി 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.

അതിനിടെ അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിധ്യം സംസ്ഥാനത്ത് പലയിടങ്ങളിലും ഉയര്‍ന്ന തോതിലാണ്. ഇടുക്കി -മൂന്നാര്‍, കൊല്ലം -കൊട്ടാരക്കര തുടങ്ങിയ ഇടങ്ങളില്‍ യുവി ഇന്‍ഡക്‌സ് ഉയര്‍ന്ന് നില്‍ക്കുകയാണ്. മുന്‍കരുതലിന്റെ ഭാഗമായി രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ നേരിട്ട് വെയിലില്‍ ഏല്‍ക്കരുതെന്നും മുന്നറിയിപ്പുണ്ട്.

 

Continue Reading

kerala

സൂരജ് വധക്കേസ്; ശിക്ഷാവിധി ഇന്ന്

sooraj death

Published

on

മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവര്‍ത്തകന്‍ എളമ്പിലായി സൂരജ് വധക്കേസില്‍ ശിക്ഷാവിധി ഇന്ന്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുക. ഒന്‍പത് സിപിഎം പ്രവര്‍ത്തകര്‍ കേസില്‍ കുറ്റക്കാരാണന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജിന്റെ സഹോദരന്‍ മനോരാജും ടി.പി കേസ് പ്രതി ടി.കെ രജീഷുമടക്കം ആദ്യ ആറു പ്രതികള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായും കോടതി കണ്ടെത്തി. മൂന്നുപേര്‍ക്കെതിരെ ഗൂഢാലോചനയും തെളിഞ്ഞിട്ടുണ്ട്..

2005 ആഗസ്റ്റ് 7 നാണ് സൂരജ് കൊല്ലപ്പെട്ടത്. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന്റെ വൈരാഗ്യത്തില്‍ സൂരജിനെ കൊലപ്പെടുത്തി എന്നാണ് കേസ്. കേസില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്. ആകെ 12 പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒന്ന്, 12 പ്രതികള്‍ വിചാരണക്കിടെ മരിച്ചു. പത്താം പ്രതിയെ കുറ്റക്കാരനല്ലന്ന് കണ്ട് കോടതി വെറുതെവിട്ടു.

 

 

Continue Reading

Trending