Connect with us

india

നീതി നിലവിളിക്കുന്നു; ഇതില്‍ക്കൂടുതല്‍ എന്തു പറയണം? ബാബരി വിധിയില്‍ സുപ്രിംകോടതി മുന്‍ ജഡ്ജ് എകെ ഗാംഗുലി

ആരാണ് അത് ആസൂത്രണം ചെയ്തത് എന്നു താന്‍ പറയുന്നില്ല. എന്നാല്‍ അതിനൊരു രാഷ്ട്രീയ കക്ഷിയുടെ പിന്തുണയുണ്ടായിരുന്നു. അത് കൃത്യമായി സുപ്രിംകോടതിയില്‍ പറഞ്ഞതാണ്

Published

on

കൊല്‍ക്കത്ത: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളെയും വെറുതെവിട്ട വിചാരണക്കോടതി വിധിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി മുന്‍ ജഡ്ജ് ജസ്റ്റിസ് അശോക് കുമാര്‍ ഗാംഗുലി. നീതിക്കു വേണ്ടിയുള്ള ശബ്ദം അടിച്ചമര്‍ത്തപ്പെട്ടു. കരയാന്‍ വിധിക്കപ്പെട്ടു എന്ന ടാഗോറിന്റെ കവിതാ ശകലം ഉദ്ധരിച്ചായിരുന്നു ജസ്റ്റിസ് ഗാംഗുലിയുടെ പ്രതികരണം.

‘ഇതെന്നെ ആഴത്തില്‍ ദുഃഖിപ്പിക്കുന്നു. ഈ വിധിയുടെ ഹിയറിങ്, കഷ്ടം തോന്നുന്നു. എനിക്ക് വാക്കുകളില്ല’ – ദ ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ‘ഞാനെന്തു പറയണം. പറയൂ, ഇതില്‍ക്കൂടുതല്‍ എന്തു പറയണം. ഇന്നത്തെ സാഹചര്യത്തില്‍ ഇതു പ്രതീക്ഷിച്ചതായിരിക്കാം. എനിക്കറിയില്ല’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1994ല്‍ തന്നെ മസ്ജിദ് തകര്‍ത്തത് ദേശീയ തലത്തില്‍ സംഭവിച്ച നാണക്കേടാണ് എന്ന് സുപ്രിംകോടതി പറഞ്ഞിട്ടുണ്ട്. മസ്ജിദ് തകര്‍ത്തതിന് പിന്നാല്‍ കൃത്യമായ ആസൂത്രണമുണ്ട് എന്ന് സ്പഷ്ടമാണ്. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ പിന്തുണയുമുണ്ടായിരുന്നു. ഇപ്പോള്‍ ആസൂത്രണമില്ല എന്നാണ് പ്രത്യേക കോടതി പറയുന്നത്. എന്നാല്‍ ഇതിന് മുമ്പ് ഗൂഢാലോചനയുണ്ട് എന്ന് സുപ്രിംകോടതിയുടെ തന്നെ നിരവധി വിധികള്‍ ഉണ്ടായിട്ടുണ്ട്. ഉദാരണത്തിന്, ഇസ്മായില്‍ ഷാ ഫാറൂഖി കേസ്. ഈ കേസില്‍ ബാബരി മസ്ജിദ് ധ്വംസനം ദേശീയ നാണക്കേടാണ് എന്ന് കോടതി പറഞ്ഞിട്ടുണ്ട്- അദ്ദേഹം ചൂണ്ടിക്കാട്ടി.

ആ വിധിക്ക് പിന്നാലെ അന്നത്തെ സര്‍ക്കാര്‍ ബാബരി ധ്വംസനത്തില്‍ ഒരു ധവളപത്രം ഇറക്കിയിരുന്നു. വിശദമായ ആസൂത്രണത്തോടെയാണ് പള്ളി തകര്‍ത്തത് എന്ന് അതില്‍ കൃത്യമായി പറയുന്നുണ്ട്. ആരാണ് അത് ആസൂത്രണം ചെയ്തത് എന്നു താന്‍ പറയുന്നില്ല. എന്നാല്‍ അതിനൊരു രാഷ്ട്രീയ കക്ഷിയുടെ പിന്തുണയുണ്ടായിരുന്നു. അത് കൃത്യമായി സുപ്രിംകോടതിയില്‍ പറഞ്ഞതാണ്- ജസ്റ്റിസ് ഗാംഗുലി പറഞ്ഞു.

മറ്റൊരിക്കല്‍ ഭരണഘടനയുടെ മതേതര സ്വഭാവത്തെ ഉലച്ചു കളഞ്ഞതാണ് ബാബരി മസ്ജിദ് ധ്വംസനമെന്ന് സുപ്രിംകോടതി പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ ഒമ്പതിലെ വിധിയിലും ധ്വംസനത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. അങ്ങേയറ്റത്തെ നിയമലംഘനം എന്നാണ് കോടതി വിശേഷിപ്പിച്ചിട്ടുള്ളത്. സുപ്രിംകോടതി വിധികളുടെ വെളിച്ചത്തില്‍ പള്ളി പൊളിച്ചത് ക്രിമിനല്‍ കുറ്റമാണ് എന്ന് വ്യക്തമാണ്. കുറ്റമായതു കൊണ്ടു തന്നെ ചിലര്‍ അതു ചെയ്തതാകണം. പതിനായിരക്കണക്കിന് പേരുടെ കണ്‍മുമ്പിലാണ് ഈ കൃത്യം നടന്നത്. അന്താരാഷ്ട്ര തലത്തില്‍ ഇത് പ്രക്ഷേപണം ചെയ്തിരുന്നു. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ ഒളിച്ചു കളിയൊന്നുമില്ല- അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

Published

on

യുപിയില്‍ സ്‌കൂളിലേക്ക് പോകുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍.

പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. 15കാരനായ പ്രതി, പെണ്‍കുട്ടിയെ സ്‌കൂളില്‍കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റുകയായിരുന്നു. വഴിയില്‍ വെച്ച് മറ്റു പ്രതികളായ പ്രദീപ് (18), സൗരഭ് (18) എന്നവരും വാഹനത്തില്‍ കയറി. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ഒരു മുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച തന്നെ പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത മൂന്നാമത്തെയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് അഖണ്ഡ് പ്രതാപ് സിങ് പറഞ്ഞു.

Continue Reading

india

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന്‍ അസൗകര്യം നേരിട്ടിരുന്നു.

Published

on

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു. ചെന്നൈ ആവഡിയിലെ പരീക്ഷാകേന്ദ്രത്തിലെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന്‍ അസൗകര്യം നേരിട്ടിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയോട് ഇതുസംബന്ധിച്ച വിശദീകരണം തേടി. കേസ് ജൂണ്‍ 2ന് വീണ്ടും പരിഗണിക്കും.

കാഞ്ചീപുരത്ത് നിന്നുള്ള ഹരിഹരന്‍, തിരുവള്ളൂരില്‍ നിന്നുള്ള സായ് പ്രിയ, റാണിപേട്ടില്‍ നിന്നുള്ള അക്ഷയ എന്നിവരുള്‍പ്പെടെ 13 പേരാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

Continue Reading

india

പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ടാവല്‍ ബ്ലോഗര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

‘ട്രാവല്‍ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനല്‍ നടത്തിയിരുന്ന ജ്യോതി മല്‍ഹോത്രയാണ് പ്രതികളിലൊരാള്‍.

Published

on

പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് ഹരിയാന സ്വദേശിനിയായ ട്രാവല്‍ ബ്ലോഗര്‍ ഉള്‍പ്പെടെ ആറ് ഇന്ത്യക്കാരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലും പഞ്ചാബിലുമായി വ്യാപിച്ചു കിടക്കുന്ന ശൃംഖല ഇവര്‍ക്കുണ്ട്. അവര്‍ പാകിസ്താന്റെ ഏജന്റുമാരും സാമ്പത്തിക സഹായികളുമായി പ്രവര്‍ത്തിക്കുന്നതായും പൊലീസ് പറഞ്ഞു.

‘ട്രാവല്‍ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനല്‍ നടത്തിയിരുന്ന ജ്യോതി മല്‍ഹോത്രയാണ് പ്രതികളിലൊരാള്‍. ഇവര്‍ 2023ല്‍ ഏജന്റുമാര്‍ വഴി വിസ നേടിയ ശേഷം പാകിസ്താന്‍ സന്ദര്‍ശിച്ചതായി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ സ്ഥലങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ അവര്‍ പങ്കുവെച്ചതായും സോഷ്യല്‍ മീഡിയയില്‍ പാകിസ്താന്റെ പോസിറ്റീവ് ഇമേജ് പ്രദര്‍ശിപ്പിച്ചതായും അന്വേഷണ ഏജന്‍സി വ്യക്തമാക്കി.

പഞ്ചാബിലെ മലേര്‍കോട്‌ലയില്‍ നിന്നുള്ള ഗുസാലയാണ് മറ്റൊരു പ്രധാന പ്രതി. 2025 ഫെബ്രുവരി 27ന് പാകിസ്താന്‍ വിസക്ക് അപേക്ഷിക്കാന്‍ ഗുസാല ന്യൂഡല്‍ഹിയിലെ പാകിസ്താന്‍ ഹൈക്കമീഷനെ സന്ദര്‍ശിച്ചിരുന്നു. ഡാനിഷും ഗുസാലയും പ്രണയബന്ധമുണ്ടയിരുന്നു. കാലക്രമേണ, ഡാനിഷ് ഗുസാലയ്ക്ക് പണം നല്‍കിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസില്‍ അറസ്റ്റിലായ മറ്റുള്ളവര്‍ ഡാനിഷുമായി സാമ്പത്തിക ഇടപാടുകളിലും വിസ സംബന്ധമായ പ്രവര്‍ത്തനങ്ങളിലും സഹകരിച്ചയാളുകളാണ്.

Continue Reading

Trending