Connect with us

india

ഡൽഹി കലാപത്തിൽ പൊലീസിന്റെ നടപടി വ്യക്തമായ പക്ഷപാതം: ജസ്റ്റിസ് എ.പി ഷാ

യു.എ.പി.എ നിയമം അടിയന്തരാവസ്ഥക്കാലത്തെയാണ് ഓർമിപ്പിക്കുന്നതെന്നും യു.എ.പി.എ കേസുകളിലെ ജാമ്യവിചാരണ പ്രഹസന നാടവും പ്രതിയാക്കപ്പെട്ടവർക്ക് പേടിസ്വപ്‌നവുമാണെന്നും ജസ്റ്റിസ് ഷാ

Published

on

വടക്കൻ ഡൽഹിയിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കു നേരെയുണ്ടായ വർഗീയ കലാപത്തിലെ കുറ്റപത്രം സമർപ്പിച്ച ഡൽഹി പൊലീസിന് രൂക്ഷ വിമർശവുമായി ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസും ലോ കമ്മീഷൻ ഓഫ് ഇന്ത്യ മുൻ ചെയർമാനുമായ ജസ്റ്റിസ് എ.പി ഷാ. കലാപക്കേസിലെ കുറ്റപത്രം തയ്യാറാക്കിയ പൊലീസ് ന്യൂനപക്ഷ മതക്കാരെ തെരഞ്ഞുപിടിച്ച് പ്രതിചേർക്കുകയാണ് ചെയ്തതെന്നും ഭൂരിപക്ഷ മതക്കാരെ മനഃപൂർവം വെറുതെവിട്ടെന്നും അദ്ദേഹം ആരോപിച്ചു. ‘ഇന്ത്യയുടെ സുപ്രീംകോടതി തകർച്ചയിൽ; മറക്കപ്പെട്ട സ്വാതന്ത്ര്യവും ദ്രവിച്ചുപോയ അവകാശങ്ങളും’ എന്ന വിഷയത്തിലുള്ള ലെക്ചർ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

‘സത്യസന്ധമായി പ്രതിഷേധിച്ചവർക്കും വിദ്യാർത്ഥികൾക്കും നേരെയാണ് ഡൽഹിയിൽ പൊലീസ് അക്രമം അഴിച്ചുവിട്ടത്. വ്യക്തികൾക്കു മേൽ കലാപക്കുറ്റവും രാജ്യദ്രോഹക്കുറ്റവും യു.എ.പി.എയും ചുമത്തുന്നതാണ് ഡൽഹിയിൽ കണ്ടത്. ആളുകളെ വർഗീയമായി ഇളക്കിവിടുന്ന തരത്തിൽ ഞെട്ടിക്കുന്ന വിധത്തിലുള്ള പ്രസംഗങ്ങൾ നടത്തിയ രാഷ്ട്രീയക്കാരെ പൊലീസ് വെറുതെവിട്ടു. അത്തരത്തിലുള്ള രാഷ്ട്രീയക്കാർക്കെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ട ഒരു ഹൈക്കോടതി ജഡ്ജിയെ സ്ഥലംമാറ്റി. പൊലീസിനും രാഷ്ട്രീയക്കാർക്കും ഇത്രധൈര്യം എവിടന്നു കിട്ടി? അത് ജുഡീഷ്യറി ദുർബലമായതു കൊണ്ടാണ്.’ – ജസ്റ്റിസ് ഷാ പറഞ്ഞു.

രാജ്യത്തെ ജുഡീഷ്യറി തകർച്ചയുടെ ഘട്ടത്തിലാണെന്നും ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം സംവിധാനങ്ങളെല്ലാം തകരുകയാണെന്നും ഷാ പറഞ്ഞു.

‘കടലാസിൽ നമ്മൾ ഒരു ലിബറൽ ജനാധിപത്യ റിപ്പബ്ലിക് ആണ്. മറ്റുള്ളവർ അസൂയയോടെ നോക്കുന്ന ഒരു സംവിധാനമുണ്ട് നമുക്ക്. നിയമപ്രകാരം രാജ്യത്ത് നടക്കുന്ന കാര്യങ്ങൾക്ക് ഉദ്യോഗസ്ഥവിഭാഗത്തിന് ഉത്തരവാദിത്തമുണ്ട്. ജനാധിപത്യത്തിന്റെ മറ്റു തൂണുകൾക്കും ഉത്തരവാദിത്തമുണ്ട്. എന്നാൽ, ഇതെല്ലാം കടലാസിൽ മാത്രമാണെന്നു മാത്രം.’

‘ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം ഉത്തരവാദിത്തമുള്ള എല്ലാ സ്ഥാപനങ്ങളും വ്യവസ്ഥാപരമായി തന്നെ തകർക്കപ്പെടുകയാണ്. ലോക്പാലിനെ പറ്റി നാം കേട്ടിട്ട് ഏറെയായി. അന്വേഷണ ഏജൻസികൾ ദുരുപയോഗം ചെയ്യപ്പെടുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ വിട്ടുവീഴ്ച ചെയ്യുന്നതായി സംശയിക്കപ്പെടുന്നു. പക്ഷപാതമില്ലാത്ത ഫോർത്ത് എസ്‌റ്റേറ്റും സിവിൽ സൊസൈറ്റിയും എന്ന ആശയം തന്നെ മരിച്ചുകഴിഞ്ഞു.’

‘ഇതിനേക്കാളൊക്കെ മോശമാണ് ജുഡീഷ്യറിയുടെ കാര്യം. ജഡ്ജിമാരുടെ നിയമനങ്ങളും സ്ഥാനക്കയറ്റവും ട്രാൻസ്ഫറും എല്ലാം നിയമമന്ത്രാലയം വഴിയാണ് നടക്കുന്നതെന്ന് നമുക്കറിയാം. 2018-ൽ നാല് ജഡ്ജിമാർക്ക് പത്രസമ്മേളനം വിളിച്ച് കാര്യങ്ങൾ വിളിച്ചുപറയേണ്ട അവസ്ഥയുണ്ടായി.’

യു.എ.പി.എ നിയമം അടിയന്തരാവസ്ഥക്കാലത്തെയാണ് ഓർമിപ്പിക്കുന്നതെന്നും യു.എ.പി.എ കേസുകളിലെ ജാമ്യവിചാരണ പ്രഹസന നാടവും പ്രതിയാക്കപ്പെട്ടവർക്ക് പേടിസ്വപ്‌നവുമാണെന്നും അദ്ദേഹം പറഞ്ഞു. ഭീമ കൊറേഗാവ് കേസുകളിൽ യു.എ.പി.എ ദുരുപയോഗം പ്രകടമാണ്.

‘കശ്മീർ കേസിൽ സുപ്രീം കോടതി തങ്ങളുടെ ചുമതലയിൽ നിന്ന് മാറിനിൽക്കുകയാണ് ചെയ്തത്. ഇന്റർനെറ്റ് റദ്ദാക്കിക്കൊണ്ടുള്ള ഭരണകർത്താക്കളുടെ തീരുമാനം 1.3 കോടി ജനങ്ങളെ ബാധിച്ചപ്പോഴും യഥാർത്ഥ വിഷയങ്ങളെ പരിഗണിക്കാൻ സുപ്രീം കോടതി തയ്യാറായില്ല’ – ജസ്റ്റിസ് ഷാ പറഞ്ഞു.

india

അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി പാകിസ്താനിലേക്കുള്ള നീരൊഴുക്ക് കുറച്ച് ഇന്ത്യ

സമാനമായി, ഝലം നദിയിലെ കൃഷ്ണഗംഗ അണക്കെട്ടിലും നടപടി സ്വീകരിക്കുമെന്ന് സൂചനയുണ്ട്.

Published

on

ചെനാബ് നദിയിലെ ബഗ്‌ളിഹാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി പാകിസ്താനിലേക്കുള്ള വെള്ളത്തിന്റെ നീരൊഴുക്ക് ഇന്ത്യ കുറച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. സമാനമായി, ഝലം നദിയിലെ കൃഷ്ണഗംഗ അണക്കെട്ടിലും നടപടി സ്വീകരിക്കുമെന്ന് സൂചനയുണ്ട്.

ജമ്മുവിലെ ബഗ്‌ളിഹാര്‍ അണക്കെട്ടും വടക്ക് കശ്മീരിലെ കൃഷ്ണഗംഗ അണക്കെട്ടുലേയും പാകിസ്താനിലേക്കുള്ള നീരൊഴുക്കിന്റെ നിയന്ത്രണം ഇന്ത്യക്ക് നല്‍കുന്നതാണ്. ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താനുമായുള്ള സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ നടപടി. ബഗ്‌ളിഹാര്‍ അണക്കെട്ടിനെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മില്‍ ദീര്‍ഘനാളായി തര്‍ക്കം നിലവിലുണ്ട്.

Continue Reading

india

സുഹാസ് ഷെട്ടിയുടെ കൊലപാതകത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന ആവശ്യം തള്ളി കര്‍ണാടക ആഭ്യന്തര മന്ത്രി

അഞ്ച് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ടത് എന്നായിരുന്നു പരമേശ്വരയുടെ മറുപടി

Published

on

ബജ്റംഗ് ദള്‍ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന ബിജെപി നേതാവിന്റെ ആവശ്യം തള്ളി കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര. എന്‍ഐഎ അന്വേഷണം ആവശ്യമുള്ളതായി തോന്നുന്നില്ല. തങ്ങളുടെ പൊലീസ് നല്ല രീതിയില്‍ കേസ് അന്വേഷിക്കുന്നുണ്ട്. എന്‍ഐഎ അന്വേഷണം വേണമെന്നത് ബിജെപിയുടെ ആവശ്യമാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് എട്ടുപേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഈ ഘട്ടത്തില്‍ അന്വേഷണം എന്‍ഐഎക്ക് കൈമാറേണ്ട ആവശ്യമില്ലെന്നും പരമേശ്വര പറഞ്ഞു.

എന്തുകൊണ്ടാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ സുഹാസ് ഷെട്ടിയുടെ വീട് സന്ദര്‍ശിക്കാതിരുന്നത് എന്ന ചോദ്യത്തിന് അഞ്ച് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ടത് എന്നായിരുന്നു പരമേശ്വരയുടെ മറുപടി. ‘ഇത് ഒരു കൊലപാതക കേസാണ്. അദ്ദേഹത്തിനെതിരെ അഞ്ച് ക്രിമിനല്‍ കേസുകളുണ്ട്. അതുകൊണ്ടാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ കുടുംബത്തെ സന്ദര്‍ശിക്കാതിരുന്നത്. കുടുംബത്തിന് നീതി ഉറപ്പാക്കും’ – മന്ത്രി വ്യക്തമാക്കി.

വ്യാഴാഴ്ച രാത്രിയാണ് ബജ്റംഗ് ദള്‍ നേതാവായ സുഹാസ് ഷെട്ടിയെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രഞ്ജിത്, നാഗരാജ് അബ്ദുല്‍ സഫ്വാന്‍, നിയാസ് അഹമ്മദ്, മുഹമ്മദ് മുസമ്മില്‍, ഖലന്ദര്‍ ഷാഫി, ആദില്‍ മെഹ്റൂസ്, മുഹമ്മദ് റിസ്വാന്‍, എന്നിവരാണ് അറസ്റ്റിലായത്.

 

Continue Reading

india

ജമ്മു കാശ്മീരില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 3 സൈനികര്‍ മരിച്ചു

റംബാനില്‍ ആണ് അപകടം.

Published

on

ജമ്മു കാശ്മീരില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു. റംബാനില്‍ ആണ് അപകടം. വാഹനം തെന്നിമാറി കൊക്കയിലേക്ക് മറിഞ്ഞാണ് സൈനികര്‍ മരിച്ചത്. വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം, അമിത് കുമാര്‍, സുജീത് കുമാര്‍, മാന്‍ ബഹാദൂര്‍ എന്നിവരാണ് അപകടത്തില്‍ മരിച്ച സൈനികര്‍.

ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് ദേശീയ പാത 44 ലൂടെ പോകുകയായിരുന്ന ഒരു വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നു ട്രക്ക്, രാവിലെ 11.30 ഓടെ ബാറ്ററി ചാഷ്മയ്ക്ക് സമീപം അപകടമുണ്ടായി. ഇന്ത്യന്‍ ആര്‍മി, ജമ്മു കശ്മീര്‍ പോലീസ്, സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആര്‍എഫ്), പ്രാദേശിക സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

Continue Reading

Trending