Connect with us

india

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന നാളെ ചുമതലയേല്‍ക്കും

ചീഫ് ജസ്റ്റിസായിരുന്ന ഡി വൈ ചന്ദ്രചൂഡ് വിരമിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് ഖന്നയുടെ നിയമനം.

Published

on

ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന നാളെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. സുപ്രീംകോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസാണ് ഇദ്ദേഹം. ചീഫ് ജസ്റ്റിസായിരുന്ന ഡി വൈ ചന്ദ്രചൂഡ് വിരമിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് ഖന്നയുടെ നിയമനം.

ചീഫ് ജസ്റ്റിസ് പദവിയില്‍ ആറു മാസമാണ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് കാലാവധിയുണ്ടായിരിക്കുക. 2025 മെയ് 13 വരെ ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും.

സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് ബിരുദം നേടിയ സഞ്ജീവ് ഖന്ന ഡല്‍ഹി യൂണിവേഴ്സിറ്റി കാംപസ് ലോ സെന്ററില്‍ നിന്ന്് നിയമബിരുദം കരസ്ഥമാക്കി. 1983 ല്‍ ഡല്‍ഹി ബാര്‍ കൗണ്‍സിലിന് കീഴില്‍ അഭിഭാഷകനായി ആരംഭിച്ചു. 2005 ജൂണില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനായി. 2006 ല്‍ ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി. 2019 ജനുവരിയിലാണ് സഞ്ജീവ് ഖന്നയെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്തുന്നത്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കഴിഞ്ഞ 36 വര്‍ഷായി ഭാര്യയുടെ പ്രേതത്തെ പേടിച്ച് സ്ത്രീയായി ജീവിച്ച് പുരുഷന്‍

ഉത്തര്‍പ്രദേശിലെ ജോന്‍പൂരിലാണ് സംഭവം.

Published

on

കഴിഞ്ഞ 36 വര്‍ഷായി ഭാര്യയുടെ പ്രേതത്തെ പേടിച്ച് സ്ത്രീയായി ജീവിച്ച് പുരുഷന്‍. ഉത്തര്‍പ്രദേശിലെ ജോന്‍പൂരിലാണ് സംഭവം. രണ്ടാം ഭാര്യയുടെ ആത്മാവ് തന്നെ വേട്ടയാടുന്നതായാണ് ഇയാള്‍ പറയുന്നത്. ആത്മാവ് തന്നെ ഉപദ്രവിച്ചുവെന്നും ജീവന്‍ രക്ഷിക്കാനായി സ്ത്രീ വേഷം ധരിച്ചുവെന്നും ഇയാള്‍ പറയുന്നു.

മൂന്ന് തവണ ഇയാള്‍ വിവാഹം കഴിക്കുകയും എന്നാല്‍ രണ്ടാമത്തെ ഭാര്യയുടെ ആത്മാവാണ് ഭീഷണിപ്പെടുത്തിയതായും ഇയാള്‍ വാദിക്കുന്നു. തന്റെ ജീവന്‍ അപകടത്തിലാണെന്നും ഇയാള്‍ ദേശീയമാധ്യമങ്ങള്‍ക്ക് നല്‍കിയ റിപ്പേീര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സാരിയും വലിയ മാലകളും മൂക്കൂത്തിയും ധരിച്ച് സിന്ദൂരവും പൊട്ടും അണിഞ്ഞ് സ്ത്രീ വേഷധാരിയായാണ് ഇയാള്‍ ജീവിക്കുന്നത്.

അതേസമയം, ഇയാള്‍ക്ക് മാനസികപ്രശ്‌നങ്ങളുള്ളതായി നാട്ടുകാരില്‍ ചിലര്‍ പറയുന്നു. ഭാര്യയുടെ മരണശേഷം ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ തുടങ്ങിയതായും
മതിയായ ചികിത്സയും ബോധവത്കരണവും നല്‍കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

അതേസമയം പ്രേതങ്ങളുണ്ടെന്ന ഇയാളുടെ വാദത്തെ മറ്റുചിലര്‍ അംഗീകരിക്കുകയും ചെയ്യുന്നു.

 

 

Continue Reading

india

നഴ്സിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി; കാമുകന്‍ പിടിയില്‍

മഹാരാഷ്ട്രയില്‍ നഴ്‌സിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.

Published

on

മഹാരാഷ്ട്രയില്‍ നഴ്‌സിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഛത്രപതി സംഭാജിനഗറിലെ ആയുഷ്മാന്‍ ആശുപത്രിയിലെ നഴ്സായ മോണിക്ക സുമിത് നിര്‍മലിന്റെ (30) മൃതദേഹമാണ് വെള്ളിയാഴ്ച ലാസൂരിനടുത്തുള്ള ഫാമില്‍ നിന്ന് കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ കാമുകന്‍ ശൈഖ് ഇര്‍ഫാന്‍ ശൈഖ് പാഷയെ (35) പൊലീസ് അറസ്റ്റ് ചെയ്തു. ഔഹംഗാബാദ് ഡിവിഷനിലെ ജല്‍നയിലെ മോണിക്കയെ ഫെബ്രുവരി ആറുമുതല്‍ കാണാതായിരുന്നു. ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ് യുവതി അമ്മയോടൊപ്പമാണ് താമസിക്കുന്നത്. ഫെബ്രുവരി ആറിന് ജോലിക്ക് പോയ മകളെ തിരിച്ചു കാണാത്തതിനെ തുടര്‍ന്ന് അമ്മ കാഡിം ജല്‍ന പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാമുകന്‍ പിടിയിലാവുകയായിരുന്നു. ആദ്യം കസ്റ്റഡിയിലെടുത്ത് വിട്ടയച്ചുവെങ്കിലും ഇയാളുടെ കോള്‍ റെക്കോര്‍ഡുകളും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചതില്‍ നിന്ന് യുവതിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ഫെബ്രുവരി ആറിന് ലാസൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് അവസാനമായി യുവതിയെ പ്രതി കണ്ടതെന്നും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

ലാസൂരിനടുത്തുള്ള ഫാമിലെ ഉപേക്ഷിക്കപ്പെട്ട വീട്ടില്‍ യുവതി തൂങ്ങിമരിച്ചതായി കാമുകന്‍ പൊലീസിനെ അറിയിച്ചു. വെള്ളിയാഴ്ച ഛത്രപതി സംഭാജിനഗര്‍ റൂറല്‍ പൊലീസിന്റെയും ഷിലേഗാവ് പൊലീസിന്റെയും സഹായത്തോടെ ഒരു സംഘം ഗംഗാപൂര്‍ തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ മോണിക്കയുടെ മൃതദേഹം കണ്ടെടുത്തു.

ഫോറന്‍സിക് സംഘം സംഭവസ്ഥലത്തെത്തി പോസ്റ്റ്മോര്‍ട്ടം നടത്തി. യുവതിയുടെ വസ്ത്രങ്ങളുടെ കത്തിയ കഷ്ണങ്ങളും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.

Continue Reading

india

മദ്യവില്പന എതിര്‍ത്തതിന് രണ്ട് എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥികളെ കുത്തിക്കൊലപ്പെടുത്തി

തമിഴ്‌നാട് മയിലാടുതുറ മുട്ടത്താണ് സംഭവം.

Published

on

മദ്യവില്പന എതിര്‍ത്തതിനെ തുടര്‍ന്ന് രണ്ട് യുവാക്കളെ കുത്തിക്കൊലപ്പെടുത്തി. തമിഴ്‌നാട് മയിലാടുതുറ മുട്ടത്താണ് സംഭവം. എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥി ആയ ഹരിശക്തി (20), സുഹൃത്ത് ഹരീഷ് (25) എന്നിവര്‍ ആണ് മരിച്ചത്. അനധികൃതമായി മദ്യം വില്‍ക്കുന്ന സംഘവുമായി വിദ്യാര്‍ത്ഥികള്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നു.

അതേസമയം പ്രതികളില്‍ കഴിഞ്ഞ ദിവസം ജാമ്യത്തില്‍ ഇറങ്ങിയ ഒരാളും ഉണ്ടായിരുന്നു. അനധികൃത മദ്യവില്‍പ്പനെയെ പറ്റി പൊലീസില്‍ വിവരം നല്‍കി എന്ന സംശയത്തിന്റെ പേരിലാണ് കൊലപാതകം. മയിലാടുതുറൈയ്ക്ക് സമീപമുള്ള മുട്ടം നോര്‍ത്ത് റോഡ് പ്രദേശത്ത് രാജ്കുമാര്‍, തങ്കദുരൈ, മൂവേന്തന്‍ എന്നിവര്‍ മദ്യ വില്‍പന നടത്തിയിരുന്നു.

എന്നാല്‍ മദ്യ വില്പന തടയണമെന്ന് ആവശ്യപ്പെടുന്നവരെയും മദ്യവില്‍പ്പനക്കാര്‍ മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മുട്ടം പ്രദേശത്ത് പോലീസ് മദ്യ റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് രാജ്കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനെത്തുടര്‍ന്ന്, കഴിഞ്ഞ ദിവസം രാജ്കുമാറിനെ ജാമ്യത്തില്‍ വിട്ടയച്ചു.

Continue Reading

Trending