Connect with us

india

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന നാളെ ചുമതലയേല്‍ക്കും

ചീഫ് ജസ്റ്റിസായിരുന്ന ഡി വൈ ചന്ദ്രചൂഡ് വിരമിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് ഖന്നയുടെ നിയമനം.

Published

on

ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന നാളെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. സുപ്രീംകോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസാണ് ഇദ്ദേഹം. ചീഫ് ജസ്റ്റിസായിരുന്ന ഡി വൈ ചന്ദ്രചൂഡ് വിരമിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് ഖന്നയുടെ നിയമനം.

ചീഫ് ജസ്റ്റിസ് പദവിയില്‍ ആറു മാസമാണ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് കാലാവധിയുണ്ടായിരിക്കുക. 2025 മെയ് 13 വരെ ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും.

സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് ബിരുദം നേടിയ സഞ്ജീവ് ഖന്ന ഡല്‍ഹി യൂണിവേഴ്സിറ്റി കാംപസ് ലോ സെന്ററില്‍ നിന്ന്് നിയമബിരുദം കരസ്ഥമാക്കി. 1983 ല്‍ ഡല്‍ഹി ബാര്‍ കൗണ്‍സിലിന് കീഴില്‍ അഭിഭാഷകനായി ആരംഭിച്ചു. 2005 ജൂണില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനായി. 2006 ല്‍ ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി. 2019 ജനുവരിയിലാണ് സഞ്ജീവ് ഖന്നയെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്തുന്നത്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മദ്യവില്പന എതിര്‍ത്തതിന് രണ്ട് എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥികളെ കുത്തിക്കൊലപ്പെടുത്തി

തമിഴ്‌നാട് മയിലാടുതുറ മുട്ടത്താണ് സംഭവം.

Published

on

മദ്യവില്പന എതിര്‍ത്തതിനെ തുടര്‍ന്ന് രണ്ട് യുവാക്കളെ കുത്തിക്കൊലപ്പെടുത്തി. തമിഴ്‌നാട് മയിലാടുതുറ മുട്ടത്താണ് സംഭവം. എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥി ആയ ഹരിശക്തി (20), സുഹൃത്ത് ഹരീഷ് (25) എന്നിവര്‍ ആണ് മരിച്ചത്. അനധികൃതമായി മദ്യം വില്‍ക്കുന്ന സംഘവുമായി വിദ്യാര്‍ത്ഥികള്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നു.

അതേസമയം പ്രതികളില്‍ കഴിഞ്ഞ ദിവസം ജാമ്യത്തില്‍ ഇറങ്ങിയ ഒരാളും ഉണ്ടായിരുന്നു. അനധികൃത മദ്യവില്‍പ്പനെയെ പറ്റി പൊലീസില്‍ വിവരം നല്‍കി എന്ന സംശയത്തിന്റെ പേരിലാണ് കൊലപാതകം. മയിലാടുതുറൈയ്ക്ക് സമീപമുള്ള മുട്ടം നോര്‍ത്ത് റോഡ് പ്രദേശത്ത് രാജ്കുമാര്‍, തങ്കദുരൈ, മൂവേന്തന്‍ എന്നിവര്‍ മദ്യ വില്‍പന നടത്തിയിരുന്നു.

എന്നാല്‍ മദ്യ വില്പന തടയണമെന്ന് ആവശ്യപ്പെടുന്നവരെയും മദ്യവില്‍പ്പനക്കാര്‍ മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മുട്ടം പ്രദേശത്ത് പോലീസ് മദ്യ റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് രാജ്കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനെത്തുടര്‍ന്ന്, കഴിഞ്ഞ ദിവസം രാജ്കുമാറിനെ ജാമ്യത്തില്‍ വിട്ടയച്ചു.

Continue Reading

india

മഹാകുംഭമേള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; 10 മരണം

തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Published

on

പ്രയാഗ്രാജില്‍ മഹാകുംഭമേള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്ത് മരണം. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൊലേറോ കാറില്‍ സഞ്ചരിച്ചിരുന്ന ഛത്തീസ്ഗഢില്‍ നിന്നുള്ള യാത്രാസംഘത്തിലെ 10 പേരാണ് മരിച്ചത്.

അതേസമയം ബസിലുണ്ടായിരുന്ന 19 പേര്‍ക്ക് പരിക്കേറ്റു. ഇവരെ പ്രയാഗ് രാജിലെ സിഎച്ച്സി രാംനഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രയാഗ് രാജ് – മിര്‍സപൂര്‍ ഹൈവേയില്‍ മേജയില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

അപകടത്തില്‍ മരിച്ചവര്‍ ഛത്തീസ്ഗഡിലെ കേബ്റ സ്വദേശികളാണ്. മധ്യപ്രദേശിലെ രാജ്ഘട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ബസില്‍ ഉണ്ടായിരുന്നത്. കാര്‍ മഹാകുംഭമേള കഴിഞ്ഞ് മടങ്ങുകയും ബസ് കുംഭമേളയില്‍ പങ്കെടുക്കാന്‍ പോവുകയും ചെയ്യുന്നതിനിടെയാണ് അപകടം.

 

Continue Reading

india

തന്റെ മുന്നില്‍ വന്നാല്‍ നിന്നെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ല; രണ്‍വീറിന് മുന്നറിയിപ്പുമായി മുന്‍ ഡബ്ല്യുഡബ്ല്യുഇ റസ്ലിംഗ് താരം

അയാള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും റസ്ലിംഗ് താരം സൗരവ് ഗുര്‍ജാര്‍ പറഞ്ഞു

Published

on

ന്യൂഡല്‍ഹി: ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് എന്ന യൂട്യൂബ് ഷോയ്ക്കിടെ അശ്ലീലപരാമര്‍ശം നടത്തിയ യൂട്യൂബര്‍ രണ്‍വീര്‍ അല്ലാഹ്ബാദിയക്ക് മുന്നറിയിപ്പുമായി മുന്‍ ഡബ്ല്യുഡബ്ല്യുഇ റസ്ലിംഗ് താരം സൗരവ് ഗുര്‍ജാര്‍. തന്റെ മുന്നില്‍ കിട്ടിയാല്‍ രണ്‍വീറിനെ എന്നില്‍ നിന്ന് രക്ഷിക്കാന്‍ കഴിയില്ലെന്ന് ഗുര്‍ജാര്‍ പറഞ്ഞു. രണ്‍വീറിന്റെ പരാമര്‍ശത്തിന് മാപ്പ് നല്‍കരുതെന്നും അയാള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ഗുര്‍ജാര്‍ ആവശ്യപ്പെട്ടു. സമൂഹമാധ്യമത്തിലുടെയാണ് ഗുര്‍ജാറിന്റെ പ്രതികരണം.

ഷോക്കിടെ രണ്‍വീര്‍ പറഞ്ഞകാര്യങ്ങള്‍ ഒരിക്കലും ക്ഷമിക്കാന്‍ കഴിയില്ല. അതില്‍ നടപടി എടുത്തില്ലെങ്കില്‍ ആളുകള്‍ സമാനമായ കാര്യങ്ങള്‍ പറയുന്നത് തുടരും. രണ്‍വീര്‍ എല്ലാ പരിധികളും ലംഘിച്ചു. ഇത്തരം കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് നമ്മുടെ സമൂഹത്തെയും മതത്തെയും നശിപ്പിക്കുന്ന അദ്ദേഹത്തെപ്പോലുള്ള ആളുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം. എന്നാല്‍ മാത്രമേ അടുത്ത തലമുറയെ രക്ഷിക്കാന്‍ കഴിയൂ. സംസാര സ്വാതന്ത്ര്യം എന്നാല്‍ നിങ്ങള്‍ക്ക് എന്തും പറയാം എന്നല്ല. തനിക്ക് അസഭ്യം പറയാന്‍ താത്പര്യമില്ല. പക്ഷേ മുംബൈയില്‍ എവിടെയെങ്കിലും വെച്ച് കാണാനിടയയാല്‍ അവന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആര്‍ക്കും അവനെ എന്നില്‍ നിന്ന് രക്ഷിക്കാന്‍ കഴിയില്ല-ഗുര്‍ജാര്‍ പറഞ്ഞു.

Continue Reading

Trending