Connect with us

More

ജഡ്ജി നിയമനത്തില്‍ കേന്ദ്രത്തിന്റെ അമിത ഇടപെടലിനെതിരെ ജസ്റ്റിസ് ചെലമേശ്വര്‍

Published

on

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിനെതിരെ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ജെ ചെലമേശ്വര്‍ രംഗത്ത്. സര്‍ക്കാര്‍ ഇടപെടലിനെതിരെ ചെലമേശ്വര്‍ സുപ്രീം കോടതിയിലെ മറ്റു ജഡ്ജിമാര്‍ക്ക് കത്ത് നല്‍കി. കര്‍ണാടകയിലെ സെഷന്‍സ് കോടതി ജഡ്ജിയെ ഹൈക്കോടതി ജഡ്ജിമായി ഉയര്‍ത്താനുള്ള കോളീജിയം ശിപാര്‍ശ കേന്ദ്ര സര്‍ക്കാറിന് നല്‍കിയിരുന്നു. എന്നാല്‍ ഇത് തള്ളിയ കേന്ദ്ര സര്‍ക്കാര്‍ ശിപാര്‍ശ മടക്കിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാതെ കോളീജിയം വീണ്ടും അതേ ശിപാര്‍ശ അയച്ചെങ്കിലും രണ്ടാമതും മടക്കി അയക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ഇതിനെതിരെയാണ് സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ക്ക് ചെലമേശ്വര്‍ കത്തയച്ചിരിക്കുന്നത്.

സെഷന്‍സ് ജഡ്ജി പി കൃഷ്ണ ഭട്ടിനെതിരെ അന്വേഷണം നടത്തുന്നതിനായി കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദിനേശ് മഹേശ്വരിയോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുതിര്‍ന്ന ജഡ്ജിമാര്‍ തന്നെ കേന്ദ്ര നീക്കത്തെ ചോദ്യം ചെയ്തു രംഗത്തു വന്നതോടെ അന്വേഷണം ഹൈക്കോടതി ചീഫ് ജസ്റ്റിസ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു. പ്രത്യേക കാരണമൊന്നുമില്ലാതെയാണ് ഭട്ടിനെ ഹൈക്കോടതി ജഡ്ജിയാക്കുന്നതിനെ മോദി സര്‍ക്കാര്‍ തടഞ്ഞതെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കഴിഞ്ഞ ആഴ്ച നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കേന്ദ്ര നിയമമന്ത്രാലയം നേരിട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിനോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടതിനേയും ചെലമേശ്വര്‍ ചോദ്യം ചെയ്തു. ഇത്തരം നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത് ഉചിതമല്ലെന്നും ഇത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ തന്നെ ഇല്ലാതാക്കുമെന്നും ജഡ്ജിമാര്‍ക്കയച്ച കത്തില്‍ ചെലമേശ്വര്‍ ചൂണ്ടിക്കാട്ടുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് നാലു മുതിര്‍ന്ന ജഡ്ജിമാര്‍ കോടതി നടപടികള്‍ നിര്‍ത്തി വെച്ച് പത്ര സമ്മേളനം നടത്തിയത് നേരത്തെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഈ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് ചെലമേശ്വറായിരുന്നു.

india

ജമ്മുകശ്മീര്‍ ഭീകരാക്രമണം: അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമായ സംഭവം: പി.കെ കുഞ്ഞാലിക്കുട്ടി

Published

on

ശ്രീനഗറില്‍ നടന്ന സംഭവം അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഇതിനെതിരെ രാജ്യം ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. ഇതിന്റെ ഉത്തരവാദികള്‍ ആരായാലും ശക്തമായ നടപടികളുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കണം.- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

india

പഹൽഗാം ഭീകരാക്രമണം: തിരച്ചിൽ ശക്തമാക്കി സൈന്യം; കേന്ദ്രമന്ത്രി അമിത് ഷാ ശ്രീനഗറിൽ

Published

on

ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ മരണസംഖ്യ ഉയർന്നു. 27 പേര്‍ കൊല്ലപ്പെട്ടെന്ന് അനൗദ്യോഗിക വിവരമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റ 12 പേർ അനന്ത്നാഗിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ചു പേരുടെ നില അതീവ ഗുരുതരം.

കൊല്ലപ്പെട്ടവരിൽ ഒരാൾ കർണാടക ശിമോഗ സ്വദേശി മഞ്ചുനാഥ് റാവു (47) ആണ്. മരണസംഖ്യ ഉയർന്നേക്കുമെന്ന് മുഖ്യമന്ത്രി ഉമർ അബ്ദുല്ല മാധ്യമങ്ങളെ അറിയിച്ചു. വിനോദ സഞ്ചാരികൾ കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.

അതേസമയം, സ്ഥിതിഗതികൾ നേരിട്ടു വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി. അമിത് ഷാ സംസ്ഥാന, സൈനിക, സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി തുടർനടപടികൾ സ്വീകരിക്കും. ഭീകരാക്രമണം നടന്ന പഹൽഗാമിൽ ആഭ്യന്തര മന്ത്രി നാളെ സന്ദർശനം നടത്തും. ദേശീയ അന്വേഷണ ഏജൻസിയുടെ പ്രത്യേക സംഘവും സൈന്യത്തിന്‍റെ വടക്കൻ മേഖല കമാൻഡറും നാളെ പഹൽഗാമിലെത്തും.

ഇന്ന് ഉച്ചയോടെയാണ് ജമ്മു കശ്മീരിലെ പഹൽഗാമിലാണ് വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ ആക്രമണം നടത്തിയത്. പഹൽഗാം ഹിൽ സ്റ്റേഷനിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെ ബൈസാരൻ പുൽമേടിലാണ് ഭീകരർ വെടിവെപ്പ് നടന്നത്.

സൈനിക വേഷത്തിലെത്തിയ ആ‍യുധധാരികളായ ഭീകരർ കുതിരസവാരി നടത്തുകയായിരുന്ന സഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. മൂന്ന് ഭീകരർ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കാൽനടയായോ കുതിരപ്പുറത്തോ മാത്രമേ ഈ പുൽമേട്ടിൽ സഞ്ചാരികൾക്ക് എത്താൻ സാധിക്കൂ.

Continue Reading

india

‘ഭീകരാക്രമണം ഹൃദയഭേദകം’; കേന്ദ്രം പൊള്ളയായ വാദങ്ങൾ ഉന്നയിക്കാതെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് രാഹുൽ ​ഗാന്ധി

Published

on

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുള്ള ഭീകരരുടെ വെടിവെപ്പിനെ അപലപിച്ച് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എം.പിയും. ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ടാണ് ഇരുവരും എക്സിൽ കുറിച്ചു.

ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട സംഭവം ഹൃദയഭേദകവും അപലപനീയമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ടാണ്. ജമ്മു കശ്മീരിലെ സ്ഥിതി സാധാരണനിലയിലാണെന്ന പൊള്ളയായ അവകാശവാദങ്ങൾക്ക് പകരം, ക്രൂര സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാനും നിരപരാധികളായ ഇന്ത്യക്കാർക്ക് ജീവൻ നഷ്ടപ്പെടാതിരിക്കാനും സർക്കാർ ഉത്തരവാദിത്തം ഏറ്റെടുത്ത നടപടി സ്വീകരിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ടാണെന്ന് പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു. വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ആക്രമണം അത്യധികം അപലപനീയവും ലജ്ജാകരവുമാണ്. പാവപ്പെട്ട സിവിലിയൻമാർക്ക് നേരെ നടന്നത് മനുഷ്യത്വരഹിതമായ കുറ്റകൃത്യമാണ്. ഇത് അംഗീകരിക്കാനാവില്ല. ഭീകരതക്കെതിരെയാണ് രാജ്യം നിലകൊള്ളുന്നത്. കൊല്ലപ്പെട്ടവരുടെ ആത്മശാന്തിക്കായി പ്രാർഥിക്കാം. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

ജമ്മു കശ്മീരിലെ പഹൽഗാമിലാണ് വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ ആക്രമണം നടത്തിയത്. വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാലു പേരുടെ നില ഗുരുതരം. പരിക്കേറ്റവരെ അനന്ത്നാഗിലേക്ക് മാറ്റി.

പഹൽഗാം ഹിൽ സ്റ്റേഷനിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെ ബൈസാരൻ പുൽമേടിലാണ് വെടിവെപ്പ് നടന്നത്. സൈനിക വേഷത്തിലെത്തിയ ആ‍യുധധാരികളായ ഭീകരർ കുതിരസവാരി നടത്തുകയായിരുന്ന സഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. മൂന്ന് ഭീകരർ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

പഹൽഗാം ഹിൽ സ്റ്റേഷനിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെയാണ് ബൈസാരൻ പുൽമേട് സ്ഥിതി ചെയ്യുന്നത്. കാൽനടയായോ കുതിരപ്പുറത്തോ മാത്രമേ ഈ പുൽമേട്ടിൽ സഞ്ചാരികൾക്ക് എത്താൻ സാധിക്കൂ.

വെടിവെപ്പിന് പിന്നാലെ പ്രദേശത്തിന്‍റെ നിയന്ത്രണം സുരക്ഷാസേന ഏറ്റെടുത്തു. പ്രദേശം വളഞ്ഞ സേന ഭീകരർക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൂടാതെ, റോഡുകളിൽ പരിശോധനയും ശക്തമാക്കി.

അതേസമയം, പാകിസ്താൻ ആസ്ഥാനമായ ഭീകരസംഘടന ലഷ്കറെ ത്വയ്യിബയുടെ പ്രാദേശിക വിഭാഗമായ റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

Continue Reading

Trending