Connect with us

kerala

നീതിനിഷേധങ്ങള്‍ക്കെതിരായ സമരങ്ങളുടെ പ്രതിജ്ഞ പുതുക്കലാണ് ജൂലൈ 30: സാദിഖലി ശിഹാബ് തങ്ങള്‍

മുസ്ലിം ലീഗ് പ്രസ്ഥാനം ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിനകത്ത് അനിവാര്യമായ ഘട്ടങ്ങളില്‍ വിയോജിപ്പുകള്‍ രേഖപ്പെടുത്തുകയും അത് ചരിത്രത്തില്‍ ഇടം നേടുകയും ചെയ്തിട്ടുണ്ട്

Published

on

ഭാഷാ സമര സ്മരണയുടെ പ്രാധാന്യം ഓര്‍മിപ്പിച്ച് പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍. ഭാഷാ സമരത്തിന്റെ ഒരു ഓര്‍മ്മ ദിനം കൂടി, ജനാധിപത്യ സംവിധാനത്തിനകത്ത് യോജിപ്പുകള്‍ മാത്രമല്ല, വിയോജിപ്പുകളും പ്രധാനമാണ്.

മുസ്ലിം ലീഗ് പ്രസ്ഥാനം ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിനകത്ത് അനിവാര്യമായ ഘട്ടങ്ങളില്‍ വിയോജിപ്പുകള്‍ രേഖപ്പെടുത്തുകയും അത് ചരിത്രത്തില്‍ ഇടം നേടുകയും ചെയ്തിട്ടുണ്ട്. ഭരണഘടനാ നിര്‍മ്മാണ സഭ മുതല്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും സംസ്ഥാനങ്ങളിലെ നിയമസഭകളിലും വിയോജിപ്പിന്റെ പോരാട്ടങ്ങള്‍ സൃഷ്ടിക്കുകയും അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുകയും ചെയ്തിട്ടുണ്ട് നമ്മള്‍.

അതോടൊപ്പം അവകാശ നിഷേധങ്ങള്‍ക്കെതിരെ ശക്തമായ സമരങ്ങളും നടത്തിയിട്ടുണ്ട്. മുസ്ലിം ലീഗ് ചരിത്രത്തിലെ ശ്രദ്ധേയമായ സമരമായിരുന്നു 1980 ജൂലൈ 30 ലെ ഭാഷാ സമരം. ഭാഷാ പഠന രംഗത്തെ പരിഷ്‌ക്കാരക്കാരത്തിന്റെ മറവില്‍ സര്‍ക്കാര്‍ നടത്തിയ അവകാശ നിഷേധങ്ങള്‍ക്കെതിരെ മുസ്ലിം യൂത്ത് ലീഗ് നടത്തിയ ഐതിഹാസികമായ ആ സമരത്തില്‍ മൈലപ്പുറത്തെ അബ്ദുല്‍ മജീദ്, കാളികാവിലെ അബ്ദുള്ള എന്ന കുഞ്ഞിപ്പ, തേഞ്ഞിപ്പലത്തെ അബ്ദുറഹിമാന്‍ എന്നിവര്‍ രക്തസാക്ഷികളായി.

ഈ സമരത്തിന് തുടര്‍ച്ചകള്‍ ഉണ്ടാകുമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ പ്രഖ്യാപിച്ചതോടെ അക്കമഡേഷന്‍, ഡിക്ലറേഷന്‍, ക്വാളിഫിക്കേഷന്‍ എന്ന പേരിട്ട് നടപ്പിലാക്കിയ നീതി നിഷേധങ്ങളായ ആ പരിഷ്‌ക്കരണങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു.

ആ സമരത്തിന്റെ നാല്‍പത്തിമൂന്ന് വര്‍ഷക്കള്‍ക്കു ശേഷം ധാരാളം സമരങ്ങള്‍ പിന്നേയുമുണ്ടായിട്ടുണ്ട്.
ശരീഅത്ത്, പൗരത്വം, വഖഫ് ബോര്‍ഡ് വിഷയങ്ങളിലൊക്കെ വലിയ സമരങ്ങള്‍ക്ക് മുസ്ലിം ലീഗ് നേതൃത്വം നല്‍കി. ഏക സിവില്‍കോഡ് വിഷയത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടേയും പിന്തുണയോടെ കൂട്ടായി നിന്ന് വിയോജിപ്പിന്റെ ശബ്ദങ്ങള്‍ മുഴക്കുകയാണ് നമ്മള്‍.

വര്‍ത്തമാനകാലത്തും വരാനിരിക്കുന്ന കാലത്തും ജനാധിപത്യ മാര്‍ഗത്തില്‍ ഉറച്ചു നില്‍ക്കാനും നീതി നിഷേധങ്ങള്‍ക്കെതിരേയും, അവകാശ ധ്വംസനങ്ങള്‍ക്കെതിരേയും പ്രതികരിക്കാനും പ്രതിരോധിക്കാനുമുള്ള പ്രതിജ്ഞ പുതുക്കാനുള്ള ദിനമാണ് ഓരോ ജൂലൈ മുപ്പതും. ചരിത്രത്തിലെ ആവേശകരമായ ആ സമര പാരമ്പര്യം വര്‍ത്തമാനത്തിലൂടെ വരും തലമുറയിലേക്ക് പകര്‍ന്നു നല്‍കാന്‍ നമുക്ക് കഴിയട്ടെ എന്നും തങ്ങള്‍ ഉണര്‍ത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

റാപ്പര്‍ വേടനെതിരെ പരാതി നല്‍കിയ സംഭവം; ‘പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി’, മിനി കൃഷ്ണകുമാറിനെ അതൃപ്തി അറിയിച്ച് ബിജെപി നേതൃത്വം

റാപ്പര്‍ വേടനെതിരെ എന്‍ഐഎക്ക് പരാതി നല്‍കിയതില്‍ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറിനെ അതൃപ്തി അറിയിച്ച് ബിജെപി സംസ്ഥാന നേതൃത്വം.

Published

on

പാലക്കാട്: റാപ്പര്‍ വേടനെതിരെ എന്‍ഐഎക്ക് പരാതി നല്‍കിയതില്‍ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറിനെ അതൃപ്തി അറിയിച്ച് ബിജെപി സംസ്ഥാന നേതൃത്വം. പാര്‍ട്ടിയെ അറിയിക്കാതെ പരാതി നല്‍കിയതിലാണ് അതൃപ്തി. പരാതി പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. എന്ത് അടിസ്ഥാനത്തിലാണ് എന്‍ഐഎക്ക് പരാതി നല്‍കിയത് എന്ന് വ്യക്തമാക്കണമെന്നും ഇനി ഈ വിഷയത്തില്‍ പരസ്യ പ്രതികരണം നടത്തരുതെന്നും മിനിക്ക് നിര്‍ദേശം നല്‍കി.

പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ചാണ് മിനി വേടനെതിരെ എന്‍ഐക്കും ആഭ്യന്തരവകുപ്പിനും പരാതി നല്‍കിയത്. വേടന്റെ ‘വോയ്സ് ഓഫ് വോയ്സ് ലെസ്’ എന്ന പാട്ടില്‍ മോദിയെ അധിക്ഷേപിക്കുന്ന വരികളുണ്ട് എന്നാണ് ആരോപണം. പൊതു വ്യക്തിത്വങ്ങളെ അധിക്ഷേപിക്കല്‍, വിദ്വേഷം വളര്‍ത്തല്‍, ജാതി വിവേചനം പ്രോത്സാഹിപ്പിക്കുന്ന ജാതി അധിഷ്ഠിത അപകീര്‍ത്തിപ്പെടുത്തല്‍, അക്രമവും വിദ്വേഷവും വളര്‍ത്തുന്നതിന് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ ഉപയോഗം തുടങ്ങിയവ ആരോപിച്ചാണ് പരാതി.

Continue Reading

kerala

സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍ വിടവാങ്ങി

ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാനും ജിദ്ദ കെഎംസിസി പ്രഥമ പ്രസിഡണ്ടുമായിരുന്നു.

Published

on

സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങളുടെ മകന്‍ സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍ (75) വിടവാങ്ങി. ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാനും ജിദ്ദ കെഎംസിസി പ്രഥമ പ്രസിഡണ്ടുമായിരുന്നു. ദീര്‍ഘകാലം ജിദ്ദ കെഎംസിസി ഉപദേശകസമിതി ചെയര്‍മാനുമായിരുന്നു. കോഴിക്കോട് നടക്കാവിലെ ജില്ലാ പള്ളി കമ്മിറ്റിയുടെ ട്രഷററായും പ്രവര്‍ത്തിച്ചു.

ഭാര്യ: ശരീഫ നഫീസ ബീവി (കാരക്കാട്). മക്കള്‍ : സയ്യിദ് സമീര്‍ ബാഫഖി (സൗദി), ശരീഫ ശബീല ബീവി, ശരീഫ സഫീറ ബീവി, പരേതയായ ശരീഫ ഖദീജ ബീവിയാണ് ഉമ്മ. മരുമക്കള്‍: സയ്യിദ് ഇസ്മാഈല്‍ ബാഫഖി (മലേഷ്യ), സയ്യിദ് നൗഫല്‍ ജിഫ്രി തങ്ങള്‍, ശരീഫ അഫ്ലഹ ബീവി. സഹോദരങ്ങള്‍: സയ്യിദ് ഹുസ്സൈന്‍ ബാഫഖി, സയ്യിദ് അബ്ദുള്ള ബാഫഖി, സയ്യിദ് ഇബ്രാഹിം ബാഫഖി, സയ്യിദ് ഹംസ ബാഫഖി, സയ്യിദ് അലി ബാഫഖി, സയ്യിദ് ഹസ്സന്‍ ബാഫഖി, സയ്യിദ് അഹമ്മദ് ബാഫഖി, ശെരീഫ മറിയം ബീവി, ശെരീഫ നഫീസ ബീവി.

മയ്യിത്ത് നമസ്‌കാരം ഇന്ന് രാവിലെ 8 .30 കൊയിലാണ്ടി വലിയകത്ത് പള്ളിയില്‍. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍, ഡോ.എംകെ മുനീര്‍ എംഎല്‍എ തുടങ്ങിയവര്‍ അനുശോചിച്ചു.

Continue Reading

kerala

ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു, ജാഗ്രതാ നിര്‍ദ്ദേശം

ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടര്‍ തുറക്കാനുള്ള നീക്കമുണ്ടായത്.

Published

on

ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടര്‍ തുറക്കാനുള്ള നീക്കമുണ്ടായത്. നിയന്ത്രിത അളവില്‍ ഷട്ടറുകള്‍ തുറന്നാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.

മുതിരപ്പുഴയാറിന്റേയും പെരിയാറിന്റേയും തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമന്നു നിര്‍ദ്ദേശമുണ്ട്. ഇടുക്കിയിലെ അപകട സാധ്യതയുള്ള പ്രദേശങ്ങളിലെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തി വയ്ക്കാനും കലക്ടര്‍ ഉത്തരവിട്ടു.

ഇടുക്കിയില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ജല വിനോദങ്ങള്‍, ട്രക്കിങ്, സഹസിക വിനോദ സഞ്ചാര പരിപാടികള്‍ എന്നിവയ്ക്കും നിരോധനമുണ്ട്.

Continue Reading

Trending