Connect with us

Health

ജൂലൈ 28- ലോക ഹെപ്പറ്റൈറ്റിസ് ദിനം: കരളിനായി കരളുറപ്പോടെ

Published

on

നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ സുപ്രധാന പങ്ക് നിര്‍വ്വഹിക്കുന്ന അവയവമാണ് കരള്‍. രക്തത്തിൽ നിന്ന് മാലിന്യങ്ങൾ,ബാക്ടീരിയകൾ, വിഷവസ്തുക്കൾ, അധിക വസ്തുക്കൾ എന്നിവ നീക്കം ചെയ്യുക.

പോഷകങ്ങൾ, മരുന്നുകൾ, ഹോർമോണുകൾ എന്നിവ നിയന്ത്രിക്കുക.കൊഴുപ്പ് ദഹിപ്പിക്കാനും ചെറുകുടലിൽ കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകൾ ആഗിരണം ചെയ്യാനും സഹായിക്കുക,രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക.ആവശ്യ പ്രോട്ടീനുകൾ ഉത്പാദിപ്പിക്കുക. രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുക, ഹോർമോണുകളുടെ അളവ് നിയന്ത്രിക്കുക,
വൈറ്റമിൻസിൻ്റെയും മിനറൽസിൻ്റെയും സംഭരണം , രക്തം കട്ടപിടിക്കാൻ ആവശ്യമായ ഘടകങ്ങൾ ഉത്പാദിപ്പിക്കുക തുടങ്ങിയവ കരളിന്റെ പ്രധാന ധര്‍മ്മങ്ങളില്‍ ഉള്‍പ്പെടുന്നു. അതുകൊണ്ട് തന്നെ കരളിന്റെ ആരോഗ്യത്തിന് നാം വലിയ പ്രാധാന്യം നൽകേണ്ടതുണ്ട്. നമ്മുടെ അശ്രദ്ധകൊണ്ട് വളരെ എളുപ്പത്തില്‍ തന്നെ വിവിധ തരം രോഗങ്ങള്‍ കരളിനെ കീഴടക്കിയേക്കാം.

അമിത മദ്യപാനം, ഹെപ്പറ്റൈറ്റിസ്, അണുബാധ, ചില മരുന്നുകള്‍, വിഷവസ്തുക്കള്‍ ശരീരത്തിനകത്തെത്തുക, അമിതവണ്ണം, കാന്‍സര്‍ തുടങ്ങിയ പല കാരണങ്ങള്‍ കരളിനെ രോഗാതുരമാക്കും. പ്രാഥമിക ലക്ഷണങ്ങള്‍ വളരെ കുറവായതുകൊണ്ട് തന്നെ അസുഖം ഗുരുതരമായ ശേഷം മാത്രമാണ് ലക്ഷണങ്ങൾ പുറത്ത് കാണാറുള്ളത്. ഇത് കരള്‍ രോഗങ്ങൾക്കുള്ള ചികിത്സകൾ സങ്കീര്‍ണ്ണമാക്കുന്നതിന് പ്രധാന കാരണമാകുന്നു. കൃത്യമായ ഇടവേളകളിൽ നടത്തുന്ന ആരോഗ്യ പരിശോധനകൾ ഇത്തരം രോഗത്തെ മുൻകൂട്ടി കണ്ട് ചികിത്സ തേടാൻ സഹായിക്കും.
കരളിൻ്റെ അസുഖങ്ങൾക്ക് പ്രാധാന കാരണങ്ങളിൽ ഒന്ന് മാലിന ജലത്തിലൂടെയുള്ള സമ്പർക്കമാണ്. ഇന്ന് വളരെക്കൂടുതൽ ആളുകൾക്കും പെട്ടന്നുള്ള കരൾ രോഗം വരുന്നത് മഞ്ഞപ്പിത്തം മൂലമാണ്. സുരക്ഷിതമല്ലാത്ത രക്ത ദാനം/ലൈംഗിക ബന്ധത്തിലൂടെയും, ജിവിത ശൈലിയിലെ നിയന്ത്രണമില്ലാത്തതും,ഡോക്ടർമാരുടെ നിർദ്ദേശം തേടാതെയുള്ള മരുന്നുകളുടെയും ഫുഡ് സപ്ലിമെൻ്റുകളുടെയും അമിതമായ ഉപയോഗവും കരൾ രോഗങ്ങൾ കൂടിവരുന്നതിന് കരണമാവുന്നുണ്ട്.

കരൾരോഗത്തിൻ്റെ ചില ലക്ഷണങ്ങളെ മനസ്സിലാക്കാം..

കണ്ണിലോ തൊലിപ്പുറത്തോ മഞ്ഞ നിറം കാണുന്നത് കരളിന്റെ പ്രവര്‍ത്തനം മോശമാകുന്നതിന്റെ ലക്ഷണമാണ്. ചര്‍മ്മത്തിലുണ്ടാകുന്ന ചൊറിച്ചില്‍ മറ്റൊരു ലക്ഷണമാണ്. ചര്‍മ്മത്തില്‍ ചുണങ്ങോ അതുപോലുള്ള പൊതുവായി ചൊറിച്ചിലിന് കാരണമാകുന്ന ലക്ഷണങ്ങളോട് കൂടിയതോ, ലക്ഷണങ്ങൾ ഇല്ലാതെയോയുള്ള ചൊറിച്ചില്‍, വയറ് വീര്‍ക്കുക, പൊക്കിള്‍ പുറത്തേക്ക് തള്ളി നില്‍ക്കുക എന്നിവ ചിലപ്പോള്‍ കരള്‍ രോഗങ്ങളുടെ ലക്ഷണമായിരിക്കാം. ചിലരില്‍ കാലില്‍ നീര് പ്രത്യക്ഷപ്പെടുന്നതും കരളിനെ ബാധിക്കുന്ന രോഗങ്ങളുടെ ഭാഗമായിട്ടാവാന്‍ സാധ്യതയുണ്ട്. മൂത്രത്തിന്റെയും മലത്തിന്റെയും നിറ വ്യത്യാസവും പ്രത്യേകം ശ്രദ്ധിക്കണം.

കരള്‍ രോഗബാധിതരില്‍ മൂത്രത്തിന്റെ നിറം ഇരുണ്ടതും, മലം തവിട്ട് നിറത്തിലുമായി കാണപ്പെടാറുണ്ട്. ശ്രദ്ധക്കുറവ്, ക്ഷീണം, നീണ്ടുനില്‍ക്കുന്ന ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളും കാണപ്പെടാറുണ്ട്. ഛര്‍ദ്ദിയിലോ മലത്തിലോ രക്തത്തിന്റെ അംശം കണ്ടെത്തുകയാണെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കുകയും പെട്ടെന്ന് ചികിത്സ തേടുകയുംവേണം. ശരീരത്തില്‍ കാരണമില്ലാതെ ചില ഭാഗങ്ങളില്‍ തൊലിപ്പുറത്ത് രക്തം കട്ടപിടിച്ചത് പോലെയോ ചതവ് പോലെയോ കാണപ്പെടുന്നതും, മുറിവോ മൂക്കില്‍ നിന്ന് രക്തസ്രാവമോ ഉണ്ടായാല്‍ അത് ദീര്‍ഘനേരം നിലനില്‍ക്കുന്നതും കരള്‍ രോഗത്തിന്റെ ലക്ഷണമാണ്. വയറില്‍ ദ്രാവകം അടിഞ്ഞ് കൂടുക, അടിവയറിലെ വേദന എന്നിവയും കരള്‍ രോഗങ്ങളുടെ ഭാഗമായി കാണപ്പെടാറുണ്ട്.

ചികിത്സ

കരളിനെ ബാധിക്കുന്ന വിവിധ രോഗങ്ങള്‍ക്ക് അതിനനുസരിച്ചുള്ള ചികിത്സാ രീതികളാണ് നിശ്ചയിക്കപ്പെടുന്നത്. രോഗം, രോഗത്തിന്റെ സ്റ്റേജ്, തീവ്രത എന്നിവയെ അടിസ്ഥാനമാക്കി ചികിത്സാ ക്രമത്തിലും വ്യത്യാസമുണ്ടാകും. ചില അസുഖങ്ങള്‍ക്ക് ജീവിത ശൈലീ ക്രമീകരണമാണ് പ്രാഥമികമായി നിര്‍ദ്ദേശിക്കപ്പെടുന്നത്. വ്യായാമം ശീലമാക്കുവാനും, ഭക്ഷണ ശീലത്തില്‍ ക്രമീകരണം നടത്തുവാനും, അമിതവണ്ണം കുറയ്ക്കുവാനുമെല്ലാമുള്ള നിര്‍ദ്ദേശങ്ങള്‍ ഇതിന്റെ ഭാഗമായി നല്‍കാറുണ്ട്. എന്നാല്‍ എല്ലാ സാഹചര്യങ്ങളിലും ജീവിത ശൈലി ക്രമീകരണം കൊണ്ട് മാത്രം കാര്യമുണ്ടാകില്ല. വൈറല്‍ രോഗങ്ങള്‍,പാരമ്പര്യ രോഗങ്ങള്‍ തുടങ്ങിയവയ്ക്കും മറ്റ് രോഗാവസ്ഥകള്‍ക്കുമെല്ലാം ആദ്യ ഘട്ടങ്ങളിലാണെങ്കില്‍ മരുന്നുപയോഗിച്ചുള്ള ചികിത്സ നിര്‍ദ്ദേശിക്കപ്പെടും. ഏറെക്കുറെ രോഗാവസ്ഥകളെല്ലാം മരുന്ന് ഉപയോഗിച്ചുള്ള ചികിത്സയിലൂടെ തന്നെ നിയന്ത്രിക്കുവാന്‍ സാധിക്കും.
ഫാറ്റിലിവര്‍ പോലെയുള്ള രോഗബാധിതര്‍ക്ക് നേരത്തെ പറഞ്ഞത് പോലെ ജീവിതശൈലി മാറ്റം, മദ്യത്തിന്റെ ഉപയോഗം ഒഴിവാക്കുക, ഭക്ഷണക്രമീകരണം നടത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും ഒപ്പം ആവശ്യമായ മരുന്ന് ഉപയോഗിച്ചുള്ളചികിത്സയും നല്‍കപ്പെടും. സങ്കീര്‍ണ്ണമായി മാറുന്ന ഘട്ടങ്ങളില്‍ ചിലര്‍ക്ക് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ, റേഡിയേഷന്‍, എംബൊളൈസേഷന്‍ തുടങ്ങിയ ചികിത്സാ രീതികളും ആവശ്യമായി വന്നേക്കാം.

രോഗപ്രതിരോധത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

മദ്യത്തിന്റെ ഉപയോഗം പൂര്‍ണ്ണമായും നിര്‍ത്തുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുക. മരുന്നുകള്‍ അനാവശ്യമായി ഉപയോഗിക്കാതിരിക്കുക, ആവശ്യമായ മരുന്ന് ആവശ്യമായ അളവില്‍ ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് മാത്രം കഴിക്കുക. സിറിഞ്ചുകളും മറ്റും പുനരുപയോഗിക്കരുത് ഹെപ്പറ്റൈറ്റിസ് വാക്സിന്‍ സ്വീകരിക്കുക, ഹെപ്പറ്റൈറ്റിസ് വൈറസ് പടരാനുള്ള സാധ്യത ഒഴിവാക്കുക, സുരക്ഷിതമായ ലൈംഗികബന്ധം മാത്രം തുടരുക. ആരോഗ്യപൂര്‍ണ്ണമായ ജീവിത ശൈലി പിന്‍തുടരുക, നാര് അടങ്ങിയ ഭക്ഷണത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുക. അമിതവണ്ണം കുറയ്ക്കുക, വ്യായാമം ജീവിതശൈലിയുടെ ഭാഗമാക്കുക, മലിന ജലവുമായുള്ള സമ്പർക്കം പൂർണമായും ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക. കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ ചെക്കപ്പുകള്‍ നടത്തുന്നതും കരള്‍ രോഗങ്ങളെ നേരത്തെ കണ്ടെത്തി ചികില്‍സിക്കാന്‍ സഹായിക്കും.

തയ്യാറാക്കിയത്:
ഡോ.അനീഷ് കുമാർ
സീനിയർ കൺസൾടൻ്റ് & ഗാസ്‌ട്രോ എൻട്രോളജി വിഭാഗം മേധാവി
ആസ്റ്റർ മിംസ് ഹോസ്പിറ്റൽ – കോഴിക്കോട്

Health

മഞ്ചേരിയില്‍ എംപോക്‌സ് രോഗലക്ഷണമുള്ളയാള്‍ ചികിത്സയില്‍

വിദേശത്തുനിന്ന് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ മുപ്പത്തെട്ടുകാരനെയാണു നിരീക്ഷണത്തിലാക്കിയത്.

Published

on

മഞ്ചേരിയിൽ മങ്കി പോക്‌സ്‌ രോഗ ലക്ഷണങ്ങളോടെ ഒരാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവ സാമ്പിള്‍
കോഴിക്കോട് മെഡിക്കൽ കോളജ് വൈറോളജി ലാബിലേക്ക് അയച്ചു.

വിദേശത്തുനിന്ന് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ മുപ്പത്തെട്ടുകാരനെയാണു നിരീക്ഷണത്തിലാക്കിയത്. പനിയും തൊലിപ്പുറത്തു ചിക്കൻപോക്സിനു സമാനമായ തടിപ്പുകളും കണ്ടതിനെ തുടർന്നു വിദഗ്ധ ചികിത്സയ്ക്കു വിധേയമാക്കുകയായിരുന്നു.

റിസൾട്ട് ഉച്ചയോടെ പ്രതീക്ഷിക്കുന്നു. സ്ഥിരീകരിച്ചിട്ടില്ല

Continue Reading

Health

രാജ്യത്ത് എംപോക്സ് സ്ഥിരീകരിച്ചു; രോഗബാധിതനായ യുവാവ് ഡൽഹിയിൽ ചികിത്സയിൽ

ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണമായ ക്ലേഡ് 1 ടൈപ്പ് വൈറസല്ല ഇന്ത്യയിൽ സ്ഥിരീകരിച്ചത്

Published

on

ന്യൂഡൽഹി: രാജ്യത്ത് എംപോക്സ് വൈറസ് ബാധ സ്ഥിരീകരിച്ചു. വെസ്റ്റ് ആഫ്രിക്കൻ ക്ലേഡ് 2 ടൈപ്പ് എംപോക്സാണ് സ്ഥിരീകരിച്ചത്. രോഗബാധിതനായ യുവാവ് ഡൽഹിയിൽ ചികിത്സയിലാണ്. അതേസമയം, ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണമായ ക്ലേഡ് 1 ടൈപ്പ് വൈറസല്ല ഇന്ത്യയിൽ സ്ഥിരീകരിച്ചത്.

അതേസമയം, ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച നിലവിലുള്ള ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് കാരണമായിട്ടുള്ള വൈറസല്ല ഇതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ആഫ്രിക്കയിൽ നിലവിൽ പടരുന്നത് ക്ലേഡ് 1 എംപോക്സ് വൈറസാണ്. ക്ലേഡ് 2നേക്കാൾ അപകടകാരിയായ വൈറസാണിത്.

എംപോക്സ് വ്യാപനമുണ്ടായ രാജ്യത്തുനിന്ന് യാത്ര ചെയ്തെത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. രോഗി ആശുപത്രിയിൽ സമ്പർക്കവിലക്കിലാണെന്നും ആരോഗ്യാവസ്ഥ തൃപ്തികരമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 2022 ജൂലൈക്ക് ശേഷം ഒറ്റപ്പെട്ട 30 എംപോക്സ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പുതിയ കേസ് സമാനമായതാണെന്നും മന്ത്രാലയം വ്യക്തമാക്കി.

 

Continue Reading

Health

കണ്ണൂരില്‍ രണ്ട് പേര്‍ക്ക് നിപ സംശയം; സ്രവ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും

ണ്ടുപേരാണ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്

Published

on

കണ്ണൂര്‍: നിപ രോഗം സംശയിച്ച് കണ്ണൂരില്‍ ചികിത്സയിലുള്ളവരുടെ സ്രവ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. രണ്ടുപേരാണ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. ഇന്നലെയാണ് മാലൂര്‍ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന പിതാവിനെയും മകനെയും നിപ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇരുവരേയും നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ്. നിപ രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ഇരുവരേയും ഇന്നലെയാണ് പരിയാരം മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റിയത്. ഇന്നലെ രാത്രി രണ്ടു പേരുടേയും സ്രവം കോഴിക്കോട് മെഡിക്കല്‍ കോളജിലേയ്ക്ക് പരിശോധനയ്ക്ക് അയച്ചു.

Continue Reading

Trending