Connect with us

kerala

നാളെ വിധി; വോട്ടെണ്ണല്‍ നാളെ രാവിലെ എട്ട് മുതല്‍ ആരംഭിക്കും

ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും തത്സമയം ഫലം അറിയാന്‍ ഏകീകൃത സംവിധാനം സജ്ജമാക്കി.

Published

on

സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ രാവിലെ എട്ട് മുതല്‍ ആരംഭിക്കും. വയനാട് ലോക്സഭ സീറ്റിലും ചേലക്കര, പാലക്കാട് അസംബ്ലി മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടന്നത്. 10 മണിയോടെ വിജയികള്‍ ആരാണ് എന്നതില്‍ വ്യക്തതയുണ്ടാകും.

ആദ്യം എണ്ണുന്നത് പോസ്റ്റല്‍ ബാലറ്റുകളായിരിക്കും. ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുക. കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്‌സര്‍വര്‍മാര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികള്‍, നിരീക്ഷകര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാര്‍, കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ അതോറിറ്റി ലെറ്റര്‍ലഭിച്ച മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമാണ് വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശനമുള്ളത്.

ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും തത്സമയം ഫലം അറിയാന്‍ ഏകീകൃത സംവിധാനം സജ്ജമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും വോട്ടര്‍ഹെല്‍പ് ലൈന്‍ആപ്പിലും തത്സമയം ഫലം അറിയാന്‍ കഴിയും. ഇലക്ഷന്‍ കമ്മീഷന്റെ എന്‍കോര്‍സോഫ്റ്റ് വെയറില്‍നിന്ന് തിരഞ്ഞെടുപ്പ് ഫലം https://results.eci.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് തത്സമയം ലഭ്യമാവുക.

ഇലക്ഷന്‍ കമ്മീഷന്റെ വോട്ടര്‍ഹെല്‍പ് ലൈന്‍ ആപ്പ് വഴിയും തത്സമയ വിവരം ലഭ്യമാക്കും. ഹോം പേജിലെ ഇലക്ഷന്‍ റിസള്‍ട്ട്‌സ് എന്ന മെനുവില്‍ ക്ലിക്ക് ചെയ്താല്‍ ട്രെന്‍ഡ്‌സ് ആന്റ് റിസള്‍ട്ട്‌സ് എന്ന പേജിലേക്ക് പോവുകയും ഫലത്തിന്റെ വിശദവിവരങ്ങള്‍ ലഭിക്കുകയും ചെയ്യും. വോട്ടര്‍ഹെല്‍പ്പ് ലൈന്‍ആപ്പ് ഗൂഗിള്‍പ്ലേ സ്റ്റോറില്‍നിന്നോ ആപ്പിള്‍ആപ് സ്റ്റോറില്‍നിന്നോ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.

 

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 1640 രൂപ കുറഞ്ഞു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. പവന് ഇന്ന് 1640  രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണവില 71000 ത്തിന് താഴെയെത്തി. ഏപ്രിൽ 17 ന് ശേഷം ആദ്യമായാണ് സ്വർണവില 70000 ത്തിലേക്ക് എത്തുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില  70,200  രൂപയാണ്.

ഇന്നലെ അക്ഷയ തൃതീയ ദിനത്തിൽ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. 71,840  രൂപയായിരുന്നു പവന്റെ ഇന്നലത്തെ വില. അക്ഷയ തൃതീയയോടനുബന്ധിച്ച് വമ്പൻ സ്വർണവ്യാപാരം നടന്നതായാണ് റിപ്പോർട്ട്. കേരളമെമ്പാടുമുള്ള പന്ത്രണ്ടായിരത്തോളം ജ്വല്ലറികളിലേക്ക് 5 ലക്ഷത്തോളം കുടുംബങ്ങൾ സ്വർണ്ണം വാങ്ങാൻ എത്തിയതായാണ് സൂചന.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8775 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7195 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109  രൂപയാണ്.

 

 

Continue Reading

kerala

കോഴിക്കോട് അഭിഭാഷകനെ മര്‍ദിച്ച് സിപിഎം പ്രവര്‍ത്തകര്‍

Published

on

കോഴിക്കോട്: കോഴിക്കോട് നരിക്കുനിയിൽ അഭിഭാഷകനെ സിപിഎം പ്രവർത്തകർ മർദിച്ചതായി പരാതി. പൊലീസിൽ പരാതി നൽകാൻ വയോധികയെ സഹായിച്ചതിനാണ് മർദനമെന്നാണ് നരിക്കുനി സ്വദേശി അഡ്വ. ആസിഫ് റഹ്മാന്‍റെ ആരോപണം. സിപിഎം പ്രവർത്തകരുടെ അധിക്ഷേപം നേരിട്ട വയോധികക്ക് നിയമോപദേശം നൽകുകയും പരാതി നൽകാൻ സഹായിച്ചതിനും സിപിഎം പ്രവർത്തകർ മർദിച്ചെന്നാണ് അഭിഭാഷകൻ്റെ ആരോപണം.

അയൽവാസിയുമായി ബന്ധപ്പെട്ട വഴിത്തർക്കം ഒത്തുതീർപ്പാക്കാൻ നരിക്കുനിയിലെ സിപിഎം ഓഫീസിലേക്ക് വയോധികയെ വിളിച്ചുവരുത്തി അധിക്ഷേപിച്ച സംഭവത്തിലാണ് താൻ ഇടപെട്ടതെന്നും അഭിഭാഷകനായ ആസിഫ് പറയുന്നു. ഇന്നലെ രാത്രി ആസിഫ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ പോകും വഴിയായിരുന്നു ആക്രമണം. പത്തോളം ആളുകൾ ചേർന്നാണ് മർദ്ദിച്ചതെന്നും പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആസിഫ് പറഞ്ഞു.

Continue Reading

kerala

ലഹരിക്കെതിരെ ശക്തമായ മുദ്രാവാക്യവുമായി-‘മാഡ്’

Published

on

മയക്കുമരുന്നിൻ്റെ, ലഹരിയുടെ അപായമണി കാതുകളിൽ മുഴങ്ങാൻ തുടങ്ങിയിട്ട് നാളേറെയായി. പണ്ടെന്നോ പണ്ടെങ്ങാണ്ടോ കേട്ടിരുന്നൊരു കാര്യം ഇതാ നമ്മുടെ വീട്ടുമുറ്റത്തെത്തി. വീട്ടകത്തെത്താറായി. ലഹരിയുടെ കഥകൾ ഇന്ന് നമ്മളെ മത്തുപിടിപ്പിക്കുന്നില്ല. അതൊരു നിർവികാരത മാത്രം സമ്മാനിക്കുന്നു.ദൈവമേ എന്ന് വീണ്ടും വീണ്ടും നമ്മളെക്കൊണ്ട് ആണയിടീക്കുന്നു. ലഹരിയുടെ നീരാളിക്കൈകളിൽ കുടുങ്ങാത്തവരാണ് ഇന്ന് ഭാഗ്യവാന്മാർ. ആശ്വസിക്കാൻ വരട്ടെ. ഉമ്മറത്തു നിന്ന് അകത്തെത്തുന്ന നേരമേ ആശ്വാസത്തിന് വകയുള്ളു. അത്രയേറെ മോഹിപ്പിക്കുന്നുവത്രേ മയക്കുമരുന്ന് പകർന്നു നൽകുന്ന നിമിഷസുഖം. ഈ വിചാരം തെറ്റാണെന്ന് ആര് ആരെയാണ് പറഞ്ഞ് പഠിപ്പിക്കുക. അനുഭവ ഭേദ്യമാക്കുന്ന സുഖം വെറും മാജിക്കൽ ആണെന്നും എല്ലും പല്ലും മനസ്സും ഓർമയും നാഡിയും തലച്ചോറും കൂട്ടും കുടുംബവും എല്ലാം തകർക്കുന്നതാണ് റിയലിസമെന്നും എന്തേ തോന്നാത്തത്. അറിവിന് മുന്നിൽ, അജ്ഞത നടിക്കുന്നവർക്കു മുന്നിൽ ഈ അവസാന നിമിഷത്തിൽ, പകച്ചു നിൽക്കാൻ നേരമില്ല. ലഹരിക്കെതിരെ പ്രത്യാക്രമണമാണ് മികച്ച പ്രതിരോധ മാർഗമെന്ന തിരിച്ചറിവാണ് മ്മാഡ് എന്ന ഷോ സമ്മാനിച്ചത്. നാടകമോ ബാലെയോ ഡോക്യുമെൻ്ററിയോ സിനിമയോ മാജിക്കോ ഒന്നുമല്ലാത്ത എല്ലാം ഉൾച്ചേർന്ന ഒരു കലാസൃഷ്ടി. കോഴിക്കോട് തലക്കുളത്തൂർ സി.എം.എം ഹൈസ്കൂളിലെ എസ്.പി.സി വിദ്യാർഥികളുടെ അവധിക്കാലം സമ്മാനിച്ചത് ഒരു വലിയ കലാസൃഷ്ടിയെയാണ് തിരിച്ചറിയിപ്പിച്ചത് ചുറ്റുപാടുകളെയാണ്. കോഴിക്കോട് സിറ്റി പൊലീസിന്റെ നോ നെവർ കാമ്പയിന്റെ ഭാഗമായി പൊലീസിന്റെയും കക്കോടിയിലെ നവദർശന റെസിഡന്റസ് അസോസിയേഷന്റെയും സഹകരണത്തോടെയാണ് ആ വലിയ ദൗത്യം നിർവഹിച്ചത്.

മാധ്യമ പ്രവർത്തകനും തിയറ്റർ ആർട്ടിസ്റ്റുമായ ഉല്ലാസ് മാവിലായിയാണ് ഇവർക്കെല്ലാം വേണ്ടി ഇത് അണിയിച്ചൊരുക്കിയത്. മയക്കുമരുന്നിനെതിരായ എത്ര ചെറിയ വിരലനക്കവും വരും തലമുറയെ രക്ഷിക്കാനുള്ള പടയോട്ടമാണ്, പടപ്പുറപ്പാടാണെന്ന തിരിച്ചറിവിൽ പിറന്ന കലാരൂപം. തെയ്യങ്ങൾ കണ്ടുവളർന്ന ഉല്ലാസ് ചില ദീഭത്സരംഗങ്ങളിലേക്ക് കാവുകളിലെ തെയ്യത്തിൻ്റെ അലറൽ സന്നിവേശിപ്പിക്കുന്നുണ്ട്. കാഴ്ചക്കാരുടെ ഉള്ളുലക്കുന്നുണ്ട് അവ. അങ്ങനെയങ്ങനെ ലഹരിക്കെതിരായ പ്രതിരോധത്തിൽ തൻ്റെ പങ്ക് നിർവഹിക്കുകയാണ് ഉല്ലാസ്. അതിന് വലിയ കാട്ടായ്മയുടെ നിയോഗമൊരുക്കിയത് കോഴിക്കോട്ടെ കക്കോടിക്കാർ തന്നെ. ഒരു നല്ല കാര്യത്തിന് ഒരു നാടൊന്നിക്കുന്നതിൻ്റെ മികച്ച ഉദാഹരണം. കുഴലൂത്തുകാരൻ്റെ പിന്നാലെ ചേർന്ന കുട്ടിക്കൂട്ടത്തിന് സമാനം. അവരെ അയാൾ കഥാപാത്രമാക്കി. പോരാളികളാക്കി. ഉദ്ബുദ്ധരാക്കി. ഇത്തിരി യിടത്തുനിന്നെങ്കിലും ലഹരിയെ പിടിച്ച് പുറത്താക്കാൻ നിലമൊരുക്കി. അതിന് മുൻപിൻ നിൽക്കാൻ നവദർശന റസിഡൻസ് അസോസിയേഷൻ അംഗങ്ങൾക്കും ഭാരവാഹികൾക്കും ഒപ്പമെത്തിയത് സിറ്റി പൊലീസും .

കൈമെയ് മറന്ന് പ്രവർത്തിച്ച മനോജ് ചീക്കപ്പറ്റ, രവി മഞ്ചേരിൽ, കെ.കെ പ്രമേഷ്, മിനി ചീക്കപ്പറ്റ… പേരുകൾ ഒരു പാട് ഉണ്ട്. കോഴിക്കോട് ക്രൈം ബ്രാഞ്ച്എസ്.പി കെ. കെ മൊയ്തീൻ കുട്ടി ഷോ മുഴുവൻ കണ്ട് സംഘാടകരെയും അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും അഭിനന്ദിച്ചത് പാടത്തെ പണിക്ക് വരമ്പത്തെ കൂലി പോലെ എല്ലാവരും ഹൃദയത്തിൽ ഏറ്റുവാങ്ങി. അവധിക്കാലം സാമൂഹിക പ്രതിബദ്ധതയോടെ ചെലവഴിക്കാൻ തയാറായ തലക്കളത്തൂർ സി.എം.എം ഹൈസ്കൂൾ സ്റ്റുഡൻ്റ് പൊലീസ് കേഡർ ടീമിനു തന്നെ കൈയടിയിൽ വലിയ പങ്ക്. നേരവും കാലവും നോക്കാതെ അവരും നോഡൽ ഓഫിസർ ദീപയുമെല്ലാം കൂട്ടായ്മയുടെ വലിയ കണ്ണികളായിരുന്നു. നാടിൻ്റെ കാവലിന് കൗമാരത്തെ വളർത്തിയെടുക്കുന്ന എസ്. പി.സിയെന്ന മഹാമുന്നേറ്റത്തിൻ്റെ, നിശബ്ദ വിപ്ലവത്തിൻ്റെ പങ്കിന് ഈ അവധിക്കാലന്നെ ഏറ്റവും വലിയ ഉദാഹരണം സംസ്ഥാനത്ത് ഇതു തന്നെയാകും.

നാടിൻ്റെ കാവലാളുകളായ കോഴിക്കോട് സിറ്റി പൊലീസിൻ്റെ കരങ്ങൾ ഈ യാത്രയിൽ അവർക്ക് കരുത്തേകിയത് പ്രധാനം തന്നെ. മലയാളീസ് മൂവ്മെൻ്റ് എഗെയ്ൻസ്റ്റ് ഡ്രഗ്സ് എന്നതിൻ്റെ ചുരുക്കെഴുത്തായ മ്മാഡ് എന്ന മെഗാ ഷോയാണ് ഒറ്റ വൈക്കോൽ വിപ്ലവം പോലെ ഒരു ദൃശ്യ വിപ്ലവത്തിന് അരങ്ങുണർത്തിയിരിക്കുന്നത്. കഥകളും കഥാപാത്രങ്ങളുമെല്ലാം സാങ്കൽപ്പികമാണെങ്കിലും ഇത് നമുക്ക് ചുറ്റും നടക്കുന്ന കഥയാണ്. സംഭവമാണ്. അനുഭവമാണ്. കഥയല്ലിത് ജീവിതമാണ്. ലഹരി മുഴുവട്ടാക്കുന്ന ജീവിത പരിസരങ്ങളെ ഉൾച്ചേർത്ത ‘മ്മാഡി’ൻ്റെ അനുഭവ പരിസരത്തെ പരിചയപ്പെടാം. ലഹരിക്കും ഉന്മാദത്തിനും സ്വയം വിട്ടുകൊടുക്കാതെ അക്കര പറ്റാം.

ഉണ്ണിയെത്തേടി വന്ന പൂതം നങ്ങേലിയുടെ മാതൃസ്നേഹത്തിനു മുന്നിൽ അടിയറവ് പറഞ്ഞ പഴങ്കഥയിൽനിന്ന് വർത്തമാന കാലത്തേക്ക് ഒറ്റച്ചാട്ടം. ഉണ്ണാനും ഊട്ടാനും ഉറക്കാനും പഠിക്കാനും കളിക്കാനും മിണ്ടാനും മിണ്ടുന്നില്ലെന്ന് പറയാനും ഒക്കെക്കും ഒക്കെക്കും മൊബൈൽ ഫോണെന്ന ഒറ്റമൂലി ജീവിതത്തെ നയിക്കുന്നതിൻ്റെ ദൂഷ്യങ്ങളിലേക്കാണ് ആ ചാട്ടം ചെന്ന് നിന്നത്. മൊബൈൽ ഫോണിൽ മാത്രം ലോകം കാണുന്ന കുട്ടിയെ വശത്താക്കാൻ പൂതത്തിന് നിഷ്പ്രയാസം സാധിക്കുന്നു. ആ കുട്ടിയെ ഉപയോഗിക്കാൻ ലഹരി മാഫിയക്കും പണിയേതുമില്ല. അങ്ങനെ മൊബൈലിനൊപ്പം ഊട്ടിയുറക്കി വളർത്തിയ കുട്ടിയെ മൊബൈൽ ഫോണിലൂടെ വശത്താക്കാൻ എളുപ്പമെന്ന് കാണിക്കുന്ന ജീവിത പരിസരങ്ങളാണ് പിന്നീട് വേദിയിലും സ്ക്രീനിലും തെളിഞ്ഞത്. എല്ലാം ജീവിത ഗന്ധികൾ.

ആകുന്നെങ്കിൽ ജീവിതത്തിൽ ഒരു മൊബൈൽ ഫോണാകണമെന്ന കുട്ടിയുടെ ആഗ്രഹം കേട്ട് ആശ്ചര്യപ്പെട്ടത് ഒരധ്യാപിക. അതെന്തേ അങ്ങനെയെന്ന ചോദ്യത്തിന് അച്ഛനുമമ്മയും മൊബൈൽ ഫോൺ കൈയിൽ നിന്ന് താഴെ വയ്ക്കാറില്ലെന്ന് കുട്ടിയുടെ തുറന്നു പറച്ചിൽ. സ്നേഹത്തോടെയുള്ള ഒരു തൊടലിന് കൗമാരക്കാരൻ്റെ കൊതിയെക്കുറിച്ച് അറിഞ്ഞ ടീച്ചറുടെ ഇടനെഞ്ച് പൊട്ടിയത് അത് തൻ്റെ മകനായതുകൊണ്ട് മാത്രമല്ല, അവനെ സ്നേഹിക്കാൻ മറന്നുപോയ അധ്യാപക ദമ്പതിമാരാണ് തങ്ങളെന്ന് തിരിച്ചറിഞ്ഞതുകൊണ്ടു കൂടിയാണ്. വേദിയിൽ ഇവരങ്ങനെ നിറഞ്ഞാടുമ്പോൾ അടുത്തിരുന്ന മകനെ/ മകളെ മുറുക്കെ പിടിച്ച അമ്മമാരുടെ, മുത്തശ്ശിമാരുടെ കരങ്ങളെത്ര കണ്ടു ഞാൻ. നെഞ്ച് തടവുന്ന, നീരുറ്റുന്ന കണ്ണുകളുള്ള അച്ഛൻമാരെയും പാതി വെളിച്ചത്തിൽ കണ്ടു. വീർപ്പുകൾ, അടക്കിപ്പിടിക്കലുകൾ… ഒക്കെയും വേദിയിൽനിന്ന് സദസ്സിലേക്ക് പരകായ പ്രവേശം നടത്തുകയായിരുന്നു.

ഇത്തിരി മധുരക്കള്ളു മോന്തി, നാട്ടുകളികളിൽ ഏർപ്പെട്ട്, അങ്ങാടികളിൽ ആൾക്കാരുമൊത്ത് മിണ്ടിപ്പറഞ്ഞ്, മൈതാനത്ത് പന്തുതട്ടി, പാടത്തും പറമ്പിലും കറങ്ങി നടന്ന്, മാവിന് കല്ലെറിഞ്ഞ്, സന്തോഷങ്ങളെ കൂടിച്ചേരലുകൾവഴി പലയാവർത്തി വർധിപ്പിക്കുന്ന വഴികളിലൊന്നും യുവതയെ കാണാനില്ല. സിന്തറ്റിക് ഡ്രഗ്സ് നൽകുന്ന മാസ്മരിക ലോകത്ത് അഭിരമിക്കാനാണ് അവർക്ക് താൽപര്യം. അതിനാണ് തിടുക്കം കാട്ടുന്നത്. സ്നേഹ ശാസനകൾ, വിമർശനങ്ങൾ, വേണ്ടെന്ന വിലക്കലുകൾ, മാറ്റി വെക്കാൻ പറയൽ, ഇല്ലായ്മകളുടെ തുറന്നു പറച്ചിൽ എല്ലാം അവർക്ക് ഹത്യക്ക് പ്രേരിപ്പിക്കുന്ന അത്രയും വലിയ അപരാധങ്ങളാണ്. മാതാപിതാക്കളേയും സുഹൃത്തുക്കളേയും വക വരുത്താൻ മടിയില്ലെന്ന സംഭവകഥ കാമ്പ് ചോരാതെ ഇതിലുൾചേർക്കാൻ സംവിധായകൻ ഉല്ലാസ് മാവിലായിക്ക് ആയിട്ടുണ്ട്. കുറ്റബോധം ഇല്ലാത്ത യുവതലമുറയെ അതേപടി വരച്ചുകാട്ടുന്നുണ്ട്. ഓമനത്തിങ്കൾ കിടാവും പൂതപ്പാട്ടും ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി നീയും തുടങ്ങി ഒട്ടേറെ മനോഹര ഗാനങ്ങൾ കോർത്തു ചേർത്തിട്ടുണ്ട്.

ലഹരിക്ക് ഇടം കിട്ടാൻ അവസരമൊരുങ്ങുന്ന ഒരു പാട് ജീവിത പരിസരങ്ങളെയാണ് ഇതിൽ വിടർത്തിയിടുന്നത്. തട്ടിൽ ഒരിക്കൽ പോലും കയറിയിട്ടില്ലാത്ത മുതുമുത്തശ്ശി മുതൽ നാലോ അഞ്ചോ വയസ്സു മാത്രം പ്രായമുള്ള ഉണ്ണിയെ വരെ ഉല്ലാസ് മാവിലായി കണ്ടെത്തിയത് കക്കോടിയിലെ 127 കുടുംബങ്ങളുടെ കൂട്ടായ്മയായ നവദർശനയിൽനിന്നാണ്. റിഹേഴ്സൽ ക്യാമ്പ് പരിസരത്ത് വന്നവരെല്ലാം അഭിനേതാക്കളായി. എല്ലാവരും തങ്ങളുടെ റോൾ ഭംഗിയാക്കി. ഒടുവിൽ, പത്രവായനയിൽ അത്രയൊന്നും താൽപര്യം കാണിക്കാത്ത, ഉപദേശങ്ങൾ മുഖവിലക്ക് എടുക്കാത്ത യുവതലമുറ വിരാജിക്കുന്ന കാലത്ത് ഒരു മാധ്യമപ്രവർത്തകനിലൂടെ ഏതാനും അമ്മമാരിലേക്ക് നല്ല നേരങ്ങളുടെ സന്ദേശം എത്തിക്കാൻ രചനയിൽ ശ്രദ്ധിച്ചു. അത് ഏതാനും അമ്മമാരിലല്ല, എല്ലാവരിലും എത്തിക്കേണ്ടതാണെന്ന ഉൾവിളിയിൽ മാധ്യമപ്രവർത്തകന് മൈക്ക് കൈമാറുന്ന രംഗമൊരുക്കി. തൻ്റെ സന്ദേശം മൃദു ഭാഷയിൽ പ്രേക്ഷകരിലേക്ക് പകർന്നത് കമാൽ വരദൂർ എന്ന മാധ്യമപ്രവർത്തകനിലൂടെയാണ്. മയക്കുമരുന്നിനെ തുരത്താനുള്ള പോരാട്ടത്തിൽ പൊലീസിനും പറയാനുണ്ടാകില്ലേ ചിലതെല്ലാം എന്ന ചിന്ത പ്രേക്ഷകനിൽ മുളയെടുക്കും നേരത്ത് സദസ്സിനിടയിൽ പൊട്ടിത്തെറിയുടെ സൂചന വരുന്നു. യുവാക്കളുടെ സ്വാതന്ത്ര്യത്തിൽ കടന്നു കയറിയിട്ട്, എല്ലാം മയക്കുമരുന്നെന്ന് പറഞ്ഞ് അവമതിക്കുന്ന തന്ത വൈബാണ് ഇവിടെ അരങ്ങേറുന്നതെന്ന് ഒരാൾ കയർക്കുകയാണ്. പരിപാടി അലമ്പാക്കൽ തന്നെയാണ് ലക്ഷ്യം. വി. വി.ഐ.പികൾ ഇല്ലാത്തതിനാൽ ഷോ നടക്കുന്ന ഓഡിറ്റോറിയത്തിൽ പൊലീസ് പേരിനു മാത്രം. ഈ ഷോക്കു വേണ്ടി ആഴ്ചകൾ നീണ്ട അധ്വാനം ന്യൂ ജെൻ പ്രതിഷേധക്കാരന് കുളമാക്കാൻ സെക്കൻഡുകൾ മതി. അതിന് അവസരം ഉണ്ടാക്കാതിരിക്കാൻ സദസ്സിൽനിന്ന് ഇയാളെ പിടിച്ചു പുറത്താക്കാൻ നാട്ടുകാരുടെ ശ്രമം. ഒച്ച കേട്ടിടത്തേക്ക് ആളുകളുടെ എത്തിനോട്ടം. ന്യൂജെൻ കുതറിമാറി വേദിക്ക് മുന്നിലേക്ക്. സംഘാടകർ പകച്ചു. പ്രതിരോധങ്ങളെല്ലാം ഭേദിച്ച് അയാൾ വേദിയിൽ ചാടിക്കയറി. സംഘാടകർ കൈ വെക്കുമെന്ന ഘട്ടത്തിന് തൊട്ടു മുമ്പേ പൊലീസെത്തി. നിയമം കൈയിലെടുക്കുന്നവർക്ക് താക്കീത് നൽകി. മൽപ്പിടുത്തത്തിനിടെ പ്ര ക്ഷോഭകൻ്റെ പോക്കറ്റിൽ നിന്ന് മയക്കുമരുന്ന് പൊതികൾ വീണതോടെ പൊലീസ് ജാഗരൂകരായി. കൂടുതൽ പൊതികൾ കീശയിൽ നിന്ന് വീണ്ടെടുത്തു. സദസ്സ് അമ്പരന്നു. ഇവിടെയും അവന്മാർ എത്തിയെന്ന് അടക്കം പറച്ചിൽ. വല്ലാത്ത ധൈര്യമെന്ന് കൂട്ടിച്ചേർക്കൽ. ഇതിനിടെ കോഴിക്കോട് സിറ്റി അസിസ്റ്റൻ്റ് പൊലീസ് കമീഷണർ എ. ഉമേഷിൻ്റെ നേതൃത്വത്തിൽ പൊലീസ് സംഘം വേദിയിൽ. തല നിവർത്തി നിന്ന പ്രക്ഷോഭകൻ തലയുയർത്താനാകാതെ പൊലീസ് കസ്റ്റഡിയിൽ വേദിയിൽ. ഇങ്ങനെ തല താഴ്ത്തി നിൽക്കേണ്ടവരല്ല നമ്മുടെ യുവത്വമെന്ന് പറഞ്ഞ് തുടങ്ങിയ അസി. കമീഷണർ മയക്കുമരുന്നു വേട്ടയിൽ പൊലീസിൻ്റെ പങ്കും വീട് വിട്ടിറങ്ങുന്ന കുട്ടികളുടെ എണ്ണക്കൂടുതലും ചുരുങ്ങിയ വാക്കുകളിൽ വിവരിച്ചു. മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ ഓരോ പോരാളിക്കും ഐക്യ ദാർഢ്യവുമായി പൊലീസ് ഉണ്ടെന്ന ഉറപ്പു നൽകി. പിന്നാലെ മയക്കുമരുന്ന് വിരുദ്ധ മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാർഡുകളുമേന്തി സ്റ്റുഡൻ്റ് പൊലീസ് ടീം വേദിയിലെത്തി. എസ് പി.സിയുടെ ചുമതലയുള്ള എസ്.ഐ ഷിബു മൂടാടിയും എ.എസ്.ഐ ഉമേഷ് നന്മണ്ടയും മയക്കുമരുന്ന് നിർമാർജനത്തിൽ അടക്കമുള്ള തങ്ങളുടെ നീക്കങ്ങൾ വിശദീകരിച്ചതിന് പിന്നാലെ എസ്.പിക്കൊപ്പം മയക്കുമരുന്ന് വിരുദ്ധ പ്രതിജ്ഞ ചൊല്ലാൻ അവിടെ കൂടിയ പുരുഷാരം എഴുന്നേറ്റു. പ്രതിജ്ഞ ഉള്ളിലേറ്റുവാങ്ങി. നാടകം ജീവിതത്തിലേക്ക് വഴി മാറിയതറിയാതെ കൂടി നിന്നവർ കൈയടിച്ചു. വീണ്ടും വീണ്ടും . പ്രക്ഷോഭകാരിയും പ്രതിഷേധവും കൈയേറ്റ ശ്രമവും പൊലീസും എല്ലാം ഒരു തിരക്കഥയാണെന്ന് വിശ്വസിക്കാൻ പലരും മടിച്ചു. അത്രമേൽ കൈയടക്കവും രഹസ്യവും ആ രംഗമൊരുക്കുന്നതിൽ സംവിധായകൻ പാലിച്ചു. പിന്നെ, കൈയടിയുടെ ഒച്ചയാൽ ചില ദുർഭൂതങ്ങൾ ഒഴിഞ്ഞു പോകുമെങ്കിൽ, അതിലൊന്ന് ഏതെങ്കിലുമൊരു സിന്തറ്റിക് ഡ്രഗ്ഗാണെങ്കിൽ അത് അവിടം വിട്ട് പാഞ്ഞേനെ. ഇനി കക്കോടിയിലേക്ക് ഇല്ലെന്ന് വിളിച്ചു പറഞ്ഞുകൊണ്ട്. ഈ കൈയടി നിലക്കാതിരിക്കട്ടെ, ലഹരി വസ്തുക്കൾ ഓരോന്നോരോന്നായി എൻ്റെ നാടും രാജ്യവും ലോകവും കടന്ന് പാഞ്ഞു പോകട്ടെ!

അരവിന്ദ് പുത്തൻവീട്ടിൽ
99471 98226

Continue Reading

Trending