gulf
മാപ്പിള-അറബ് സംയുക്ത പൈതൃക സരംക്ഷണ പദ്ധതികള്‍ അനിവാര്യം; ഡോ.അബ്ദുല്‍ അസീസ് അല്‍മുസല്ലം

ഷാര്‍ജ: മാപ്പിള മുസ്ലിം ചരിത്ര പൈതൃകവും അറബ് പൈതൃകവും കൈകോര്‍ക്കുന്ന പദ്ധതികള്‍ സഹകരിച്ചു നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്ന് ഷാര്‍ജ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെരിറ്റേജ് ചെയര്മാന് ഡോ.അബ്ദുല്‍അസീസ് അബ്ദുര്‍റഹ്മാന്‍ അല്‍മുസല്ലം. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ സി എച്ഛ് മുഹമ്മദ് കോയ ചെയര്‍ഫോര്‍ ഡവലപിംഗ് സൊസൈറ്റീസിന്റെ അനുമോദനപത്രം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി എച്ഛ് മുഹമ്മദ് കോയ ചെയറുമായി ചേര്‍ന്ന് പൈതൃക സംരക്ഷണവും രേഖപ്പെടുത്തലും സംബന്ധിച്ച ശാസ്ത്രീയമായ അറിവുപകരുന്ന അറബിയിലും ഇംഗ്ലീഷിലുമുള്ള പരിശീലന കോഴ്സുകള്‍ ആലോചനയിലുണ്ട്. അറബ് ഭാഷ സംഭാവന ചെയ്ത ധാരാളം വാക്കുകളും പ്രയോഗങ്ങളും ലോക ഭാഷകളിലുണ്ട്. തീര്‍ച്ചയായും അറബി ഭാഷയിലേക്കും പല ഭാഷകളില്‍ നിന്നും സ്വീകരിച്ചിട്ടുമുണ്ട്. മാപ്പിള മുസ്ലിം പൈതൃകത്തിന്റെ ഭാഗമായ ആകര്‍ഷകമായ ഭാഷയാണ് അറബി-മലയാളം എന്ന് മനസ്സിലാക്കപ്പെടുന്നു. ഈ ഭാഷയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഷാര്‍ജ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെരിറ്റേജിന് (എസ്.ഐ.എച്ഛ്) പ്രത്യേക താത്പര്യമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ഷാര്‍ജ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെരിറ്റേജില്‍ നടന്ന ചടങ്ങില്സി എച്ഛ് മുഹമ്മദ് കോയ ചെയര്‍ഫോര്‍ ഡവലപിംഗ് സൊസൈറ്റീസിന്റെ ഡോണര്‍ ഓര്‍ഗനൈസേഷനായ ഗ്രെയിസ് എഡ്യുക്കേഷനല്‍ അസോസിയേഷന് അസോസിയേറ്റ് മെമ്പറും ചന്ദ്രിക ഖത്തര്‍ റസിഡന്റ് എഡിറ്ററുമായ അശ്റഫ് തൂണേരി അനുമോദന പത്രം കൈമാറി. എസ്.ഐ.എച്ഛ് ഇന്‍ര്‍നാഷണല്‍ റിലേഷന്‍സ് ഡപ്യൂട്ടി മേധാവി ഈമാന്‍ മുസ്തഫ അബൂഹസനൈന്, എസ്.ഐ.എച്ഛ് ചെയര്മാന് ഓഫീസ് പ്രത്യേക പ്രതിനിധി മഹാ അല്‍ഷെരീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം ഇന്ത്യയിലെത്തിയ ഡോ.അബ്ദുല്‍അസീസ് അല്‍മുസല്ലം ആഗസ്ത് 11-ന് ഗ്രെയിസിന് കീഴിലുള്ള കാലിക്കറ്റ്് സര്‍വ്വകലാശാലയിലെ സി എച്ഛ് മുഹമ്മദ് കോയ ചെയറിലെത്തി 400 വര്‍ഷങ്ങള്‍ പഴക്കമുള്ള മാപ്പിള- മുസ്ലിം പൈതൃക സംബന്ധിയായ രേഖകള്‍ പരിശോധിക്കുകയും സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
gulf
യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു
നിലവില്‍ 28,000 കമ്പനികളിലായി 136,000 സ്വദേശികള്‍

gulf
ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം പങ്കാളികളായി
കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി.

gulf
ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍
യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.
ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന് എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.
പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.
-
india2 days ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
വയനാട്ടില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ പോക്സോ കേസ്
-
News3 days ago
ലിവര്‍പൂള്‍ എഫസി വിജയാഘോഷ പരിപാടിക്കിടെ ആള്‍ക്കൂട്ടത്തിന് നേരെ കാര്‍ പാഞ്ഞുകയറി; അന്‍പതോളം പേര്‍ക്ക് പരിക്ക്
-
india3 days ago
വനിതാ ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
-
kerala3 days ago
കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു
-
kerala3 days ago
കൊച്ചിയിലെ കപ്പലപകടം; കണ്ടെയ്നറുകള്‍ വര്‍ക്കലയിലും അഞ്ചുതെങ്ങിലും അടിഞ്ഞു
-
india3 days ago
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ബൈജുസിനെ പുറത്താക്കി ആമസോണ്‍
-
Health3 days ago
സംസ്ഥാനത്ത് 430 കോവിഡ് കേസുകൾ; 2 മരണം