Connect with us

india

മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു

അദ്ദേഹത്തിന്റെ കുമരനെല്ലൂരിലെ വീടായ ദേവായനത്തില്‍ വെച്ച് ലളിതമായ ചടങ്ങിലായിരുന്നു പരിപാടി

Published

on

പാലക്കാട്: രാജ്യത്തെ പരമോന്നത സാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠം മഹാകവി അക്കിത്തത്തിന് സമ്മാനിച്ചു. കോവിഡ് സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ കുമരനെല്ലൂരിലെ വീടായ ദേവായനത്തില്‍ വെച്ച് ലളിതമായ ചടങ്ങിലായിരുന്നു പരിപാടി. വീടിനോടു ചേര്‍ന്ന് തയാറാക്കിയ പ്രത്യേകവേദിയില്‍ മന്ത്രി എ.കെ ബാലന്‍ പുരസ്‌കാരം സമ്മാനിച്ചു. കോവിഡ് നിയമങ്ങള്‍ കര്‍ശനമായി പാലിച്ചായിരുന്നു ചടങ്ങ്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്ത് പുരസ്‌കാരസമര്‍പ്പണം നടത്തി. നിരുപാധികസ്‌നേഹമാണ് അക്കിത്തത്തിന്റെ കവിതകളുടെ അടിസ്ഥാനശിലയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജീവിതബോധവും പരിസ്ഥിതിബോധവും മാനുഷിക തലവും അദ്ദേഹം എന്നും ഉയര്‍ത്തിപിടിച്ചു. ദര്‍ശനങ്ങള്‍ കൊണ്ട് ഋഷിതുല്യനായ കവിയാണ് അക്കിത്തം-മുഖ്യമന്ത്രി പറഞ്ഞു.

ജ്ഞാനപീഠംപുരസ്‌കാരസമിതി ചെയര്‍പേഴ്‌സന്‍ പ്രതിഭാറായി, സമിതി ഡയറക്ടര്‍ മധുസൂദനന്‍ ആനന്ദ്, എം,ടി,വാസുദേവന്‍ നായര്‍, ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി എന്നിവര്‍ ഒ!ാണ്‍ലൈനായി കവിക്ക് ആശംസകള്‍ നേര്‍ന്നു. പുരസ്‌കാരം സ്വീകരിച്ച് അക്കിത്തത്തിന്റെ മകന്‍ വാസുദേവന്‍ മറുപടി പ്രസംഗം വായിച്ചു. സാഹിത്യഅക്കാദമി പ്രസിഡന്റ് വൈശാഖന്‍, അക്കാദമിസെക്രട്ടറി ഡോ. കെ.പി മോഹനന്‍, കവി പ്രഭാവര്‍മ, മാടമ്പ് കുഞ്ഞുക്കുട്ടന്‍, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, പി.പി.രാമചന്ദ്രന്‍, പി.സുരേന്ദ്രന്‍, വി.ടി.വാസുദേവന്‍, പ്രഫ. എം.എം.നാരായണന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, വി.ടി.ബല്‍റാം എംഎല്‍എ, ജ്ഞാനപീഠം പുരസ്‌കാരസമിതി പ്രതിനിധികള്‍, കപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു മാവറ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി ആര്‍.സദാശിവന്‍നായര്‍, ജില്ലാകലക്ടര്‍ ഡി.ബാലമുരളി പങ്കെടുത്തു.

india

ഉത്തരാഖണ്ഡിലെ ബദരിനാഥില്‍ വന്‍ ഹിമപാതം; 47 തൊഴിലാളികള്‍ കുടുങ്ങി

10 പേരെ രക്ഷപ്പെടുത്തി

Published

on

ഉത്തരാഖണ്ഡിലെ ബദ്രിനാഥിലുണ്ടായ വന്‍ ഹിമപാതത്തില്‍ 47 തൊഴിലാളികള്‍ കുടുങ്ങി. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്റെ തൊഴിലാളികളാണ് ഹിമപാതത്തില്‍പ്പെട്ടത്. 57 തൊഴിലാളികളാണ് റോഡ് നിര്‍മ്മാണ പ്രവര്‍ത്തനത്തിലുണ്ടായിരുന്നത്. ഇതില്‍ 10 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
മഞ്ഞുവീഴ്ചയെ കനത്തതോടെ ബദരീനാഥിന് അടുത്തുള്ള മന ഗ്രാമത്തിന് സമീപവും ഹിമപാതം ഉണ്ടായിട്ടുണ്ട്. ഐടിബിപി, ഗര്‍വാള്‍ സ്‌കൗട്ടുകള്‍, നാട്ടുകാര്‍ തുടങ്ങിയവരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നു. സംസ്ഥാന ദുരന്ത നിവാരണ സേനാ മേധാവിയുടെ നിര്‍ദ്ദേശപ്രകാരം എസ്ഡിആര്‍എഫ് സംഘവും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.

അതേസമയം മഞ്ഞു വീഴ്ച മൂലം രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്ന് ഉത്തരാഖണ്ഡ് പൊലീസ് വക്താവ് നിലേഷ് ആനന്ദ് ഭര്‍നെ പറഞ്ഞു. സ

 

 

Continue Reading

india

കോണ്‍ഗ്രസ് നേതൃയോഗം ഇന്ന്

വൈകീട്ട് നാലിന് എ.ഐ.സി.സിയുടെ പുതിയ ആസ്ഥാനത്താണ് യോഗം ചേരുക

Published

on

ഡല്‍ഹിയില്‍ ഇന്ന് കോണ്‍ഗ്രസ് നേതൃയോഗം ചേരും. വൈകീട്ട് നാലിന് എ.ഐ.സി.സിയുടെ പുതിയ ആസ്ഥാനത്താണ് യോഗം ചേരുക. കെ.പി.സി.സി പുനഃസംഘടന, ഡി.സി.സി യിലെ അഴിച്ചു പണി, തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യാനാണ് ഹൈക്കമാന്‍ഡ് കേരളത്തിലെ നേതാക്കളുടെ യോഗം വിളിച്ചിരിക്കുന്നത്.

മുതിര്‍ന്ന എം.പിമാര്‍, കെ.പി.സി.സി മുന്‍ അധ്യക്ഷന്‍മാര്‍, ഭാരവാഹികള്‍, പൊളിറ്റിക്കല്‍ അഫയേഴ്‌സ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുക. കെ.പി.സി.സി പ്രസിഡന്റിനെ മാറ്റുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളും നടക്കും. കെ സുധാകരന്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍, എം.കെ രാഘവന്‍, എം. എം ഹസന്‍ അടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.

കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ കെ. സുധാകരന്‍ കഴിഞ്ഞ ദിവസം ഉപാധിവെച്ചിരുന്നു. രമേശ് ചെന്നിത്തലക്ക് നല്‍കിയത് പോലെ പ്രവര്‍ത്തക സമിതിയില്‍ ക്ഷണിതാവ് ആകണമെന്നും നിയമസഭാ സീറ്റും രണ്ട് ഡി.സി.സി പ്രസിഡന്റ് പദവികളും വേണമെന്നുമാണ് കെ. സുധാകരന്‍ മുന്നോട്ടുവച്ച ഉപാധി.

അതേസമയം, മാറ്റുന്നതും മാറ്റാതിരിക്കുന്നതും ഹൈക്കമാന്റ് ആണ് തീരുമാനിക്കുന്നതെന്ന് റിപ്പോര്‍ട്ടിന് പിന്നാലെ കെ. സുധാകരന്‍ പ്രതികരിച്ചത്. തന്നോട് മാറണമെന്ന് ആരും പറഞ്ഞിട്ടില്ല. പാര്‍ട്ടിയില്‍ ലഭിച്ച സ്ഥാനങ്ങളില്‍ പൂര്‍ണ തൃപ്തനാണ്. എഐസിസിക്ക് മാറ്റണമെങ്കില്‍ മാറ്റാമെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

Continue Reading

india

സര്‍വ്വകലാശാലകള്‍ക്കും കോളേജുകള്‍ക്കും ജാതി പക്ഷപാതത്തിനും അപമാനത്തിനുമെതിരെയുള്ള കരട് ചട്ടങ്ങള്‍ തയ്യാറാണ്: യുജിസി സുപ്രീം കോടതിയില്‍

സര്‍വ്വകലാശാലകള്‍ക്കും കോളേജുകള്‍ക്കും ജാതി പക്ഷപാതത്തിനും അപമാനത്തിനും എതിരെയുള്ള കരട് ചട്ടങ്ങള്‍ തയ്യാറാണെന്നും ഉടന്‍ നടപ്പാക്കുമെന്നും യുജിസി സുപ്രീം കോടതിയില്‍

Published

on

സര്‍വ്വകലാശാലകള്‍ക്കും കോളേജുകള്‍ക്കും ജാതി പക്ഷപാതത്തിനും അപമാനത്തിനും എതിരെയുള്ള കരട് ചട്ടങ്ങള്‍ തയ്യാറാണെന്നും ഉടന്‍ നടപ്പാക്കുമെന്നും യുജിസി സുപ്രീം കോടതിയില്‍

ജാതി വിവേചനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ രോഹിത് വെമുലയുടെയും പായല്‍ തദ്‌വിയുടെയും രക്ഷിതാക്കള്‍ സമര്‍പ്പിച്ച ഹരജിയിലാണ് യു.ജി.സി സത്യവാങ്മൂലം നല്‍കിയത്.

2004നും 2024നുമിടക്ക് കോളേജുകളില്‍ 115 ആത്മഹത്യകള്‍ നടന്നിട്ടുണ്ടെന്നും അതില്‍ ഏറെയും ദലിതരാണെന്നും ജനുവരി മൂന്നിന് കേസ് പരിഗണിച്ചപ്പോള്‍ ഹരജിക്കാരുടെ അഭിഭാഷക ഇന്ദിര ജയ്‌സിങ് കോടതിയെ അറിയിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് സര്‍വകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 2012ലെ ചട്ടങ്ങള്‍ പ്രകാരം ലഭിച്ച ജാതി വിവേചനത്തെ സംബന്ധിച്ചുള്ള മുഴുവന്‍ പരാതികളും സ്വീകരിച്ച നടപടികളും ആറാഴ്ചക്കകം അറിയിക്കാന്‍ കോടതി യു.ജി.സിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ഇതേടെ 1503 ജാതി വിവേചന പരാതികളാണ് ലഭിച്ചിട്ടുള്ളതെന്നും അതില്‍ 1426 പരാതികള്‍ പരിഹരിച്ചതായും യു.ജി.സി അറിയിച്ചു

 

Continue Reading

Trending