Connect with us

india

മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു

അദ്ദേഹത്തിന്റെ കുമരനെല്ലൂരിലെ വീടായ ദേവായനത്തില്‍ വെച്ച് ലളിതമായ ചടങ്ങിലായിരുന്നു പരിപാടി

Published

on

പാലക്കാട്: രാജ്യത്തെ പരമോന്നത സാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠം മഹാകവി അക്കിത്തത്തിന് സമ്മാനിച്ചു. കോവിഡ് സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ കുമരനെല്ലൂരിലെ വീടായ ദേവായനത്തില്‍ വെച്ച് ലളിതമായ ചടങ്ങിലായിരുന്നു പരിപാടി. വീടിനോടു ചേര്‍ന്ന് തയാറാക്കിയ പ്രത്യേകവേദിയില്‍ മന്ത്രി എ.കെ ബാലന്‍ പുരസ്‌കാരം സമ്മാനിച്ചു. കോവിഡ് നിയമങ്ങള്‍ കര്‍ശനമായി പാലിച്ചായിരുന്നു ചടങ്ങ്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്ത് പുരസ്‌കാരസമര്‍പ്പണം നടത്തി. നിരുപാധികസ്‌നേഹമാണ് അക്കിത്തത്തിന്റെ കവിതകളുടെ അടിസ്ഥാനശിലയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജീവിതബോധവും പരിസ്ഥിതിബോധവും മാനുഷിക തലവും അദ്ദേഹം എന്നും ഉയര്‍ത്തിപിടിച്ചു. ദര്‍ശനങ്ങള്‍ കൊണ്ട് ഋഷിതുല്യനായ കവിയാണ് അക്കിത്തം-മുഖ്യമന്ത്രി പറഞ്ഞു.

ജ്ഞാനപീഠംപുരസ്‌കാരസമിതി ചെയര്‍പേഴ്‌സന്‍ പ്രതിഭാറായി, സമിതി ഡയറക്ടര്‍ മധുസൂദനന്‍ ആനന്ദ്, എം,ടി,വാസുദേവന്‍ നായര്‍, ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി എന്നിവര്‍ ഒ!ാണ്‍ലൈനായി കവിക്ക് ആശംസകള്‍ നേര്‍ന്നു. പുരസ്‌കാരം സ്വീകരിച്ച് അക്കിത്തത്തിന്റെ മകന്‍ വാസുദേവന്‍ മറുപടി പ്രസംഗം വായിച്ചു. സാഹിത്യഅക്കാദമി പ്രസിഡന്റ് വൈശാഖന്‍, അക്കാദമിസെക്രട്ടറി ഡോ. കെ.പി മോഹനന്‍, കവി പ്രഭാവര്‍മ, മാടമ്പ് കുഞ്ഞുക്കുട്ടന്‍, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, പി.പി.രാമചന്ദ്രന്‍, പി.സുരേന്ദ്രന്‍, വി.ടി.വാസുദേവന്‍, പ്രഫ. എം.എം.നാരായണന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, വി.ടി.ബല്‍റാം എംഎല്‍എ, ജ്ഞാനപീഠം പുരസ്‌കാരസമിതി പ്രതിനിധികള്‍, കപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു മാവറ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി ആര്‍.സദാശിവന്‍നായര്‍, ജില്ലാകലക്ടര്‍ ഡി.ബാലമുരളി പങ്കെടുത്തു.

india

പാക് ഷെല്ലാക്രമണം; പരിക്കേറ്റ ബിഎസ്എഫ് ജവാന് വീരമൃത്യു

ഇതേ ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ ബി.എസ്.എഫ് സബ് ഇന്‍സ്‌പെക്ടര്‍ എം.ഡി. ഇംതിയാസും വീരമൃത്യുവരിച്ചിരുന്നു

Published

on

പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു. കോണ്‍സ്റ്റബിള്‍ ദീപക് ചിംഗാംമാണ് (25) മരിച്ചത്. മണിപ്പൂര്‍ സ്വദേശിയാണ് ദീപക്. മെയ് 10 ന് പുലര്‍ച്ചെ ആര്‍എസ് പുരയിലുണ്ടായ ഷെല്ലാക്രമണത്തിലാണ് ദീപക് ചിംഗാംമിന് പരിക്കേറ്റത്. ആക്രമണത്തില്‍ ദീപക് ഉള്‍പ്പടെ എട്ട് ബിഎസ്എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റിരുന്നു. ഇതേ ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ ബി.എസ്.എഫ് സബ് ഇന്‍സ്‌പെക്ടര്‍ എം.ഡി. ഇംതിയാസും വീരമൃത്യുവരിച്ചിരുന്നു.

മെയ് 10 ന് ജമ്മു ജില്ലയിലെ ആര്‍.എസ്. പുര പ്രദേശത്ത് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നടന്ന ഷെല്ലാക്രമണത്തില്‍ ദീപകിന് മാരകമായ പരിക്കുകള്‍ ഏല്‍ക്കുകയും മെയ് 11 ന് രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബത്തിന് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു’.. ബി.എസ്.എഫ് ജമ്മു എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

Continue Reading

india

ഇന്ത്യ-പാക് സൈനികതല ചര്‍ച്ച ഇന്ന്

ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വെടിനിര്‍ത്തല്‍ നിലവില്‍ വന്ന ശേഷമുള്ള സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യും

Published

on

ഓപറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യ-പാക് സൈനികതല ചര്‍ച്ച ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വെടിനിര്‍ത്തല്‍ നിലവില്‍ വന്ന ശേഷമുള്ള സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യും. വെടിനിര്‍ത്തലിന് ശേഷം അതിര്‍ത്തി ഗ്രാമങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. ജമ്മുവിലും പഞ്ചാബിലും ഉള്‍പ്പെടെ കരുതലിന്റെ ഭാഗമായി ഇന്നലെ ബ്ലാക്ക് ഔട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍, രാജസ്ഥാനിലെ ബാര്‍മര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം തുടരുകയാണ്. ആളുകള്‍ വീടുകളില്‍ തുടരണമെന്നാണ് നിര്‍ദേശം. വെടി നിര്‍ത്തല്‍ ധാരണയ്ക്ക് ശേഷവും പാക് സൈന്യത്തിന്റെ പ്രകോപനം ഉണ്ടായിരുന്നു. സേന ശക്തമായി തിരിച്ചടിക്കുകയും വെടിനിര്‍ത്തല്‍ തുടര്‍ന്നും ലംഘിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും സൈന്യം അറിയിച്ചു.

അതിര്‍ത്തി മേഖലകളില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. പാകിസ്താന്റെ തുടര്‍ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയാണ്. പ്രകോപനത്തിന് ഒരുങ്ങിയാല്‍ തങ്ങള്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് പാകിസ്താന്‍ അറിയുമെന്നും സൈന്യം വ്യക്തമാക്കി.

Continue Reading

india

തിരുനെല്‍വേലിയിലെ ലൈബ്രറിക്ക് ഖാഈദെ മില്ലത്തിന്റെ പേര് നല്‍കും; എം.കെ സ്റ്റാലിന്‍

Published

on

തമിഴ് പൈതൃകത്തിന് സംഭാവന നൽകിയവരെ ആദരിക്കാനുള്ള തമിഴ് നാട് സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായി, തിരുനെൽവേലിയിൽ ഉടൻ നിർമിക്കാനിരിക്കുന്ന ലൈബ്രറിക്ക് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് സ്ഥാപക നേതാവ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിൽ സാഹിബിന്റെ പേര് നൽകുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തിരുച്ചിയിൽ പറഞ്ഞു.

എം.ഐ.ഇ.ടി കോളേജിൽ നടന്ന 9-ാമത് ലോക ഇസ്‌ലാമിക, തമിഴ് സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്റ്റാലിൻ. ന്യൂനപക്ഷ അവകാശങ്ങൾ ഉയർത്തിപ്പിടിക്കാൻ മാത്രമല്ല, ന്യൂനപക്ഷ അവകാശങ്ങൾ ഉറപ്പാക്കാൻ വേണ്ടി പ്രവർത്തിക്കുന്നവരെ സഹായിക്കാനും ഡി.എം.കെ ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ സാഹിബിനെയും നവാസ് കനി എം.പിയെയും ചടങ്ങിൽ ആദരിച്ചു.

Continue Reading

Trending