Connect with us

Culture

ഭാവ വ്യത്യാസമില്ലാതെ പ്രതി

Published

on

 

കൊച്ചി: ജിഷ വധക്കേസില്‍ തനിക്ക് വധശിക്ഷ വിധിച്ച കോടതി വിധി പ്രതി അമീര്‍ കേട്ടത് ശാന്തനായി. വിധിക്ക് മുമ്പുണ്ടായ അതേ ഭാവമായിരുന്നു അമീറിന്റെ മുഖത്ത് വിധി കേട്ട ശേഷവും. ശിക്ഷാ വിധി ദിനമായിരുന്ന ഇന്നലെയും പതിവു പോലെ രാവിലെ ആറിനു തന്നെയാണ് കാക്കനാട് ജില്ലാ ജയിലില്‍ കഴിഞ്ഞ അമീര്‍ എഴുന്നേറ്റത്. ജയിലിലെ ദിനചര്യകള്‍ എല്ലാം കൃത്യമായി നിറവേറ്റി. ഒമ്പത് മണിയോടെ കോടതിയിലേക്ക് കൊണ്ടു പോകാനായി പൊലീസ് സംഘം ജയിലിലെത്തി. കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയ ദിവസം മുതല്‍ ധരിക്കാറുള്ള പതിവ് ഗ്രേ കളര്‍ ഷര്‍ട്ടും നീല ജീന്‍സുമായിരുന്നു വേഷം. കാലില്‍ ചെരിപ്പുണ്ടായിരുന്നില്ല. പത്തു മണിക്ക് മുമ്പ് തന്നെ അമീറുമായി പൊലീസ് വാഹനം രാജേന്ദ്ര മൈതാനത്തിനടുത്തുള്ള പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെത്തി. മാധ്യമ പ്രവര്‍ത്തകര്‍ ചിത്രമെടുക്കാന്‍ തിരക്ക് കൂട്ടുമ്പോഴും അമീര്‍ ഭാവ വ്യത്യാസമില്ലാതെ നിന്നു.
കൂടി നിന്ന നാട്ടുകാരില്‍ ചിലര്‍ അസഭ്യം പറഞ്ഞെങ്കിലും മിണ്ടാതെ നിന്നു. ഇതിനിടെ മലയാളത്തില്‍ താനല്ല കുറ്റക്കാരനെന്ന് അമീര്‍ മാധ്യമങ്ങളോട് പറഞ്ഞു. കോടതിക്കകത്തേക്ക് പ്രവേശിക്കുമ്പോഴും ഇയാള്‍ ശാന്തനായിരുന്നു. 11 മണിയോടെ വിധി പറയാനായി കോടതി ചേര്‍ന്നു. ജഡ്ജിയുടെ ഇടത് ഭാഗത്തായി പൊലീസിന്റെ ഒപ്പമാണ് അമീര്‍ വിധി കേള്‍ക്കാന്‍ നിന്നത്. പതിനഞ്ച് മിനിറ്റോളം നീണ്ട നടപടികള്‍ക്കിടെ പ്രധാന വിധിന്യായങ്ങള്‍ മാത്രമാണ് ജഡ്ജി വായിച്ചത്. പിന്നീട് അഭിഭാഷകയുടെ സഹായത്തോടെ വിധി അമീറിന് പരിഭാഷപ്പെടുത്തി. കോടതി മുറിയില്‍ നിന്നും സമീപത്തെ കാബിനിലേക്ക് മാറ്റിയ പ്രതിയെ പിന്നീട് 1.40 ഓടെയാണ് പുറത്തേക്ക് കൊണ്ടു വന്നത്. പൊലീസ് വലയത്തില്‍ കോടതി പരിസരത്തെ പൊലീസ് ജീപ്പിലേക്ക്, വിയ്യൂര്‍ ജയിലിലേക്കായിരുന്നു പിന്നീടുള്ള യാത്ര.

kerala

‘പരിചരിച്ച എല്ലാവർക്കും നന്ദി’; കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം ഡിസ്ചാർജ് ആയി അബ്ദുൾ നാസർ

കിഡ്നി സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഒരു വർഷമായി മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Published

on

കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം പിഡിപി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി ആശുപത്രി വിട്ടു. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്. കിഡ്നി സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഒരു വർഷമായി മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡോക്ടർ ഇക്ബാലിന്റെ നേതൃത്വത്തിൽ കിഡ്നി മാറ്റിവച്ച ശേഷമാണ് ഇപ്പോഴത്തെ മടക്കം.

ചികിത്സയുമായി ബന്ധപ്പെട്ട് എല്ലാവർക്കും നന്ദി അറിയിച്ച ശേഷമാണ് മഅ്ദനി ആശുപത്രി വിട്ടത്. നേരത്തെ രണ്ട് വട്ടം അത്യാസന്ന നിലയിൽ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർ ചികിത്സയ്ക്കായി മൂന്ന് മാസം മഅ്ദനിയും കുടുംബവും കൊച്ചിയിൽ തുടരും.

നേരത്തെ പേരിട്രേണിയൽ – ഹീമോ ഡയാലിസിസുകൾ സംയുക്തമായി ചെയ്തിട്ടും രക്തസമ്മർദ്ദം നിരന്തരം ഉയരുകയും താഴുകയും ചെയ്യുന്ന അതിസങ്കീർണമായ ശാരീരിക അവസ്ഥയെ വിവിധ സമയങ്ങളിൽ മഅ്ദനി അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ശസ്ത്രക്രിയക്ക് ശേഷം അണുബാധ ഉണ്ടാകാതിരിക്കാനും സൂക്ഷ്മമായ ശാരീരിക നിരീക്ഷണവും ഒരു വർഷക്കാലത്തോളം ദീർഘമായി നീളുന്ന ആശുപത്രി സമാനമായ ജീവിത സാഹചര്യവും ആവശ്യമാണ്.

Continue Reading

india

ടൂറിസം മേഖലയിലെ പ്ലാസ്റ്റിക് മാലിന്യം തടയാന്‍ ചാക്രിക സമീപനം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി കേന്ദ്ര ടൂറിസം മന്ത്രി സമദാനിയെ അറിയിച്ചു

പ്ലാസ്റ്റിക് വസ്തുക്കളെ റീസൈക്ലിങ്, പുനരുപയോഗം എന്നിവയിലൂടെ മാലിന്യമായി തള്ളുന്നത് തടയുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

Published

on

വിനോദ സഞ്ചാര മേഖലയിലെ പ്ലാസ്റ്റിക് മലിനീകരണം നിര്‍മാര്‍ജ്ജനം ചെയ്യാന്‍ ചാക്രിക സമീപനം (സര്‍ക്കുലര്‍ അപ്പ്രോച്ച്) പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് മുസ്‌ലിം ലീഗ് നേതാവ് ഡോ.എം.പി അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു. പ്ലാസ്റ്റിക് വസ്തുക്കളെ റീസൈക്ലിങ്, പുനരുപയോഗം എന്നിവയിലൂടെ മാലിന്യമായി തള്ളുന്നത് തടയുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ഇതിനായി റ്റുവാട്‌സ് സര്‍ക്കുലര്‍ ഇക്കോണമി ഓഫ് പ്ലാസ്റ്റിക്‌സ് ഇന്‍ ടൂറിസം ദി ഗ്ലോബല്‍ ടൂറിസം പ്ലാസ്റ്റിക് ഇനിഷ്യറ്റീവ് എന്ന പേരില്‍ യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റല്‍ പ്രോഗ്രാമുമായും വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷനുമായും സഹകരിച്ച് 2023 ജൂണില്‍ ഗോവയില്‍ കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് ഒരു പരിപാടി സംഘടിപ്പിച്ചിരുന്നതായി മന്ത്രി അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച സുസ്ഥിര വിനോദ സഞ്ചാരത്തിനുള്ള ദേശീയ പദ്ധതിയില്‍ പാരിസ്ഥിതിക സുസ്ഥിരത സുപ്രധന ഘടകമാണെന്ന് മന്ത്രി പ്രസ്താവിച്ചു. ഇതിനായി ട്രാവല്‍ ഫോര്‍ ലൈഫ് എന്ന പരിപാടി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. സ്വദേശ് ദര്‍ശന്‍ 2.0 പദ്ധതിയിലും പാരിസ്ഥിക സുസ്ഥിരതയും ഉത്തരവാദിത്തത്തോടെയുള്ള വിനോദ സഞ്ചാരവുമാണ് ഉദ്ദേശിക്കുന്നത്. ഇക്കോ ടൂറിസം മേഖലയിലെ പ്ലാസ്റ്റിക് മാലിന്യം തടയുന്നത് സംബന്ധിച്ച് ലോക്‌സഭയില്‍ സമദാനി നല്‍കിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.

Continue Reading

india

തൊഴിലാളികളുടെ വേതനം കൂട്ടണം; തൊഴിലുറപ്പ് ജീവനക്കാരോടുള്ള കേന്ദ്രസര്‍ക്കാര്‍ അവഗണന തുടരുന്നു: പ്രതിപക്ഷം

തൊഴിലുറപ്പ് ജീവനക്കാരോടുള്ള കേന്ദ്രസര്‍ക്കാര്‍ അവഗണന തുടരുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടരി കെ.സി വേണുഗോപാല്‍ എംപിയും കുറ്റപ്പെടുത്തി. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് എംപി പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍ അടക്കമുള്ള എംപിമാര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

Published

on

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് കേരളത്തിലെ പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിഷേധിച്ചു. തൊഴിലാളികളുടെ വേതനം കൂട്ടണമെന്ന് പ്രിയങ്ക ഗാന്ധി എംപിയും ആവശ്യപ്പെട്ടു. തൊഴിലുറപ്പ് ജീവനക്കാരോടുള്ള കേന്ദ്രസര്‍ക്കാര്‍ അവഗണന തുടരുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടരി കെ.സി വേണുഗോപാല്‍ എംപിയും കുറ്റപ്പെടുത്തി. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് എംപി പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍ അടക്കമുള്ള എംപിമാര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

തൊഴിലുറപ്പ് തൊഴിലാളികളുടെ മുടങ്ങിയ വേതനം ഉടന്‍ നല്‍കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. തൊഴിലുറപ്പ് വേതനം വര്‍ധിപ്പിക്കണമെന്നും, തൊഴില്‍ ദിനങ്ങള്‍ 150 ആയി ഉയര്‍ത്തണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. തൊഴിലുറപ്പ് ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ അവഗണന തുടരുകയാണെന്നും കെ സി വേണുഗോപാല്‍ എംപി പറഞ്ഞു. കേരളത്തില്‍ 1,86,000 പേര്‍ തൊഴിലുറപ്പ് ജോലി ഉപേക്ഷിച്ചുവെന്ന് അടൂര്‍ പ്രകാശ് എംപി ലോക്‌സഭയില്‍ പറഞ്ഞു. കുറഞ്ഞ വേതനവും, വേതനം വൈകുന്നതുമാണ് ഇതിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎന്‍ആര്‍ഇജിഎ) ദുര്‍ബലമാണെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്സണും രാജ്യസഭാംഗവുമായ സോണിയ ഗാന്ധി രാജ്യസഭയില്‍ ആശങ്ക ഉന്നയിച്ചിരുന്നു. ബജറ്റ് വിഹിതം കുറച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയെ ആസൂത്രിതമായി ദുര്‍ബലപ്പെടുത്തുകയാണൊണ്് സോണിയാ ഗാന്ധി ആരോപിച്ചത്.

Continue Reading

Trending