india
തെലങ്കാനയിലെ തുരങ്കം തകര്‍ന്ന് ജാര്‍ഖണ്ഡ് തൊഴിലാളികള്‍ കുടുങ്ങിയ സംഭവം; രക്ഷാദൗത്യം തുടരും
ശ്രീശൈലം ഇടത് കര കനാലിന്റെ (എസ്എല്‍ബിസി) തുരങ്കത്തിന്റെ മേല്‍ക്കൂര തകര്‍ന്നതിനെത്തുടര്‍ന്ന് എട്ട് തൊഴിലാളികള്‍ കുടുങ്ങിയിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ 8.30 ഓടെ നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ നിര്‍മ്മാണത്തിലിരിക്കുന്ന ശ്രീശൈലം ഇടത് കര കനാലിന്റെ (എസ്എല്‍ബിസി) തുരങ്കത്തിന്റെ മേല്‍ക്കൂര തകര്‍ന്നതിനെത്തുടര്‍ന്ന് എട്ട് തൊഴിലാളികള്‍ കുടുങ്ങിയിരുന്നു.
രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ ദേശീയ ദുരന്തനിവാരണ സേനയോടും (എന്‍ഡിആര്‍എഫ്) ഇന്ത്യന്‍ സൈന്യത്തോടും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് ജലസേചന മന്ത്രി എന്‍ ഉത്തം കുമാര്‍ റെഡ്ഡി പറഞ്ഞു.
96 അംഗ എന്‍ഡിആര്‍എഫ് സംഘവും ഇന്ത്യന്‍ ആര്‍മിയുടെ എന്‍ജിനീയര്‍ ടാസ്ക് ഫോഴ്സിലെ (ഇടിഎഫ്) ഉദ്യോഗസ്ഥരും രാത്രിയോടെ ദോമലപെന്റയിലെത്തി.
തുരങ്കത്തിനുള്ളില്‍ കുടുങ്ങിയവര്‍ ജീവിച്ചിരിപ്പുണ്ടോ എന്ന ചോദ്യത്തിന്, ‘ഇതുവരെ ഇതേക്കുറിച്ച് ഒരു വിവരവുമില്ല, പക്ഷേ അവര്‍ ജീവിച്ചിരിപ്പുണ്ടെന്ന പ്രതീക്ഷയോടെയാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്, തുരങ്കത്തിനുള്ളില്‍ വായുസഞ്ചാരത്തിന് പ്രശ്നമില്ല’ എന്ന് മന്ത്രി പറഞ്ഞു.
അതേസമയം, തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാന്‍ സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കണമെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയോട് അഭ്യര്‍ത്ഥിച്ചു.
ജാര്‍ഖണ്ഡില്‍ നിന്നുള്ള നാല് തൊഴിലാളികളാണ് തുരങ്കത്തില്‍ കുടുങ്ങിയത്.
പ്രാഥമിക വിവരം അനുസരിച്ച്, തുരങ്കത്തില്‍ കുടുങ്ങിയ ജാര്‍ഖണ്ഡില്‍ നിന്നുള്ള നാല് തൊഴിലാളികള്‍ ഗുംല ജില്ലയില്‍ നിന്നുള്ളവരാണെന്ന് ഒരു ഉദ്യോഗസ്ഥന് പറഞ്ഞു.
ശനിയാഴ്ച രാവിലെ 8 മണിയോടെ 60 ഓളം തൊഴിലാളികള്‍ നല്ലമല വനത്തിലൂടെയുള്ള ടണലിലേക്ക് ശ്രീശൈലം കായലിനടുത്തുള്ള ദോമലപെന്റയില് നിന്ന് നക്കലഗണ്ടി റിസര്‍വോയറിലേക്ക് പ്രവേശിച്ചു. തുരങ്കത്തിനുള്ളില്‍ 14 കിലോമീറ്റര്‍ ചുറ്റളവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് പെട്ടെന്നുള്ള വെള്ളത്തിന്റെ കുത്തൊഴുക്കില്‍ മേല്‍ക്കൂര തകര്‍ന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
തൊഴിലാളികള്‍ അവരുടെ ദിനചര്യയുടെ ഭാഗമായി ടണല്‍ ബോറിംഗ് മെഷീന് ഉപയോഗിക്കാന്‍ തുടങ്ങിയെന്ന് വൈകുന്നേരം ദോമലപെന്റയില് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ഉത്തം പറഞ്ഞു. ”അവര്‍ തുടങ്ങിയപ്പോള്‍ വലിയ ശല്യം ഉണ്ടായില്ല. കുറച്ച് സമയത്തിന് ശേഷം, ഭൂമിശാസ്ത്രപരമായ തകരാറുകള്‍ കാരണം ജലപ്രവാഹം ഉണ്ടായി.
ജയപ്രകാശ് അസോസിയേറ്റ്സ് കമ്പനിയിലെ ഒരു പ്രോജക്ട് എഞ്ചിനീയര്‍, ഫീല്‍ഡ് എഞ്ചിനീയര്‍, നാല് തൊഴിലാളികള്‍, ടണല്‍ ബോറിങ് മെഷീന് പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന റോബിന്‍സ് ഇന്ത്യയില്‍ നിന്നുള്ള രണ്ട് പ്രവര്‍ത്തകര്‍ എന്നിവരാണ് കുടുങ്ങിയത്. ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍.
തുടക്കത്തില്‍, തുരങ്കം തകരുന്നത് മൂന്ന് മീറ്റര്‍ വരെ നീളത്തിലായിരുന്നു. തകര്‍ച്ചയുടെ വ്യാപ്തി വര്‍ധിച്ചേക്കാമെന്ന് അധികൃതര്‍ പിന്നീട് പറഞ്ഞു.
ഭൂഗര്‍ഭ തകരാര്‍ സ്ഥിരപ്പെട്ടതിന് ശേഷം രക്ഷാപ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഉത്തം പറഞ്ഞു. ”തുരങ്കത്തിനുള്ളില്‍ 14 കിലോമീറ്റര്‍ ഉള്ളില്‍ ഈ സംഭവം നടന്നതിനാല്‍ ചില വെല്ലുവിളികള്‍ ഉണ്ടാകും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ രാജ്യത്തെ ഏറ്റവും മികച്ച ടണല്‍ വിദഗ്ധരെ ഞങ്ങള്‍ ലഭ്യമാക്കുന്നുണ്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2023ല്‍ ഉത്തരാഖണ്ഡിലെ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിച്ച വിദഗ്ധരുമായും സര്‍ക്കാര്‍ സംസാരിച്ചിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി.
അതേസമയം, തുരങ്കത്തിന്റെ മേല്‍ക്കൂര തകര്‍ന്ന വിവരം ലഭിച്ചയുടന്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഞെട്ടി. ജില്ലാ കളക്ടര്‍, എസ്പി, ഫയര്‍ സര്‍വീസ് വിഭാഗം, ഹൈദ്രാ, ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി ദുരിതാശ്വാസ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്കി.
രക്ഷാപ്രവര്‍ത്തനത്തിനായി സിംഗാരേണി കോളിയേഴ്സിന്റെ ഒരു സംഘത്തെയും വിന്യസിച്ചിട്ടുണ്ട്.
ആവശ്യമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
india
ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; സൈനികന് വീരമൃത്യു

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. രണ്ട് ഭീകരെ വധിച്ചു. സന്ദീപ് പണ്ടുറങ് എന്ന സൈനികനാണ് ഏറ്റുമുട്ടലില്‍ പരുക്കേറ്റ് ചികിത്സക്കിടെ വീരമൃത്യു വരിച്ചത്.
സിംഗ്പോരയിലെ ഛത്രൂ മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് സുരക്ഷസേനയുടെ തിരച്ചില്‍ തുടരുന്നു. മേഖലയില്‍ നാല് ഭീകരവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അര്‍ധരാത്രിയോടെ തിരച്ചില്‍ ആരംഭിച്ചത്. രാവിലെ 6.30ഓടെ ഭീകരര്‍ സുരക്ഷ സേനക്ക് നേരെ വെടിയുതിര്‍ത്തതോടെ ആണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
ജയ്ഷെ മുഹമ്മദ് ഭീകര സംഘടനയിലെ, സൈഫുള്ള, ഫര്മാന്, ആദില്‍, ബാഷ എന്നീ ഭീകരര്‍ക്ക് വേണ്ടി കഴിഞ്ഞ ദിവസം പ്രദേശത്ത് പോസ്റ്ററുകള്‍ പതിച്ചിരുന്നു. കൊല്ലപ്പെട്ടത് സെയ്ഫുള്ള ഗ്യാങ്ങില്‍ ഉള്‍പ്പെട്ട ഭീകരവാദികള്‍ എന്നാണ് സൂചന. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പ്രാദേശിക ഭീകരര്‍ക്കെതിരായ നടപടിയുടെ ഭാഗമായി കഴിഞ്ഞ എട്ട് ദിവസത്തിനിടെ മൂന്ന് ഏറ്റുമുട്ടലുകളിലായി എട്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു.
india
കൂട്ടബലാത്സംഗം ചെയ്യ്തു; ദേഹത്ത് മാരക വൈറസ് കുത്തിവെച്ചു; മുഖത്ത് മൂത്രമൊഴിച്ചു; ബിജെപി എംഎല്‍എക്കെതിരെ പരാതി നല്കി സാമൂഹിക പ്രവര്‍ത്തക
മണിരത്നത്തിന് പുറമെ വാസന്ത, ചെന്നകേശവ, കമല്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

40-കാരിയായ സാമൂഹിക പ്രവര്‍ത്തകയെ കര്‍ണാടക ബിജെപി എംഎല്‍എ മണിരത്നം ഉള്‍പ്പടെയുള്ള സംഘം പീഡിപ്പിച്ചതായി പരാതി. എംഎല്‍എയുടെ നേതൃത്വത്തില്‍ തന്നെ കൂട്ടബലാത്സംഗം ചെയ്യുകയും ദേഹത്ത് മാരക വൈറസ് കുത്തിവെക്കുകയും മുഖത്ത് മൂത്രമൊഴിക്കുകയും ചെയ്തുവെന്ന് യുവതി പരാതിയില്‍ പറയുന്നു. മണിരത്നത്തിന് പുറമെ വാസന്ത, ചെന്നകേശവ, കമല്‍ എന്നിവരാണ് കേസിലെ പ്രതികള്‍. യുവതിയുടെ പരാതില്‍ ബെംഗളൂരു പൊലീസ് കേസെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
2023 ല്‍ മണിരത്നയുടെ ഓഫീസിലാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. ‘അവര്‍ നാല് പേരും ചേര്‍ന്ന് എന്റെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുകയും ഞാന്‍ എതിര്‍ത്താല്‍ എന്റെ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് മണിരത്നയുടെ നിര്‍ദ്ദേശപ്രകാരം വാസന്തയും ചെന്നകേശവയും ചേര്‍ന്ന് എന്നെ ബലാത്സംഗം ചെയ്തു. പിന്നീട് എംഎല്‍എ എന്റെ മുഖത്ത് മൂത്രമൊഴിച്ചു’ – അവര്‍ പരാതിയില്‍ പറഞ്ഞു.
ഈ വിവരം പുറത്ത് പറഞ്ഞാല്‍ തന്റെ കുടുംബത്തെ ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി. മണിരത്നയുടെ നിര്‍ദ്ദേശപ്രകാരം തനിക്കെതിരെ കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നേരത്തെ അറസ്റ്റിലായിരുന്നുവെന്നും ഇവര്‍ പറയുന്നു. സംഭവത്തിന് പിന്നാലെ യുവതി ഗുരുതരാവസ്ഥയിലായിരുന്നു. ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചതായും പറയുന്നു. ഇതിന് പിന്നാലെയാണ് കേസ് നല്‍കിയത്. മണിരത്നക്കെതിരെരെയുള്ള കേസ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
india
ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ ആസൂത്രണം; രണ്ട്പേര് പിടിയില്‍
പാക് ചാര സംഘടനയായ ഐഎസ്ഐ ബന്ധം ഉള്ളവരാണ് പിടിയിലായവരെന്ന് ഏജന്‍സികള്‍ അറിയിക്കുന്നത്.

ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി തകര്‍ത്ത് രഹസ്യാന്വേഷണ സംഘം. ഭീകരാക്രമണം ആസൂത്രണം ചെയ്ത രണ്ട്പേര് അറസ്റ്റിലായി. പാക് ചാര സംഘടനയായ ഐഎസ്ഐ ബന്ധം ഉള്ളവരാണ് പിടിയിലായവരെന്ന് ഏജന്‍സികള്‍ അറിയിക്കുന്നത്. പ്രതികള്‍ വിദഗ്ധ പരിശീലനം ലഭിച്ചവരും ഡല്‍ഹിയിലെ സൈനിക കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചെന്നും വിവരമുണ്ട്.
പാകിസ്താന് ഹൈക്കമ്മിഷനില്‍ നിന്ന് ഇന്ത്യ പുറത്താക്കിയ രണ്ടു ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും ഏജന്‍സികള്‍ പറയുന്നു. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ജനുവരിയില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നാണ് ഭീകരരെ അറസ്റ്റ് ചെയ്യുന്നത്.
-
kerala1 day ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala3 days ago
ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകം: സമദാനി
-
Health2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
india2 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
-
kerala2 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി