Connect with us

News

വൈറ്റ് ഹൗസ് വിട്ട് ഇങ്ങോട്ട് വന്നോളൂ; ട്രംപിന് ജോലി വാഗ്ദാനവുമായി ജറൂസലേം മുനിസിപ്പാലിറ്റി!

2017 ഡിസംബറില്‍ ട്രംപ് ഭരണകൂടം ജറൂസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചിരുന്നു. ടെല്‍ അവീവില്‍ നിന്ന് യുഎസ് എംബസി ഇവിടേക്ക് മാറ്റുകയും ചെയ്തിരുന്നു

Published

on

വാഷിങ്ടണ്‍: യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ തോറ്റ ഡൊണാള്‍ഡ് ട്രംപിന് ‘ജോലി വാഗ്ദാനവുമായി’ ഇസ്രയേലിലെ ജറൂസലേം മുനിസിപ്പാലിറ്റി. വൈറ്റ് ഹൗസ് വിടുന്നതില്‍ ആശങ്ക വേണ്ടെന്നും ഒരുപാട് ജോലി സാധ്യതകള്‍ മുമ്പിലുണ്ടെന്നും മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പറയുന്നു. ദ ജറൂസലേം പോസ്റ്റാണ് പോസ്റ്റ് വാര്‍ത്തയാക്കിയത്.

‘ഡൊണാള്‍ഡ് ജെ ട്രംപിന്റെ ശ്രദ്ധയ്ക്ക്. നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. നമ്മുടെ പുതിയ ജറൂസലേം തൊഴില്‍ സമിതി എല്ലാ ദിവസവും പുതിയ മൂല്യമുള്ള അവസരങ്ങള്‍ മുമ്പോട്ടു വയ്ക്കുന്നുണ്ട്. അത് നമ്മുടെ നഗരത്തെ മഹത്തരമാക്കും (യഥാര്‍ത്ഥത്തില്‍ അതെല്ലാ കാലത്തും അങ്ങനെ തന്നെയാണ്)’ – മുനിസിപ്പാലിറ്റി കുറിച്ചു. ഒരു തൊഴില്‍ ലിങ്കും പേജില്‍ പങ്കുവച്ചിട്ടുണ്ട്.

എന്നാല്‍ പോസ്റ്റ് ചെയ്ത ഉടന്‍ തന്നെ ലിങ്ക് പേജില്‍ നിന്ന് നീക്കി. അശ്രദ്ധമായി പോസ്റ്റ് ചെയ്തതാണ് ഇതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ എന്താണ് ഇതിനു പിന്നിലുള്ള കാരണം എന്നതില്‍ വ്യക്തതയില്ല.

2017 ഡിസംബറില്‍ ട്രംപ് ഭരണകൂടം ജറൂസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചിരുന്നു. ടെല്‍ അവീവില്‍ നിന്ന് യുഎസ് എംബസി ഇവിടേക്ക് മാറ്റുകയും ചെയ്തിരുന്നു. ഏഴു പതിറ്റാണ്ടായുള്ള യുഎസിന്റെ വിദേശകാര്യ നയത്തില്‍ നിന്നുള്ള കൃത്യമായ നിലപാടുമാറ്റമായിരുന്നു അത്. അന്താരാഷ്ട്ര എതിര്‍പ്പുകള്‍ക്കിടെയാണ് ട്രംപ് ആ തീരുമാനം കൈക്കൊണ്ടിരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കെനിയയിലെ ബസ്സപകടം; മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി നൈറോബി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Published

on

കെനിയയില്‍ ബസ്സപകടത്തില്‍ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.തിങ്കളാഴ്ച നടന്ന അപകടത്തില്‍ മലയാളികളായ മൂന്ന് വനിതകളും രണ്ട് കുട്ടികളും മരിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി നൈറോബി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം സഹയാത്രികരായ കുടുംബാംഗങ്ങള്‍ പരിക്കില്‍നിന്നും മോചിതരായി. വിമാന യാത്രചെയ്യാന്‍ കഴിയുമെന്ന ഡോക്ടറുടെ അനുമതി ലഭിക്കുന്നതോടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്ന കാര്യം തീരുമാനമാകും. അതേസമയം, പരിക്കേറ്റവര്‍ ശനി, ഞായര്‍ ദിവസങ്ങളിലായി പൂര്‍ണമായും ഡിസ്ചാര്‍ജാവുന്നതോടെ നാട്ടിലേക്കുള്ള യാത്രയും ഉറപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

അഞ്ച് മലയാളികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വെള്ളിയാഴ്ച മുതല്‍ ആശുപത്രി വിടാന്‍ കഴിയുമെന്ന് നൈറോബി ഹോസ്പിറ്റല്‍ മെഡിക്കല്‍ സര്‍വിസ് ഡയറക്ടര്‍ ഡോ. സാമുവേല്‍ ഒഡേഡോ അറിയിച്ചു. തിങ്കളാഴ്ച നടന്ന അപകടത്തില്‍ പരിക്കേറ്റ മുഴുവന്‍പേരും നിലവില്‍ നൈറോബി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

ഖത്തറില്‍നിന്ന് വിനോദയാത്ര പോയ സംഘം അപകടത്തില്‍പെട്ട് മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക് (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ (8), മൂവാറ്റുപുഴ സ്വദേശിനി ജസ്ന കുറ്റിക്കാട്ടുചാലിയില്‍ (30), ഏക മകള്‍ റൂഹി മെഹ്റിന്‍ (ഒന്നര വയസ്സ്) എന്നിവരാണ് മരിച്ചത്. കേരളം, തമിഴ്നാട്, ഗോവ, കര്‍ണാടക സ്വദേശികളായ ഒമ്പത് കുടുംബങ്ങള്‍ ഉള്‍പ്പെടെ 28 പേരാണ് ഖത്തറില്‍ നിന്ന് കെനിയയിലെത്തിയത്.

Continue Reading

india

ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാതാ അതോറിറ്റി ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണം: അമികസ് ക്യൂറി

സമയബന്ധിതമായി പദ്ധതി തയ്യാറാക്കാന്‍ NHAIക്ക് നിര്‍ദേശം നല്‍കണമെന്നും അമികസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Published

on

ദേശീയപാത തകര്‍ന്ന സംഭവത്തില്‍ ദേശീയപാതാ അതോറിറ്റി ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണമെന്ന് ഹൈക്കോടതിയില്‍ അമികസ് ക്യൂറി. സമയബന്ധിതമായി പദ്ധതി തയ്യാറാക്കാന്‍ NHAIക്ക് നിര്‍ദേശം നല്‍കണമെന്നും അമികസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

അമികസ് ക്യൂറി റിപ്പോര്‍ട്ടിന്മേല്‍ കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ഇടക്കാല ഉത്തരവില്‍ ആവശ്യപ്പെട്ടു. മണ്‍സൂണ്‍ കാലത്തെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്ന കാര്യം അറിയിക്കാനും കോടതി നിര്‍ദേശം.

Continue Reading

News

ഇസ്രാഈല്‍ ആക്രമണം; ഇറാന്‍ സൈനിക മേധാവി മുഹമ്മദ് ബഗേരി കൊല്ലപ്പെട്ടു

ആക്രമണത്തില്‍ ഇറാന്‍ സൈന്യത്തിലെ നിരവധി മുതിര്‍ന്ന അംഗങ്ങള്‍ കൊല്ലപ്പെട്ടു.

Published

on

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രാഈല്‍ നടത്തിയ സൈനിക ആക്രമണത്തില്‍ ഇറാന്‍ സൈനിക മേധാവി ജനറല്‍ മുഹമ്മദ് ബഗേരി കൊല്ലപ്പെട്ടു.
ഇന്ന് രാവിലെ ഇസ്രാഈല്‍ ഒന്നിലധികം ഇറാനിയന്‍ സൈനിക, ആണവ കേന്ദ്രങ്ങളും മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ താമസിക്കുന്ന ടെഹ്റാനിലെ റെസിഡന്‍ഷ്യല്‍ ഹോമുകളും ആക്രമിച്ചു.

ആക്രമണത്തില്‍ ഇറാന്‍ സൈന്യത്തിലെ നിരവധി മുതിര്‍ന്ന അംഗങ്ങള്‍ കൊല്ലപ്പെട്ടു.

ഇറാന്‍ സൈന്യത്തിന്റെയും രാജ്യത്തെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്സ് കോര്‍പ്സിന്റെയും (ഐആര്‍ജിസി) മേല്‍നോട്ടം വഹിച്ചിരുന്നത് ബഗേരിയാണ്. ഇന്ന് പുലര്‍ച്ചെയാണ് ഇസ്രാഈല്‍ ഇറാനില്‍ ആക്രമണം നടത്തിയത്. ഇറാന്റെ തലസ്ഥാനമായ തെഹ്റാനിലാണ് സ്ഫോടനങ്ങള്‍ നടന്നത്. ആണവ കേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളുമാണ് ഇസ്രാഈല്‍ ആക്രമിച്ചത്.

ഇറാന്റെ ആണവായുധ പദ്ധതിയുടെ ഹൃദയത്തിലേക്കാണ് ആക്രമണം നടത്തിയതെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്. ഇറാനിലെ നതന്‍സിലെ പ്രധാന ആണവ കേന്ദ്രത്തിലേക്കാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending