Connect with us

Culture

മോദിയല്ല, നിതീഷാണ് ബിഹാറിന്റെ ബോസ്: ജെ.ഡി.യു

Published

on

പട്ന: ബിഹാറില്‍ ജെ.ഡി.യു-ബി.ജെ.പിയുമായുള്ള ഭിന്നത രൂക്ഷമാകുന്നു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു സംസ്ഥാനത്തെ 25 സീറ്റില്‍ മത്സരിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പവന്‍ വര്‍മ പറഞ്ഞു. ബി.ജെ.പിയോ നരേന്ദ്ര മോദിയോ അല്ല ബിഹാറിന്റെ ബോസെന്നും മുഖ്യമന്ത്രി നിതീഷ് കുമാറാണെന്നും പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തിനു ശേഷം അദ്ദേഹം പറഞ്ഞു.

അതേസമയം ജെ.ഡി.യുവിന്റെ പ്രസ്താവന ബി.ജെ.പിയെ ഞെട്ടിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുമ്പോള്‍ എന്‍.ഡി.എ പാളയത്തില്‍ വിള്ളലുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ജെ.ഡി.യുവിന്റെ നിലപാട്.

സംസ്ഥാനത്ത് ബി.ജെ.പി നടത്തുന്ന അതിക്രമങ്ങളുടെ തിക്തഫലം അനുഭവിക്കുന്നത് മുഖ്യമന്ത്രിയും പാര്‍ട്ടിയുമാണെന്നും അതിനാല്‍ ബി.ജെ.പിയുമായി യോജിച്ച് പോകാനാവില്ലെന്നുമാണ് ജെ.ഡി.യു നല്‍കുന്ന സൂചന. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പ് തോല്‍വികളും ജെ.ഡി.യുവിനെ അസ്വസ്ഥമാക്കിയിട്ടുണ്ട്. ഈ രീതി തുടര്‍ന്നാല്‍ പിന്നെ ബിഹാറില്‍ നിലനില്‍പ്പില്ലെന്ന ഭയമാണ് ബി.ജെ. പിയെ മാറ്റി നിര്‍ത്താന്‍ ജെ.ഡിയുവിനെ പ്രേരിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് തെരഞ്ഞെടുപ്പിലെ സീറ്റുകളുടെ കാര്യം പോലും ജെ.ഡി.യു ഒറ്റക്ക് തീരുമാനിച്ചിരിക്കുന്നത്.

2009ല്‍ ബി.ജെ.പിയുമായി സഖ്യമുണ്ടായിരുന്നപ്പോള്‍ ലഭിച്ചിരുന്ന സീറ്റുകള്‍ വേണമെന്നാണ് ജെ.ഡി.യുവിന്റെ ആവശ്യം. അതായത് 25 സീറ്റില്‍ അവര്‍ മത്സരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. അങ്ങനെയെങ്കില്‍ ബി.ജെ.പി 15 സീറ്റിലൊതുങ്ങും. ജെ.ഡി.യുവിന് 25 സീറ്റും ലഭിക്കും. 2014ല്‍ 22 സീറ്റുകളാണ് ബിഹാറില്‍ എന്‍.ഡി.എ നേടിയത്. രാംവിലാസ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടിയും ഉപേന്ദ്ര കുശ്വാഹയുടെ ആര്‍.എസ്.എല്‍.എസ്.പിയും എന്‍.ഡി.എക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ 15 സീറ്റ് ഒരിക്കലും ബി.ജെ.പിക്ക് സ്വീകാര്യമല്ല. മറ്റു സഖ്യകക്ഷികള്‍ക്ക് വീതം വെച്ച് നല്‍കേണ്ട സീറ്റും ബി.ജെ.പിയെ ആശങ്കപ്പെടുത്തുന്നുണ്ട്. മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ബി.ജെ.പി നിശ്ചയിച്ചതില്‍ പ്രതിഷേധിച്ച് 2013 ലാണ് ജനതാദള്‍ (യു) രണ്ട്് പതിറ്റാണ്ടായുള്ള എന്‍.ഡി.എ സഖ്യം വിച്ഛേദിച്ചത്.

പിന്നീട് 2016 ല്‍ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ ലാലുപ്രസാദ് യാദവിന്റെ ആര്‍.ജെ.ഡിക്കും കോണ്‍ഗ്രസിനും ഒപ്പം മഹാസഖ്യം രൂപീകരിച്ച് ബി.ജെ.പിയെ പരാജയപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഒരു വര്‍ഷം തികയുമ്പോള്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആര്‍.ജെ.ഡിയുമായി ബന്ധം വിച്ഛേദിച്ച് നിതീഷ് വീണ്ടും ബി.ജെ.പിക്കൊപ്പം ചേര്‍ന്നു. ബിഹാര്‍ നിയമസഭയില്‍ ജനതാദളിന് 70 ഉം ബി.ജെ.പിക്ക് 50 ഉം അംഗങ്ങളാണുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തുടർച്ചയായ ഇടിവിനൊടുവിൽ സ്വർണവില കൂടി

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്.

Published

on

സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണവില കൂടി. ഇന്ന് നേരിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 65,650 രൂപയായി. സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 8195 രൂപയായി.

കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ പവന് 1000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത തീരുവ യുദ്ധമാണ് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുതിച്ചുയരാന്‍ കഴിഞ്ഞയാഴ്ച കാരണമായിരുന്നത്. റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച സ്വര്‍ണവിലയില്‍ ഉയര്‍ച്ചയുണ്ടായത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Continue Reading

crime

സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Published

on

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

Continue Reading

GULF

പുണ്യഭൂമിയിലെ 32 ലക്ഷം ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനായി 105 കാരൻ

 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.

Published

on

റസാഖ് ഒരുമനയൂര്‍
മക്ക:  ഇരുപത്തിയേഴാം രാവിന്റെ പുണ്യം പരിശുദ്ധ ഹറമില്‍നിന്നും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ  മക്കയില്‍ എത്തിയ
ഏറ്റവും 32 ലക്ഷത്തിലധികം വരുന്ന തീര്‍ത്ഥാടകര്‍ക്കിടയില്‍ ശ്രദ്ധേയനാവുകയാണ് ഇന്തോനേഷ്യയില്‍നിന്നുള്ള 105 കാരന്‍.
 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.
അഞ്ചുനേരവും തന്റെ താമസസ്ഥലത്തുനിന്നും പരിശുദ്ധ കഅബാലയ സമീപത്തേക്ക് നടന്നുചെന്നാണ്  പ്രാര്‍ത്ഥനകള്‍ നിര്‍വ്വഹിക്കുന്നത്.
മകന്റെ  കൈപിടിച്ചു കുനിഞ്ഞു നടക്കുമ്പോഴും കണ്ണുകളില്‍ വിശ്വാസത്തിന്റെ പ്രകാശധാര ജ്വലിച്ചുനില്‍ക്കുന്നു. വാര്‍ധക്യസഹചമായ പ്രയാസങ്ങളുണ്ടെങ്കിലും പുണ്യകഅബാലയത്തില്‍ എത്തുകയെന്ന ആഗ്രഹം നിറവേറ്റാനാണ് തന്റെ പിതാവ് വന്നതെന്ന് മകന്‍ ചന്ദ്രികയോട് പറഞ്ഞു.
രാത്രി തറാവീഹും അതുകഴിഞ്ഞു അര്‍ധരാത്രി ഖിയാമുല്ലൈലി നമസ്‌കാരത്തിനും കഅബാഷരീഫിന് സമീപമെത്തും. പുലര്‍ച്ചെ മൂന്നുമണിയോടെ താമസിക്കുന്ന ഹോട്ടലില്‍ തിരിച്ചെത്തുന്ന ഇദ്ദേഹം രാവിലെ നാലരയോടെ വീണ്ടും സുബ്ഹി നമസ്‌കാരത്തിനായി കഅബയുടെ സമീപമെത്തും. കഅബയുടെ തൊട്ടടുത്ത് എത്തുന്നതിന് പരിമിധികളുള്ളതുകൊണ്ട് പരമാവധി അടുത്തെത്താനാണ് എപ്പോഴും ശ്രമിക്കുന്നത്.

Continue Reading

Trending