Connect with us

Culture

ഐ.പി.എല്‍; ലേലത്തില്‍ തിളങ്ങി അഫ്ഗാന്‍ താരം മുജീബ്; ഇന്ത്യന്‍ താരങ്ങളില്‍ ഉനദ്ഘട്ടന് പൊന്നും വില

Published

on

ബംഗളൂരു: അപ്രതീക്ഷിത സംഭവ വികാസങ്ങളോടെ ഐ. പി. എല്‍ താര ലേലം സമാപിച്ചു. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ്‌ഗെയില്‍ രണ്ടു കോടി മാത്രം നേടിയപ്പോള്‍ ഇന്ത്യന്‍ യുവ താരം ജയദേവ് ഉനദ്ഘട്ട് ഏറ്റവുമധികം പണം വാരിയ ഇന്ത്യന്‍ താരമായി മാറി.
12.5 കോടി രൂപക്ക് ഇംഗ്ലീഷ് താരം ബെന്‍സ്‌റ്റോക്‌സിനെ സ്വന്തമാക്കിയ രാജസ്ഥാന്‍ റോയല്‍സ് 11.5 കോടി രൂപക്കാണ് ഉനദ്ഘട്ടിനെ സ്വന്തമാക്കിയത്. 1.5 കോടിയായിരുന്നു ഉനദ്ഘട്ടിന്റെ അടിസ്ഥാന വില. പേസ് ബൗളറായ ഉനദ്ഘട്ടിനു വേണ്ടി ചെന്നൈ സൂപ്പര്‍ കിങ്‌സും, കിങ്‌സ് ഇലവന്‍ പഞ്ചാബും രംഗത്തുണ്ടായിരുന്നെങ്കിലും 10.5 കോടി പ്രഖ്യാപിച്ച ചെന്നൈയേയും 11 കോടി പ്രഖ്യാപിച്ച പഞ്ചാബിനേയും ഞെട്ടിച്ച് രാജസ്ഥാന്‍ 11.50 കോടിയുമായി രംഗത്തെത്തുകയായിരുന്നു.

കഴിഞ്ഞ സീസണില്‍ പൂനെക്കു വേണ്ടിയാണ് താരം കളിച്ചത്. അതേ സമയം ആദ്യ ദിനം ആരും ലേലത്തിലെടുക്കാതിരുന്ന ക്രിസ്‌ഗെയിലിനു വേണ്ടി രണ്ടാം ദിനവും ആരും വന്നില്ല. ഒടുവില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് അടിസ്ഥാന വിലയായ രണ്ടു കോടിക്ക് സ്വന്തമാക്കുകയായിരുന്നു. അതിനിടെ മലയാളി താരങ്ങളായ എം.എസ് മിഥുനും കെ.എം ആസിഫിനും ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിക്കാന്‍ അവസരം കൈവന്നു. മലപ്പുറം സ്വദേശിയായ പേസ് ബൗളര്‍ കെ.എം ആസിഫിനെ 40 ലക്ഷം രൂപക്ക് ചെന്നൈ സ്വന്തമാക്കിയപ്പോള്‍ ലെഗ്‌സ്പിന്നറായ മിഥുനെ 20 ലക്ഷത്തിന് രാജസ്ഥാന്‍ കൂടാരത്തിലെത്തിച്ചു. സച്ചിന്‍ ബേബി 20 ലക്ഷത്തിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ കളിക്കും. എം.ഡി നിതീഷ് മുംബൈ ഇന്ത്യന്‍സ് നിരയിലുമെത്തി.

അതേ സമയം ക്രിക്കറ്റില്‍ കുതിപ്പ് നടത്തുന്ന അഫ്ഗാനില്‍ നിന്നുള്ള കൗമാര താരം മുജീബ് സദ്രാനാണ് ലേലത്തില്‍ തിളങ്ങിയ മറ്റൊരു താരം. 16കാരനായ സദ്രാനെ നാലു കോടി രൂപക്കാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയത്. മുരളി വിജയ് രണ്ടു കോടിക്കും, സാംബില്ലിങ്‌സിനെ ഒരു കോടിക്കും ചെന്നൈ സ്വന്തമാക്കി.

20 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന കര്‍ണാടകയുടെ ഗൗതം കൃഷ്ണപ്പയെ 6.2 കോടി രൂപക്കാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് കൃഷ്ണപ്പക്ക് തുണയായത്. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന കൃഷ്ണപ്പക്ക് ഒരു കളി പോലും കളിക്കാനായിരുന്നില്ല. 20 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ശഹബാസ് നദീം 3.2 കോടിക്ക് ഡല്‍ഹി ഡെയര്‍ഡെവിള്‍സിലെത്തിയപ്പോള്‍, ഓസീസ് പേസര്‍ മിച്ചല്‍ ജോണ്‍സണെ രണ്ടു കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സ്വന്തമാക്കി.
ജെ.പി ഡുമിനി മുംബൈ ഇന്ത്യന്‍സിനും മിച്ചല്‍ സാന്റനര്‍ ചെന്നൈക്കു വേണ്ടിയും കളിക്കും. കഴിഞ്ഞ ദിവസം ആരും വിളിച്ചെടുക്കാതിരുന്ന പാര്‍ഥിവ് പട്ടേലിനെ 1.5 കോടിക്ക് ബാംഗ്ലൂരും സ്വന്തമാക്കി. നേപ്പാളിന്റെ 17കാരന്‍ സന്ദീപ് ലാമിച്ചാനെയെ 20 ലക്ഷത്തിന് ഡല്‍ഹിയും സ്വന്തമാക്കി. ഐ. പി.എല്ലില്‍ കളിക്കുന്ന ആദ്യ നേപ്പാളി താരമാണ് ലാമിച്ചാനെ.

ഐ.പി.എല്‍ ടീമുകള്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ധോണി, റെയ്‌ന, ജഡേജ, ഡുപ്ലസിസ്, ഹര്‍ഭജന്‍, ബ്രാവോ, വാട്‌സണ്‍, ജാദവ്, റായിഡു, താഹിര്‍, കരണ്‍ ശര്‍മ, ശ്രദ്ധുല്‍ താക്കൂര്‍, എന്‍ ജഗദീഷന്‍, സാന്റനര്‍, ദീപക് ചാഹര്‍, കെ.എം ആസിഫ്, കനിഷ്‌ക് സേത്, എന്‍ഗിഡി, ദ്രുവ് ഷോറെ, മുരളി വിജയ്, സാം ബില്ലിങ്‌സ്, മാര്‍ക് വുഡ്, ഷിദിശ് ശര്‍മ, മോനു കുമാര്‍, ചൈതന്യ ബിഷ്‌ണോയി

ഡല്‍ഹി ഡെയര്‍ഡെവിള്‍സ്

ശ്രേയസ് ഐയ്യര്‍, ക്രിസ് മോറിസ്, റിഷഭ് പാന്ത്, ഗ്ലെന്‍ മാക്‌സ് വെല്‍, ഗംഭീര്‍, ജേസന്‍ റോയ്, മണ്‍റോ, ഷമി, റബാദ, അമിത് മിശ്ര, പൃത്ഥി ഷാ, രാഹുല്‍ തിവാരി, വിജയ് ശങ്കര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, ശബാസ് നദീം, ക്രിസ്റ്റ്യന്‍, ജയന്ത് യാദവ്, ഗുര്‍ക്രീസ്, ബോള്‍ട്ട്, മനോജ് കര്‍ല, അഭിശേക് ശര്‍മ, സന്തീപ് ലാമിച്ചാനെ, നമാന്‍ ഓജ, സയന്‍ ഘോഷ്.

മുംബൈ ഇന്ത്യന്‍സ്
രോഹിത് ശര്‍മ, ഭുംറ, ഹാര്‍ദിക് പാണ്ഡ്യ, പൊള്ളാര്‍ഡ്, മുസ്താഫിസുര്‍, കമ്മിന്‍സ്, സൂര്യകുമാര്‍ യാദവ്, കൃണാല്‍ പാണ്ഡ്യ, ഇശാന്ത് കിശന്‍, രാഹുല്‍ ചായര്‍,എവിന്‍ ലൂയിസ്, സൗരഭ് തിവാരി, കട്ടിങ്, സങ്‌വാന്‍, ഡുമിനി, ബെഹറന്‍ഡോഫ്, തേജീന്ദര്‍ സിങ്, ശരത് ലുംഭ, സിദ്ദേശ് ലാഡ്, താരേ, മായങ്ക് മാര്‍കണ്ഡേ, അഖില ധനഞ്്ജയ, അനുകൂല്‍ റോയ്, മുഹ്്‌സിന്‍ ഖാന്‍, നിധീഷ്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്
റസല്‍, നരെയ്ന്‍, സ്റ്റാര്‍ച്, ദിനേശ് കാര്‍ത്തിക്, ഉത്തപ്പ, ജോണ്‍സണ്‍, പിയൂഷ് ചാവ്‌ല, കുല്‍ദീപ്, ശുഭന്‍ ഗില്‍, ഇശാങ്ക് ജക്ഷി, നഗര്‍കോട്ടി, നിതീഷ് റാണ, വിനയ്കുമാര്‍, അപൂര്‍വ് വാങ്കഡെ, റിങ്കു സിങ്, ശിവം മാവി, കാമറണ്‍ ഡെല്‍പോര്‍ട്ട്, ജാവന്‍ സീള്‍സ്.

രാജസ്ഥാന്‍ റോയല്‍സ്
സ്റ്റീവ് സ്ിമിത്ത്, സ്‌റ്റോക്‌സ്, രഹാനെ, ബിന്നി, സാംസണ്‍, ബട്‌ലര്‍, രാഹുല്‍ ത്രിപാഡി, ഡാര്‍സി ഷോര്‍ട്, ജോഫ്ര ആര്‍ച്ചര്‍, കെ ഗൗതം, കുല്‍കര്‍ണി, ഉനദ്ഘട്ട്, അങ്കിത് ശര്‍മ, അനൂരീത് സിങ്, സഹീര്‍ ഖാന്‍, ശ്രേയസ് ഗോപാല്‍, പ്രശാന്ത് ചോപ്ര, മിഥുന്‍, ലാഫ്‌ലിന്‍, മഹിപാല്‍ ലോംറോര്‍, ആര്യമന്‍ ബിര്‍ല, ജതിന്‍ സക്‌സേന, ചമീര.

കിങ്‌സ് ഇലവന്‍ പഞ്ചാബ്
അക്‌സര്‍ പട്ടേല്‍, അശ്വിന്‍, യുവരാജ്, കരുണ്‍ നായര്‍, കെ.എല്‍ രാഹുല്‍, ഗെയില്‍, മില്ലര്‍, ഫിഞ്ച്, സ്റ്റോയ്‌നിസ്, മായങ്ക് അഗര്‍വാള്‍, അങ്കിത് രാജ്പുത്, മനോജ് തിവാരി, മോഹിത് ശര്‍മ, മുജീബ് സദ്രാന്‍, സ്രാന്‍, ടൈ, അക്ഷദീപ് നാഥ്, ദ്വാര്‍ശുയിസ്, പ്രദീപ് സാഹൂ, മായങ്ക് ദാഗര്‍, മന്‍സൂര്‍ ദര്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
വാര്‍നര്‍, ഭുവനേശ്വര്‍, ധവാന്‍, ഷാക്കിബ്, വില്യംസണ്‍, മനീഷ് പാണ്ഡേ, കാര്‍ലോസ് ബ്രാത് വെയ്റ്റ്, യൂസുഫ് പത്താന്‍, വൃദ്ധിമാന്‍ സാഹ, റാഷിദ് ഖാന്‍, റിക്കി ഭൂയി, ഹൂഡ, സിദ്ധാര്‍ത്ഥ കൗള്‍, ടി നടരാജന്‍, നബി, ബാസില്‍ തമ്പി, ഖലീല്‍ അഹമ്മദ്, സന്തീപ് ശര്‍മ, സച്ചിന്‍ ബേബി, ക്രിസ് ജോര്‍ദാന്‍, സ്റ്റാന്‍ലേക്, തന്‍മയ് അഗര്‍വാള്‍, ശ്രീവത്സ് ഗോസ്വാമി, ബിപുല്‍ ശര്‍മ, മെഹദി ഹസന്‍.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
കോലി, ഡിവില്ലിയേഴ്‌സ്, സര്‍ഫറാസ് ഖാന്‍, മക്കല്ലം, വോക്‌സ്, കോളിന്‍ ഡി ഗ്രാന്റ്‌ഹോം, മോയിന്‍ അലി, ഡി കോക്ക്, ഉമേശ് യാദവ്, ചാഹല്‍, വൊഹ്്‌റ, കുല്‍വത് കെജ്രോളിയ, അനികത് ചൗധരി, നവദീപ് സൈനി, എം അശ്വിന്‍, മന്‍ദീപ് സിങ്, വാഷിങ്ടണ്‍ സുന്ദര്‍, പവന്‍ നേഗി, സിറാജ്, കൂള്‍ട്ടര്‍ നിലെ, സൗത്തി, പാര്‍ഥിവ് പട്ടേല്‍, അനിരുദ്ധ ജോഷി, പവന്‍ ദേശ്പാണ്ഡെ.

Film

‘എന്നും എപ്പോഴും കൂടെ നിന്നവർക്ക് നന്ദി’, 200 കോടിയും കടന്ന് ‘തുടരും’: മോഹൻലാൽ

Published

on

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം ‘തുടരും’ 200 കോടി ക്ലബിൽ ഇടംപിടിച്ചു. ‘എന്നും എപ്പോഴും കൂടെ നിന്നവർക്ക് നന്ദി’ എന്ന പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് മോഹൻലാൽ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘ചില യാത്രകള്‍ക്ക് വലിയ ശബ്ദങ്ങള്‍ ആവശ്യമില്ല, മുന്നോട്ടുകൊണ്ടുപോകാന്‍ ഹൃദയങ്ങള്‍ മാത്രം മതി. കേരളത്തിലെ എല്ലാ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ത്ത്, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹൃദയങ്ങളില്‍ ‘തുടരും’ ഇടംനേടി. സ്‌നേഹത്തിന് നന്ദി’, എന്ന കുറിപ്പോടെയാണ് മോഹൻലാൽ പോസ്റ്റർ പങ്കുവെച്ചത്.

200 കോടി ക്ലബിൽ ഇടം നേടുന്ന മൂന്നാമത്തെ മലയാള ചിത്രവും രണ്ടാമത്തെ മോഹൻലാൽ ചിത്രവുമാണ് തുടരും. ഏപ്രില്‍ 25-ന് തീയേറ്ററുകളില്‍ എത്തിയ ചിത്രം 17 ദിവസംകൊണ്ടാണ് 200 കോടി ആഗോളകളക്ഷന്‍ നേടിയത്.

മോഹൻലാലിനെ നായകനാക്കി പ്രത്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ‘എമ്പുരാനും'(268 കോടി), ചിദംബരം എസ് പൊതുവാൾ സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ (242 കോടി) എന്നിവയാണ് ഈ നേട്ടത്തിലെത്തിയ രണ്ടു സിനിമകൾ.

കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി ചിത്രമായി ‘തുടരും’ കഴിഞ്ഞദിവസം മാറിയിരുന്നു. ടൊവിനോ തോമസ്- ജൂഡ് ആന്തണി ജോസഫ് ചിത്രം ‘2018’-നെ മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. 88 കോടിയയായിരുന്നു 2018ന്‍റെ കേരളത്തിലെ കളക്ഷൻ.

കെ.ആർ. സുനിലിനൊപ്പം തരുണുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൺമുഖൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ മോഹൻലാൽ വേഷമിട്ടിരിക്കുന്നത്. ഒരു ടാക്‌സി ഡ്രൈവർ കഥാപാത്രമാണ് ചിത്രത്തിൽ മോഹൻലാലിൻ്റേത്. ലളിത എന്ന വീട്ടമ്മയായി നായികാ കഥാപാത്രമായി ശോഭന എത്തിയിരിക്കുമ്പോൾ ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു, ഇർഷാദ് അലി, ആർഷ കൃഷ്‌ണ പ്രഭ, പ്രകാശ് വർമ, അരവിന്ദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്.

Continue Reading

Film

ആസിഫ് അലി വിജയം തുടരും.. കുടുംബപ്രേക്ഷകരും കുട്ടികളും ഒരുപോലെ ഏറ്റെടുത്ത “സർക്കീട്ട്”

Published

on

ആസിഫ് അലിയെ നായകനാക്കി തമർ സംവിധാനം ചെയ്ത സർക്കീട്ട് മികച്ച പ്രേക്ഷകാഭിപ്രായം നേടുന്നു. മനുഷ്യബന്ധങ്ങൾക്കിടയിലെ വൈകാരികതയുടെ ആഴവും വ്യാപ്തിയും പ്രദിപാദിക്കുന്ന ചിത്രത്തിൽ ആസിഫ് അലിയുടെ അമീര്‍ എന്ന കഥാപാത്രം വലിയ കൈയ്യടിയാണ് തീയേറ്ററുകളിലുണ്ടാക്കുന്നത്. പരാജയപ്പെട്ട ആദ്യശ്രമത്തിന് ശേഷം വീണ്ടും ജോലി തേടി സന്ദർശകവിസയ്ക്ക് യുഎഇയിലെത്തിയ ഗൾഫിൽ ജോലിയില്ലാതെ കഷ്ടപ്പെടുന്ന അമീറിന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സിനിമ കുടുംബപ്രേക്ഷകരാണ് ഏറ്റെടുത്തിരിക്കുന്നത്. എഡിഎച്ച്ഡി അഥവാ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസ്ഓർഡർ എന്ന രോഗാവസ്ഥയിലൂടെ കടന്നു പോകുന്ന ഏഴു വയസ്സുകാരനായ ജെപ്പു എന്ന ജെഫ്രിനും അമീറും തമ്മിലുള്ള ആത്മബന്ധമാണ് സിനിമയുടെ ഇതിവൃത്തം.

ആസിഫ് അലിയുടെ കരിയറിലെ മറ്റൊരു ഗംഭീര സിനിമയാണ് സർക്കീട്ട്. ആമിർ എന്ന കഥാപാത്രത്തിന്റെ നിസ്സഹായവസ്ഥയുടെ നോവും നീറ്റലും കാണിക്കുന്ന ചിത്രം അതിഗംഭീര അഭിനയ മുഹൂർത്തങ്ങളിലൂടെയാണ് ആസിഫ് അലിയെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. സാധാരണക്കാരന്റെ നിസ്സഹായവസ്ഥയും വേദനയും സന്തോഷവും കാണിക്കുന്ന താരത്തിന്റെ പ്രകടനം കുടുംബപ്രേക്ഷകർ ഇരുകൈയും നീട്ടീ സ്വീകരിച്ചിരിക്കുകയാണ്. അയാസ് ആണ് സിനിമയുടെ ഛായാഗ്രാഹകൻ. പ്രവാസജീവിതത്തെ കൃത്യമായി അടയാളപ്പെടുത്തുന്നതാണ് അയാസിന്റെ ഫ്രെയിമുകൾ. ഗോവിന്ദ് വസന്തയുടെ സംഗീതം കഥയുടെ ആഴങ്ങളിലേക്ക് തീവ്രതയോടെ പ്രേക്ഷകരെ എത്തിക്കുന്നതാണ്. ആസിഫ് അലിയുടെ മിന്നും പ്രകടനം തന്നെയാണ് സർക്കീട്ടിന്റെ പ്രധാന ഹൈലൈറ്റ്. നമ്മളുടെ കൂട്ടത്തിൽ എവിടെയോ കണ്ട ഒരു വ്യക്തിയുടെ ഇമോഷൻസ് വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു വിജയിപ്പിക്കാൻ നായകൻ എന്ന നിലയിൽ ആസിഫിന് കഴിഞ്ഞിട്ടുണ്ട്.

കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളായ കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകൾക്ക് ശേഷം ആസിഫ് അലി നായകനാകുന്ന ചിത്രം കൂടിയാണ് സർക്കീട്ട്. താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സർക്കീട്ടിൽ ബാലതാരം ഒർഹാനും പ്രധാന വേഷം ചെയ്തിട്ടുണ്ട്. അടുത്തിടെ ത്രില്ലർ ചിത്രങ്ങളിലൂടെ സൂപ്പർ വിജയങ്ങൾ സ്വന്തമാക്കിയ ആസിഫ് അലി, സർക്കീട്ടിലൂടെ ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമയുമായാണ് സർക്കീട്ടിലൂടെ വന്നിരിക്കുന്നത്. ഏതായാലും ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയിരിക്കുകയാണ് ആസിഫ് അലിയിപ്പോൾ. ദിവ്യ പ്രഭ, ദീപക് പറമ്പോള്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീൺ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത് കരുണാകരൻ, കലാസംവിധാനം – വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം – ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് – സുധി, ലൈൻ പ്രൊഡക്ഷൻ – റഹിം പിഎംകെ, സിങ്ക് സൗണ്ട്- വൈശാഖ്, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പോസ്റ്റർ ഡിസൈൻ-  ഇല്ലുമിനാർട്ടിസ്റ്റ്, സ്റ്റിൽസ്- എസ്‌ബികെ ഷുഹൈബ്.

Continue Reading

Film

കഞ്ചാവുമായി സഹ സംവിധായകന്‍ പിടിയില്‍

മൂന്നുകിലോ കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്

Published

on

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കഞ്ചാവുമായി സഹ സംവിധായകന്‍ പിടിയില്‍. നേമം സ്വദേശി അനീഷ് അലിയാണ് പിടിയിലായത്. മൂന്നുകിലോ കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. തുടര്‍ന്ന് വാഹനപരിശോധനയ്ക്കിടെ അനീഷിനെ എക്‌സൈസ് സംഘം പിടികൂടി. നാലോളം സിനിമകളുടെ സഹസംവിധായകനാണ്. ഇയാളുടെ ഒരു സിനിമ പുറത്തിറങ്ങാന്‍ ഇരിക്കുകയാണെന്ന് എക്‌സൈസ് സംഘം അറിയിച്ചു.

അതേസമയം ഇന്ന് കണ്ണൂര്‍ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിലായി. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം നദീഷിനെ പരിശോധിച്ചത്. തുടര്‍ന്നാണ് നദീഷ് നാരായണന്‍റെ കയ്യിൽ നിന്നും 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ഏറെ നാളായി ഇയാള്‍ എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് ബൈക്കിൽ പോവുകയായിരുന്ന ഇയാളെ റെയില്‍വെ ഗേറ്റിന് സമീപത്ത് വെച്ച് തടഞ്ഞ് പരിശോധിച്ചത്.

Continue Reading

Trending