Connect with us

News

പ്രതിപക്ഷ ഐക്യത്തില്‍ ഭയന്ന് ബി.ജെ.പി, മോദിയില്ലെങ്കില്‍ രാജ്യം കുട്ടിച്ചോറാകുമെന്ന് പ്രകാശ് ജാവദേകര്‍

Published

on

പൂനെ: നരേന്ദ്ര മോദിയല്ല പ്രധാനമന്ത്രിയെങ്കില്‍ രാജ്യത്ത് അരാജകത്വമാണ് ഉണ്ടാവുകയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേകര്‍. ശനിയാഴ്ച കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിപക്ഷ റാലിയെപ്പറ്റി സംസാരിക്കുകയായിരുന്നു ജാവദേകര്‍. ശക്തമായ സര്‍ക്കാര്‍ വേണോ ദുര്‍ബലമായ സര്‍ക്കാര്‍ വേണോ എന്നതായിരിക്കും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കു മുന്നിലുള്ള ചോദ്യമെന്നും അദ്ദേഹം പറഞ്ഞു.

‘കൊല്‍ക്കത്തയില്‍ നടന്ന റാലിയില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ച് അണിനിരന്നു. മോദിയെ പുറത്താക്കുകയാണ് ഈ പാര്‍ട്ടികളുടെ എല്ലാം ലക്ഷ്യമെന്നതു വ്യക്തം. പക്ഷേ, പകരം ആരുണ്ട്?’ മോദിക്കു പകരക്കാരനായി ഒരാളെ ചൂണ്ടിക്കാണിക്കാന്‍ പ്രതിപക്ഷത്തിന് കഴിയില്ലെന്നും മോദി ഇല്ലെങ്കില്‍ കുട്ടിച്ചോറാകുന്ന സ്ഥിതിയാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നും ജാവദേകര്‍ പറഞ്ഞു.

There Will Be Anarchy If There Is No PM Modi: Prakash Javadekar https://t.co/QGaZ3MY03L

Anarchy is demonetisation, GST, unemployment, farm distress, strat cattle…— Shivam Vij (@DilliDurAst) January 21, 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഒറ്റക്ക് 282-ലധികം സീറ്റുകള്‍ നേടുമെന്നും പശ്ചിമ ബംഗാള്‍, ഒഡിഷ, നോര്‍ത്ത് ഈസ്റ്റ് തുടങ്ങിയ ഇടങ്ങളില്‍ ബി.ജെ.പി മുന്നേറുമെന്നും ജാവദേകര്‍ പറഞ്ഞു. അതേസമയം, ഹിന്ദി ഭൂമികയില്‍ ബി.ജെ.പിയുടെ പ്രകടനം എങ്ങനെയുണ്ടാകുമെന്നതിനെപ്പറ്റി അദ്ദേഹം ഒന്നും പറഞ്ഞില്ല. തെരഞ്ഞെടുപ്പിനു മുമ്പായി ബി.ജെ.പി രാജ്യത്തെ ഓരോ ബൂത്ത് പരിധിയിലും പ്രചരണം നടത്തുമെന്നും എന്‍.ഡി.എ സര്‍ക്കാറിന്റെ ഭരണനേട്ടങ്ങള്‍ വിഷയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

മ്യാൻമറില്‍ വീണ്ടും ഭൂചലനം; റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തി

തുടര്‍ച്ചയായ ആറ് ഭൂചലനങ്ങളാണ് മ്യാന്മാറിലും സമീപ പ്രദേശങ്ങളിലുമുണ്ടായത്.

Published

on

മ്യാൻമറില്‍ വീണ്ടും ഭൂചലനം. അർധരാത്രിയോടെയാണ് റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. തുടർചലനങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. വെള്ളിയാഴ്ചയുണ്ടായ വന്‍ ഭൂകമ്പത്തില്‍ മരണസംഖ്യ 150 കടന്നു. 700 ലേറെപേർക്ക് പരിക്കേറ്റു. തുടര്‍ച്ചയായ ആറ് ഭൂചലനങ്ങളാണ് മ്യാന്മാറിലും സമീപ പ്രദേശങ്ങളിലുമുണ്ടായത്.

റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായും 10 കിലോമീറ്റര്‍ താഴ്ചയിലുമാണെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. മ്യാൻമറിലും ബാങ്കോക്കിലും ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മ്യാന്മാറിന്റെ തലസ്ഥാനമായ നയ്പിഡാവിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്.

അതേസമയം, ഭൂകമ്പത്തിൽ തകർന്ന മ്യാൻമറിന് ദുരിതാശ്വാസ സഹായമെത്തിക്കുമെന്ന് ഇന്ത്യ അറിയിച്ചു. 15 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ആണ് കെെമാറുക. ഭക്ഷ്യവസ്തുക്കള്‍, അവശ്യമരുന്നുകള്‍, പുതപ്പുകള്‍ തുടങ്ങിയവ കെെമാറുമെന്നാണ് വിദേശമന്ത്രാലയം വ്യക്തമാക്കുന്നത്. ഇന്ത്യൻ വ്യോമസേനയുടെ വിമാനം മ്യാന്‍മറിലേക്ക് തിരിച്ചു. ഇന്ത്യയെ കൂടാതെ ഐക്യരാഷ്ട്രസംഘടനയും ചെെനയും മ്യാന്‍മാറിന് സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

News

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ലെബനന് നേരെ വീണ്ടും ഇസ്രാഈലിന്റെ മിസൈല്‍ ആക്രമണം

നവംബറില്‍ അംഗീകരിച്ച വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് വീണ്ടും ആക്രമണം.

Published

on

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ലെബനന് നേരെ വീണ്ടും ഇസ്രാഈലിന്റെ മിസൈല്‍ ആക്രമണം. നവംബറില്‍ അംഗീകരിച്ച വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് വീണ്ടും ആക്രമണം. അതേസമയം നേരത്തെ ഉണ്ടായ റോക്കറ്റ് ആക്രമണങ്ങള്‍ക്ക് പകരം വീട്ടാനാണ് വ്യോമാക്രമണമെന്നാണ് ഇസ്രാഈലിന്റെ വിശദീകരണം.

ലെബനന്‍ തലസ്ഥാനത്തിന്റെ തെക്കന്‍ പ്രദേശങ്ങളിലെ ദാഹിയെ എന്നറിയപ്പെടുന്ന ഹിസ്ബുള്ള ശക്തികേന്ദ്രമായ സ്ഥലത്തെ ഒരു കെട്ടിടമാണ് ആക്രമിച്ചത്. ഈ ആക്രമണത്തിന് മുന്‍പ് പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം നല്‍കുന്നതിനായി മൂന്ന് തവണ ഡ്രോണ്‍ വഴി ഇതേ കെട്ടിടത്തിന് നേരെ ഇസ്രാഈല്‍ വെടിയുതിര്‍ത്തതായാണ് വിവരം.

കഴിഞ്ഞ വര്‍ഷവും ഇതേ പ്രദേശത്ത് ഇസ്രാഈല്‍ ആക്രമണം നടത്തിയിരുന്നു. ഹിസ്ബുള്ള തലവന്‍ സയ്യിദ് ഹസ്സന്‍ നസ്റല്ല അടക്കം നിരവധി ഉന്നത നേതാക്കള്‍ ഈ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.

 

 

Continue Reading

kerala

ചെറിയ പെരുന്നാള്‍ ദിവസം പ്രവൃത്തി ദിനമാക്കി കസ്റ്റംസ് കേരള ചീഫ് കമ്മീഷണര്‍; നിര്‍ബന്ധിതമായും ഓഫിസിലെത്തണമെന്ന് അറിയിപ്പ്

29, 30, 31 ദിവസങ്ങളില്‍ നിര്‍ബന്ധിതമായും ഓഫിസിലെത്തണമെന്ന് അറിയിപ്പ്.

Published

on

ചെറിയ പെരുന്നാള്‍ ദിവസം പ്രവൃത്തി ദിനമാക്കി കസ്റ്റംസ് കേരള ചീഫ് കമ്മീഷണര്‍. 29, 30, 31 ദിവസങ്ങളില്‍ നിര്‍ബന്ധിതമായും ഓഫിസിലെത്തണമെന്ന് അറിയിപ്പ്. കേരളത്തിലെ കസ്റ്റംസ്, സെന്‍ട്രല്‍ ജി എസ് ടി ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആര്‍ക്കും അവധി നല്‍കരുത് എന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സാമ്പത്തിക വര്‍ഷം അവസാനമായതിനാല്‍ ബാക്കിയുള്ള ജോലികള്‍ തീര്‍ക്കാനാണ് പ്രവൃത്തി ദിനമാക്കിയതെന്നാണ് വിശദീകരണം. ഈ ദിനങ്ങളില്‍ രാജ്യ വ്യാപകമായി കസ്റ്റംസ്, ജി എസ് ടി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിനാലാണ് അവധി നല്‍കേണ്ടെന്ന നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നുമാണ് വിവരം. ആര്‍ക്കും അവധി നല്‍കുന്നില്ലെന്ന് ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

Continue Reading

Trending