Culture
ജൗഹ അല്‍ഹാരിസിയുടെ ബുക്കര്‍ കൃതി ഉടന്‍ മലയാളത്തിലേക്ക്

അശ്‌റഫ് തൂണേരി/മസ്‌ക്കറ്റ്
മാന്‍ബുക്കര്‍ െ്രെപസ് ഇന്റര്‍നാഷണല്‍ നേടിയ ആദ്യ അറബ് എഴുത്തുകാരി ജൗഹ അല്‍ഹാരിസിയുടെ സെലസ്റ്റിയല്‍ ബോഡീസ് എന്ന കൃതിയുടെ മലയാള വിവര്‍ത്തനം വരുന്നു. ഇതിനായുള്ള കരാറില്‍ തന്റെ ഏജന്‍സി ഏര്‍പ്പെട്ടിട്ടുണ്ടെന്നും പബ്ലിഷിംഗ് ഹൗസ് വെളിപ്പെടുത്താറായിട്ടില്ലെന്നും ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റിയില്‍ വെച്ച് ‘ചന്ദ്രിക’യുമായി സംസാരിക്കവെ അവര്‍ വ്യക്തമാക്കി. അഞ്ചോളം പ്രസിദ്ധീകരണാലയങ്ങളാണ് മലയാളത്തില്‍ നിന്ന് അപേക്ഷയുമായെത്തിയത്. ഇവരില്‍ അനുയോജ്യമെന്ന് തോന്നിയ ഒരു പബ്ലിഷിംഗ് ഹൗസുമായി കരാറിലെത്തുകയായിരുന്നു. സൈമണ്‍ ആന്റ് ഷസ്്റ്റര്‍ പ്രസിദ്ധീകരിച്ച സെലസ്റ്റിയല്‍ ബോഡീസ് എന്ന നോവലിന് ഇന്ത്യയില്‍ മികച്ച വരവേല്‍പ്പാണ് വിപണിയില്‍ എത്തിയ അന്നു മുതല്‍ ലഭിച്ചത് എന്നത് ഏറെ ആഹ്ലാദം പകരുന്നു. തുടക്കത്തില്‍ തന്നെ പതിനായിരത്തിലധികം കോപ്പികളാണ് വിറ്റഴിഞ്ഞത്. ഇപ്പോഴും കോപ്പികള്‍ക്ക് നല്ല ആവശ്യക്കാരുണ്ടെന്നാണ് പ്രസാധനാലയം പ്രതിനിധികള്‍ വ്യക്തമാക്കിയത്. തന്റെ നാരഞ്ചാ എന്ന അറബ് നോവലിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം പ്രസിദ്ധീകരിക്കുന്നതിനും ധാരണാപത്രത്തില്‍ ഒപ്പിട്ടിട്ടുണ്ടെന്നും ബുക്കര്‍ കൃതി ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ മര്‍ലിന്‍ ബൂത്ത് തന്നെയാണ് വിവര്‍ത്തകയെന്നും അവര്‍ പറഞ്ഞു.
സയ്യിദാത്തുല്‍ ഖമര്‍ എന്ന നോവല്‍ ആണ് സെലസ്റ്റിയല്‍ ബോഡീസ് എന്ന പേരില്‍ ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചത്. ഇന്ത്യയില്‍ നിന്ന് പലരും പല പരിപാടികള്‍ക്കും വിളിക്കുന്നുണ്ട്. പക്ഷെ സെലക്ടീവായി മാത്രമേ പരിപാടികള്‍ക്ക് പങ്കെടുക്കുന്നുള്ളൂ. 2020 ജനുവരിയില്‍ കേരളം സന്ദര്‍ശിക്കാനുദ്ദേശിക്കുന്നുണ്ട്. ഇന്ത്യയില്‍ പല തവണ വന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് കേരളത്തില്‍ എത്തുന്നത്. മമ്പാട് എം.ഇ.എസ് കോളജില്‍ കുട്ടികളുമായി സംവദിക്കാനാണ് വരുന്നതെന്നും അവര്‍ വിശദീകരിച്ചു. ദിനേന അഭിമുഖത്തിനുള്ള വിളികളും സന്ദേശങ്ങളും വരുന്നത് വര്‍ധിച്ചപ്പോള്‍ ജോലിയും മൂന്ന് മക്കളും ഭര്‍ത്താവുമടങ്ങുന്ന കുടുംബ ജീവിതവും സര്‍ഗ്ഗ ജീവിതവുമെല്ലാം അശ്രദ്ധമാവുമെന്നും അലങ്കോലമാവുമെന്നും തോന്നി. അതുകൊണ്ടു തന്നെ ആര്‍ക്കും വിശദമായ അഭിമുഖം നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചുവെന്നും സുല്‍ത്താന്‍ ഖാബൂസ് സര്‍വ്വകലാശാലയിലെ കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് സോഷ്യല്‍ സയന്‍സസില്‍ അറബ് വിഭാഗത്തില്‍ ജോലി നോക്കുന്ന അവര്‍ നിലപാട് വ്യക്തമാക്കി. ഓരോരുത്തരും വന്ന് അഭിമുഖം നടത്തിയും ഫോട്ടോ പിടിച്ചും സമയം കളയുമ്പോള്‍ നമുക്ക് ക്രിയാത്മക രചനക്കും സ്വകാര്യമായ നിമിഷങ്ങള്‍ക്കും അത് വിലങ്ങുതടിയാവുമെന്നും ഒരു ഭാഷയിലും അഭിമുഖം നല്‍കിയിട്ടില്ലെന്നും അവര്‍ എടുത്തുപറയുന്നു. അരുന്ധതി റോയിയെ ഏറെ ഇഷ്ടമാണ്. അവരുമായി എഡിന്‍ബറോയില്‍ വെച്ച് കാണാമെന്ന് വിചാരിച്ചിരുന്നു. രണ്ടു പേരും മറ്റു ചില തിരക്കുകളില്‍ പെട്ട് കാണാനായില്ലെന്നും സൗഹൃദ സംഭാഷണമധ്യേ അവര്‍ വിശദീകരിച്ചു.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala2 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
india2 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
film2 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
india2 days ago
ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍
-
film2 days ago
സാന്ദ്രാ തോമസിനെതിരെ വധഭീഷണി; റെനി ജോസഫിനെ സസ്പെന്‍ഡ് ചെയ്തു
-
kerala2 days ago
സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
india2 days ago
‘അന്വേഷണത്തിന് ഉത്തരവിട്ടു, കേസെടുത്തു സര്‍ക്കാര്‍ ഇതില്‍ക്കൂടുതല്‍ എന്താണ് ചെയ്യേണ്ടത്’: ഡി.കെ ശിവകുമാര്‍
-
kerala2 days ago
ലവ് ജിഹാദ് എന്ന പദം കേരളത്തില്‍ ആദ്യം ഉപയോഗിച്ചത് സിപിഎം: പിഎംഎ സലാം