Connect with us

kerala

‘നികൃഷടമായ പ്രസ്താവനയില്‍ ജലീല്‍ മാപ്പ് പറയണം’: പി എം എ സലാം

‘മുസ്‌ലിംകള്‍ക്കെതിരെ ജലീലിന്റെ വാക്കുകള്‍ ആര്‍എസ്എസ്സുകാര്‍ പോലും പറയാത്തത്’

Published

on

സ്വർണ്ണ കള്ളക്കടത്തുമായി മുസ്ലിം സമുദായത്തെ പ്രതിക്കൂട്ടിൽ നിർത്തി കെ.ടി ജലീൽ എം.എൽ.എ നടത്തിയ പരാമർശങ്ങൾ ആർ.എസ്.എസ്സുകാർ പോലും പറയാത്തതാമെന്നും നികൃഷ്ടമായ ഈ പ്രസ്താവനക്കെതിരെ മാപ്പ് പറയണമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം.

കുറ്റകൃത്യത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഒരു സമുദായത്തിന്റെ തലയിലിടുന്നത് വിചിത്രമായ കാര്യമാണ്. സാദിഖലി തങ്ങളെ മതശാസന പുറപ്പെടുവിക്കാനുള്ള ഔദ്യോഗിക വക്താവായി അംഗീകരിച്ചതിൽ സന്തോഷമുണ്ട്, പക്ഷേ ആർ.എസ്.എസ് പോലും പറയാത്ത കാര്യമാണ് ജലീൽ പറഞ്ഞത്. മുസ്ലിം സമുദായത്തെ കുറ്റവാളികളായി ചിത്രീകരിക്കാനുള്ള ജലീലിന്റെ ശ്രമം സി.പി.എമ്മിന്റെ ഉന്നത നേതാക്കളെ തൃപ്തിപ്പെടുത്താനായിരിക്കും. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും പി.എം.എ സലാം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചോദ്യപേപ്പര്‍ തലേദിവസം സൈറ്റില്‍ പ്രത്യക്ഷപ്പെട്ട സംഭവം; വിശദീകരണവുമായി പി.എസ്.സി

ഗൂഗിള്‍ ടൈംസ്റ്റാമ്പിന്റെ പ്രശ്നമാണ് തിയതി തെറ്റായി കാണിക്കാന്‍ കാരണമെന്നും പി.എസ്.സി വിശദീകരിച്ചു.

Published

on

എല്‍ഡി ക്ളര്‍ക്കിന്റെ ചോദ്യപേപ്പര്‍ തലേദിവസം സൈറ്റില്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി പി.എസ്.സി. പരീക്ഷ നടപടികള്‍ കഴിഞ്ഞാണ് ചോദ്യപേപ്പറും ഉത്തര സൂചികയും പ്രസിദ്ധീകരിച്ചതെന്ന് പി.എസ്.സി. ഗൂഗിളില്‍ ഉണ്ടായ സാങ്കേതിക പ്രശ്‌നമാണ് സമയമാറ്റത്തിന് പിന്നിലുള്ള കാരണമെന്നും പി.എസ്.സി പറഞ്ഞു.

സാങ്കേതിക വിഭാഗം പരിശോധന നടത്തിയെന്നും വിഷയം ഗൂഗിളിനെ അറിയിച്ചെന്നും പി.എസ്.സി അധികൃതര്‍ വ്യക്തമാക്കി. ഗൂഗിള്‍ ടൈംസ്റ്റാമ്പിന്റെ പ്രശ്നമാണ് തിയതി തെറ്റായി കാണിക്കാന്‍ കാരണമെന്നും പി.എസ്.സി വിശദീകരിച്ചു.

എറണാകുളം, മലപ്പുറം ജില്ലയില്‍ ശനിയാഴ്ചയാണ് പിഎസ്സി എല്‍ഡി ക്ളര്‍ക്കിന്റെ പരീക്ഷ നടന്നത്. എന്നാല്‍ ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് ശേഷം ഉത്തരക്കടലാസ് പരിശോധിച്ചപ്പോഴാണ് സൈറ്റില്‍ ഒരു ദിവസം മുമ്പ് ചോദ്യപേപ്പര്‍ അപ്ലോഡ് ചെയ്തതായി കണ്ടെത്തിയത്. ബുക്ക്ലറ്റ് നമ്പര്‍ 133/2024 എം എന്ന നമ്പരിലുള്ള 100 ചോദ്യങ്ങള്‍ അടങ്ങിയ പിഡിഎഫ് ഫയലാണ് സൈറ്റില്‍ ലഭ്യമായിട്ടുള്ളത്.

 

 

Continue Reading

kerala

പി വി അന്‍വറിനെ പാര്‍ട്ടിയില്‍ എടുക്കില്ല: ഡിഎംകെ

Published

on

പി.വി അന്‍വറിനെ പാര്‍ട്ടിയില്‍ എടുക്കാനാകില്ലെന്ന് ഡിഎംകെ. സിപിഎമ്മുമായി മുന്നണി ബന്ധമുള്ളതിനാല്‍ അന്‍വറിനെ പാര്‍ട്ടിയില്‍ എടുക്കാന്‍ പറ്റില്ലെന്ന് ഡിഎംകെ വക്താവ് ടി.കെ.എസ് ഇളങ്കോവന്‍ പറഞ്ഞു. സിപിഎം നടപടിയെടുത്തയാളാണ് അന്‍വറെന്നും മുന്നണിബന്ധത്തിനു കോട്ടം തട്ടുന്ന രീതിയില്‍ നടപടികള്‍ എടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സഖ്യകക്ഷികളില്‍ നിന്നുള്ള വിമതരെ ഉള്‍ക്കൊള്ളുന്ന പതിവ് ഡി.എം.കെക്ക് ഇല്ലെന്നും അതിനാല്‍ അന്‍വര്‍ പാര്‍ട്ടിയുടെ ഭാഗമാകാന്‍ സാധ്യത കുറവാണെന്നും ടി.കെ.എസ്. ഇളങ്കോവന്‍ കൂട്ടിച്ചേര്‍ത്തു. ഡിഎംകെ നേതാക്കളുമായി കഴിഞ്ഞ ദിവസം അന്‍വര്‍ കൂടിക്കാഴ്ച നടത്തിയിരുന്നെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

കേരളത്തില്‍ ഡിഎംകെക്ക് സ്വന്തമായി സംഘടനാ ശക്തിയുണ്ടെന്നും പി വി അന്‍വറിന്റെ വിഷയത്തില്‍ ഉടന്‍ തീരുമാനം വേണ്ടെന്ന നിലപാടിലാണ് ഡിഎംകെയെന്നും ഇളങ്കോവന്‍ പറഞ്ഞു.

മഞ്ചേരിയില്‍ നടക്കുന്ന പി.വി അന്‍വറിന്റെ പൊതുയോഗത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്നാണു വിവരം. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മഞ്ചേരിയിലെ ബൈപ്പാസ് റോഡിന് സമീപം ജസീല ജങ്ഷനിലാണ് അന്‍വര്‍ സംഘടിപ്പിക്കുന്ന പൊതുസമ്മേളനം. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള എന്നാണ് പാര്‍ട്ടിയുടെ പേരെന്ന് വിവരങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍, സാമൂഹിക സംഘടനയാണിതെന്നും രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും അന്‍വര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

kerala

തൃശൂരിലെ എടിഎം കൊള്ള: നിര്‍ണായക തൊണ്ടി മുതലുകള്‍ കണ്ടെത്തി

എട്ട് എടിഎം ട്രേകള്‍, എടിഎം തകര്‍ക്കാന്‍ ഉപയോഗിച്ച ഗ്യാസ് കട്ടര്‍ എന്നിവയാണ് കണ്ടെടുത്തത്.

Published

on

തൃശൂര്‍ എടിഎം കൊള്ളയില്‍ നിര്‍ണായക തൊണ്ടി മുതലുകള്‍ കണ്ടെത്തി. താണിക്കുടം പുഴയില്‍ നിന്നാണ് തൊണ്ടി മുതലുകള്‍ കണ്ടെത്തിയത്. എട്ട് എടിഎം ട്രേകള്‍, എടിഎം തകര്‍ക്കാന്‍ ഉപയോഗിച്ച ഗ്യാസ് കട്ടര്‍ എന്നിവയാണ് കണ്ടെടുത്തത്. ചാക്കില്‍ കെട്ടിയ നിലയിലാണഅ ഗ്യാസ് കട്ടര്‍ പുഴയില്‍ ഉപേക്ഷിച്ചിട്ടുള്ളത്.

കവര്‍ച്ച് നടത്തിയ മൂന്ന് എടിഎമ്മുകളിലെയും 12 ട്രേകള്‍ പുഴയില്‍ ഉപേക്ഷിച്ചെന്നാണ് പ്രതികള്‍ പാലീസിന് മൊഴി നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പുഴയില്‍ പരിശോധന നടത്തിയത്. തൃശൂര്‍ എസിപിയുടെ നേതൃത്വത്തിലാണ് പൊലീസ് പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

തൃശൂരിലെ മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകള്‍ കവര്‍ച്ച നടന്നത്. 60 ലക്ഷം രൂപയോളമാണ് സംഘം കൊള്ളയടിച്ചത്. മോഷ്ടിച്ച പണവും കാറും കണ്ടെയ്നറില്‍ കയറ്റി രക്ഷപ്പെടുന്നതിനിടെയാണ് തമിഴ്നാട് പൊലീസ് പ്രതികളെ നാമക്കലില്‍ നിന്ന് പിടികൂടിയത്.
ഹരിയാനയില്‍ നിന്നുള്ള കവര്‍ച്ചാ സംഘമാണ് സൃശൂരിലെ എടിഎമ്മുകള്‍ കൊള്ളയടിച്ചത്.

Continue Reading

Trending