Video Stories
ആ പരാതിക്കാരോട് ഖാഇദെ മില്ലത്ത് പറഞ്ഞത്…

ജബ്ബാര്‍ ചുങ്കത്തറ
വിഭജനാനന്തര ഇന്ത്യയില്‍ മുസ്ലിംലീഗ് എന്ന പേരില്‍ തന്നെ പ്രവര്‍ത്തിക്കുന്നത് ആശങ്കയോടെ കണ്ടിരുന്ന ചില നേതാക്കള്‍ ഖായിദെ മില്ലത് ഇസ്മഈല്‍ സാഹിബിനെ കാണാന്‍ ചെന്നു. പോലീസ്വേട്ട അത്ര ഭീകരമായിരുന്നു. പുനഃസംഘടിപ്പിച്ച മുസ്ലിംലീഗില്‍ ചേര്‍ന്നവരെയൊക്കെ സര്‍ക്കാര്‍ ആളെണ്ണംവിട്ടു വേട്ടയാടി. ലീഗ് അനുഭാവികളുടെ വീട്ടില്‍ പോലീസ് കയറി നിരങ്ങികൊണ്ടിരിക്കുന്ന കാലം.
‘പേരിലെ മുസ്ലിം എന്നത് നമുക്ക് മാറ്റിക്കൂടെ? എങ്കില്‍ നമുക്ക് കുറേകൂടി സ്വതന്ത്രമായി പ്രവര്‍ത്തിക്കാമല്ലോ’
ഖാഇദെ മില്ലത് അക്ഷോഭ്യനായി പറഞ്ഞു: നിങ്ങള്‍ക്ക് വേണമെങ്കില്‍ പാര്‍ട്ടിവിടാം, ഈ പേരും അടയാളവും വെച്ചുതന്നെ നമ്മള് മുന്നോട്ട് പോവും. ഇതൊരു മുള്‍ക്കിരീടമാണ്, അതവസാനം വരെയും ചുമന്ന് കൊള്ളാന്‍ ഞാനൊരുക്കമാണ്’ – ഖൗമിന് കാവലരുടെ ഈ ഇച്ഛാ ശക്തിയാണ് വിഭജനത്തിന്റെ പ്രഹരങ്ങളെ അതിജീവിക്കാന്‍ സമുദായത്തെ സഹായിച്ചത്.
മുസ്ലിംലീഗില്‍ ചേര്‍ന്നതിന്റെ പേരില്‍ സ്വാതന്ത്രാനന്തര ഹൈദരാബാദ് ആക്ഷന്‍ കാലത്തു മലബാറില്‍ സര്‍ക്കാരും പട്ടാളവും നടത്തിയ നരനായാട്ടുകള്‍ എവിടെയും എഴുതിവെക്കപ്പെട്ടിട്ടില്ല. പാണക്കാട്ടെ മുറ്റത്തു പട്ടാളമിറങ്ങി, പൂക്കോയതങ്ങളെ കയ്യാമംവെച്ചു ജീപ്പില്‍ കയറ്റി കൊണ്ടുപോയി. മുഖ്യധാരാ കേരളത്തിലെ കമ്യൂണിസ്റ്റ് ഒളിവുജീവിതത്തെ കുറിച്ച് നിരവധി രചനകള്‍ ഉള്ളപ്പോഴും മാപ്പിളമാര്‍ അനുഭവിച്ച പീഡനങ്ങള്‍ ഇപ്പോഴും എഴുതാ പ്രബന്ധങ്ങളാണ്.
ഈ State sponsored പ്രഹരങ്ങളില്‍ അടിപതറാത്ത മാപ്പിളമാരാണ് ഖാഇദെ മില്ലത്തിനെയും സേട്ട് സാഹിബിനെയുമൊക്കെ മണ്ഡലം കാണാതെ വിജയിപ്പിച്ചത്. അതായത് ഖാഇദെ മില്ലത്തിന്റെയും മുസ്ലിംലീഗിന്റേയും രാഷ്ട്രീയത്തെ കുറിച്ച് കൃത്യമായി ബോധമുള്ളത് കൊണ്ടാണ് ഇവരെ പാര്‍ലമെന്റിലേക്ക് പറഞ്ഞയച്ചത്. ലീഗ് കോലുംകൊള്ളി വെച്ചാലും മലപ്പുറത്തു ജയിക്കുമെന്ന് പരിഹസിക്കുന്നരോട് പറയാനുള്ളത് നിങ്ങളനുഭവിക്കാത്ത തീക്ഷ്ണമായ അനുഭവങ്ങളിലൂടെ കടന്നുപോയവരുടെ രാഷ്ട്രീയ നിശ്ചയദാര്‍ഢ്യങ്ങളെ നിങ്ങള്‍ക്ക് മനസിലാക്കാന്‍ പോലുമായിട്ടില്ല എന്ന് മാത്രമാണ്.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
kerala
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല
വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.
കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.
Video Stories
പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.
പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്ഡ്വെയര് ശേഖരം കണ്ടെടുത്തു.
രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന് സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
india3 days ago
വ്യാജ നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ സ്വീകരിക്കരുത്; മുന്നറിയിപ്പ് നല്കി പ്രതിരോധ വകുപ്പ്
-
india2 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
kerala3 days ago
യുഡിഎഫിന്റെ ജയമാണ് ഇനി ജനങ്ങള്‍ക്ക് വേണ്ടത്: ഷാഫി പറമ്പില്‍
-
india3 days ago
യുദ്ധ പശ്ചാത്തലത്തില്‍ രാജ്യത്ത് അടച്ചിട്ട വിമാന താവളങ്ങള്‍ തുറന്നു
-
kerala3 days ago
സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
kerala3 days ago
പിണറായിക്കാലം, കലിക്കാലം; മുസ്ലിം യൂത്ത് ലീഗ് സമരക്കാലം മെയ് 19ന്
-
crime3 days ago
നന്തൻകോട് കൂട്ടക്കൊലയിൽ കേഡല്‍ ജിന്സണ് രാജ കുറ്റക്കാരൻ, ശിക്ഷ നാളെ
-
india3 days ago
ഹൈദരാബാദിലെ കറാച്ചി ബേക്കറി ആക്രമിച്ച് ബിജെപി പ്രവർത്തകർ