gulf
വിസിറ്റ് വിസക്കാര്‍ക്ക് അബുദാബിയില്‍ ഇറങ്ങാനാവില്ലെന്ന് ഇത്തിഹാദ് എയര്‍വേസ്
അബുദാബി, അജ്മാന്, ഫുജൈറ, റാസല്‍ഖൈമ, ഷാര്‍ജ, ഉമ്മുല്‍ഖുവൈന്‍ എന്നീ എമിറേറ്റുകളിലേക്കുള്ള പ്രവേശനത്തിനുള്ള നിയന്ത്രണങ്ങള്‍ താമസിയാതെ മാറ്റുമെന്നാണ് അറിയുന്നത്.

ദുബൈ: സന്ദര്‍ശക വിസക്കാര്‍ക്ക് അബുദാബി എയര്‍പോര്‍ട്ടില്‍ ഇറങ്ങാനാവില്ലെന്ന് ഇത്തിഹാദ് എയര്‍വേസ് വ്യക്തമാക്കി. കോവിഡ്-19 സുരക്ഷയുടെ ഭാഗമായാണ് നിയന്ത്രണം. എയര്‍ലൈന്‍ കമ്പനികള്‍ക്കും ട്രാവല്‍ പാര്‍ട്ണര്‍മാര്‍ക്കും എയര്‍ലൈന്‍ അയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. യുഎഇ റസിഡന്‍സി വിസയുള്ളവര്‍ക്ക് മാത്രമായിരിക്കും അബുദാബിയില്‍ ഇറങ്ങാനാവുക. ദുബൈയില്‍ നിന്നുമുള്ള ടൂറിസ്റ്റ് വിസക്കാര്‍ക്കും ഇവിടെ ഇറങ്ങാനാവില്ല. 96 മണിക്കൂര്‍ കാലാവധിയുള്ള കപ്പല്‍ ജീവനക്കാര്‍ക്കുള്ള ട്രാന്‍സിറ്റ് വിസക്കാരെ ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് വ്യാപിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് മാസത്തിലാണ് യുഎഇ രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടച്ചിട്ടത്. പിന്നീട് ജൂലൈ മാസത്തില്‍ ദുബൈ ടൂറിസ്റ്റുകള്‍ക്കായി എയര്‍പോര്‍ട്ട് തുറന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദുബൈയില്‍ സന്ദര്‍ശക വിസക്കാര്‍ക്ക് അനുമതി നല്കി. പുറപ്പെുടുമ്പോഴും ദുബൈയില്‍ ഇറങ്ങിയ ശേഷവും കോവിഡ് പരിശോധന നടത്തണം. ദുബൈയില്‍ ഈ പരിശോധന സൗജന്യമാണ്. ഈ സീസണ് തുടങ്ങുന്നതോടെ കൂടുതല്‍ വിനോദസഞ്ചാരികള്‍ ദുബൈയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അബുദാബി, അജ്മാന്, ഫുജൈറ, റാസല്‍ഖൈമ, ഷാര്‍ജ, ഉമ്മുല്‍ഖുവൈന്‍ എന്നീ എമിറേറ്റുകളിലേക്കുള്ള പ്രവേശനത്തിനുള്ള നിയന്ത്രണങ്ങള്‍ താമസിയാതെ മാറ്റുമെന്നാണ് അറിയുന്നത്. സ്വന്തമായി എമിഗ്രേഷന്‍ സര്‍വീസും ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റിയുമുള്ള ദുബൈയിലേക്ക് ജിഡിആര്‍എഫ്എ യുടെ അനുമതി ലഭിച്ചാല്‍ താമസ വിസയുള്ളവര്‍ക്ക് പ്രവേശനം നല്‍കും. ജിഡിആര്‍എഫ്എ അനുമതിയുള്ളവര്‍ക്ക് യുഎഇയിലെ ഏത് എയര്‍പോര്‍ട്ടിലും ഇറങ്ങാമെന്ന് കഴിഞ്ഞ ദിവസം ഡയറക്ടര്‍ ജനറള്‍ മുഹമ്മദ് അല്‍മര്‍റി വ്യക്തമാക്കിയിരുന്നു.
gulf
യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു
നിലവില്‍ 28,000 കമ്പനികളിലായി 136,000 സ്വദേശികള്‍

gulf
ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം പങ്കാളികളായി
കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി.

gulf
ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍
യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.
ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന് എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.
പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.
-
kerala22 hours ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
kerala3 days ago
കണ്ണൂരില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala2 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
GULF22 hours ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
india3 days ago
ക്ഷേത്രത്തിനുള്ളില്‍വെച്ച് അഞ്ച് വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കി; പ്രതി മാനസികരോഗിയെന്ന് പറഞ്ഞ് വിട്ടയച്ച് യുപി പൊലീസ്
-
india3 days ago
കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായത്; കമല്‍ ഹാസന്റെ വിവാദ പരാമര്‍ശത്തിനെതിരെ കന്നഡ അനുകൂല സംഘടനകള്‍ രംഗത്ത്
-
kerala3 days ago
സംസ്ഥാനത്ത് രണ്ട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം
-
GULF2 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍