Connect with us

News

86 രൂപ കൈയ്യില്‍ ഉണ്ടായാല്‍ മതി, ഇറ്റലിയിലെ ഈ പട്ടണത്തില്‍ നിങ്ങള്‍ക്കൊരു വീട് വാങ്ങാം

വര്‍ഷങ്ങളായി ജനസംഖ്യ ക്രമാതീതമായി കുറയുന്നതിന്റെ പേരില്‍ ഭീഷണി നേരിടുന്ന പട്ടണമാണ് സലേമി. പുതിയ പദ്ധതിയിലൂടെ പട്ടണത്തിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുകയാണ് അധികൃതരുടെ ലക്ഷ്യം

Published

on

ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും ഒരു സ്വപ്‌നം തന്നെയാണ്. ലക്ഷങ്ങള്‍ ചിലവഴിച്ചാണ് നമ്മളെല്ലാവരും ആ സ്വപ്‌നം നേടിയെടുക്കുന്നത്. എന്നാല്‍ 86 രൂപയ്ക്ക് ഒരു വീട് ലഭിച്ചാലോ!, കേള്‍ക്കുമ്പോള്‍ തമാശയാണെന്ന് തോന്നിയാലും , സംഗതി സത്യമാണ്. ഇറ്റലിയിലെ ഒരു ചെറുപട്ടണമായ സലേമിയില്‍നിന്നാണ് കൗതുകകരമായ ഈ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. എന്നാല്‍ 86 രൂപയ്ക്ക് വീടു വില്‍ക്കുന്നതിനു പിന്നില്‍ ഗൗരവകരമായ ചില വസ്തുതകളുമുണ്ട്.

വര്‍ഷങ്ങളായി ജനസംഖ്യ ക്രമാതീതമായി കുറയുന്നതിന്റെ പേരില്‍ ഭീഷണി നേരിടുന്ന പട്ടണമാണ് സലേമി. പുതിയ പദ്ധതിയിലൂടെ പട്ടണത്തിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുകയാണ് അധികൃതരുടെ ലക്ഷ്യം.

ഉപേക്ഷിക്കപ്പെട്ട വീടുകള്‍ നേരത്തേയും സമീപവാസികള്‍ വില്‍ക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ആരും സഹകരിച്ചിരുന്നില്ല. കോവിഡ് കാലം പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുകയും ചെയ്തു. ഇതോടെയാണ് ടൗണ്‍ മാനേജ്‌മെന്റ് തുച്ഛവിലയ്ക്ക് വീടുകള്‍ വിറ്റ് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചത്. വീടുകളിലേക്കുള്ള വഴി, വൈദ്യുതി, മലിനജലം ഒഴുക്കിവിടാനുള്ള സംവിധാനം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെല്ലാം പരിഹരിച്ചതിനു ശേഷമാണ് പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് സലേമി മേയര്‍ ഡൊമിനികോ വെനുറ്റി പറയുന്നു.

വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ സലേമി സിറ്റി കൗണ്‍സിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍നിന്നും അപേക്ഷാ ഫോം ലഭിക്കുന്നതാണ്. ഓരോ വീടിന്റെയും ചിത്രങ്ങളും വിശദാംശങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ നവീകരണ പദ്ധതി എങ്ങനെയാണെന്ന് അയക്കുന്നതിനൊപ്പം 2,89,088 രൂപ (3000 പൗണ്ട്) നിക്ഷേപമായി അടയ്ക്കുകയും വേണം.

മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതി പ്രകാരം നവീകരണം പൂര്‍ത്തിയാക്കിയാല്‍ നിക്ഷേപിച്ച തുക തിരികെ ലഭിക്കും. ഓരോ പ്രൊജക്റ്റിന്റെയും സാമ്പത്തികനേട്ടവും നഗരത്തിലുണ്ടാക്കിയേക്കാവുന്ന മാറ്റവും കൗണ്‍സില്‍ വിലയിരുത്തിയതിനു ശേഷമാണ് അനുമതി ലഭിക്കുക.നേരത്തേയും ഇറ്റലിയിലെ പല ചെറുപട്ടണങ്ങളും ഇത്തരത്തില്‍ തുച്ഛവിലയ്ക്ക് വില്‍പനയ്ക്ക് വച്ചിരുന്നു. സാംബുകാ പട്ടണത്തിലെ വീടുകള്‍ 73 രൂപയ്ക്കാണ് വില്‍പന നടത്തിയിരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

നസീമു റഹ്മ റംസാൻ റിലീഫ് നടത്തി ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി

Published

on

ചെർക്കള : ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ നസീമു റഹ്മ സീസൺ 3 റംസാൻ റിലീഫ് വിതരണം ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിൽ പ്രൗഢമായ ചടങ്ങിൽ വെച്ച് നടന്നു, പഞ്ചായത്തിലെ 23 വാർഡിൽ 150 പരം കുടുംബങ്ങളിലേക്ക് ഇടക്കാല സാമ്പത്തിക സഹായം, ചികിത്സ സഹായം, ഭവന നിർമ്മാണ ധനസഹായം, വിവാഹ ധനസഹായം, പ്രയർ ഡ്രസ്സ്, ആശ്രയം സ്വയം തൊഴിൽ പദ്ധതി തയ്യൽ മെഷീൻ എന്നിവ വിതരണം ചെയ്തു..
ജീവകാരുണ്യ രംഗത്ത് ഏറെ മുന്നിലും അതിഥികളെ സ്വീകരിക്കുന്നതിലും സഹപ്രവർത്തകരെ ചേർത്തുപിടിക്കുന്നതിലും ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി മാതൃകയാണ് എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കളട്ര മാഹിൻ ഹാജി സാഹിബ് പറഞ്ഞു, ഷാർജ കെഎംസിസി ജില്ലാ വൈസ് പ്രസിഡന്റ് ഷരീഫ് പൈക്ക സ്വാഗതം പറഞ്ഞ പരിപാടിയിൽ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ജലീൽ എരുതുംകടവ് അധ്യക്ഷത വഹിച്ചു, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി ചെർക്കള, മണ്ഡലം പ്രസിഡന്റ് മാഹിൻ കേളോട്ട് ജനറൽ സെക്രട്ടറി ഇഖ്ബാൽ ചൂരി, പഞ്ചായത്ത് ജനറൽ സെക്രട്ടറി ഇഖ്ബാൽ ചേരൂർ, വൈസ് പ്രസിഡന്റ് എം കെ അബൂബക്കർ, കെഎംസിസി മണ്ഡലം പ്രസിഡന്റ് മഹമ്മൂദ് എറിയാൽ സംസാരിച്ചു..
ശിഹാബ് തങ്ങൾ ആശ്രയം സ്വയം തൊഴിൽ പദ്ധതി തയ്യൽ മെഷീൻ വിതരണം പഞ്ചായത്ത് ട്രഷറർ ബിഎംഎ കാദർ നിർവഹിച്ചു, പ്രയർ ഡ്രസ്സ് വിതരണം പഞ്ചായത്ത് കെഎംസിസി വർക്കിംഗ് കമ്മിറ്റി അംഗം ഷെഫീഖ് മാര നിർവഹിച്ചു, ഭവന നിർമ്മാണ ധനസഹായം കാദർ പാലോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് നിർവഹിച്ചു, വിവാഹ ധനസഹായങ്ങൾ പഞ്ചായത്ത് സെക്രട്ടറി ഹാരിസ് തൈവളപ്പ്, ഹനീഫ പാറ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വാർഡുകളിലേക്ക് കൈമാറി, സാമ്പത്തിക സഹായം മണ്ഡലം സെക്രട്ടറി നാസർ ചയിന്റടി, നാസർ ചെർക്കളം എംഎസ്എഫ് ജില്ലാ സെക്രട്ടറി ഹാഷിം ബമ്പ്രാണി, ജലീൽ കടവത്ത്, വൈറ്റ് ഗാർഡ് ജില്ല ക്യാപ്റ്റൻ സിബി ലത്തീഫ്, പഞ്ചായത്ത് വൈറ്റ് ഗാർഡ് ക്യാപ്റ്റൻ ഫൈസൽ പൈച്ചു ചെർക്കള, തുടങ്ങി പഞ്ചായത്തിലെ ഭാരവാഹികൾ വാർഡു കമ്മിറ്റിക്കളിലേക്ക് കൈമാറി, പഞ്ചായത്ത് ട്രഷറർ ബി എം എ ഖാദർ നന്ദി പറഞ്ഞു

Continue Reading

kerala

ഷാന്‍ റഹ്‌മാനെതിരെ വഞ്ചനാ കേസ്; സംഗീത നിശയുടെ മറവില്‍ 38 ലക്ഷം രൂപ തട്ടിയെന്ന് പരാതി

പ്രോഡക്ഷന്‍ മാനോജരും ഷോ ഡയറക്ടറുമായ നിതുരാജാണ് പരാതി നല്‍കിയത്.

Published

on

സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാനെതിരെ വഞ്ചനാ കേസ്. പ്രോഡക്ഷന്‍ മാനോജരും ഷോ ഡയറക്ടറുമായ നിതുരാജാണ് പരാതി നല്‍കിയത്. കൊച്ചിയില്‍ സംഗീത നിശയുടെ മറവില്‍ 38 ലക്ഷം രൂപ തട്ടിയെന്ന് പരാതി.

ജനുവരി 23നാണ് തേവര സേക്രട്ട് ഹാര്‍ട്ട് കോളജ് ഗ്രൗണ്ടില്‍ ഇറ്റേണല്‍ റേ എന്ന മ്യൂസിക് ട്രൂപ്പിന്റെ ഭാഗമായി ഷാന്‍ റഹ്‌മാന്റെ സംഗീത പരിപാടി നടന്നത്. ‘ഉയിരേ’ എന്നായിരുന്നു പേര്. ഇതിന്റെ സംഘാടന-നടത്തിപ്പ് ചുമതല ഏല്‍പ്പിച്ചത് നിജുരാജിനെയാണ്.

35 ലക്ഷം രൂപയാണ് പരിപാടിക്കായി നിജുരാജ് ചെലവാക്കിയത്. എന്നാല്‍ പരിപാടി കഴിഞ്ഞ ശേഷം പണം നല്‍കാതെ വഞ്ചിച്ചുവെന്നാണ് കേസ്. ഷാന്‍ റഹ്‌മാനും ഭാര്യ സൈറയ്ക്കുമെതിരെ നിജുരാജ് പരാതി കൊടുത്തത്.

പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കുമെതിരെ കേസ് എടുത്തതായി എറണാകുളം സൗത്ത് പൊലീസ് അറിയിച്ചു.

Continue Reading

film

‘എമ്പുരാന്‍ വലിയ വിജയം കൊണ്ട് വരും’; തിയേറ്റര്‍ ഉടമകളുടെ സംഘടന ഫിയോക്

സിനിമ മേഖലയിലെ മുഴുവന്‍ പ്രശ്‌നങ്ങളും ഈ സിനിമ തീര്‍ക്കും എന്നാണ് പ്രതീക്ഷയെന്ന് ഫിയോക് പറഞ്ഞു.

Published

on

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ എമ്പുരാന്‍ സിനിമാ വലിയ വിജയം കൊണ്ട് വരുമെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. സിനിമ മേഖലയിലെ മുഴുവന്‍ പ്രശ്‌നങ്ങളും ഈ സിനിമ തീര്‍ക്കും എന്നാണ് പ്രതീക്ഷയെന്ന് ഫിയോക് പറഞ്ഞു. എമ്പുരാന്റെ വജയം തിയേറ്റര്‍ ഉടമകള്‍ക്ക് ആശ്വാസം ആകുമെന്നും സംഘടന വ്യക്തമാക്കി.

അതേസമയം മാര്‍ക്കോയ്‌ക്കെതിരായ വിമര്‍ശനങ്ങളെ ഫിയോക് തള്ളി. വഴി തെറ്റുന്നവന്‍ ഏത് സിനിമ കണ്ടാലും വഴി തെറ്റുമെന്നും ഫിയോക് പ്രതികരിച്ചു. മാര്‍ക്കോ അതിന് ഒരു പ്രചോദനമാകുന്നില്ലെന്നും സംഘടന പറഞ്ഞു.

സിനിമകളുടെ കളക്ഷന്‍ പുറത്തുവിടുന്നതില്‍ ആരും അലോസരപ്പെട്ടിട്ട് കാര്യമില്ലെന്നും കുഞ്ചാക്കോ ബോബന്‍ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയെക്കുറിച്ച് മാത്രം ചിന്തിച്ചാല്‍ പോരെന്നും ഫിയോക് പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ക്കെതിരെ കുഞ്ചാക്കോ ബോബന് രംഗത്തു വന്നിരുന്നു. 13 കോടി ബജറ്റിലൊരുങ്ങിയ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി 11 കോടി വരെ കേരളത്തിലെ ബോക്സ് ഓഫീസില്‍ നിന്ന് നേടിയെന്ന് റിപ്പോര്‍ട്ടില്‍ കാണിച്ചിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടിനെതിരെ കുഞ്ചാക്കോ ബോബന്‍ പ്രതികരിച്ചിരുന്നു.

പെരുപ്പിച്ച കണക്കുകള്‍ കാരണം തിയേറ്റര്‍ ഉടമകള്‍ പ്രതിസന്ധിയിലാണെന്നും കളക്ഷന്‍ കണക്ക് പുറത്തുവിടേണ്ടെങ്കില്‍ ‘അമ്മ’ നിര്‍മ്മാതാക്കളോട് ആവശ്യപ്പെടണമെന്നും ഫിയോക് പറഞ്ഞു.

 

Continue Reading

Trending