Connect with us

GULF

അബ്ദുൽ റഹീമിന്റെ ജയിൽമോചനം ഈ ആഴ്ച ഉണ്ടാകുമെന്ന് സൂചന; ഔട്ട് പാസ് ലഭ്യമായി

Published

on

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ ജയില്‍മോചനം ഉടനെയുണ്ടാകും. നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. നാട്ടിലേക്കു പോകുന്നതിനുള്ള ഔട്ട് പാസുമായി ജയിലില്‍നിന്നും നേരിട്ടായിരിക്കും നാട്ടിലേക്കു പോവുക.

വധശിക്ഷ കേസില്‍ സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീം പത്ത് ദിവസത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും ജയില്‍ മോചിതനായേക്കുമെന്ന് സൂചന. ഗവര്‍ണറേറ്റ്, പബ്ലിക് പ്രോസിക്യൂഷന്‍, ഗവര്‍ണറേറ്റ്, കോടതി നടപടികള്‍ എന്നിവ പൂര്‍ത്തിയാക്കി ജയില്‍ അധികാരികളുടെ അടുത്താണ് ഇപ്പോള്‍ മോചന ഉത്തരവ് ഉള്ളതെന്നാണ് ലഭ്യമാകുന്ന വിവരം. പത്തു ദിവസത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും ജയില്‍ മോചനം ഉണ്ടായേക്കുമെന്നാണ് ലഭ്യമാകുന്ന സൂചന. നാട്ടിലേക്കു പോകാനുള്ള ഔട്ട് പാസ് ഇതിനകം ലഭ്യമായിട്ടുണ്ട്.

റിയാദില്‍ രൂപീകരിച്ച അബ്ദുല്‍ റഹീമിനായുള്ള സഹായ സമിതിയാണ് റിയാദിലെ എംബസ്സിയുമായും നിയമജ്ഞരുമായും ബന്ധപ്പെട്ടു റഹീമിന്റെ മോചനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നയിക്കുന്നത്. സൗദി ബാലന്‍ അബദ്ധത്തില്‍ മരിച്ച കേസിലാണ് അബ്ദുല്‍ റഹീം ജയിലില്‍ കഴിയുന്നത്. ജയില്‍ മോചിതനായാല്‍ ജയിലില്‍നിന്നു നേരിട്ടു വിമാനത്താവളത്തിലേക്കും അവിടുന്ന് നാട്ടിലേക്കു കയറ്റി വിടുകയുമാണ് ചെയ്യുക.

GULF

ഒഴൂർ സ്വദേശി ദമ്മാമില്‍ നിര്യാതനായി

Published

on

ദമ്മാം: താനൂർ ഒഴൂർ മണലിപ്പുഴ സ്വദേശി ശിഹാബ് പറപ്പാറ (39 ) ദമാമിലെ ജോലി സ്ഥലത്ത് വെച്ചുണ്ടായ ഹ്യദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. പറപ്പാറ മുഹമ്മദ്‌ കുട്ടി-ഖദീജ ദമ്പതികളുടെ മകനാണ്. ഇപ്പോൾ കല്ലത്താണിയിലാണ് താമസിക്കുന്നത്. ദമ്മാം സെക്കൻഡ് ഇൻഡസ്ട്രിയൽ സിറ്റിയിലെ അൽ ആൻഡലസ് അലുമിനിയം എക്സ്ട്രൂഷൻ & ഫോർമിംഗ് ഫാക്ടറി കമ്പനിയുടെ ഓഫീസിലെ ജീവനക്കാരനാണ്. കഴിഞ്ഞ പത്ത് വർഷമായി ഓഫിസ് ബോയ് ആയി ജോലി ചെയ്ത് വരികയായിരുന്നു. രാവിലെ ഏഴര മണിക്ക് ജോലിക്കിടെ ഹ്യദയാഘാതമുണ്ടായതിന്റെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ: റഹീന. മക്കൾ : റിഫാന , ഷിഫാന, ആയിഷ ഹുസ്ന എന്നിവർ വിദ്യാർത്ഥികളാണ്. നിയമ നടപടി ക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് ദമാമിൽ മറവു ചെയ്യാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന്
കെ എം സി സി അറിയിച്ചു.

Continue Reading

gulf

ഹൈദരലി ശിഹാബ് തങ്ങൾ റിലീഫ് സെൽ രൂപവത്കരിച്ചു

റിലീഫ് സെല്ലിലേക്ക് ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുകയും അതിന് വേണ്ടിയുള്ള പ്രവർത്തന രൂപരേഖ തയാറാക്കുകയും ചെയ്തു.

Published

on

റിയാദ്: കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ സ്വാന്തന പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന്റെ ഭാഗമായി റിലീഫ് വിങ്ങിന്റെ കീഴിൽ ഹൈദരലി ശിഹാബ് തങ്ങൾ റിലീഫ് സെൽ രൂപവത്കരിച്ചു.

റിലീഫ് സെല്ലിലേക്ക് ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുകയും അതിന് വേണ്ടിയുള്ള പ്രവർത്തന രൂപരേഖ തയാറാക്കുകയും ചെയ്തു.

യോഗത്തിൽ റിലീഫ് വിങ് ചെയർമാൻ നാസർ മാങ്കാവ് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര ഉദ്ഘാടനം ചെയ്തു.

സത്താർ താമരത്ത്, അഡ്വ. അനീർ ബാബു, പി.സി. മജീദ്, അഷ്‌റഫ്‌ കല്പകഞ്ചേരി, ഷാഫി തുവ്വൂർ, നജീബ് നെല്ലാം കണ്ടി, ബഷീർ വല്ലാഞ്ചിറ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ സിറാജ് മേടപ്പിൽ സ്വാഗതവും മൊയ്തീൻ ബാവ നന്ദിയും പറഞ്ഞു.

Continue Reading

GULF

മക്കയിലെ പുണ്യസ്ഥലങ്ങളിൽ ഒരു ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കാൻ വിപുല പദ്ധതി

തീർഥാടകരുടെ അനുഭവവും വായുവിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.

Published

on

മിന, മുസ്ദലിഫ, അറഫ തുടങ്ങിയ പുണ്യസ്ഥലങ്ങളിൽ ഹരിതയിടങ്ങളും വനവത്കരണവും വർധിപ്പിക്കാൻ ഒരുലക്ഷം വൃക്ഷങ്ങൾ നടുന്നു. പുണ്യസ്ഥലങ്ങളുടെ പ്രധാന ഡെവലപ്പറായ ‘കിദാന കമ്പനി’യാണ് ‘ഗ്രീൻ മശാഇർ’ എന്ന സംരംഭം നടപ്പാക്കുന്നത്.

തീർഥാടകരുടെ അനുഭവവും വായുവിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ആദ്യഘട്ടം അറഫയെ മിനയുമായി ബന്ധിപ്പിക്കുന്ന കാൽനടപ്പാതകളിൽ മരങ്ങൾ നട്ടുപിടിപ്പിച്ചാണ് ആരംഭിച്ചത്. 2,90,000 ചതുരശ്ര മീറ്ററിൽ കൂടുതലുള്ള സ്ഥലത്ത് ഏകദേശം 20,000 മരങ്ങളാണ് നട്ടുപിടിപ്പിക്കുന്നത്.

ഈ വർഷത്തെ ഹജ്ജ് സീസണിൽ അവ ഉപയോഗപ്പെടുത്തും. പല ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയിൽ വരുംവർഷങ്ങളിൽ 30 ലക്ഷം ചതുരശ്രമീറ്ററിൽ ഒരു ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കൂടുതൽ സുസ്ഥിരമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിലൂടെ തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങളിൽനിന്നാണ് ‘ഗ്രീൻ മശാഇർ’ എന്ന പദ്ധതി ഉടലെടുത്തത്.

സൗദിയിലെ ഹരിതയിടങ്ങൾ വർധിപ്പിക്കാനും പരിസ്ഥിതി സന്തുലിതാവസ്ഥ വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള സൗദി ഗ്രീൻ ഇനിഷ്യേറ്റീവിന്റെ ഭാഗവുമാണ് ഈ പദ്ധതി.

Continue Reading

Trending