Connect with us

kerala

പി.എസ്.സി മെമ്പറാക്കാൻ കോഴ, സി.പി.എം അറിവോടെയെന്ന് വ്യക്തമായി – പി.കെ ഫിറോസ്

Published

on

കോഴിക്കോട് : പി.എസ്.സി മെമ്പറാക്കാൻ 60 ലക്ഷം രൂപ കോഴ ചോദിക്കുകയും 22 ലക്ഷം കൈപറ്റുകയും ചെയ്തത് സി.പി.എംൻ്റെ കോഴിക്കോട്ടെ ഉന്നത നേതൃത്വത്തിൻ്റെ അറിവോടെയാണെന്ന് പ്രമോദിനെ പുറത്താക്കലിലൂടെ വ്യക്തമായെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിൽ കോഴിക്കാട് മിനി ക്യാബിനറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന യൂത്ത് ലീഗിൻ്റെ ആരോപണം ശരിവെക്കുന്നതാണ് ഇന്നത്തെ സി.പി.എം ജില്ലാ കമ്മറ്റിയുടെ തീരുമാനം.

പാർട്ടിയുടെ ഏരിയാ കമ്മറ്റി അംഗവും സി.ഐ.ടി.യുവിൻ്റെ ജില്ലാ നേതാവുമായ പ്രമോദ് കോട്ടൂളിയുടെ കോഴ ഇടപാടിനെ കുറിച്ച് യൂത്ത് ലീഗ് വ്യക്തമാക്കിയപ്പോൾ സി.പി.എം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ ഉൾപ്പടെയുള്ള നേതാക്കൾ ശക്തമായി നിഷേധിക്കുകയാണുണ്ടായത്. കോഴിക്കോട് കേന്ദ്രീകരിച്ച് നടക്കുന്ന എല്ലാ സാമ്പത്തിക ഇടപാടുകൾക്കും ചുക്കാൻ പിടിക്കുന്നത് ഈ മിനി ക്യാബിനറ്റാണ്. കോഴ നൽകിയിട്ടും പറയപ്പെട്ട പദവി ലഭിക്കാതായപ്പോൾ പൊതു സമൂഹത്തെ അറിയിക്കുമെന്ന് പണം നൽകിയ വ്യക്തി അറിയിച്ചപ്പോഴാണ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സംസ്ഥാന കമ്മറ്റിക്ക് പരാതി നൽകിയത്. കൂടെയുള്ള പ്രമോദിനെ ഒറ്റപ്പെടുത്തി കൈ കഴുകാനാണ് പൊതുമരാമത്ത് മന്ത്രി ശ്രമിച്ചത്. അതിനാലാണ് പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചു എന്ന കാരണത്താൽ പ്രമോദിനെ മാത്രം പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയിരിക്കുന്നത്.

മുസ്‌ലിം യൂത്ത് ലീഗ് നേരത്തേ പറഞ്ഞ മിനി ക്യാബിനറ്റിലെ വെറും ഇടനിലക്കാരൻ മാത്രമാണ് പ്രമോദ് കോട്ടൂളി. ഇവരുടെ എല്ലാ ഇടപാടുകൾക്കും നേതൃത്വം നൽകുന്ന മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ള നേതാക്കൾ ഇപ്പോഴും സുരക്ഷിതരാണ്. പ്രമോദിനെതിരെ മാത്രം നടപടിയെടുത്ത് തടി തപ്പാനുള്ള സി.പി.എം നീക്കം ഒരു തരത്തിലും അനുവദിക്കില്ല. ശക്തമായ പൊലീസ് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ തയ്യാറാകണം. അല്ലാത്ത പക്ഷം ജനകീയ പ്രക്ഷോഭങ്ങൾക്ക് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും പി.കെ ഫിറോസ് വ്യക്തമാക്കി.

kerala

തൃശൂരില്‍ സ്വകാര്യ ബസ് ഡ്രൈവറെ കാറിലെത്തിയ സംഘം മര്‍ദിച്ചതായി പരാതി

കാറില്‍ എത്തിയ സംഘത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചിരുന്നു അക്രമണം.

Published

on

തൃശൂരില്‍ സ്വകാര്യ ബസ് ഡ്രൈവറെ കാറിലെത്തിയ സംഘം ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതായി പരാതി. കുന്നംകുളം വടക്കാഞ്ചേരി സംസ്ഥാനപാതയില്‍ കാഞ്ഞിരക്കോട് സെന്ററില്‍ വെച്ചാണ് ബസ് തടഞ്ഞ് നിര്‍ത്തിയത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.

കാറില്‍ എത്തിയ സംഘത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചിരുന്നു അക്രമണം. ഡ്രൈവറെ മര്‍ദിച്ച ശേഷം കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടു. ഇവരെ തിരിച്ചറിയാനായിട്ടില്ല.

Continue Reading

kerala

കണ്ണൂരില്‍ കാറിടിച്ച് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

കാല്‍നട യാത്രക്കാരുടെ ദേഹത്തേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു

Published

on

കണ്ണൂരില്‍ കാറിടിച്ച് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. പയ്യാവൂര്‍ ചമതച്ചാലില്‍ ഉറവക്കുഴിയില്‍ അനുവിന്റെ മകള്‍ നോറയാണ് മരിച്ചത്. കാല്‍നട യാത്രക്കാരുടെ ദേഹത്തേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു.

Continue Reading

kerala

മലപ്പുറം പുഞ്ചക്കൊല്ലിയില്‍ വീണ്ടും കാട്ടാന ആക്രമണം; ഒരാള്‍ക്ക് പരിക്ക്

നെടുമുടിയെ ആന ചുഴറ്റി എറിഞ്ഞുവെന്നാണ് വിവരം

Published

on

മലപ്പുറം പുഞ്ചക്കൊല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്. പുഞ്ചക്കൊല്ലിയിലുള്ള ആദിവാസി നഗറിലെ നെടുമുടി ,60 (ചടയന്‍) എന്നയാളെയാണ് കാട്ടാന ആക്രമിച്ചത്. വനത്തിനകത്തുള്ള പ്രദേശത്തുവെച്ച് ഇന്ന് വൈകീട്ടോടെയാണ് ആക്രമണം ഉണ്ടായത്.

വനത്തിനകത്തെ ചോലയില്‍ നിന്ന് വെള്ളം എത്തിക്കുന്ന പൈപ്പ് നന്നാക്കാന്‍ പോയതായിരുന്നു നെടുമുടി എന്ന ചടയനും സംഘവും. ഇവര്‍ കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു. നെടുമുടിയെ ആന ചുഴറ്റി എറിഞ്ഞുവെന്നാണ് വിവരം. തുടര്‍ന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കൈയ്ക്കും കാലിനും നട്ടെല്ലിനുമാണ് പരുക്കേറ്റിരിക്കുന്നത്. നെടുമുടിയുടെ നില അതീവ ഗുരുതരമല്ലെന്നാണ് അറിയുന്നത്.

Continue Reading

Trending