Connect with us

News

സ്വന്തം താത്പര്യങ്ങള്‍ക്കായി ഇസ്രാഈല്‍ പ്രധാനമന്ത്രി യുദ്ധം നീട്ടിക്കൊണ്ട് പോവുകയാണ്; ആരോപണവുമായി ബന്ദികളുടെ കുടുംബം

ബന്ദിയാക്കപ്പെട്ട ഇസ്രാഈല്‍ സൈനികനായ നിമ്രോദ് കോഹന്റെ പിതാവ് യെഹൂദ കോഹനാണ് തന്റെ സ്വകാര്യ താത്പര്യങ്ങള്‍ക്കായി നെതന്യാഹു ഗസയ്‌ക്കെതിരായ യുദ്ധം നീട്ടിക്കൊണ്ടുപോവുകയാണെന്ന് വിമര്‍ശിച്ചത്.

Published

on

വെടിനിര്‍ത്തല്‍ കരാറില്‍ സമവായത്തില്‍ എത്താന്‍ കഴിയാത്ത ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ രാജ്യത്ത് ജനരോഷം ശക്തമാവുന്നു. നെതന്യാഹുവിന്റെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ കാരണമാണ് ബന്ദിമോചനം ഇതുവരെ സാധ്യമാകാത്തത് എന്ന് ചൂണ്ടിക്കാട്ടി ബന്ദികളിലൊരാളുടെ പിതാവ് രംഗത്തെത്തി.

ബന്ദിയാക്കപ്പെട്ട ഇസ്രാഈല്‍ സൈനികനായ നിമ്രോദ് കോഹന്റെ പിതാവ് യെഹൂദ കോഹനാണ് തന്റെ സ്വകാര്യ താത്പര്യങ്ങള്‍ക്കായി നെതന്യാഹു ഗസയ്‌ക്കെതിരായ യുദ്ധം നീട്ടിക്കൊണ്ടുപോവുകയാണെന്ന് വിമര്‍ശിച്ചത്. കേവലം ഗസയിലെ ജനങ്ങളോട് മാത്രമല്ല ഇസ്രാഈലി സൈനികരോടും നെതന്യാഹു യുദ്ധക്കുറ്റമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ അന്താരാഷ്ട്ര നിയമങ്ങളെ പിന്തുണക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം നെതന്യാഹുവിനെതിരെ ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതി (ഐ.സി.സി) പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിനെ അനുകൂലിക്കുകയും ചെയ്തു. ഇസ്രാഈല്‍ സര്‍ക്കാര്‍ രാജ്യത്തെ ഒറ്റിക്കൊടുക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. കൊലപാതകങ്ങള്‍ നടത്തുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന കൊടുക്കുന്നതെന്ന് വിമര്‍ശിച്ച കോഹന്‍ സൈനികരുടെ ജീവന്‍ രക്ഷിക്കുന്നതിനേക്കാള്‍ ഭരണകൂടം പ്രാധാന്യം കൊടുക്കുന്നത് ഗസയില്‍ അനധികൃത കുടിയേറ്റങ്ങള്‍ നടത്തുന്നതിനാണെന്നും അഭിപ്രായപ്പെട്ടു.

‘നിങ്ങളുടെ പാര്‍ട്ടിക്ക് മരണത്തെപ്പറ്റി മാത്രമേ ആശങ്കയുള്ളൂ. ഓരിറ്റ് സ്‌ട്രോക്ക് തന്റെ മക്കളെ ബലിയര്‍പ്പിക്കാന്‍ തീരുമാനിച്ചതുകൊണ്ട് ഞാനും ഈ രാജ്യത്തെ മറ്റ് കുടുംബങ്ങളും അവരുടെ മകനെ ബലി നല്‍കണമെന്നാണോ ഇവര്‍ ചിന്തിക്കുന്നത്. ഇതെല്ലാം അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമായ കാര്യങ്ങളാണ്. അതിനെയാണ് ഫാസിസം എന്ന് വിളിക്കുന്നത്,’ കോഹന്‍ പറഞ്ഞു. ഇസ്രാഈലിലെ തീവ്ര വലതുപക്ഷ വിഭാഗക്കാരനായ ഓരിറ്റ് സ്‌ട്രോക്ക് സെറ്റില്‍മെന്റ് വകുപ്പ് മന്ത്രിയാണ്.

അതേസമയം നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി അംഗമായ എം.കെ എലിയാഹു രെവിവോ, കോഹന്റെ ആരോപണങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു. നിങ്ങള്‍ ഇത്തരം വാക്കുകള്‍ പറയുകയാണെങ്കില്‍ നിങ്ങളുടെ മകന്‍ ഇനിയും വര്‍ഷങ്ങളോളം ഹമാസ് തടവറയില്‍ കഴിയേണ്ടി വരുമെന്ന് രെവിവോ ഭീഷണി മുഴക്കി.

അതേസമയം തിങ്കളാഴ്ച നെസെറ്റില്‍ ബന്ദികളായവരുടെ കുടുംബങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കിടയില്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി. ഹമാസുമായി കരാര്‍ ഉണ്ടാക്കാനും തങ്ങളുടെ ബന്ധുക്കളെ ജീവനോടെ വീട്ടിലേക്ക് കൊണ്ടുവരുന്നതിലും നെതന്യാഹു പരാജയപ്പെട്ടുവെന്ന് ഗസയില്‍ തടവിലാക്കപ്പെട്ട ഇസ്രാഈലി ബന്ദികളുടെ കുടുംബങ്ങള്‍ ദീര്‍ഘകാലമായി ആരോപിക്കുന്നുണ്ട്.

2023 ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ പ്രത്യാക്രമണത്തിന് ശേഷം ഗവണ്‍മെന്റിനും നെതന്യാഹുവിനുമെതിരേയും ബന്ദികളാക്കിയവരുടെ സുഹൃത്തുക്കളുടെയും കുടുംബങ്ങളുടെയും നേതൃത്വത്തില്‍ വലിയ പ്രകടനങ്ങള്‍ ഇസ്രാഈലിലുടനീളം തുടര്‍ച്ചയായി നടക്കുന്നുണ്ട്. ഗസയ്‌ക്കെതിരായ ഇസ്രാഈലിന്റെ യുദ്ധം 15 മാസത്തിലേറെയായി തുടരുകയാണ്, 2023 നവംബറില്‍ ഒരാഴ്ച നീണ്ടുനിന്ന വെടിനിര്‍ത്തല്‍ കരാര്‍പ്രകാരം ഫലസ്തീന്‍ തടവുകാര്‍ക്ക് വിട്ടുകൊടുത്തതിന് പകരമായി 251 ബന്ദികളില്‍ 105 പേരെ മോചിപ്പിച്ചിരുന്നു.

അതിനുശേഷം സൈനിക നടപടികളിലൂടെ ഇസ്രാഈല്‍ എട്ട് പേരെ മോചിപ്പിച്ചു. 2023 ജൂണില്‍, നാല് തടവുകാരെ രക്ഷിക്കാനുള്ള യു.എസ് പിന്തുണയോടെ നടത്തിയ ഓപ്പറേഷനില്‍ ഇസ്രാഈല്‍ സൈന്യം 274 ഫലസ്തീനികളെ വധിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘സിറപ്പ് ഇല്ലാത്തതിനാലാണ് ഡ്രോപ്‌സ് നല്‍കിയത്’; പഴയങ്ങാടിയില്‍ മരുന്ന് മാറി നല്‍കിയ ഷോപ്പ് ഉടമയുടെ മൊഴി

മെഡിക്കല്‍ ഷോപ്പ് ഉടമയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.

Published

on

 

കണ്ണൂര്‍ പഴയങ്ങാടിയില്‍ മരുന്ന് മാറി നല്‍കിയെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആയിരുന്ന കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. സിറപ്പ് ഇല്ലാത്തതിനാലാണ് ഡ്രോപ്‌സ് നല്‍കിയതെന്ന് മെഡിക്കല്‍ ഷോപ്പ് ഉടമ മൊഴി നല്‍കി. താന്‍ തന്നെയാണ് മരുന്ന് എടുത്ത് നല്‍കിയതെന്നും ഉടമ ഇ.കെ നാസര്‍ വ്യക്തമാക്കി. അതേസമയം മരുന്ന് കഴിക്കേണ്ട അളവ് എഴുതിക്കൊടുത്തില്ലെന്നും മൊഴിയുണ്ട്. മെഡിക്കല്‍ ഷോപ്പ് ഉടമയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.

നിലവില്‍ കുഞ്ഞിന് ഭക്ഷണം കഴിക്കുന്നതിന് തടസമില്ല. കഴിഞ്ഞ ദിവസം യുവജന സംഘടനകള്‍ ഖദീജ മെഡിക്കല്‍സിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മരുന്ന് മാറി നല്‍കിയ ജീവനക്കാര്‍, ഷോപ്പ് ഉടമ എന്നിവരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കുഞ്ഞിന്റെ പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ല.

കഴിഞ്ഞ ശനിയാഴ്ച്ച പനിയെ തുടര്‍ന്ന് വെങ്ങര സ്വദേശി സമീര്‍ കുഞ്ഞിനെ പഴയങ്ങാടിയിലെ ക്ലിനിക്കില്‍ കാണിക്കുകയായിരുന്നു. ഡോക്ടര്‍ പനിക്കുള്ള കാല്‍പോള്‍ സിറപ്പ് കുറിച്ചു നല്‍കുകയും ചെയ്തു. തുടര്‍ന്ന് മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് വാങ്ങി ഡോക്ടര്‍ നിര്‍ദേശിച്ച അളവില്‍ കുഞ്ഞിന് നല്‍കി. ഇതോടെ കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങള്‍ തുടങ്ങുകയായിരുനന്ു.

ശേഷമാണ് മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് മാറി നല്‍കിയ കാര്യം കുടുംബം മനസ്സിലാക്കുന്നത്. സിറപ്പിന്റെ അളവില്‍ ഡ്രോപ്പ്സ് നല്‍കിയതോടെ കുഞ്ഞിന്റെ കരളിനെ അത് ഗുരുതരമായി ബാധിക്കുകയായിരുന്നു. തുടര്‍ന്ന് കണ്ണൂരിലെ മിംസ് ആശുപത്രിയിലേക്ക് മാറ്റി.

 

 

Continue Reading

kerala

കളമശ്ശേരി പോളിടെക്‌നിക് ബോയ്‌സ് ഹോസ്റ്റലില്‍ വന്‍ ലഹരി ശേഖരം; 10 കിലോ കഞ്ചാവ് പിടികൂടി

മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Published

on

കളമശ്ശേരി പോളിടെക്‌നിക് ബോയ്‌സ് ഹോസ്റ്റലില്‍ വന്‍ ലഹരി ശേഖരം. ഇന്നലെരാത്രി മുതല്‍ ആരംഭിച്ച റെയ്ഡ് ഇന്ന് പുലര്‍ച്ചെ വരെ നീണ്ടുനിന്നു. അന്വേഷണത്തില്‍ 10 കിലോ കഞ്ചാവ് പിടികൂടി. നിലവില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിശോധനയ്ക്കായെത്തിയ പോലീസ് സംഘത്തെ കണ്ട് മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

കളമശ്ശേരി പോലീസിനും ഡാന്‍സാഫിനും ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് ഹോസ്റ്റലില്‍ റെയ്ഡ് നടത്തിയത്. മുറികളില്‍ നടത്തിയ പരിശോധനയില്‍, ഒരു മുറിയില്‍നിന്ന് മാത്രം 1.9 കിലോ കഞ്ചാവ് കണ്ടെത്തി. മറ്റൊരു മുറിയില്‍നിന്ന് ഒമ്പതുഗ്രാം കഞ്ചാവും പിടികൂടി.

Continue Reading

kerala

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ്; മൂന്നാംഘട്ട തെളിവെടുപ്പിനായി അഫാനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും

ഇന്ന് വെഞ്ഞാറമൂട് പൊലീസ് നെടുമങ്ങാട് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.

Published

on

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ് പ്രതി അഫാനെ വീണ്ടും അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും. മൂന്നാം ഘട്ട തെളിവെടുപ്പിന്റെ ഭാഗമായാണ് വെഞ്ഞാറമൂട് പൊലീസ് അഫാനെ കസ്റ്റഡിയില്‍ വാങ്ങുക. ഇന്ന് വെഞ്ഞാറമൂട് പൊലീസ് നെടുമങ്ങാട് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.

അനുജന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് കസ്റ്റഡി അപേക്ഷ നല്‍കുക. കസ്റ്റഡിയില്‍ ലഭിച്ചാല്‍ മറ്റന്നാള്‍ തെളിവെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കും. നേരത്തെ പാങ്ങോട്, കിളിമാനൂര്‍ പൊലീസ് അന്വേഷിക്കുന്ന കേസുകളില്‍ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു.

അതേസമയം, ആശുപത്രി വിട്ട അഫാന്റെ മാതാവ് ഷെമി അഗതിമന്ദിരത്തിലാണ്. കുടുബത്തിന്റെ കടബാധ്യത മകനെ ഏല്‍പ്പിച്ചിരുന്നില്ലെന്ന് അഫാന്റെ പിതാവ് റഹീം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തനിയെ ഏറ്റെടുത്ത് ചെയ്യുകയായിരുന്നെന്നും വീട് വിറ്റതും അവന്‍ മുന്‍കൈയെടുത്താണ്. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് തനിക്ക് അറിയില്ലായെന്നും റഹീം പറഞ്ഞിരുന്നു.

ഫെബ്രുവരി 24-നായിരുന്നു നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്.

രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു മൂന്നിടങ്ങളിലായി അഞ്ച് കൊലപാതകങ്ങളാണ് പ്രതി നടത്തിയത്. ഉമ്മയെ ആക്രമിച്ചപ്പോള്‍ മരിച്ചെന്നായിരുന്നു അഫാന്‍ കരുതിയിരുന്നത്. അഞ്ച് കൊലപാതകങ്ങള്‍ക്ക് ശേഷം അഫാന്‍ എലിവിഷം കഴിച്ച് പൊലീസില്‍ കീഴടങ്ങുകയുമായിരുന്നു.

 

Continue Reading

Trending