Connect with us

News

ഗസ്സയിലെ ഇസ്രാഈല്‍ ആക്രമണം; മുന്നറിയിപ്പുമായി റഷ്യ

വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന ആവശ്യം വെട്ടിമാറ്റി മാനുഷിക സഹായം എത്തിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന യു.എന്‍ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍നിന്ന് റഷ്യ വിട്ടുനിന്നിരുന്നു.

Published

on

മോസ്‌കോ: ഗസ്സയിലെ ഇസ്രാഈല്‍ ആക്രമണം പശ്ചിമേഷ്യയെ അപകടത്തിലേക്ക് തള്ളുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്. ഇപ്പോഴത്തെ പ്രതിസന്ധി ഇറാന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമങ്ങള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇസ്രാഈല്‍-ഹമാസ് യുദ്ധം വ്യാപിക്കുന്നതില്‍ ആര്‍ക്കും താല്‍പര്യമില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡമിര്‍ പുടിന്‍ ചൂണ്ടിക്കാട്ടിയതിനു പിന്നാലെയാണ് ലാവ്‌റോവിന്റെ പ്രസ്താവന. ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നാണ് റഷ്യ ആവശ്യപ്പെടുന്നത്.

വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന ആവശ്യം വെട്ടിമാറ്റി മാനുഷിക സഹായം എത്തിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന യു.എന്‍ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍നിന്ന് റഷ്യ വിട്ടുനിന്നിരുന്നു. പ്രമേയം യു.എന്‍ രക്ഷാസമിതി പാസാക്കിയെങ്കിലും യു.എസ് വീറ്റോ ചെയ്യുകയാണുണ്ടായത്. ഫലസ്തീന്‍-ഇസ്രാഈല്‍ സംഘര്‍ഷത്തില്‍ റഷ്യയുടെ പ്രതികരണം കരുതലോടെയാണെന്നതും ശ്രദ്ധേയമാണ്. അമേരിക്കയും ബ്രിട്ടനും ഇസ്രാഈലിന് നല്‍കുന്ന പരസ്യ പിന്തുണയെ റഷ്യ അപലപിച്ചിട്ടുണ്ട്. അതോടൊപ്പം പാശ്ചാത്യ ശക്തികളെപ്പോലെ ഹമാസിന് ഭീകരസംഘടനയായി പ്രഖ്യാപിക്കാനും റഷ്യ തയാറായിട്ടില്ല.

ഗസ്സയിലെ ഇസ്രാഈല്‍ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് പുടിന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹമാസിനെ അംഗീകരിക്കാനാവില്ലെങ്കിലും ഗസ്സയിലെ ഇരുപത് ലക്ഷം ജനങ്ങളെ കൂട്ടത്തോടെ ശിക്ഷിക്കുന്നത് അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി പുടിന് ഉറ്റ ബന്ധമുണ്ട്. പക്ഷേ, സിറിയ ഉള്‍പ്പെടെയുള്ള വിദേശ വിഷയങ്ങളില്‍ റഷ്യയും ഇസ്രാഈലും ഇരു ധ്രുവങ്ങളിലാണ്. ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്കന്‍ നയം വിനാശകരമാണെന്ന് പുടിന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വേനല്‍ കടുത്ത സാഹചര്യത്തില്‍ അഭിഭാഷകര്‍ക്ക് വസ്ത്രധാരണത്തില്‍ ഇളവ് നല്‍കി ഹൈക്കോടതി

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം

Published

on

സംസ്ഥാനത്ത് വേനല്‍ കടുത്ത സാഹചര്യത്തില്‍ അഭിഭാഷകര്‍ക്ക് വസ്ത്രധാരണത്തില്‍ ഇളവ് നല്‍കി ഹൈക്കോടതി. ചൂട് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ കോടതി മുറിയില്‍ കറുത്ത ഗൗണും കോട്ടും ധരിച്ച് ഹാജരാകണമെന്ന് നിര്‍ബന്ധിക്കില്ല. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം.

മെയ് 31 വരെയാണ് ഇളവ് ബാധകം. ജില്ലാ തലം മുതല്‍ താഴേക്കുള്ള കോടതികളില്‍ ഹാജരാകുന്ന അഭിഭാഷകര്‍ക്ക് കറുത്ത ഗൗണും കോട്ടും ധരിക്കുന്നതില്‍ ഇളവുണ്ട്. ഇവര്‍ക്ക് നേരത്തെയുള്ള വസ്ത്രധാരണത്തിന്റെ ഭാഗമായ വെള്ള ഷര്‍ട്ടും കോളര്‍ ബാന്‍ഡും ഉപയോഗിച്ചാല്‍ മതിയാകും. ഹൈക്കോടതികളില്‍ ഹാജരാകുന്ന അഭിഭാഷകര്‍ക്ക് ഗൗണ്‍ ധരിക്കുന്നതില്‍ മാത്രമാണ് ഇളവ്.

നേരത്തെ വസ്ത്രധാരണത്തില്‍ ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഭരണ സമിതിയുടെ തീരുമാനം.

Continue Reading

News

ഗസ്സയില്‍ വീണ്ടും ആക്രമണം നടത്തി ഇസ്രാഈല്‍; 30 പേര്‍ കൊല്ലപ്പെട്ടു

ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ ഇസ്രാഈല്‍ അവസാനിപ്പിച്ചെന്ന് ഹമാസ് ആരോപിച്ചു

Published

on

വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് ഗസ്സയിലുടനീളം ബോംബിട്ട് ഇസ്രാഈല്‍. ഉറങ്ങിക്കിടന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയാണ് ഇസ്രാഈല്‍ ആക്രമണം നടത്തിയത്. 30 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഗസ്സ സിറ്റിയില്‍ മാത്രം 20 പേര്‍ കൊല്ലപ്പെട്ടു. ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ ഇസ്രാഈല്‍ അവസാനിപ്പിച്ചെന്ന് ഹമാസ് ആരോപിച്ചു.

രണ്ടാഴ്ചയിലേറെയായി ഗസ്സയില്‍ തുടരുന്ന ഉപരോധം കുട്ടികളുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കിയതായി യുനിസെഫ് അറിയിച്ചു. ഗസ്സയിലെ ബുറൈജ് ക്യാമ്പിനു സമീപം ഇസ്രാഈല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ 3 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇന്റലിജന്‍സ് വിഭാഗമായ ഷിന്‍ ബെത് മേധാവി റോണര്‍ ബാറിനെ പുറന്തള്ളാനുള്ള പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ നീക്കത്തിനെതിരെ നാളെ മുതല്‍ വ്യാപക പ്രക്ഷോഭം ആരംഭിക്കാന്‍ ഇസ്രാഈലിലെ വിവിധ കൂട്ടായ്മകള്‍ തീരുമാനിച്ചു

അതിനിടെ അമേരിക്കയും യെമനിലെ ഹൂതികളും തമ്മിലെ ചെങ്കടല്‍ സംഘര്‍ഷം വ്യാപിക്കുന്നു.നിരവധി ഹൂതി നേതാക്കളെ വധിച്ചതായി പെന്റഗണ്‍ അവകാശപ്പെട്ടു. കപ്പലുകള്‍ക്കെതിരായ സൈനിക നടപടികള്‍ ഉപേക്ഷിക്കും വരെ ഹൂതി കേന്ദ്രങ്ങളില്‍ ബോംബ് വര്‍ഷം തുടരുമെന്ന് പെന്റഗണ്‍ മുന്നറിയിപ്പ് നല്‍കി. കരയുദ്ധം കൂടാതെ തന്നെ ഹൂതികളെ അമര്‍ച്ച ചെയ്യാന്‍ കഴിയുമെന്നും പെന്റഗണ്‍ നേതൃത്വം പ്രതികരിച്ചു.

Continue Reading

kerala

കൊല്ലത്ത് വിദ്യാര്‍ഥിയെ യുവാവ് കൊലപ്പെടുത്തിയത് പ്രണയപ്പക മൂലം; പ്രതി ആത്മഹത്യ ചെയ്തു

യുവതിയെയും കൊല്ലാനുദ്ദേശിച്ചാണ് പ്രതി എത്തിയതെന്നാണ് പൊലീസ് പറയുന്നു.

Published

on

കൊല്ലത്ത് വിദ്യാര്‍ഥിയെ യുവാവ് കൊലപ്പെടുത്തിയത് പ്രണയപ്പക മൂലമെന്ന് കണ്ടെത്തല്‍. കൊല്ലപ്പെട്ട ഉളിയക്കോവില്‍ സ്വദേശി ഫെബിന്‍ ജോര്‍ജ് ഗോമസിന്റെ സഹോദരിയുമായി പ്രതി തേജസ് രാജ് അടുപ്പത്തിലായിരുന്നു.പിന്നീട് യുവതി ബന്ധത്തില്‍ നിന്ന് പിന്മാറിയത് പ്രതിയെ പ്രകോപിപ്പിച്ചു. തേജസ് രാജിന്റെ ശല്യം തുടര്‍ന്നതോടെ വീട്ടുകാര്‍ വിലക്കുകയും ചെയ്തു.

ഫെബിന്റെ സഹോദരിയായ യുവതിയെയും കൊല്ലാനുദ്ദേശിച്ചാണ് പ്രതി എത്തിയതെന്നാണ് പൊലീസ് പറയുന്നു. കൊലക്ക് മുമ്പ് ഫെബിന്റെയും അച്ഛന്റെയും ശരീരത്തിലേക്ക് പ്രതി പെട്രോള്‍ ഒഴിച്ചുരുന്നു. കൃത്യത്തിന് പിന്നില്‍ പ്രതി തനിച്ചാണെന്നും പൊലീസ് പറഞ്ഞു. ഫെബിനെ കൊലപ്പെടുത്തിയ ശേഷം പ്രതി ആത്മഹത്യ ചെയ്യുകയായിരുന്നു.ചവറ നീണ്ടകര സ്വദേശിയാണ് തേജസ് രാജ് ആണ്.

ഇന്നലെ 6.30 ഓടെയാണ് സംഭവം. പര്‍ദ ധരിച്ച് മുഖംമറച്ച് കത്തിയുമായെത്തിയ തേജസ് ആദ്യം ഫെബിന്റെ പിതാവ് ഗോമസിനെ ആക്രമിക്കുകയായിരുന്നു. ഇത് കണ്ടുകൊണ്ടെത്തിയ ഫെബിന്റെ നെഞ്ചത്തും വാരിയെല്ലിലും കഴുത്തിലും തേജസ് കുത്തി. ഫെബിന്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളജിലെ രണ്ടാം വര്‍ഷ ബിസിഎ വിദ്യാര്‍ഥിയാണ് ഫെബിന്‍. കുത്താന്‍ ഉപയോഗിച്ച കത്തി റോഡിന്റെ വശത്തു ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

Continue Reading

Trending