Connect with us

News

ഇസ്രാഈല്‍ ഉപരോധം; ഗസ്സയില്‍ 80 ശതമാനം കുട്ടികള്‍ക്ക് വിഷാദം

ഏതാനും വര്‍ഷമായി 79 ശതമാനം കുട്ടികള്‍ ഉറങ്ങുന്നതിനിടെ കിടക്കയില്‍ മൂത്രമൊഴിക്കുന്നവരാണ്. 59 ശതമാനം കുട്ടികള്‍ ഭാഷാപരമായ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്.

Published

on

ഗസ്സ: ഇസ്രാഈല്‍ തുടരുന്ന ഉപരോധങ്ങള്‍ ഗസ്സയിലെ കുട്ടികളെ വിഷാദരോഗികളാക്കിയെന്ന് പഠന റിപ്പോര്‍ട്ട്. 15 വര്‍ഷമായി തുടരുന്ന ഉപരോധം 80 ശതമാനം കുട്ടികളെയും മാനസികമായി തകര്‍ത്തിട്ടുണ്ടെന്ന് സേവ് ദ ചില്‍ഡ്രന്‍ പറയുന്നു. 488 കുട്ടികളെയും 186 മാതാപിതാക്കളെയും കേന്ദ്രീകരിച്ചാണ് പഠന റിപ്പോര്‍ട്ട് തയാറാക്കിയത്. ഗസ്സയിലെ എട്ട് ലക്ഷത്തോളം കുട്ടികള്‍ ജീവിതത്തില്‍ ഏതെങ്കിലും രൂപത്തില്‍ ഉപരോധത്തിന്റെ കെടുതി അനുഭവിച്ചവരാണ്.

2007 ജൂണില്‍ ഇസ്രാഈല്‍ അടിച്ചേല്‍പ്പിച്ച ഉപരോധം ഗസ്സയെ സാമ്പത്തികമായും സാമൂഹികമായും ഏറെ തകര്‍ത്തിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെയാണ് കുട്ടികളുടെ മാനസികാരോഗ്യത്തെ ഉപരോധം പ്രതികൂലമായി ബാധിച്ചു തുടങ്ങിയത്. മാനസിക സമ്മര്‍ദ്ദം ഏറിവരുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. കുട്ടികളില്‍ പകുതിയിലേറെപ്പേര്‍ ഏതെങ്കിലും തരത്തില്‍ ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്നാണ് സേവ് ദ ചില്‍ഡ്രന്‍ പറയുന്നത്. ഏതാനും വര്‍ഷമായി 79 ശതമാനം കുട്ടികള്‍ ഉറങ്ങുന്നതിനിടെ കിടക്കയില്‍ മൂത്രമൊഴിക്കുന്നവരാണ്. 59 ശതമാനം കുട്ടികള്‍ ഭാഷാപരമായ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൈക്കൂലിക്കേസ്; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന്റെ അറസ്റ്റാണ് ഹൈക്കോടതി തടഞ്ഞത്.

Published

on

വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കൈക്കൂലിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന്റെ അറസ്റ്റാണ് ഹൈക്കോടതി തടഞ്ഞത്. ശേഖര്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിജിലന്‍സിന് സിംഗിള്‍ ബെഞ്ച് നോട്ടീസയച്ചു. പത്ത് ദിവസത്തിനകം മറുപടി നല്‍കാനാണ് വിജിലന്‍സിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

ജസ്റ്റിസ് പി ജി അജിത് കുമാര്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. അതേസമയം കേസില്‍ നിന്ന് ഒഴിവാക്കാന്‍ ഇ ഡി ഉദ്യോഗസ്ഥര്‍ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് കൊട്ടാരക്കരയിലെ കശുവണ്ടി വ്യവസായിയുടെ പരാതി. കേസില്‍ ശേഖര്‍ കുമാര്‍ ഒന്നാം പ്രതിയാണ്.

അതേസമയം കൈക്കൂലി വാങ്ങുന്നതിന് ഇടനില നിന്ന രണ്ട് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 11ന് വീണ്ടും പരിഗണിക്കും.

Continue Reading

india

പ്രതിഷേധം ഫലം: അടിമാലി സര്‍ക്കാര്‍ സ്‌കൂളിലെ ഇംഗ്ലീഷ് മീഡിയം തുടരാന്‍ തീരുമാനം

ഒരു മുന്നറിയിപ്പും നല്‍കാതെ ഇംഗ്ലീഷ് മീഡിയം നിര്‍ത്തലാക്കിയതില്‍ രക്ഷിതാക്കള്‍ അടിമാലി ഗവ.ഹൈസ്‌കൂളില്‍ പ്രതിഷേധം നടത്തിയിരുന്നു.

Published

on

ഇടുക്കി അടിമാലി സര്‍ക്കാര്‍ സ്‌കൂളിലെ ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ തുടരാന്‍ തീരുമാനമായി. ടി.സി വാങ്ങിയ വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് തിരികെയെത്തിക്കും.

അതേസമയം അടിമാലി സ്‌കൂളില്‍ ഇംഗ്ലീഷ് മീഡിയം അവസാനിപ്പിച്ചതില്‍ അന്വേഷിച്ചു നടപടിയെടുക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. അന്വേഷണത്തിന് ജില്ലാ വിദ്യാഭ്യാസ ഓഫീസറെ ചുമതലപ്പെടുത്തി.

ഒരു മുന്നറിയിപ്പും നല്‍കാതെ ഇംഗ്ലീഷ് മീഡിയം നിര്‍ത്തലാക്കിയതില്‍ രക്ഷിതാക്കള്‍ അടിമാലി ഗവ.ഹൈസ്‌കൂളില്‍ പ്രതിഷേധം നടത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

വിദ്യാര്‍ഥികളില്ല എന്ന പേരില്‍ ഇംഗ്ലീഷ് മീഡിയം നിര്‍ത്തലാക്കാന്‍ അധികൃതര്‍ തീരുമാനിച്ചെങ്കിലും സ്‌കൂള്‍ തുറക്കുന്ന ദിവസമാണ് രക്ഷിതാക്കളെ അറിയിച്ചതെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പറയുന്നു.

Continue Reading

india

അണ്ണാ സര്‍വകലാശാല ലൈംഗികാതിക്രമക്കേസ്: പ്രതിയ്ക്ക് ജീവപര്യന്തം

ചെന്നൈ മഹിളാ കോടതിയാണ് പ്രതി ജ്ഞാനശേഖരന് ശിക്ഷ വിധിച്ചത്.

Published

on

അണ്ണാ സര്‍വകലാശാല ലൈംഗികാതിക്രമക്കേസിലെ പ്രതിയ്ക്ക് ജീവപര്യന്തം തടവുശിക്ഷ. ചെന്നൈ മഹിളാ കോടതിയാണ് പ്രതി ജ്ഞാനശേഖരന് ശിക്ഷ വിധിച്ചത്. കുറ്റപത്രത്തില്‍ പറഞ്ഞ കുറ്റകൃത്യങ്ങള്‍ പ്രതി ചെയ്തെന്ന് തെളിഞ്ഞതായി കോടതി അറിയിച്ചു. പ്രതിക്ക് 30 വര്‍ഷത്തില്‍ കുറയാതെ ശിക്ഷ നല്‍കണമെന്ന് കോടതി ഉത്തരവില്‍ പറയുന്നു. തൊണ്ണൂറായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

2024 ഡിസംബര്‍ 23നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ പ്രതി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും മര്‍ദിച്ച് അവശനാക്കിയെന്നും മൊഴിയില്‍ പറയുന്നു.

വഴിയോരത്ത് ഭക്ഷണം കച്ചവടം നടത്തുന്നയാളാണ് കോട്ടൂര്‍പുരം സ്വദേശിയായ ജ്ഞാനശേഖരന്‍(37). ഇയാള്‍ക്കെതിരെ കോട്ടൂര്‍പുരം പൊലീസ് സ്റ്റേഷനില്‍ വേറേയും കേസുകളുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

ജ്ഞാനശേഖരനെതിരെ സെക്ഷന്‍ 329 (ക്രിമിനല്‍ അതിക്രമം), 126(2) (തെറ്റായ നിയന്ത്രണം), 87 (ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോകല്‍), 127(2), 75(2) എന്നിവയോടൊപ്പം 75(i), (ii), (iii), 76, 64(1) (ബലാത്സംഗം), 351(3), 238(b) ഓഫ് ബിഎന്‍എസ് ആന്‍ഡ് ബിഎന്‍എസ്എസ്, സെക്ഷന്‍ 66 ഓഫ് ഐടി ആക്ട്, തമിഴ്നാട് സ്ത്രീ പീഡന നിരോധന നിയമത്തിലെ സെക്ഷന്‍ 4 എന്നിവയാണ് ചുമത്തിയിരിക്കുന്നത്.

Continue Reading

Trending