Connect with us

News

ഫലസ്തീനികളുടെ വാഹനങ്ങള്‍ക്കും വീടുകള്‍ക്കും തീയിട്ട് ഇസ്രാഈലി കുടിയേറ്റക്കാര്‍

ഹുവാറ, ബെയ്റ്റ് ഫുരിക് എന്നീ പട്ടണങ്ങളിലെ രണ്ട് വീടുകളും 3 വാഹനങ്ങളും പലചരക്ക് കടകളുമാണ് കുടിയേറ്റക്കാര്‍ തീയിട്ട് നശിപ്പിച്ചത്.

Published

on

അധിനിവേശ വെസ്റ്റ് ബാങ്കിലെ ഫലസ്തീനികള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കാതെ ഇസ്രാഈലി കുടിയേറ്റക്കാര്‍. ഫലസ്തീനികളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കുടിയേറ്റക്കാര്‍ തീയിട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹുവാറ, ബെയ്റ്റ് ഫുരിക് എന്നീ പട്ടണങ്ങളിലെ രണ്ട് വീടുകളും 3 വാഹനങ്ങളും പലചരക്ക് കടകളുമാണ് കുടിയേറ്റക്കാര്‍ തീയിട്ട് നശിപ്പിച്ചത്. ബുധനാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തിയാണ് തീയണച്ചതെന്ന് പലസ്തീന്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു.

കുടിയേറ്റക്കാരുടെ ഫുരികിലെ ആക്രമണത്തിന് പിന്നാലെ ഇസ്രാഈലി സൈന്യം പട്ടണത്തിലേക്ക് ഇരച്ചുകയറിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൈന്യവും ഫലസ്തീനികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇസ്രാഈലി സൈനികരുടെ മേല്‍നോട്ടത്തിലാണ് ഹുവാറയില്‍ കുടിയേറ്റക്കാര്‍ ഫലസ്തീനികളുടെ വീടുകള്‍ അക്രമിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുഖമൂടി ധരിച്ചെത്തിയ നിരവധി കുടിയേറ്റക്കാര്‍ ഫുരികിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ആക്രമണം നടത്തിയെന്ന് മേയര്‍ നഹി ഹന്നനെ പറഞ്ഞതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. തുര്‍ച്ചയായ മൂന്നാം തവണയാണ് ഇറ്റാമര്‍ കുടിയേറ്റക്കാര്‍ കാറുകള്‍ക്ക് തീയിടുന്നതെന്നും മേയര്‍ പറഞ്ഞു.

കഴിഞ്ഞ മൂന്ന് ആഴ്ചകളായി ഫലസ്തീനികള്‍ക്ക് നേരെയുള്ള കുടിയേറ്റക്കാരുടെ അതിക്രമം വര്‍ധിച്ചതായും മേയര്‍ ചൂണ്ടക്കാട്ടി. 2023 ഫെബ്രുവരിയില്‍ ഒരു ഫലസ്തീന്‍ പൗരന്‍ കൊല്ലപ്പെടുകയും 400ഓളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഹുവാറയിലെ ആക്രമണത്തിന് പിന്നില്‍ ഇസ്രഈലി കുടിയേറ്റക്കാരായിരുന്നു.

യുദ്ധം ആരംഭിച്ച 2023 ഒക്ടോബര്‍ ഏഴ് മുതല്‍ വെസ്റ്റ് ബാങ്കില്‍ ഇസ്രാഈലി കുടിയേറ്റക്കാര്‍ ആക്രമണം നടത്തുന്നുണ്ട്. ഗസയിലെ ഫലസ്തീനികളെ ലക്ഷ്യമിട്ടുള്ള ആക്രമണം അതിവേഗത്തില്‍ ഇസ്രാഈല്‍ വെസ്റ്റ് ബാങ്കിലേക്കും വ്യാപിപ്പിക്കുകയിരുന്നു.

ഇത് ഇസ്രാഈലി കുടിയേറ്റക്കാര്‍ക്ക് അതിക്രമങ്ങള്‍ നടത്താന്‍ പ്രചോദനം നല്‍കുകയായിരുന്നു. ഇതിനുമുമ്പും ഫലസ്തീനികള്‍ക്ക് നേരെ കുടിയേറ്റക്കാര്‍ ആക്രമണം നടത്തുന്നതിന്റെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇസ്രാഈല്‍ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് ആണ് വെസ്റ്റ് ബാങ്കിലെ ഭൂരിഭാഗം നടപടികള്‍ക്കും നേതൃത്വം നല്‍കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വോട്ട് ചോരി; അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി

സുപ്രീംകോടതി മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്നും വ്യാജ കൂട്ടിച്ചേര്‍ക്കല്‍ ഒഴിവാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

Published

on

രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി. സുപ്രീംകോടതി മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്നും വ്യാജ കൂട്ടിച്ചേര്‍ക്കല്‍ ഒഴിവാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

അഭിഭാഷകന്‍ രോഹിത് പാണ്ഡെയാണ് ഹര്‍ജി സമര്‍പ്പിച്ചത്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടന്നതായുള്ള രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലില്‍ അന്വേഷിണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. വോട്ടര്‍ പട്ടിക തയ്യാറാക്കല്‍, പരിപാലനം, പ്രസിദ്ധീകരണം എന്നിവയില്‍ സുതാര്യത, ഉത്തരവാദിത്തം, സത്യസന്ധത എന്നിവ ഉറപ്പാക്കുന്നതിന് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി പുറപ്പെടുവിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ സ്വതന്ത്രമായി പരിശോധിച്ചതായും ഇതിന് ആവശ്യമായ പ്രാഥമിക തെളിവുകള്‍ കണ്ടെത്തിയതായും ഹര്‍ജിയില്‍ പറയുന്നു. അതിനാല്‍ പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി കോടതിയുടെ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും ഹര്‍ജിക്കാരന്‍ അവകാശപ്പെടുന്നു.

Continue Reading

kerala

മദ്യപാനത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

എറണാകുളം ഏനാനല്ലൂര്‍ സ്വദേശി അനന്തു ചന്ദ്രനാണ് (31) അറസ്റ്റിലായത്.

Published

on

ഭാര്യയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. എറണാകുളം ഏനാനല്ലൂര്‍ സ്വദേശി അനന്തു ചന്ദ്രനാണ് (31) അറസ്റ്റിലായത്. ഗുരുതരമായി പരുക്കേറ്റ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രിയാണ് സംഭവം. മദ്യപാനത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ആക്രമണം. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തിയിരുന്ന അനന്തുവുമായി ഭാര്യ വഴക്കിടുന്നത് പതിവായിരുന്നു. അത്തരത്തിലുണ്ടായ ഒരു വാക്കുതര്‍ക്കത്തിനിടെയാണ് അനന്തു ചുറ്റിക ഉപയോഗിച്ച് ഭാര്യയുടെ തലയ്ക്ക് അടിച്ചത്.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ യുവതി അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ അനന്തുവിനെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Continue Reading

Film

ഐ.ഡി.എസ്.എഫ്.എഫ്.കെ നാളെ മുതല്‍; 52 രാജ്യങ്ങളില്‍നിന്നുള്ള 331 സിനിമകള്‍

ആറു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 29 വിഭാഗങ്ങളിലായി 52 രാജ്യങ്ങളില്‍നിന്നുള്ള ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളുമാണ് പ്രദര്‍ശിപ്പിക്കുന്നത്.

Published

on

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി 22 മുതല്‍ 27 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന 17-ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയില്‍ 331 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ആറു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 29 വിഭാഗങ്ങളിലായി 52 രാജ്യങ്ങളില്‍നിന്നുള്ള ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളുമാണ് പ്രദര്‍ശിപ്പിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ 9.15 മുതല്‍ പ്രദര്‍ശനം ആരംഭിക്കും. കൈരളി തിയേറ്ററില്‍ വൈകിട്ട് ആറു മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങിനുശേഷം ഉദ്ഘാടനചിത്രമായ ‘ഫ്രം ഗ്രൗണ്ട് സീറോ’ പ്രദര്‍ശിപ്പിക്കും.

ഡെലിഗേറ്റ് പാസിന്റെ വിതരണം വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണി മുതല്‍ ആരംഭിക്കും. മല്‍സര വിഭാഗത്തിലെ ഡോക്യുമെന്ററികള്‍, ഹ്രസ്വചിത്രങ്ങള്‍, അനിമേഷന്‍, മ്യൂസിക് വീഡിയോ, ക്യാമ്പസ് ഫിലിം, ഫോക്കസ് ഷോര്‍ട്ട് ഡോക്യുമെന്ററി, ഫോക്കസ് ലോംഗ് ഡോക്യുമെന്ററി, ഫോക്കസ് ഷോര്‍ട്ട് ഫിക്ഷന്‍, ഇന്റര്‍നാഷണല്‍ ഫിലിംസ്, ഫെസ്റ്റിവല്‍ വിന്നേഴ്‌സ്, ജൂറി ഫിലിംസ് തുടങ്ങിയ വിഭാഗങ്ങളിലായാണ് പ്രദര്‍ശനം. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ സംവിധായകരുമായി ഡെലിഗേറ്റുകള്‍ക്ക് സംവദിക്കാനുള്ള മീറ്റ് ദ ഡയറക്ടര്‍, ഫേസ് റ്റു ഫേസ്, മാസ്റ്റര്‍ ക്ലാസ്, പാനല്‍ ഡിസ്‌കഷന്‍ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.

ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് രാകേഷ് ശര്‍മ്മയ്ക്ക് സമ്മാനിക്കും. രാകേഷ് ശര്‍മ്മയുടെ നാല് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.സമീപകാലത്ത് അന്തരിച്ച ശ്യാംബെനഗല്‍, ഷാജി എന്‍. കരുണ്‍, സുലൈമാന്‍ സിസെ, തപന്‍കുമാര്‍ ബോസ്, തരുണ്‍ ഭാര്‍ട്ടിയ, പി.ജയചന്ദ്രന്‍, ആര്‍.എസ് പ്രദീപ് എന്നിവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗവും മേളയില്‍ ഉണ്ടായിരിക്കും.
27ന് വൈകിട്ട് ആറു മണിക്ക് കൈരളി തിയേറ്ററില്‍ നടക്കുന്ന സമാപനച്ചടങ്ങില്‍ മല്‍സരവിഭാഗത്തിലെ ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. പൊതുവിഭാഗത്തിന് 590 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 354 രൂപയുമാണ് ഡെലിഗേറ്റ് ഫീ. ൃലഴശേെൃമശേീി.ശളളസ.ശി എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയും കൈരളി തിയേറ്റര്‍ കോംപ്‌ളക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഡെലിഗേറ്റ് സെല്‍ വഴി നേരിട്ടും രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.

Continue Reading

Trending