Connect with us

News

‘ഇസ്രാഈല്‍ സേനയ്ക്ക് ഇനി ഒന്നും ഗാസയില്‍ ചെയ്യാനില്ല’; സൈനിക പിന്മാറ്റം സാധ്യമാകാത്തതിന് കാരണക്കാരന്‍ നെതന്യാഹുവെന്ന് മുന്‍ പ്രതിരോധമന്ത്രി

ബന്ദികളെ കൈമാറിക്കൊണ്ട് ഒരു സമാധാന കരാറിലെത്താമെന്ന ധാരണയെ നെതന്യാഹു തള്ളിക്കഞ്ഞെന്നും മുന്‍ പ്രതിരോധമന്ത്രി വെളിപ്പെടുത്തി.

Published

on

ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുകളും വിമര്‍ശനങ്ങളും ഉന്നയിച്ച് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി യോവ് ഗാലന്റ്. ഗാസയില്‍ സാധ്യമായ എല്ലാ ലക്ഷ്യങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞിട്ടും സൈന്യത്തെ പിന്‍വലിക്കാത്തതിന് പിന്നില്‍ നെതന്യാഹു മാത്രമാണെന്ന് ഗാലന്റ് കുറ്റപ്പെടുത്തി.

ബന്ദികളെ കൈമാറിക്കൊണ്ട് ഒരു സമാധാന കരാറിലെത്താമെന്ന ധാരണയെ നെതന്യാഹു തള്ളിക്കഞ്ഞെന്നും മുന്‍ പ്രതിരോധമന്ത്രി വെളിപ്പെടുത്തി. പുറത്താക്കലിന് പിന്നാലെ ഹമാസ് ബന്ദികളാക്കിയ ഇസ്രാഈലി പൗരന്‍മാരുടെ കുടുംബാംഗങ്ങളോട് സംസാരിക്കുകയായിരുന്നു ഗാലന്റ്.

” ഗാസയില്‍ ഇനി ഒന്നും ചെയ്യാനില്ല. പ്രധാനനേട്ടങ്ങളെല്ലാം കൈവരിച്ചു. ഇനിയും ഗാസയില്‍ തുടരുന്നതില്‍ സൈനികമായൊരു കാരണവും ചൂണ്ടിക്കാട്ടാനില്ല. തുടരുന്നതിന് പിന്നില്‍ ഗാസ വിടാനാകില്ലെന്ന ആഗ്രഹം മാത്രമായേ കാണാനാകൂ” – ഗാലന്റ് പറഞ്ഞു. ഗാസയില്‍ ഇസ്രാഈലിന് ഒരു തുടര്‍ച്ചയും സ്ഥിരതയും ലഭിക്കാനായാണ് ഇപ്പോഴത്തെ നീക്കങ്ങളെങ്കില്‍ അത് രാജ്യത്തെ സൈനികരുടെ ജീവന്‍ അപകടത്തിലാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ബന്ദി മോചനത്തില്‍ നെതന്യാഹുവിന്റെ പരിഗണനാവിഷയങ്ങള്‍ എന്തൊക്കെയാണെന്നതില്‍ സംശയവും ആശങ്കയും ഗാലന്റ് പങ്കുവെച്ചു. ബന്ദികളെ കൈമാറി ഒരു ഒത്തുതീര്‍പ്പിലോ സമാധാനക്കരാറിലോ എത്താന്‍ നെതന്യാഹു തന്നെ വിചാരിക്കണം.

സമാധാന കരാര്‍ എന്ന ലക്ഷ്യത്തില്‍ നിന്ന് നെതന്യാഹു പിന്‍മാറിയത് അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉപദേശപ്രകാരം മാത്രമായിരുന്നെന്നും ഗാലന്റ് കുറ്റപ്പെടുത്തി. കഴിഞ്ഞ മെയ് മുതല്‍ ഇത്തരത്തിലൊരു കരാറിലെത്താന്‍ അമേരിക്കന്‍ സഹായത്തോടെ ഇസ്രാഈല്‍ നീക്കങ്ങള്‍ നടത്തിവരികയാണ്. നെതന്യാഹുവിന്റെ കര്‍ശനനിലപാടാണ് ഈ നീക്കങ്ങള്‍ക്കെല്ലാം വെല്ലുവിളിയാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

” ഫിലഡല്‍ഫി ഇടനാഴി മേഖലയില്‍ ഇപ്പോഴൊരു സുരക്ഷാ പ്രശ്‌നവുമില്ലെന്ന് ഞാനും സൈനിക മേധാവിയും പറഞ്ഞു. എന്നാല്‍ നെതന്യാഹു അത് അംഗീകരിച്ചില്ല. നയതന്ത്ര കാരണങ്ങളാല്‍ അവിടെ സൈന്യം തുടരണമെന്നായിരുന്നു നെതന്യാഹുവിന്റെ ന്യായീകരണം. എന്നാല്‍ അത്തരത്തിലൊരു നയതന്ത്ര കാരണവും അവശേഷിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം” – മുന്‍ പ്രതിരോധമന്ത്രി തുറന്നടിച്ചു.

ഗാലന്റിന്റെ വെളിപ്പെടുത്തല്‍ വന്‍ കോളിളക്കങ്ങളാണ് ഇസ്രാഈലില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഹമാസ് ബന്ദികളാക്കിയ നിരവധിപേരുടെ കുടുംബങ്ങളും പ്രതിപക്ഷവും നെതന്യാഹു സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവും പ്രതിഷേധവുമായി രംഗത്തെത്തി. ഇസ്രാഈല്‍ സേനയെ ഗാസയില്‍ നിലനിര്‍ത്തുന്നതിന് പിന്നില്‍ തിരഞ്ഞെടുപ്പ് വൈകിക്കുക എന്ന നെതന്യാഹുവിന്റെ ലക്ഷ്യമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഭരണം നഷ്ടപ്പെടുമെന്ന ഭയമാണ് ഇപ്പോള്‍ നെതന്യാഹുവിനുള്ളതെന്നും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ വിമര്‍ശിച്ചു.

കഴിഞ്ഞദിവസമാണ് പ്രതിരോധമന്ത്രി യോവ് ഗാലന്റിനെ നെതന്യാഹു പുറത്താക്കിയത്. പകരം ഇസ്രയേല്‍ കാറ്റ്‌സിനെയാണ് പ്രതിരോധമന്ത്രിയായി നിയമിച്ചത്. നെതന്യാഹുവും ഗാലന്റും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കൂടുകയും പൊതുജനങ്ങളിലേക്ക് അത് എത്തി മോശമായ പ്രത്യാഘാതങ്ങളുണ്ടാക്കുകയും ചെയ്തതായി പുറത്താക്കിക്കൊണ്ടുള്ള പ്രസ്താവനയില്‍ പ്രധാനമന്ത്രി വിശദീകരിച്ചിരുന്നു . ഇത് ശത്രുക്കള്‍ മനസിലാക്കുകയും നേട്ടമുണ്ടാക്കുകയും ചെയ്തതായും ചൂണ്ടിക്കാട്ടിയായിരുന്നു പുറത്താക്കല്‍. അതേസമയം ഗാസയില്‍ ഇസ്രാഈല്‍ വ്യോമാക്രമണം തുടരുകയാണ്. നൂറിലേറെ പേരാണ് ഇന്നലെ മാത്രം കൊല്ലപ്പെട്ടത്.

india

ജമ്മുകശ്മീരിലെ ബുധ്ഗാമില്‍ നിന്ന് മൂന്ന് ഭീകരരെ പിടികൂടി

ഇവരുടെ കയ്യില്‍ നിന്നും ഒരു പിസ്റ്റലും, ഒരു ഗ്രനേഡും കണ്ടെടുത്തു

Published

on

ജമ്മുകശ്മീരിലെ ബുധ്ഗാമില്‍ നിന്ന് മൂന്ന് ഭീകരരെ പിടികൂടി. മുസമില്‍ അഹമ്മദ്, ഇഷ്ഫാഖ് പണ്ഡിറ്റ്, മുനീര്‍ അഹമ്മദ് എന്നിവരാണ് പിടിയിലായത്. 2020 മുതല്‍ ലഷ്‌കര്‍ ഇ ത്വയ്ബയുടെ ഓവര്‍ ഗ്രൗണ്ട് വര്‍ക്കേഴ്‌സ് ആയി പ്രവര്‍ത്തിക്കുന്നവരാണ് പിടിയിലായത്. ഇവരുടെ കയ്യില്‍ നിന്നും ഒരു പിസ്റ്റലും, ഒരു ഗ്രനേഡും കണ്ടെടുത്തു.

മാഗമിലെ കവൂസ നര്‍ബല്‍ പ്രദേശത്തു നിന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ക്ക് എല്‍ഇടി ഭീകരനായ ആബിദ് ഖയൂം ലോണുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തി. പ്രദേശത്ത് ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുക, മറ്റ് യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുക എന്നിവയാണ് ഇവരുടെ ചുമതലകള്‍.

Continue Reading

kerala

നെടുമ്പാശ്ശേരിയില്‍ യുവാവിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവം; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

ഐവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് എസ് ഐ വിനയകുമാര്‍ വാഹനമിടിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Published

on

നെടുമ്പാശ്ശേരിയില്‍ യുവാവിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. ഐവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് എസ് ഐ വിനയകുമാര്‍ വാഹനമിടിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സൈഡ് നല്‍കാതെ വാഹനം ഓടിച്ച വിനയകുമാറിനെ ഐവിന്‍ ചോദ്യം ചെയ്തിരുന്നു.

ഇതിനിടയില്‍ പ്രതികള്‍ കാറെടുത്ത് പോകാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് വന്നിട്ട് പോയാല്‍ മതി എന്ന് ഐവിന്‍ പറഞ്ഞിരുന്നു. ഇതാണ് കൊലപാതകത്തിന് പ്രകോപനമായത്. പിന്നാലെ ഐവിനെ വിനയകുമാര്‍ ബോണറ്റില്‍ ഇട്ട് കൊണ്ട് പോവുകയും റോഡിലേക്ക് തെറിച്ച് വീണ ഐവിന്‍ കാറിനടിയില്‍പ്പെടുകയുമായിരുന്നു. തുടര്‍ന്ന് കാറിനടിയില്‍ പെട്ട ഐവിനെ ഇയാള്‍ 37 മീറ്റര്‍ വലിച്ചിഴച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞദിവസം നായത്തോട് വെച്ചാണ് സംഭവം. എസ് ഐ വിനയകുമാര്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ച് തുറവൂര്‍ സ്വദേശി ഐവിന്‍ ജിജോയെ ഒരു കിലോമീറ്ററോളം ബോണറ്റില്‍ ഇട്ട് വാഹനം ഓടിക്കുകയായിരുന്നു. പിന്നാലെ കാറിനടിയില്‍പെട്ട ഐവിനെ വീണ്ടും ഇയാള്‍ വലിച്ചിഴയ്ക്കുകയായിരുന്നു. വാഹനത്തിന് സൈഡ് നല്‍കാത്തതിലെ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ദാരുണകൊലപാതകം.

Continue Reading

kerala

മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം; കെയുഡബ്ല്യുജെ

അക്രമങ്ങള്‍ നടത്തുന്ന അംഗങ്ങളെ പുറത്താക്കാന്‍ ഓട്ടോറിക്ഷ തൊഴിലാളി യൂണിയനുകളുടെ നേതൃത്വം തയാറാവണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു

Published

on

നടുറോഡില്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി. അക്രമങ്ങള്‍ നടത്തുന്ന അംഗങ്ങളെ പുറത്താക്കാന്‍ ഓട്ടോറിക്ഷ തൊഴിലാളി യൂണിയനുകളുടെ നേതൃത്വം തയാറാവണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ഇന്ന് രാവിലെ വാര്‍ത്താശേഖരണത്തിനു പോകുന്ന വഴിമധ്യേ ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ അരുണ്‍രാജിനെയും റിപ്പോര്‍ട്ടര്‍ അശ്വതി കുറുപ്പിനെയുമാണ് ബേക്കറി ജങ്ഷനില്‍വെച്ച് മര്‍ദിച്ചത്. ഓട്ടോ ബൈക്കില്‍ ഇടിക്കാന്‍ പോയ സാഹചര്യം ചോദ്യം ചെയ്തതിനാണ് മര്‍ദനം. ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി.

Continue Reading

Trending