Connect with us

News

കര-വ്യോമ-നാവിക ആക്രമണം കടുപ്പിക്കാന്‍ ഇസ്രയേല്‍; ജനങ്ങള്‍ ഒഴിയണമെന്ന് മുന്നറിയിപ്പ്

ഗസ്സയില്‍ നടത്തിയ ആക്രമണത്തില്‍ 724 കുട്ടികളെ ഇസ്രാഈല്‍ സൈന്യം കൊലപ്പെടുത്തിയതായി ഫലസ്തീന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Published

on

ഗാസക്കെതിരെ ആക്രമണം കടുപ്പിക്കാന്‍ ഇസ്രയേല്‍. കരയിലൂടെയും കടലിലൂടെയും വ്യോമ മാര്‍ഗവും ഗാസയെ ആക്രമിക്കുമെന്നാണ് ഇസ്രയേല്‍ അറിയിച്ചിരിക്കുന്നത്. വടക്കന്‍ ഗാസയിലെ ജനങ്ങള്‍ ഒഴിയണമെന്ന് ആവര്‍ത്തിച്ചു മുന്നറിയിപ്പ് വീണ്ടും നല്‍കിയിട്ടുണ്ട്.

അതേസമയം ഹമാസ് 40 ഇസ്രാഈലി കുട്ടികളെ തലയറുത്ത് കൊന്നുവെന്ന വ്യാജവാര്‍ത്തയില്‍ ഇസ്രാഈല്‍ ഗസ്സയില്‍ നടത്തിയത് കൊടുംക്രൂരത. ഗസ്സയില്‍ നടത്തിയ ആക്രമണത്തില്‍ 724 കുട്ടികളെ ഇസ്രാഈല്‍ സൈന്യം കൊലപ്പെടുത്തിയതായി ഫലസ്തീന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യാജവാര്‍ത്തയുടെ മറവിലാണ് ഇസ്രാഈല്‍ ഇത്രയേറെ ക്രൂരത ഗസ്സയില്‍ അഴിച്ചുവിട്ടത്.

ഗസ്സയില്‍ ഇതുവരെ 2215 പേര്‍ കൊല്ലപ്പെട്ടതായി ഫല്‌സ്തീന്‍ ആഭ്യന്തര വിഭാഗം സ്ഥിരീകരിച്ചു. 458 സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. 8,714 പേര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 324 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 126 കുട്ടികളും 88 സ്ത്രീകളും ഉള്‍പ്പെടുന്നു. ഇന്നലെ മാത്രം 1018 പേര്‍ക്ക് പരിക്കേറ്റു. വെസ്റ്റ്ബാങ്കില്‍ 54 പേര്‍ ഇന്നലെ കൊല്ലപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാല് വിദേശികളടക്കം ഒമ്പതു ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ സായുധ വിഭാഗമായ അല്‍-ഖസ്സാം ബ്രിഗേഡ്‌സ് പറഞ്ഞു.

വെള്ളിയാഴ്ചയുണ്ടായ ഇസ്രാഈല്‍ ആക്രമണത്തില്‍ 13 തടവുകാര്‍ കൊല്ലപ്പെട്ടതായി ഹമാസ് വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ഇസ്രാഈല്‍ പ്രതികരിച്ചിട്ടില്ല. ഔദ്യോഗിക കണക്കനുസരിച്ച് 2.3 ദശലക്ഷമുള്ള ഗസ്സയിലെ ജനസംഖ്യയില്‍ പകുതിയോളം 18 വയസ്സിനു താഴെയാണ്. അതിനിടെ ഹമാസിന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ അബു മുറാദിനെ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയതായി ഇസ്രാഈല്‍ അവകാശപ്പെട്ടു. ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്ന ഗസ്സയിലെ ആസ്ഥാനത്തിനു നേരെയുണ്ടായ വ്യോമാക്രമണത്തിലാണ് മുറാദ് കൊല്ലപ്പെട്ടതെന്നാണ് ഇസ്രാഈല്‍ അവകാശവാദം. എന്നാല്‍ അബു മുറാദിന്റെ മരണം ഹമാസ് സ്ഥിരീകരിച്ചിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വരുംദിവസങ്ങളില്‍ മഴ കുറഞ്ഞേക്കും; ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് മാത്രം

ഇന്നുമുതല്‍ സംസ്ഥാനത്തൊട്ടാകെ മഴക്ക് ശമനം കണ്ടുതുടങ്ങിയിട്ടുണ്ട്.

Published

on

വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് മഴക്ക് ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം. ഇന്നുമുതല്‍ സംസ്ഥാനത്തൊട്ടാകെ മഴക്ക് ശമനം കണ്ടുതുടങ്ങിയിട്ടുണ്ട്. ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ന് ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ടാണ്. ബാക്കി 10 ജില്ലകള്‍ക്കും മഞ്ഞ അലര്‍ട്ടുമുണ്ട്.

നാളെ മുതലുള്ള മഴ മുന്നറിയിപ്പ്
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍

ജൂണ്‍ 1: ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട്

ജൂണ്‍ 2: ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട്

ജൂണ്‍ 3: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

ജൂണ്‍ 4: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Continue Reading

kerala

കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍പ്പെട്ട യുവാവ് മരിച്ചു

വെള്ളരിമേട് വെള്ളച്ചാട്ടം കാണാന്‍ എത്തിയ സജീഷ് കാല്‍വഴുതി മലയിടുക്കിലേക്ക് വീഴുകയായിരുന്നു

Published

on

പാലക്കാട് കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍പ്പെട്ട യുവാവ് മരിച്ചു. മുതലമട നണ്ടന്‍കിഴായ സ്വദേശി സജീഷ് (27) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം കൊല്ലങ്കോട് വെള്ളരിമേട് വെള്ളച്ചാട്ടം കാണാന്‍ എത്തിയ സജീഷ് കാല്‍വഴുതി മലയിടുക്കിലേക്ക് വീഴുകയായിരുന്നു.

അപകടത്തില്‍പ്പെട്ട ഉടന്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി നെന്മാറയിലെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.

Continue Reading

kerala

മുന്നറിയിപ്പില്ലാതെ ജപ്തി; സര്‍ട്ടിഫിക്കറ്റുകളെടുക്കാന്‍ പൂട്ട് തുറന്ന് നല്‍കി എംഎല്‍എ

വീട്ടില്‍ ആളില്ലാത്ത സമയത്ത് ആയിരുന്നു ചോളമണ്ഡലം ഫിനാന്‍സിയേഴ്സാണ് അനിമോന്റെ വീട് ജപ്തി ചെയ്തത്.

Published

on

കൊല്ലത്ത് മുന്നറിയിപ്പ നല്‍കാതെ സ്വകാര്യ ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് തുറന്നു നല്‍കി സി ആര്‍ മഹേഷ് എംഎല്‍എ. വീട്ടുകാരുടെ വസ്ത്രങ്ങളും സര്‍ട്ടിഫിക്കറ്റുകളും പുറത്തെടുക്കാനാണ് കൊല്ലം അഴീക്കലില്‍ സ്വകാര്യ ബാങ്ക് ജപ്തി ചെയ്ത വീട് എംഎല്‍എയുടെ നേതൃത്വത്തില്‍ പൂട്ട് തകര്‍ത്ത് തുറന്ന് അകത്തു കയറിയത്.

വീട്ടില്‍ ആളില്ലാത്ത സമയത്ത് ആയിരുന്നു ചോളമണ്ഡലം ഫിനാന്‍സിയേഴ്സാണ് അനിമോന്റെ വീട് ജപ്തി ചെയ്തത്. സര്‍ട്ടിഫിക്കറ്റും വസ്ത്രവും എടുക്കാന്‍ അനുവാദം ചോദിച്ചിട്ട് അനുമതി നല്‍കിയില്ലെന്ന് കുടുംബം ആരോപിച്ചു. ഇതിന് പിന്നാലെയാണ് എംഎല്‍എയുടെ ഇടപെടല്‍.

അനിമോന്‍, ഭാര്യ, കൈകുഞ്ഞ് ഉള്‍പ്പടെ മൂന്ന് മക്കള്‍ ഇപ്പോള്‍ താമസിക്കുന്നത് ഓച്ചിറ സത്രത്തിലാണ്. വസ്ത്രങ്ങളും സര്‍ട്ടിഫിക്കറ്റുകളും എടുത്ത ശേഷം വീടിന്റെ വാതില്‍ എംഎല്‍എ തന്നെ പൂട്ടി.

Continue Reading

Trending